പുനർജ്ജനി

” കോളേജിലോ ,എന്റെ അമ്മയോ ?”

മിഴിച്ച തന്റെ കണ്ണിൽ നോക്കി അവർ തുടർന്നു.

“നിനക്കിതൊന്നും അറിയില്ലായിരുന്നോ?”

” ഇല്ല ” വിശ്വാസമാവാതെ പറഞ്ഞു .

“കൊള്ളാം, അന്ന് ഞങ്ങളുടെ കോളേജിന്റെ അഭിമാനമായ കവയിത്രി ആയിരുന്നു നിന്റെ അമ്മ ചാരുലത ..ഞങ്ങളുടെ ചാരു .”

അനുവിന്റെ അമ്മ പറയുന്നത് കേട്ട് ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി…
അമ്മയുടെ യഥാർത്ഥ പേര് പോലും തനിക്കറിയില്ല എന്നോർക്കവൈ ഉള്ളിലെവിടെയോ നോവുകൾ, ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു ……

അവൾ മുന്നിലൂടെ പോകുമ്പോൾ ഞാൻ
കണ്ടില്ലെന്നു നടിക്കും. കാരണം,
എന്നെ കാണുമ്പോൾ മനപ്പൂർവ്വം അവൾ ഒഴിഞ്ഞു മാറുന്നത് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്…

സ്നേഹമില്ലാത്തതു കൊണ്ടല്ല ,സ്നേഹകൂടുതൽ കൊണ്ടാണ്. അവൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തു പലപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട്…
എങ്ങിനെ കഴിയേണ്ട പെണ്ണാണ്..? എല്ലാം ഓരോ വിധി..!”
ഒരു ദീർഘനിശ്വാസം അവരിൽ നിന്നുയർന്നു….

വീട്ടിലെത്തുന്നവരെ ഒരു തരം മരവിപ്പായിരുന്നു…
കേട്ടതെല്ലാം സത്യമാണെങ്കിൽ..!?
പലപ്പോഴും കള്ളം പറഞ്ഞു അമ്മയോട് കാശു വാങ്ങിയിട്ടുണ്ട്….
ഒന്നും അറിയില്ലെന്ന് കരുതി ഇംഗ്ളീഷിൽ വായിൽ തോന്നിയ എന്തെങ്കിലും പേരു പറയും. അല്പനേരം കണ്ണടുക്കാതെ തന്നെ നോക്കിയ ശേഷം ഒന്നും മിണ്ടാതെ എടുത്തു തരികയുംചെയ്യും…
ആ നോട്ടത്തിന്റെ അർത്ഥം ഇപ്പോൾ തിരിച്ചറിയുന്നു…
തന്റെ കവിതയ്ക്കു കിട്ടിയ സർട്ടിഫിക്കറ്റ്
കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത്
അമ്മയുടെ കഴിഞ്ഞ കാലമോർത്തതിനാൽ
ആവും …..

വീട്ടിലെത്തിയപ്പോൾ അമ്മ ഇല്ലായിരുന്നു , പണിക്ക് പോയി എന്ന് മനസ്സിലായി..

നേരെ അമ്മയുടെ മുറിയിൽ കയറി തിരഞ്ഞു…..
കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു പഴയ
ഇരുമ്പു പെട്ടികണ്ടെത്തി. പതിയെ അതു തുറന്നു..
ഞെട്ടിപ്പോയി. അതിൽ കുത്തി നിറച്ചു വച്ചിരിക്കുന്ന ട്രോഫികളും, സർട്ടിഫിക്കറ്റുകളും കണ്ടു കണ്ണു മിഴിച്ചു…..

എല്ലാം അമ്മയുടെ എഴുത്തിനുകിട്ടിയ സമ്മാന
ങ്ങളാണെന്നു തിരിച്ചറിഞ്ഞു. കൂടെ കുറെ
ബുക്സസും , മാസികകളും ,ന്യൂസ് പേപ്പറിന്റെ ഓരോ പേജുകളും . ആ പേജുകളിൽ എല്ലാം അമ്മയുടെ കവിത പ്രസിദ്ധികരിച്ചിരിക്കുന്നത് കണ്ടു….. ബുക്കുകൾ അധികവും ഇംഗ്ലീഷിലായിരുന്നു……

പെട്ടിയിൽ രണ്ടു ഡയറികൾ ഉണ്ടായിരുന്നു. ഒന്നു അമ്മയുടെ കവിതകൾ. മറ്റൊന്ന് ജീവിതവും….

കവിതകളുടെ ഡയറിതുറന്നു. മനോഹരമായ
അക്ഷരങ്ങളിൽ തീർത്ത കാവ്യശകലകൾ….
വെറുതെ നോക്കിയാൽ തന്നെ നല്ല ഭംഗി……..

അക്ഷരങ്ങളിൽ അമ്മയുടെ ചിന്തകൾ സഞ്ചരിച്ച
വഴികളിൽ ബാല്യവും , കൗമാരവും , പ്രകൃതിയും ,
മഴയും , വീടും എല്ലാം ജീവനുള്ള കവിതകളായി….

അവസാന പേജുകളിലെല്ലാം പ്രണയവരികൾ
മാത്രം…. പേജുകൾ ബാക്കിയാക്കി ആ എഴുത്തു നിലച്ചത് ഞാൻ ശ്രദ്ധിച്ചു…

കവിതയുടെ ഡയറി അടച്ചു……ജീവിതത്തിന്റെ
ഡയറി തുറന്നു. ഒറ്റയിരുപ്പിൽ കുത്തിയിരുന്നു
അമ്മയുടെ ജീവിതം വായിച്ചുതീർത്തു……
ഒരു സിനിമ കണ്ടു കഴിഞ്ഞപോലെ തോന്നി……
എല്ലാം പഴയപോലെ ഭദ്രമായിവച്ച ശേഷം പെട്ടി
അടച്ചു… എല്ലാം ഒരു കടങ്കഥ പോലെ തോന്നി…

അത്താഴം കഴിക്കുമ്പോൾ എന്നും അമ്മയുണ്ടാ
ക്കുന്ന ചോറിനും ,പരിപ്പ് കറിക്കുമൊപ്പം അല്പം പായസവും ഉണ്ടായിരുന്നു ….

“എന്താമ്മേ, പായസമൊക്കെ ?” ചോദ്യം കഴിഞ്ഞു.
മിനിറ്റുകൾ കഴിഞ്ഞാവും ഉത്തരം കിട്ടുക. അത് കേൾക്കാൻ ചെവിയോർത്തു….

” ഇന്ന് നിന്റെ അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷമായി”

മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ആ കണ്ണുകളിൽ നിന്നടർന്ന രണ്ട് തുള്ളി കണ്ണുനീർ
മുന്നിലിരുന്ന പാത്രത്തിലേയ്ക്ക് വീഴുന്നത് കണ്ടു..
യന്ത്രമനുഷ്യനെ പോലെ അമ്മ അപ്പോഴും ചോറു
വാരി കഴിച്ചു കൊണ്ടിരുന്നു….

അച്ചനെ ഓർക്കുമ്പോളെല്ലാം ആദ്യം
മനസ്സിലേയ്ക്കെത്തുന്നത് ഭംഗിയായി വെട്ടി ഒതുക്കിയ താടിയും , പുഞ്ചിരിക്കുന്ന മുഖവുമാണ്…. തന്റെ കവിളിൽ ഉമ്മ
വയ്ക്കുമ്പോൾ ആ താടി രോമങ്ങൾ ദേഹത്തുരസി ഇക്കിളിയാക്കുമായിരുന്നു…
തന്റെ ചിരികാണാൻ അച്ഛൻ വീണ്ടും താടി കൊണ്ട് ദേഹത്തുരസും….

പെയിന്റ് പണി കഴിഞ്ഞു വരുന്ന അച്ഛന്റെ
താടിയിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന പെയിന്റ് വൃത്തിയാക്കൽ തന്റെ ജോലിയായി
രുന്നു. കുളിച്ചു വന്നാൽ തന്നെയും മുന്നിലിരുത്തി അച്ഛൻ ചന്തയിലേക്കു സൈക്കിൾ ചവിട്ടും….

അപ്പോൾ അച്ഛന്റെ നിശ്വാസങ്ങളിലും പെയിന്റിന്റെ മണമായിരിക്കും….

ഗോകുലം ഹോട്ടലിൽ നിന്നും ആദ്യം തനിക്കു
പൊറോട്ടയും, മുട്ടക്കറിയും വാങ്ങി തരും…..
താൻ കഴിച്ചുകഴിഞ്ഞാലും അച്ഛന്റെ ചായ
ബാക്കിയുണ്ടാവും.ശേഷം അമ്മയ്ക്കുള്ളതും
കൂടി പൊതിഞ്ഞു വാങ്ങി ,ഒപ്പം മറ്റു വീട്ടു സാധനങ്ങളും വാങ്ങിയാവും മടക്കം…..

അച്ഛന്റെ സ്നേഹവും, ലാളനയും തനിക്കു
നഷ്ട്ടപെട്ടിട്ടു അഞ്ച് വർഷമായി എന്നു മുന്നിലിരിക്കുന്ന പായസം ഓർമ്മിപ്പിച്ചു……

അന്ന് അമ്മയുടെ ചിരി നിറഞ്ഞിരുന്ന വീട്
അച്ഛന്റെ മരണത്തോടെ മൗനത്തിലേയ്ക്ക്
വീണതാണ്. പിന്നീട് വീടുറങ്ങുകയായിരുന്നു…..
അതിൽ പിന്നെ അമ്മചിരിച്ചു താൻ കണ്ടിട്ടില്ല….

അച്ഛൻ പണി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു ,
ഓലമേഞ്ഞാരു വീട് തീപിടിച്ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ടത് ….
അകത്തു നിന്നുയരുന്ന കൂട്ട നിലവിളി കേട്ടു മറ്റുള്ളവരെപോലെ നോക്കി നിൽക്കാൻ അച്ഛനായില്ല … ആളുന്ന തീ വകവയ്ക്കാതെ
അച്ഛൻ ആ വീട്ടിലേക്കു കയറി , അതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി..
പക്ഷെ ,അച്ഛന് ഇറങ്ങാൻ കഴിഞ്ഞില്ല അതിനു മുന്നേ മേൽക്കൂര കത്തിയമർന്നിരുന്നു…. കത്തിയെരിഞ്ഞാദേഹത്തെ ചലനം നിലയ്ക്കുന്ന അവസാന നിമിഷത്തിൽ പോലും ഉരുവിട്ടത് അമ്മയുടെ പേരായിരുന്നു……..

അച്ഛന്റെ പ്രാണൻ നൽകി മൂന്ന് ജീവനുകൾ
രക്ഷിച്ചപ്പോൾ അനാഥമായത് താനും, അമ്മയു
മായിരുന്നു .. ..

അടുത്തുള്ള വിവാഹ വീടുകളിൽ തലേന്ന്
രാത്രികളിൽ ഒത്തുകൂടുന്നവരിൽ നിന്നും
ഇപ്പോഴും അച്ഛന്റെ പേരു ഉയർന്നു വരുന്നത്
കേൾക്കുമ്പോൾ വേദനയിലും അഭിമാനം
തോന്നും …..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ
അമ്മ ഡയറിയിൽ എഴുതിയ ജീവിതത്തെ കുറിച്ചോർത്തു ….

ശ്രീശൈലം എന്ന സമ്പന്നമായ തറവാടിന്
എന്തോ ശാപമുണ്ടായിരുന്നു .. ആ തറവാട്ടിൽ പെൺകുഞ്ഞ് പിറക്കുകില്ല ..!

തലമുറകളായ് തുടരുന്ന ശാപം പിന്മാറാതെ
സോമൻ പിള്ളയിൽ എത്തി നിന്നു…

ഭാര്യ ലക്ഷ്മി അഞ്ചുപ്രസവിച്ചു. എല്ലാം ആൺകുഞ്ഞുങ്ങൾ. പിള്ളയുടെ സന്തോഷത്തിന്
കുറവില്ലെങ്കിലും പെൺകുഞ്ഞ് എന്നത് ഒരു നീറ്റലായ് പിള്ളയുടെ മനസ്സിലുണ്ടായിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *