നീ ഉണർന്നൊഴുകുമോ..? – 1 81അടിപൊളി 

വിവാഹം കഴിഞ്ഞിന്നോളം താനനുഭവിച്ച മാനസികവും, ശാരീരികവുമായ പീഢനങ്ങളെല്ലാം അയാൾ ഉമ്മറിന്റെ മുന്നിൽ തുറന്ന് വെച്ചു..

ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു കെട്ട്കഥ പോലെയാണ് ഉമ്മറെല്ലാം കേട്ടത്..
ഇങ്ങിനെയൊക്കെ ഒരു സ്ത്രീക്ക് പെരുമാറാൻ കഴിയുമോ എന്നവൻ അമ്പരന്നു..
അതും സ്വന്തം ഭർത്താവിനോട്… ?.

“എന്റെ രാമേട്ടാ.. കരിങ്കല്ല് പിടിച്ച് തഴമ്പായ കയ്യല്ലേ നിങ്ങളുടേത്…?.
അവളുടെ കരണം നോക്കി ആദ്യം തന്നെ ഒന്ന് പൊട്ടിച്ചിരുന്നേൽ ഇത് വല്ലതും സംഭവിക്കുമായിരുന്നോ… ?”..

എല്ലാം കേട്ട് കഴിഞ്ഞ് അവന്റെ ആദ്യ പ്രതികരണം അതായിരുന്നു..എന്തിനേയും കൈകരുത്ത് കൊണ്ട് നേരിടുന്ന അവന് അങ്ങിനെ പറയാനേ അറിയൂ..

ജയയെ അവനിത് വരെ കണ്ടിട്ടില്ല.. എങ്കിലും അവൻ ഏറ്റവും വെറുക്കുന്ന സ്ത്രീ അവളായി.. ഈ പാവത്തിനെ ഇട്ട് കഷ്ടപ്പെടുത്തുന്ന അവളെ രണ്ട് കൊടുക്കാനും അവൾക്ക് തോന്നി..

“നീ പലപ്പോഴും എന്നെ കുടിക്കാൻ വിളിച്ചിട്ടുണ്ട്.. അന്നൊന്നും ഞാൻ വരാതിരുന്നത് എന്താന്നറിയോ… ?
കിട്ടുന്ന കൂലിയിൽ എന്തേലും കുറവ് കണ്ടാൽ എന്നെ തല്ലാൻ പോലും അവൾ മടിക്കില്ല…”

രാമേട്ടന് എന്തോ ഒരു ധൈര്യം വന്നത് പോലെ ഒരു തോന്നലുണ്ടായി..
തനിക്ക് ചോദിക്കാനും പറയാനും ആരൊക്കെയോ ഉണ്ടെന്ന ഒരു ധൈര്യം..

“എന്റെ രാമേട്ടാ… നിങ്ങളിത് പുറത്താരോടും പറയാതിരുന്നത് നന്നായി…
ഇതിൽപരം നാണക്കേടുണ്ടോ മനുഷ്യാ…
ഇത്ര വയസായില്ലേ നിങ്ങക്ക്… ?.
ഇപ്പഴും ഭാര്യയെ പേടിച്ച് മുള്ളാതെ നടക്കുന്നു…”

“നീ വിചാരിക്കും പോലല്ലടാ കാര്യങ്ങൾ..
ഞാനിങ്ങനെയായിപ്പോയി.. ഇതീന്ന് മാറാനും എനിക്കിനി കഴിയില്ല…
ഇപ്പോ തന്നെ വീട്ടിലെത്തേണ്ട നേരം കഴിഞ്ഞു..
നീ നോക്കിക്കോ… ഇപ്പോ വിളിക്കുമവൾ…”

പറഞ്ഞ് തീർന്നില്ല, അതിന് മുൻപേ രാമേട്ടന്റെ ഫോണടിച്ചു..
അതെടുത്ത് നോക്കി അയാൾ ഫോൺ ഉമ്മറിന് നേരെ പിടിച്ചു..
അതിൽ ജയ എന്നെഴുതിയിരിക്കുന്നത് അവൻ കണ്ടു..
രാമേട്ടന്റെ മുഖത്ത് പേടിയും കണ്ടു..
അയാൾ ഫോണെടുത്തില്ല..

“എന്തേ രാമേട്ടാ ഫോണെടുക്കാഞ്ഞത്….?”.

ബെല്ലടി തീർന്നിട്ടും അയാൾ ഫോണെടുക്കാത്തത് കണ്ട് ഉമ്മർ ചോദിച്ചു..

“എടുത്തിട്ട് എന്തിനാടാ…ചീത്തവിളി കേൾക്കാനോ… ?
നേരംവൈകിയതിനും, കുടിച്ചതിനും ഇന്നെന്തായാലും വയറ് നിറച്ചും കിട്ടും..
അത് ഞാൻ വീട്ടിൽ പോയി വാങ്ങിച്ചോളാം…”

ചിരിയോടെ പറഞ്ഞ രാമേട്ടന്റെ മുഖത്ത് നിറഞ്ഞ് നിന്നത് വേദനയാണെന്ന് ഉമ്മറിന് മനസിലായി..

“രാമേട്ടാ… എന്തിനാ നിങ്ങളിങ്ങനെ പേടിക്കുന്നത്…?.
ആരെയാ പേടിക്കുന്നത്… ?.
അവള് നിങ്ങളുടെ ഭാര്യയല്ലേ… ?.
എന്റെ സ്വന്തം ബാപ്പ പറഞ്ഞത് കേൾക്കത്തവനാ ഈ ഞാൻ… എന്നിട്ടും ഞാനെന്ത് സന്തോഷത്തോടെയാ ജീവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ… ?.”

“ എതിർക്കണം രാമേട്ടാ…
സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി പൊരുതണം..
അത് ഭാര്യയോടാണെങ്കിലും…
അവളെ പേടിച്ച് മരണം വരെ ജീവിക്കാനാ നിങ്ങള് തീരുമാനിച്ചത്..?”..

വീണ്ടും രാമേട്ടന്റെ ഫോണടിച്ചു..

“ എടുക്ക് രാമേട്ടാ… എന്നിട്ട് ബാറിലാണെന്ന് പറയ്… കുറച്ച് കഴിഞ്ഞേ വരൂന്നും പറയ്…”

ഉമ്മർ പറഞ്ഞത് കേട്ട് അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി..
പെട്ടെന്ന് മേശപ്പുറത്ത് വെച്ച മൊബൈൽ ഉമ്മർ ചാടിയെടുത്തു.. രാമേട്ടൻ തടഞ്ഞെങ്കിലും അതിനും മുൻപേ അവൻ കോളെടുത്തിരുന്നു.
അവൻ ഫോണിലൂടെ ഹലോ പറഞ്ഞതും രാമേട്ടൻ തലയിൽ കൈ വെച്ചു..

“നിങ്ങളിതെവിടെപ്പോയിക്കിടക്കുകയാ മനുഷ്യാ… ?.
ദേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…
പുറത്ത് കിടക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇനിയിങ്ങോട്ട് വന്നാ മതി…
അല്ലെങ്കിൽ വല്ല തെരുവ് പട്ടികളുടെ കൂടെയെങ്ങാനും കിടന്നോണം…”

ഫോണിലൂടെ ഒരു ചീറലാണ് ആദ്യം തന്നെ ഉമ്മർ കേട്ടത്..
രാമേട്ടൻ പറഞ്ഞതെല്ലാം സത്യം തന്നെയെന്ന് ആ ഒറ്റ വാചകത്തിൽ നിന്ന് അവന് മനസിലായി..
എങ്കിലും ഫോണിലൂടെ കേട്ട സ്വരം ഒരു ഗായികയുടേത് പോലെ മധുരതരമാണെന്ന് അവന് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *