നെയ്യലുവ പോലുള്ള മേമ – 1അടിപൊളി  

മുഴുമിപ്പിക്കാതെ അവര്‍ എന്നെ നോക്കി കൈ ഒന്നുയര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് ഒരു മങ്ങിയ ചിരി ചിരിച്ചു. എനിക്കാകെ കുറ്റബോധം തോന്നി. കാര്യമറിയാതെ
എന്തൊക്കെ തെറിയാണ് പാവത്തിനെ വിളിച്ചത്…ഛെ..!

“ഒരു തരത്തിലും നിക്കാന്‍ പറ്റില്ലെന്നാണേല്‍ മേമ തടയില്ലട്ടോ…എനിക്കത് മനസ്സിലാവും..പെട്ടെന്നൊരു ദിവസം ഇതുപോലൊരു കുഗ്രാമത്തിലേക്ക് പറിച്ചു നടാനൊന്നും ആര്‍ക്കും പറ്റില്ല..!”

എനിക്ക് ഭയങ്കര വിഷമമായി. ഞാനവരെ മനസ്സിലാക്കിയത് പൂര്‍ണമായും തെറ്റായ രീതിയിലായിരുന്നു. ഇനിയിപ്പോ എങ്ങനെ ഇവിടുന്നു പോകും..നിക്കാമെന്നു വച്ചാല്‍ നെറ്റിന്റെ കാര്യമോര്‍ക്കുമ്പോത്തന്നെ സങ്കടം വരുന്നു. ഞാനാകെ ധര്‍മ്മസങ്കടത്തിലായി.

“ഉറക്കം കളയണ്ട..മോന്‍ പോയിക്കി…!”

മേമ പറഞ്ഞു വന്നത് മുഴുമിപ്പിക്കാനായില്ല. അപ്പോഴേക്കും താഴെ വഴിയില്‍ നിന്ന് ഒരു അലര്‍ച്ച കേട്ടു. ഞാന്‍ ഞെട്ടി തലയുയര്‍ത്തി. മേമയും പെട്ടെന്ന് എഴുന്നേറ്റു പോയി.

“ഡീ..ശൂര്‍പ്പണഖേ..ഉറങ്ങിയോടി നീ…ഏഹ്…ഉറങ്ങിയോന്ന്‍..!”

പുരുഷ ശബ്ദമാണ്. കള്ള് കുടിച്ചു പൂസായിട്ടുള്ള തെറിവിളിയാണ്. വാക്കുകളെല്ലാം കുഴഞ്ഞു പോകുന്നുണ്ട്.

കാര്യമറിയാതെ ഞാന്‍ മേമയെ നോക്കി.

അവരുടെ മുഖത്തൊരു പതറലോ അപമാനമോ കൂടിക്കുഴഞ്ഞ ഒരു ഭാവമാണ്.

എനിക്കുറപ്പായി അയാള്‍ മേമയെ ഉദ്ദേശിച്ചു തന്നെയാണ് തെറിവിളി നടത്തുന്നത്. ഞാന്‍ വഴിയിലേക്ക് നോക്കിയെങ്കിലും അയാളെ കാണാന്‍ പറ്റുമായിരുന്നില്ല.

“ഉറങ്ങെടീ..നീ ഉറങ്ങ്‌…പഷ്ഷേ വിടൂല…ഞാന്‍ വിടൂലടീ..ഇന്ന് ഞാന്‍ ലേശം ലേറ്റായിപ്പോയി..നാളെ നോക്കിക്കോ..നീ നോക്കിക്കോടീ മറ്റേടത്തെ മോളെ..നിന്റെ ഉറക്കം ഞാനൊന്ന് കാണട്ടെ…!

മേമ രണ്ടു കൈകളും കൊണ്ട് ചെവികള്‍ പൊത്തിക്കളഞ്ഞു.

പെട്ടെന്ന് മുറ്റത്തേക്കൊരു കല്ല്‌ പറന്നു വന്നു വീണു. അത്യാവശ്യം വലിപ്പമുള്ള ഒരു കരിങ്കല്‍ കഷണമായിരുന്നു അത്.

മേമ തലയുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്റെ മുന്നില്‍ വച്ച് അങ്ങനൊരു സംഭവം നടന്നത് അവരെ വല്ലാതെ ബാധിച്ചിരുന്നു.

എനിക്കയാള്‍ക്കിട്ടൊന്നു പൊട്ടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു പരിചയവുമില്ലാത്ത ഒരാളോട് കാരണമറിയാതെ പ്രശ്നമുണ്ടാക്കാന്‍ ഞാനൊരല്പം മടിച്ചു പോയി.

തെറിവിളി അകന്നകന്നു പോകുന്ന ശബ്ദം കേട്ടു. അയാള്‍ പോകുകയാണ്.

“അതാരാ മേമേ..എന്താ പ്രശ്നം..!”

മേമ എന്നെയൊന്നു നോക്കി. ശേഷം കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.

“മോന്‍ പോയി കിടന്നോ..ഈ തണുപ്പൊന്നും ശീലമില്ലാത്തതല്ലേ…!”

അതും പറഞ്ഞ് മേമ വേഗം കോണിപ്പടിയ്ക്ക് നേരെ നടന്നു. ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു.എന്താണിവിടെ നടക്കുന്നത്..! ഒരാള്‍ വന്നു തെറി വിളിക്കുക..കല്ലെടുത്തെറിയുക…മേമയാണെങ്കില്‍ പ്രതികരിക്കാതെ അതും കേട്ടു നിക്കുന്നു.

എന്തായാലും അയാള്‍ മേമയ്ക്ക് അറിയാവുന്ന ഒരാളാണ്. സംസാരം കേട്ടിട്ട് ഡെയിലി ഉള്ള പരിപാടി ആണെന്ന് തോന്നുന്നു. നാളെയും വരുമെന്നല്ലേ അയാള്‍ പറഞ്ഞത്.
എനിക്കതങ്ങോട്ട് വിശ്വസിക്കാന്‍ പറ്റിയില്ല..ഏതോ ഒരുത്തന്‍ വന്നു പൂരപ്പാട്ട് നടത്തിയിട്ടും എന്താ മേമ പ്രതികരിക്കാഞ്ഞത്.!

എനിക്ക് മേമയുടെ അവസ്ഥയില്‍ അപ്പോഴാണ്‌ ശരിക്കും വിഷമമായത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവരീ വീട്ടില്‍ ഒറ്റയ്ക്കല്ലേ.. അമ്മച്ചനും അമ്മമ്മയും ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം..അവരെക്കൊണ്ട് എന്ത് ചെയ്യാനൊക്കും.

ഞാനാകെ വിഷമസന്ധിയിലായി. ഇതുപോലൊരു സംഭവം കണ്ടിട്ടും മേമയെ ഒറ്റയ്ക്ക് വിട്ടു തിരിച്ചു പോയാല്‍ ഞാനൊരു രണ്ടും കെട്ടവനായിപ്പോവില്ലേ. വീട്ടില്‍ ചെന്നാലും ഒരു സ്വസ്ഥത ഉണ്ടാകുമോ.

ആകെ വട്ടു പിടിക്കുന്നതുപോലെ തോന്നി.എന്ത് തീരുമാനമെടുക്കണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏറെ നേരം ഞാനാ ചുമരും ചാരി നിന്ന് ആലോചിച്ചു കൊണ്ടേയിരുന്നു.

പിന്നെ എപ്പോഴോ മുറിയില്‍ ചെന്നു കിടന്ന് ഉറങ്ങിപ്പോയി.

“ട്രീം………!”

എന്തോ ഭയങ്കര ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പടപടാ മിടിക്കുന്ന ഹൃദയവുമായി ഒന്ന് രണ്ടു മിനിറ്റ് കണ്ണ് മിഴിച്ചു കിടന്ന ശേഷമാണ് എനിക്ക് അതൊരു അലാറം സൗണ്ടാണെന്ന് മനസ്സിലായത്‌. അപ്പോഴേയ്ക്കും അട്ടത്ത് ഒരു വെളിച്ചം പരന്നു. അത് തൊട്ടപ്പുറത്തെ മുറിയില്‍ നിന്നാണെന്ന് എനിയ്ക്ക് മനസ്സിലായി. സീലിംഗ് ഇല്ലാത്തതിനാല്‍ അവിടെ ലൈറ്റിട്ടാല്‍ എനിക്കെന്‍റെ മുറിയുടെ മേല്‍ക്കൂരയില്‍ ആ പ്രകാശം കാണാം.

പെട്ടെന്ന് ആ മുറിയുടെ വാതിലിന്‍റെ തഴുത് വലിച്ചു മാറ്റുന്ന ശബ്ദം കേട്ടു. പിന്നെ കരകര ശബ്ദത്തോടെ വാതില്‍പ്പാളികള്‍ തുറക്കുന്നതിന്‍റെയും

അപ്പൊ എന്റെ അടുത്ത മുറിയില്‍ ആരോ കിടക്കാറുണ്ട്. അമ്മമ്മയും അമ്മച്ചനും ആവാന്‍ തരമില്ല..അപ്പോപ്പിന്നെ മേമ തന്നെയാവും ഉറപ്പ്.

എന്തായാലും ആ ഒരു ശബ്ദം കേട്ടതോടെ എന്റെ ഉറക്കമങ്ങു പമ്പയും കടന്നു പോയിരുന്നു. ഇനി കിടന്നിട്ടു കാര്യമില്ല. അല്ലെങ്കിലും വീട്ടിലായിരിക്കുമ്പോഴും 6 മണിയ്ക്ക് തന്നെ എഴുന്നേല്ക്കാറുണ്ട്. പിന്നെ ഫ്രണ്ട്സ് എല്ലാരും ചേര്‍ന്ന് ക്ഷേത്രക്കുളത്തില്‍ പോയി കുറെ നേരം നീന്തും.

കമ്പിളി വകഞ്ഞു മാറ്റി ഞാന്‍ എഴുന്നേറ്റു. സൂചി കുത്തിക്കയറുന്നത് പോലെയാണ് തണുപ്പിന്റെ ആക്രമണം. ഞാന്‍ വാതില്‍ തുറന്ന് മെല്ലെ എലിപ്പെട്ടി പോലുള്ള ആ ബാല്‍ക്കണിയില്‍ ചെന്നു നിന്നു.

പെട്ടെന്ന് മുറ്റത്തു വെളിച്ചം പരന്നു. അപ്പോഴാണ്‌ വയനാടിന്റെ മൂടല്‍ മഞ്ഞിന്‍റെ കാഠിന്യം ശരിക്കും ഞാന്‍ കണ്ടത്.ട്യൂബ് ലൈറ്റിന്റെ വെളിച്ചം പോലും വളരെ മങ്ങിയാണ് മുറ്റത്താകെ പറക്കുന്നത്.

ആ വെളിച്ചത്തിലേക്ക് തലയിലൊരു തോര്‍ത്തു മുണ്ട് കെട്ടിക്കൊണ്ടു മേമ കയറി വന്നു. ഇരു കയ്യിലും ഓരോ ചൂലുണ്ട്‌..മുറ്റം അടിച്ചു വാരാനുള്ള ശ്രമത്തിലാണെന്ന് എനിക്ക് മനസ്സിലായി.

മുറ്റത്തിന്റെ ഒരു കോണില്‍ നിന്നും ഒരേ സമയം രണ്ടു ചൂലുകളും കൊണ്ട് അടിച്ചു വാരാന്‍ തുടങ്ങിയ അവര്‍ പെട്ടെന്ന് നിന്നു. എന്നിട്ട് ഇടത്തെ കൈ ഒന്ന് പൊക്കി നോക്കി. ആ കൈ പാതിപോലും ഉയരുന്നില്ല.

പെട്ടെന്ന് ഇന്നലെ രാത്രിയില്‍ അവര്‍ വണ്ടിയില്‍ നിന്നു വീണ കാര്യം പറഞ്ഞത്
ഓര്‍മ്മ വന്നു. പാവം നല്ല വേദനയുണ്ടെന്ന് തോന്നുന്നു. അവര്‍ ആ കയ്യിലിരുന്ന ചൂല്‍ ഒരു വശത്തേയ്ക്ക് ഇട്ട ശേഷം വലംകൈ മാത്രം ഉപയോഗിച്ച് അടിച്ചു വാരല്‍ തുടര്‍ന്നു.

ഞാന്‍ കുറച്ചു നേരം അത് നോക്കി നിന്നു. മനസ്സില്‍ പലവിധ ചിന്തകള്‍ ഓടി നടക്കുകയാണ്.തീരുമാനങ്ങള്‍ മാറിയും മറിഞ്ഞും കുഴപ്പിക്കുകയാണ് .. ഒടുവില്‍ ചിന്തിച്ചുറപ്പിച്ചെടുത്ത ഒരു തീരുമാനത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പെട്ടെന്ന് കോണി ഇറങ്ങി താഴേയ്ക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *