പുനർജ്ജനി

“ഞാനൊന്നുമല്ല” വിളറിയ മുഖത്തെ അപേക്ഷാ ഭാവം കണ്ടു ഞാൻ ഉള്ളിൽ ചിരിച്ചു….

സ്കൂളിൽ കലാവാസനയുള്ളവരെ കണ്ടെത്തു
വാൻ വേണ്ടി കവിത ,കഥാ ,ചിത്രരചന
മത്സരങ്ങൾ നടത്തുന്നു.. അതിൽ വിജയികളാകുന്നവരെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നതാണ്… എന്ന അറിയിപ്പ് ക്ലാസ് ലീഡർ അനു തെല്ലുറക്കെ വായിച്ചു ….

അന്നു ഇന്റർവെല്ല് സമയത്ത് അനു എന്റെ
അടുത്തെത്തി, ശബ്ദം താഴ്ത്തിപ്പറഞ്ഞു….

അതേ .. കവിതാ രചന മത്സരത്തിൽ അച്ചു
പങ്കെടുക്കണം കേട്ടോ …

അതു കേട്ടു ഞാനൊന്ന് ഞെട്ടി …
കവിതയൊന്നും എഴുതാൻ എനിക്കറിയില്ല…

കണ്മുന്നിൽ അവസരങ്ങളുമുണ്ട് ആശയങ്ങളുമുണ്ട്…
ഒന്നു ശ്രമിച്ചാൽ വിജയിക്കുകയും ചെയ്യാം…
പലപ്പോഴും ശ്രമിക്കാറില്ല എന്നതാണ് വസ്തുത…!
അവിശ്വാസം കൊണ്ടോ , ആത്മഭയം കൊണ്ടോ ആവാം പലരും സ്വന്തം കഴിവുകളെ അവഗണയുടെ പട്ടികയിലാക്കുന്നത്…..

എന്തും തുടക്കത്തിൽ താളം കണ്ടെത്താതെയും വഴുതി വീണുമൊക്കെ തന്നെയാവും മുന്നോട്ടുപോവുന്നത്..
ക്രമേണയത് നേർദിശയിലേക്ക് വഴി മാറി
സഞ്ചരിക്കുയും ചെയ്യും…….!

“അച്ചൂ….. ജയിക്കാൻ ഒരു നിമിഷം മതി ,
തോൽക്കാൻ മനസ്സില്ലെന്ന് തീരുമാനമെടുക്കുന്ന നിമിഷം…….”
തന്നെ കൊണ്ടു പറ്റും അച്ചൂ , താൻ ലൗ ലെറ്ററിൽ
എഴുതുന്ന വരികൾക്ക് ജീവനുണ്ട്…
ആശയം വിത്യാസപ്പെടുത്തിയാൽ മാത്രം മതി ..

എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ നടന്നു…!

എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു ,
അനു ആദ്യമായിട്ടൊരു കാര്യം ആവിശ്യപ്പെട്ടതല്ലെ , ഒന്നു ശ്രമിച്ചു നോക്കുന്നതിൽ
തെറ്റില്ലെന്ന് തോന്നി ….

പിന്നീട് കവിത എഴുതുവാനുള്ള ശ്രമങ്ങൾ
തുടങ്ങി .. വരയിടാത്ത ബുക്കിന്റെ പേജുകൾ
കുറഞ്ഞതല്ലാതെ കവിതയൊന്നും തന്റെ
തൂലികയിൽ പിറന്നില്ല .. വരികളില്ലെല്ലാം പ്രണയം മാത്രം തുളുമ്പി നിന്നു…

വായനശാലയിൽ നിന്നും പ്രസിദ്ധരായ കവികളുടെ കവിതകൾ എടുത്തു വായിച്ചു.
വായിക്കുന്തോറും ആസ്വാദനം ഏറി വരുന്ന
പോലെ തോന്നി ….

ഒരാഴ്ച്ച കൊണ്ട് തന്നെ വായനശാലയിലെ കവിതാശേഖരത്തിലുള്ള കവിതകളെല്ലാം വായിച്ചു തീർത്തു ..
മധുസൂദനൻ നായരുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കവിതകൾ വായിച്ചു കണ്ണുമിഴിച്ചിരുന്നു….
സുഗതകുമാരിയുടെ രാത്രിമഴയിൽ അറിയാതെ നനഞ്ഞു പോയി ..

കവിതയുടെ ലോകം ആഴമുള്ളതും , എന്നാൽ
ശാന്തവുമാണെന്ന് തിരിച്ചറിഞ്ഞു ….
അർത്ഥങ്ങൾ അലറി വിളിക്കുന്ന തിരമാല
പോലെ തോന്നുമെങ്കിലും കാൽപാദങ്ങളെ
നനച്ചു കൊണ്ടവ പിന്മാറുന്നതും കണ്ടു…

മത്സരദിവസം എത്തിചേർന്നു ……

സ്കൂളിലെ ഒരു ക്ലാസ് റൂമിൽ വച്ചായിരുന്നു മത്സരം … പത്താം ക്ലാസിൽ നിന്നും പ്ലസ് വൺ, പ്ലസ് ടൂവിൽ നിന്നും നിരവധി പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.. പേപ്പറിനോടൊപ്പം ഓരോരുത്തർക്കുമുള്ള വിഷയങ്ങളും നൽകി …

എനിക്ക് കിട്ടിയ വിഷയം പ്രകൃതിയെ കുറിച്ച്
എട്ട് വരിയായിരുന്നു.. അല്പം നേരം ചിന്തകളിൽ
പ്രകൃതി മാത്രമായ്.. മനസ്സിൽ തോന്നിയത്
എഴുതിക്കൊടുത്ത് പുറത്തിറങ്ങുമ്പോൾ..
‘കവിത ‘ എന്നെ നോക്കി കൊഞ്ഞനം കുത്തി
കാണിക്കുന്ന പോലെ ഉള്ളിൽ തോന്നി ……

എന്തായാലും പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്നു മനസ്സിൽ കരുതി തിരികെ ക്ലാസിലേയ്ക്ക് കയറുമ്പോൾ
അനുവിന്റെ കണ്ണുകൾ തന്റെ മുഖത്തായിരുന്നു ..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അസംബ്ലിയിൽ
വച്ചു ഹെഡ്മാസ്റ്റർ മത്സര വിജയികളെ
പ്രഖ്യാപിക്കാൻ തയ്യാറെടുത്തു …..

പതിവ് പോലെ മുന്നിൽ നിന്നിരുന്ന സജിമോന്റെ തലയിൽ വിരൽ കൊണ്ട് തട്ടി അവനെ ശുണ്ഠി
പിടിപ്പിച്ചു നിന്നു ….

തോമസ് സാർ ആദ്യ വിജയിയെ പ്രഖ്യാപിക്കാൻ മൈക്കിനോട് അടുത്തു… കഥാരചനയുടെ മത്സരഫലമായിരുന്നു ആദ്യം.. പിന്നിട് ആണ് കവിതാ രചനയുടെ ഫലം .. സാറിന്റെശബ്ദം വ്യക്തമായ് കേട്ടു ……

“കവിതാ രചനയിൽ വിജയി, വിനയകുമാർ 9 B ”

ഞെട്ടിപ്പോയി ..! നിറഞ്ഞ കയ്യടികളോടെ,
എല്ലാവരും തന്നെ നോക്കിയപ്പോൾ ആയിരുന്നു അത് സത്യമാണെന്ന് ബോധ്യമായത്…..

മലയാളം സാർ ഞാൻ എഴുതിയ കവിത,
മനോഹരമായ ഈണത്തിൽ ചൊല്ലുന്നത് കൂടി കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു വിചലമ്പിച്ചു പോയി …

സ്റ്റേജിൽ തോമസ് സാറിന്റെ കയ്യിൽ നിന്നും
സർട്ടിഫിക്കേറ്റ് കൈ നീട്ടി വാങ്ങുമ്പോൾ എന്റെ കണ്ണുകൾ മുന്നിൽ നിന്നും പരിസരം മറന്നു
കൈ അടിക്കുന്ന അനുവിലായിരുന്നു..
ഒരു കൈ കൊണ്ടവൾ എന്തിനോ കണ്ണ്
തുടയ്ക്കുന്നുണ്ടായിരുന്നു …..

അന്ന് രാത്രി സ്കൂളിൽ നിന്നും കിട്ടിയ
സർട്ടിഫിക്കറ്റ് അമ്മയെ കാണിച്ചു.. ഒന്നും മിണ്ടാതെ കൈനീട്ടി വാങ്ങിയ അമ്മ കട്ടിയുള്ളാ
പേപ്പറിലേക്കു കുറച്ചു നേരം നോക്കി. അമ്മയുടെ കണ്ണിൽ നിന്നും എന്തിനെന്നറിയാതെ രണ്ടു തുള്ളിക്കണ്ണുനീർ അതിൽ പതിഞ്ഞു…

നല്ല ആളുടെ കയ്യിലാണ് കൊടുത്തത്…..
ഇങ്ങു തന്നേ.. വേഗം സർട്ടിഫിക്കറ്റ് വാങ്ങി ഉണങ്ങിയ തുണികൊണ്ട് നനവ് ടച്ചു..

അമ്മയ്ക്ക് ഇത് എന്താണെന്ന് പോലും മനസ്സിലായിട്ടുണ്ടാവില്ല, പാവം അമ്മ….

ജില്ലാതലത്തിലെ മത്സരത്തിനായ് എത്തിയ
എനിക്ക് കിട്ടിയ വിഷയം കണ്ടു അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി ..””പ്രണയം””

ആ വർഷം ജില്ലാതലത്തിൽ കവിതാരചന
മത്സരത്തിലെ വിജയം ഞങ്ങളുടെ
സ്കൂളിനായിരുന്നു…
തോമസ് സാർ തന്നെ ചേർത്ത് നിർത്തി
അഭിനന്ദിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു …അതറിഞ്ഞ അമ്മയുടെ
കണ്ണുകളിൽ പിന്നെയും പൊടിഞ്ഞ കണ്ണുനീർ
കണ്ടു…

പിന്നെയും നാളുകൾ ഒന്നും മിണ്ടാതെ കടന്നു പോയി……

ഇപ്പോൾ ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുക്കാറില്ല… അതിനായി സമീപിക്കുന്നവർക്കു വാക്കുകൾ കൊണ്ട് ധൈര്യം പകർന്ന് അവരെകൊണ്ട് തന്നെ എഴുതിച്ചു… അതിനു ഒരു കാരണവും ഉണ്ടായിരുന്നു…..

ഒപ്പം പഠിക്കുന്ന ഒരു സുഹൃത്തിന് ലെറ്റർ എഴുതി
കൊടുത്തു….
അവർ പ്രണയത്തിലുമായി. ഏറെ നാളുകൾക്കു
ശേഷം കാമുകി അതു പോലെ ഒന്നു കൂടി എഴുതി നൽകുവാൻ അവനോട് ആവശ്യപെട്ടു…
ഒന്നും ആലോചിക്കാതെ അറിയാവുന്ന പോലെ കാമുകൻ ഒരു ലെറ്റർ എഴുതി കൊടുക്കുകയും ചെയ്തു…

അവിടെ പ്രശ്നത്തിനും തുടക്കമായി….
ആദ്യ ലെറ്റർ പൊന്നുപോലെ സൂക്ഷിച്ചിരുന്ന കാമുകി രണ്ടു ലെറ്ററും കൂടി ഒത്തു നോക്കിയതിൽ നിന്നും കാമുകൻ അല്ല അതു
എഴുതിയത് എന്നു മനസ്സിലാക്കുകയും,..

ആരാണ് എഴുതിയത് എന്ന ചോദ്യത്തിന്
മുന്നിൽ കാമുകന് സത്യം പറയേണ്ടി വന്നു….

ഇതിലെ അക്ഷരങ്ങൾ ആണ് നിന്നോട് ഇഷ്ട്ടം തോന്നാൻ കാരണം … ഈ അക്ഷരങ്ങൾ പോലെ ശുദ്ധമായ മനസ്സായിരിക്കും നിന്റെത് എന്നു കരുതിയ എനിക്ക് തെറ്റി…

നീ എന്നെ പറ്റിക്കുക ആയിരുന്നു..
രണ്ടു ലെറ്ററും അവന്റെ മുന്നിലേക്ക് ഇട്ടു….
അവന്റെ ന്യായീകരണം കേൾക്കുവാൻ
നിൽക്കാതെ അവൾ പോയി….

Leave a Reply

Your email address will not be published. Required fields are marked *