നെയ്യലുവ പോലുള്ള മേമ – 1അടിപൊളി  

എന്റെ മുറിയുടെ നേരെ മുന്നില്‍ ഒരു ചെറിയ ബാല്‍ക്കണിയുണ്ട്. ഒരു കസേര ഇടാനുള്ള സ്ഥലം മാത്രമുള്ള അരമതിലൊക്കെയുള്ള വീതി കുറഞ്ഞ ഒരു സ്പേസ്. അങ്ങോട്ട്‌ വിരല്‍ ചൂണ്ടിയാണ് അവര്‍ പറഞ്ഞത്.

“വാ..നമുക്ക് അവിടെയിരിക്കാം..!”

മേമ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് എന്റെ കയ്യില്‍ കയറിപ്പിടിച്ചു

അനിഷ്ടം പുറത്തു കാണിക്കാതെ മൊബൈലും‍ കയ്യിലെടുത്ത് ഞാനവരെ അനുഗമിച്ചു. മുറിയില്‍ നിന്നുള്ള വെട്ടത്തിന്റെ പാളി അങ്ങോട്ടും നീളുന്നുണ്ടായിരുന്നു.

എനിക്ക് ചിരി വന്നു. കൊട്ടേഴ്സിലെ കക്കൂസിന് ഇതിലും വലിപ്പമുണ്ട്‌.

എന്നാല്‍ മേമ പറഞ്ഞത് സത്യമായിരുന്നു.അവിടെയ്ക്ക് കയറിയ മാത്രയില്‍ തന്നെ വാട്സാപ്പ് കിടന്ന് ഓരിയിടാന്‍ തുടങ്ങി.

‘ഞാന്‍ പറഞ്ഞില്ലേ’ എന്ന ഭാവത്തില്‍ മേമയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.

ഞാന്‍ ആര്‍ത്തിയോടെ വാട്സാപ്പ് തുറന്നു നോക്കി. ഫ്രണ്ട്സും മറ്റുമയച്ച മെസ്സേജുകള്‍ തന്നെ ഒരുപാട് വന്നു കിടക്കുന്നുണ്ട്. പോരാത്തതിന് പത്തോളം ഗ്രൂപ്പുകളിലായി വന്നത് വേറെ..ഈശ്വരാ ഒരു പകല് കൊണ്ട് ഇത്രയൊക്കെ മെസ്സേജുകള്‍ എനിക്ക് വരാറുണ്ടായിരുന്നോ..!

ഏറ്റവും മുകളിലായി മിഥുവിന്റെ മെസ്സേജാണ്. ആദ്യം തന്നെ അതാണ്‌ ഞാന്‍ തുറന്നു നോക്കിയത്. ആദ്യായിട്ടാണ്‌ പെണ്ണിനെ ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്. ആ കുറുമ്പും ചിരിയുമൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്.
പത്തു നാല്പതു മെസ്സേജ് വന്നു കിടപ്പുണ്ട് അവളുടേത്‌ മാത്രമായി. എല്ലാം വായിച്ച ശേഷം അവള്‍ക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോഴാണ് പെട്ടെന്ന് അവളുടെ വീഡിയോ കോള്‍ വന്നത്.

ഞാന്‍ വേഗം അറ്റന്‍റ് ചെയ്തു.

“കൂയ്…കണ്ണേട്ടാ..കൂയ്..!”

എന്നെ ഓണ്‍ലൈനില്‍ കിട്ടിയത് കൊണ്ടാവണം പെണ്ണ് കിടന്നു തുള്ളുകയാണ്.

“കണ്ണേട്ടന്‍‍ എന്താ ഇരുട്ടില്‍ നിക്കുന്നെ…എനിക്ക് കാണാന്‍ പറ്റുന്നില്ല..!”

“എടീ..ഇവിടുന്നെങ്ങോട്ടും മാറാന്‍ പറ്റില്ല.. ഈ വീട്ടില്‍ ആകെ ഈ ഒരു മൂലയിലെ നെറ്റ് കിട്ടൂ..!”

എന്റെ അടുത്തു തന്നെ നില്‍ക്കുകയായിരുന്ന മേമ പെട്ടെന്ന് ഒന്നിളകി.

“നിക്ക്..ഞാന്‍ ലൈറ്റിടാം..!”

അവര്‍ കൈ നീട്ടി ചുമരിലുള്ള സ്വിച്ചിട്ടു.

അയ്ശരി..എന്നാപ്പിന്നെ നേരത്തെ അങ്ങിട്ടൂടായിരുന്നോ. എന്റെ മനസ്സ് മുരണ്ടു.

“ആഹ്..ഇപ്പൊ കാണാം..കണ്ണേട്ടാ…ഏട്ടന്‍ ഇല്ലാഞ്ഞിട്ട് ഒരു രസോമില്ല…!”

അവളുടെ മുഖം വാടി.

“ഏട്ടന്‍ എപ്പോഴാ വരാ..ഏട്ടന്‍ പോവണ്ടായിരുന്നു..!”

പെണ്ണിന്റെ മുഖമൊക്കെ മാറി. അവള്‍ നിന്ന് ചിണുങ്ങുകയാണ്. അങ്ങനാണവള്‍.. എപ്പോഴും എന്നോടൊട്ടിയെ നടക്കൂ..എന്റെ ഒപ്പമേ കഴിക്കൂ..ചില ദിവസങ്ങളില്‍ കിടക്കുന്നത് പോലും എന്റെ കൂടെയാണ്.. വലിയ സ്നേഹമാ..!

“ഏട്ടന്‍..വരാം..നാ..!”

നാളെ വരാമെന്ന് പറയാനാണ് വന്നത് .എന്നാല്‍ മേമ അടുത്തുള്ള കാര്യം ഓര്‍മ്മ വന്നപ്പോള്‍ ബാക്കി വിഴുങ്ങിക്കളഞ്ഞു.

“പറഞ്ഞോ..നാളെ വരാമെന്ന് പറഞ്ഞോ..അങ്ങനല്ലേ തീരുമാനം..!”

മേമ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. അവരെങ്ങനെ അറിഞ്ഞു ഞാന്‍ നാളെ പോകുന്ന കാര്യം.! അവര്‍ കാലത്ത് പാല്‍ സൊസൈറ്റിയില്‍ പോകുന്ന ഗ്യാപ്പില്‍ മുങ്ങാമെന്നാണ് പ്ലാനിട്ടിരുന്നത്.

ഞാന്‍ അന്ധാളിപ്പോടെ ആ മുഖത്തേയ്ക്ക് നോക്കി. വിഷാദം മുറ്റിയ ഒരു പുഞ്ചിരിയോടെ അവര്‍ വീണ്ടും തല കൊണ്ട് ‘പറഞ്ഞോളൂ’ എന്ന് ആംഗ്യം കാട്ടുകയാണ്.

“അതാരാ മേമയാണോ…മേമേ..മേമേ കൂയ്..!”

മിഥു മേമയുടെ സ്വരം കേട്ട് കൈ വീശിക്കൊണ്ട് ഉച്ചത്തില്‍ വിളിച്ചു.

ഞാന്‍ ഫോണ്‍ മേമയുടെ കയ്യില്‍ കൊടുത്തു.അവര്‍ വളരെ പ്രസന്നതയോടെയാണ് മിഥുവുമായി സംസാരിക്കുന്നത്.

അതിനൊന്നും ചെവി കൊടുക്കാതെ എന്റെ പ്ലാന്‍ എങ്ങനെയാണ് പൊളിഞ്ഞതെന്ന ആലോചനയിലായിരുന്നു ഞാന്‍. ഇനിയിപ്പോ എങ്ങനെ പോകും..ഈ താടക വിടുമോ..!

അവര്‍ തടഞ്ഞാല്‍ തീര്‍ച്ചയായും എനിക്കതിനെ മറി കടക്കാന്‍ കഴിയില്ല. മുടിയാനായിട്ട് അതെനിക്ക് ജന്മനാ ഉള്ള ഒരു ന്യൂനതയാണ്. ആരെങ്കിലും അരുത്
എന്ന് പറയുന്ന കാര്യം ചെയ്യാന്‍ ഒരു കാരണവുമില്ലാത്ത ഒരു പേടിയാണ്. പക്ഷെ അപ്പുറത്തുള്ള ആള്‍ ഒരു തെറി പറയുന്നത് വരെയേ ആ പേടി നിലനില്‍ക്കുള്ളൂ എന്നതും ഒരു സത്യമാണ്.

എന്നാല്‍ മേമയുടെ കാര്യത്തില്‍ അവര്‍ തെറി പറഞ്ഞാലും എന്റെ നാവുയരില്ല. കാരണം അതും കഴിഞ്ഞു ചെന്നു കയറേണ്ടത് അച്ഛന്‍റെയും അമ്മയുടെയും മുന്നിലേക്കാണ്‌.അത് വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്ന് പറഞ്ഞപോലാണ്.

ഇനിയിപ്പോ എന്ത് ചെയ്യും. ആകെ പെട്ടല്ലോ ഈശ്വരാ..!

“ദേ..കണ്ണാ..ഫോണ്‍..!”

സംസാരിച്ചു കഴിഞ്ഞത് പോലെ മേമ ഫോണ്‍ എന്റെ നേരെ നീട്ടി. ഞാന്‍ കുറച്ചു നേരം കൂടെ മിഥുവുമായി സംസാരിച്ചിരുന്നു.

“എത്ര മണിക്കാ കണ്ണന്‍ പോകുന്നെ..?”

കോള്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോ മേമ എന്റെ മുന്നിലായി അരമതിലില്‍ ഇരുന്നു.

എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ തലയും താഴ്ത്തി ചുമരും ചാരി നിന്നു.

“ലിസിച്ചേച്ചി പറയാണ്…ഞാന്‍ ആ പണിയൊക്കെ നിന്നെക്കൊണ്ട് ചെയ്യിച്ചത് ശരിയായില്ല എന്ന്..! ആലോചിച്ചപ്പോ ശരിയാണെന്ന് എനിക്കും തോന്നി. സിറ്റീല്‍ താമസിക്കുന്നവര്‍ക്ക് ഇതൊന്നും ശീലമുണ്ടാവില്ലെന്ന കാര്യം ഞാനും ഓര്‍ത്തില്ല. കുറഞ്ഞത്‌ വന്ന ദിവസം തന്നെ അതൊക്കെ ചെയ്യിക്കാതിരിക്കാമായിരുന്നു..!”

മേമയുടെ മുഖം കുനിഞ്ഞു.

ഭക്ഷണം കഴിച്ച് വരാന്‍ നേരം മേമയ്ക്ക് വന്ന ഫോണിന്റെ ഉറവിടം ഇപ്പൊ എനിക്ക് മനസ്സിലായി. അപ്പൊ അത് ലിസിച്ചേച്ചിയായിരുന്നല്ലേ…അപ്പൊ എന്‍റെ പ്ലാന്‍ ലീക്കായതും വേറെ എവിടുന്നുമല്ല.

“കണ്ണന് വേണമെങ്കില്‍ നാളെ പൊയ്ക്കോളൂ..പക്ഷെ പോകരുതെന്നേ മേമ പറയൂ..ഇവിടത്തെ അവസ്ഥ കണ്ടില്ലേ. അമ്മയ്ക്കും അച്ഛനുമൊക്കെ തീരെ വയ്യാതായി. കാതും കേള്‍ക്കില്ല ഓര്‍മയും നിക്കില്ല…ഇങ്ങനെ എഴുന്നേറ്റു നടക്കും അത്ര തന്നെ. രാത്രീല്‍ ആര്‍ക്കെങ്കിലുമൊന്നു വയ്യാതായാ ഒരാണ്‍ തുണയില്ലാതെ ഇതുപോലൊരു സ്ഥലത്ത് ഒറ്റയ്ക്ക് ഒന്നിനും പറ്റില്ലെടാ…!”

അവരുടെ ശബ്ദം ഒന്ന് ഇടറി. അത് ഞാന്‍ പോകുന്നത് കൊണ്ടാണോ, പോയിക്കഴിഞ്ഞുള്ള അവസ്ഥ ഓര്‍ത്താണോ എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മാത്രം ഞാന്‍ മനസ്സിലാക്കി. ഉള്ളില്‍ അവരോടുള്ള ദേഷ്യം മെല്ലെ മെല്ലെ അലിഞ്ഞു തുടങ്ങിയിരിക്കുന്നു.

“പറ്റിയാല്‍ ഇവിടെ നിക്ക്…എനിക്ക് അത് വലിയ ഒരു സഹായമാകും. പിന്നെ..ഇനി നീ ചാണകം കോരാനൊന്നും നിക്കണ്ട..ആ വഴിയ്ക്ക് വരികയേ വേണ്ട. അതൊക്കെ മേമ തന്നെ ചെയ്തോളാം.. വേലക്കാരനെപ്പോലെ കരുതീട്ടൊന്നുമല്ലാട്ടോ ഇന്നത്‌ ചെയ്യിച്ചേ… ഇന്നലെ പാല്‍ കൊടുത്ത് വരുന്ന വഴിയ്ക്ക് വണ്ടി ഒന്ന് മറിഞ്ഞു. ഇടത്തെ കൈയ്ക്ക് ഒരു വേദന..തൂമ്പ പിടിക്കാന്‍ പറ്റുന്നില്ല..വേറെ വഴിയില്ലാത്തത് കൊണ്ടാ നിന്നെക്കൊണ്ട്…!”

Leave a Reply

Your email address will not be published. Required fields are marked *