നെയ്യലുവ പോലുള്ള മേമ – 9 14

നിര്‍ബന്ധപൂര്‍വ്വം കൈ വിടുവിച്ചു കൊണ്ട് അവര്‍ എന്നെ ഒന്ന്‍ ആക്കി.

“…എന്റെ റൂമില്‍ ഹെയര്‍ ഡ്രയര്‍ ഉണ്ട്..പോയി മുടി ഉണക്ക്…അല്ലേല്‍ ജലദോഷം വരും..!”

അതും പറഞ്ഞ് അവര്‍ പിന്നിലേക്ക് നീങ്ങി അടുക്കളവാതില്‍ അടച്ചു.

കൊറച്ചു നേരം കൂടെ മേമയോട് കൊഞ്ചിക്കൊണ്ടിരിക്കണമെന്നു തോന്നിയെങ്കിലും കാര്യമറിയാതെ ഉള്ളില്‍ നിറയുന്ന ആ അസ്വസ്ഥത പെരുകുന്നതായി തോന്നിയതോടെ ഞാന്‍ മുറിയിലേക്ക് നടന്നു.

ഒരു കുറ്റബോധം മുളച്ചു തുടങ്ങിയോ എന്നൊരു സംശയം മാത്രമേ അപ്പോഴൊക്കെ തോന്നിയിരുന്നുള്ളൂ. എന്നാല്‍ പോകെപ്പോകെ അതൊരു വലിയ സത്യമായി എന്നെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങി..

മേമയോട് നുണ പറഞ്ഞത് കൊണ്ടാണോ അതോ മായേച്ചിയുമായി ബന്ധപ്പെട്ടത് കൊണ്ടാണോ എന്ന് മാത്രം മനസ്സിലാവുന്നില്ല.

ഭക്ഷണം കഴിക്കുമ്പോള്‍ അന്നാദ്യമായി എനിക്ക് മേമയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല. അവരെ മിസ്സ്‌
ചെയ്തത് കൊണ്ട് കറങ്ങാന്‍ പോയി എന്ന ആ നുണയാണ് മനസ്സിനെ വല്ലാതെ മഥിക്കുന്നതെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി.

അത് പറയുമ്പോള്‍ ആ മുഖത്തുണ്ടായ പ്രകാശം ഓര്‍ക്കുമ്പോ ഉള്ളിലെ അസ്വസ്ഥത പെരുകുകയാണ്. ആ സന്തോഷത്തിനു എന്ത് അര്‍ത്ഥമുണ്ട്…അവരുടെ അസാന്നിധ്യം മുതലെടുക്കുകയല്ലേ ശരിക്കും ചെയ്തത്.. ! ആ സമയത്തൊക്കെ മേമയെ മിസ്സ്‌ ചെയ്യുന്ന ഒരു പ്രതീതി മനസ്സിലെവിടെയും വന്നിരുന്നുമില്ല…കണ്ണില്ലാത്ത കാമം.

മേമ എന്തൊക്കെയോ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും എന്റെ ചെവിയിലോട്ടു കയറുന്നില്ല.

സത്യം തുറന്നു പറഞ്ഞാ മാത്രം തീരുന്ന അസ്വസ്ഥത..!

പക്ഷെ അത് പറയുന്നതോടെ എല്ലാം തീരും.

ചിന്തകള്‍ തലച്ചോര്‍ കാര്‍ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വേഗം എഴുന്നേറ്റ് മുറിയിലേക്ക് പോയി.

ഭക്ഷണം പാതിയില്‍ നിര്‍ത്തിയതിന്റെ വിശദീകരണത്തിനൊന്നും നിന്നില്ല. അല്ലെങ്കിലും അതിനും പുതിയ എന്തെങ്കിലും കള്ളം പറയേണ്ടി വരും.

പതിവിനു വിപരീതമായി കതകു കുറ്റിയിട്ടാണ് കിടന്നത്. മേമ എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയില്ല പറയാന്‍.

മായേച്ചിയുമായുള്ള മല്ലയുദ്ധം കാരണം നന്നേ ക്ഷീണമനുഭവപ്പെട്ടെങ്കിലും ഉറക്കം മാത്രം വരുന്നില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്നു കുറെ സമയം കടന്നുപോയി.

“കണ്ണാ…!”

വാതിലില്‍ മുട്ടിക്കൊണ്ടുള്ള മേമയുടെ വിളി കേട്ടു. ഒന്നും മിണ്ടാന്‍ തോന്നിയില്ല. ഉറങ്ങിപ്പോയെന്നു കരുതിക്കോട്ടേ..

പിന്നെയും മിനിട്ടുകള്‍ കഴിഞ്ഞാണ് അവരുടെ മുറിയില്‍ ലൈറ്റ് കത്തിയത്. ആ സമയമത്രയും അവര്‍ എന്റെ വാതിലില്‍ കാത്തു നിന്നതാവുമോ..?

ആ ചിന്ത സ്ഥിതി കൂടുതല്‍ വഷളാക്കി. പിന്നെ എപ്പോ ഉറങ്ങിയെന്നറിയില്ല പക്ഷെ എഴുന്നേറ്റപ്പോ ഒമ്പത് മണി കഴിഞ്ഞിരുന്നു.

രാത്രിയിലെ ആ അസ്വസ്ഥതയ്ക്ക് ഇപ്പൊ നല്ല മാറ്റം തോന്നുന്നുണ്ട്. വലിയൊരു അപകടം ഒഴിവാക്കാന്‍ വേണ്ടി പറയേണ്ടി വന്ന ഒരു കള്ളമായിരുന്നെന്ന് മനസ്സ് അംഗീകരിച്ചു കഴിഞ്ഞു. എങ്കിലും പ്രഭാത
കൃത്യങ്ങള്‍ക്ക് ശേഷം താഴേയ്ക്ക് ചെല്ലുമ്പോള്‍ മേമയോട് എന്ത് പറയുമെന്ന ഒരു ഭീതി മനസ്സിനെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.

എന്നാല്‍ ഭയന്നതുപോലെ ഒന്നുമുണ്ടായില്ല. മേമ സുസ്മേരവദനയായാണ് എതിരേറ്റത്.

രാത്രിയില്‍ ഭക്ഷണം പാതിയില്‍ നിര്‍ത്തിയതിന്റെ കാരണമൊന്നും അവര്‍ക്കറിയേണ്ടേ എന്നൊരു ആശ്ചര്യം എന്റെ ഉള്ളിലുണ്ടായിരുന്നു. ഒരുറക്കം കഴിഞ്ഞപ്പോ എനിക്ക് വന്ന മാറ്റം പോലെ അവരും അത് മറന്നു കാണും എന്നങ്ങു സമാധാനിച്ചു.

“കണ്ണാ..നമുക്ക് പറമ്പിലോട്ടൊന്ന് പോയാലോ..!”

ഭക്ഷണം കഴിച്ച് കഴിഞ്ഞു സോഫയില്‍ കിടന്നുകൊണ്ട് മൊബൈലില്‍ കളിച്ചോണ്ടിരിക്കെ മേമ അരികിലെത്തി.

“പിന്നെന്താ…!”

ഞാന്‍ സന്തോഷപൂര്‍വ്വം തയ്യാറായി. വീടിനുള്ളില്‍ എന്നതിനേക്കാള്‍ മേമയുമായി അടുത്ത് ചിലവഴിക്കാന്‍ പറമ്പ് തന്നെയാ നല്ലത്.

“അഞ്ച് പത്ത് ദിവസമായി അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്..കൊടി ഇടയ്ക്കിടെ നോക്കിയില്ലേല്‍ ശരിയാവില്ല…വാ..!”

Leave a Reply

Your email address will not be published. Required fields are marked *