പത്മനാഭന് പിള്ള എന്ന തന്റെടിയും ആരെയും കൂസാത്തവനുമായിരുന്ന നാട്ടുപ്രമാണിയുടെ എട്ടുമക്കളും അവരുടെ ഭാര്യമാര്‍, മക്കള്‍, മരുമക്കള്‍ എന്നിവരാണ് ആ തറവാട്ടിലാണ് അന്തേവാസികള്‍. ഭാര്യ നേരത്തെ തന്നെ മറിച്ചു പോയ പത്മനാഭന് പിള്ള ഭാഗം വച്ച് മാറരുത് എന്ന് മരിക്കുന്നതിനു മുന്‍പ് മൂത്തമകന് ബലരാമാനോട് പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം പോലെതന്നെ മക്കള്‍ സ്വത്ത് വിഭജിക്കാതെ ഒരുമിച്ച് ജോലി ചെയ്ത് അനുഭവിച്ചു പോരുകയായിരുന്നു. ഈ കാണുന്ന സ്ഥലം കൂടാതെ ഏക്കറു കണക്കിന് പാടങ്ങളും തെങ്ങിന് തോപ്പുകളും അവര്‍ക്ക് വേറെയുമുണ്ട്. ബലരാമന്റെ താഴെയുള്ള ഏഴു സഹോദങ്ങളില്‍ നാല് പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ട്. അവരുടെ മക്കളും മരുമക്കളും എല്ലാം കൂടി ഏതാണ്ട് നാല്‍പ്പതോളം അംഗങ്ങള്‍ ആ വീട്ടിലുണ്ട്. അത്രയും പേരുണ്ടായിട്ടും തറവാട്ടില്‍ മുറികള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു എന്നറിയുമ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ.
വീട്ടുജോലികള്‍ക്ക് നാല് സ്ത്രീകള്‍ സ്ഥിരമായുണ്ട്. അവരെ നിയന്ത്രിക്കുന്നത് ദേവകി ആണ്. വീട്ടിലെ പെണ്ണുങ്ങളും അവരുടെ തോന്നല്‍ അനുസരിച്ച് അടുക്കളയില്‍ കയറി ജോലിക്കാരെ സഹായിക്കാറുണ്ട്. ഉത്സവപ്രതീതി ആണ് തറവാട്ടില്‍ എല്ലായ്പോഴും. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒക്കെയായി സജീവമായ അന്തരീക്ഷമാണ് എപ്പോഴും. തറവാട്ടിലെ പുരുഷന്മാരും സ്ത്രീകളും നാട്ടിലെ തന്നെ ഏറ്റവും സൌന്ദര്യമുള്ളവര്‍ ആണ്. ആണായാലും പെണ്ണായാലും പനയന്നൂര്‍ തറവാട്ടില്‍ ജനിക്കുന്ന ഏത് പ്രജയും കാണാന്‍ അഴകുള്ളവരായിരിക്കും.
തറവാട്ടിലെ അടുക്കളയുടെ വലിപ്പം സാധാരണ ചില വീടുകളുടെ മൊത്തം വലിപ്പത്തോളം വരും. നിരവധി അടുപ്പുകള്‍. വലിയ പാത്രങ്ങള്‍. വിറകടുപ്പ് കൂടാതെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഗ്യാസ് ഉപയോഗിച്ചുള്ള പാചകവും അവിടെ ഉണ്ടായിരുന്നു. തറവാട്ടിലെ അംഗങ്ങള്‍ എല്ലാവിധ ആഹാരങ്ങളും കഴിക്കും. കാരണവന്മാരായ സഹോദരന്മാര്ക്ക് മത്സ്യമാംസാദികള്‍ നിര്‍ബന്ധമാണ്. അവിടേക്ക് മാത്രമായി മത്സ്യ കച്ചവടം നടത്തുന്ന ചില മീന്‍പിടുത്തക്കാര്‍ നാട്ടിലുണ്ടായിരുന്നു. മൂന്നു കിണറുകളും, കുളിക്കാന്‍ അഞ്ചോളം കുളങ്ങളും പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പഴയ കാലത്തെ നിര്‍മ്മിതി ആണെങ്കിലും വീടിനുള്ളിലും കുളിമുറികള്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. വരുമാനമാര്‍ഗ്ഗം പ്രധാനമായും കൃഷി ആണ്.
മരുമക്കളില്‍ ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഉണ്ടെങ്കിലും തറവാട്ടിലെ കാരണവന്മാര് കൃഷി കൊണ്ടാണ് ജീവിച്ചിരുന്നത്. തേങ്ങയും കുരുമുളകും നെല്ലും അടയ്ക്കയും വെറ്റിലയും വാഴയും വിവിധയിനം പച്ചക്കറികളും എല്ലാം അവര്‍ കൃഷി ചെയ്തിരുന്നു. കൂടാതെ പത്തോളം പശുക്കളും അതിന്റെ കിടാങ്ങളും തറവാട്ടിലെ വലിയ തൊഴുത്തില്‍ ഉണ്ടായിരുന്നു. ആട്, കോഴി എന്നിവ വേറെയും. പോഷകസമൃദ്ധമായ ആഹാരം മൂലം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്ല ശരീര വളര്‍ച്ച ഉണ്ടായിരുന്നു; പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച. തറവാട്ടിലെ പെണ്ണുങ്ങള് അമ്പലത്തില്‍ പോകുന്നത് കാണാനായിത്തന്നെ നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും നില്ക്കുന്നതും ഒരു സാധാരണ സംഭവമായിരുന്നു.
ദേവകിയുടെ കൌമാരപ്രായക്കാരിയായ മകള്‍ കല്യാണിയും പനയന്നൂര്‍ തറവാട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു. ജാതിയില്‍ താണവളായിരുന്നു എങ്കിലും അഴകില്‍ തറവാട്ടിലെ പെണ്ണുങ്ങളോട് കിടപിടിക്കുമായിരുന്നു കല്യാണി. ഇരുനിറമുള്ള അവളെ എല്ലാവര്ക്കും ഇഷ്ടവുമായിരുന്നു. നല്ല പ്രസരിപ്പുള്ള സദാ ചിരിയും കളിയുമായി നടന്നിരുന്ന അവളുടെ പെട്ടെന്നുള്ള മരണത്തില്‍ തറവാട്ടിലെ അംഗങ്ങളും അവളുടെ അമ്മയെപ്പോലെ ദുഖിച്ചു; പ്രത്യേകിച്ച് സ്ത്രീകള്‍.
എന്നും പതിവുള്ള പഞ്ചപാണ്ഡവരുടെ (ബലരാമനെയും നാല് സഹോദരന്മാരെയും നാട്ടുകാര്‍ വിളിക്കുന്ന ഓമനപ്പേരാണ് അത്) വൈകുന്നേരത്തെ മദ്യപാന സദസ്സ് അന്ന് പക്ഷെ ചിരിയും കളിയും ഒന്നും ഇല്ലാതെയായിരുന്നു. പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച അളിയന്മാര് തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും, അവരുമായി കൃത്യമായ ഒരു അകലം ബലരാമനും സഹോദരന്മാരും പാലിച്ചിരുന്നു. അതുകൊണ്ട് തന്നെ മദ്യപാനത്തിന് അവരെ ഒരിക്കലും അവര്‍ മറ്റാരെയും ഒപ്പം കൂട്ടുമായിരുന്നില്ല. അളിയന്മാര്ക്കും പഞ്ചപാണ്ഡവരെ ചെറിയ പേടി ഉണ്ടായിരുന്നു.
“ഉം..ഏതായാലും അതങ്ങനെ തീര്‍ന്നു..ആ ചെറുക്കന് എങ്ങോട്ടാണാവോ പോയത്..” ബലരാമന്റെ അഞ്ചാമത്തെ അനുജനായ അര്ജ്ജുനന് സ്വയമെന്ന പോലെ പറഞ്ഞു.
“എങ്ങോട്ടെങ്കിലും പോട്ടെ..എന്തായാലും അവന്റെ അഭാവം ആ എസ് ഐ അറിഞ്ഞിട്ടില്ല..” ബലരാമന് ആണ് അത് പറഞ്ഞത്.
“അയാള്‍ അറിഞ്ഞാല്‍ എന്താ? ഈ വീട്ടിലുള്ളവര്‍ക്ക് പുറത്ത് പോകാന്‍ അങ്ങേരുടെ അനുമതി വേണോ?” ചോദ്യം ബലരാമന്റെ നേരെ ഇളയ അനുജന് മാധവന്റെ വക ആയിരുന്നു.
“അവനു വിഷമം കാണും..രണ്ടും തമ്മില്‍ അത്രയ്ക്ക് അടുപ്പമായിരുന്നില്ലേ…” മൂന്നാമത്തെ അനുജനായ കാര്ത്തികേയന് പറഞ്ഞു.
“പോലീസിനു സംശയം ഒന്നുമില്ലല്ലോ..ഉവ്വോ ഏട്ടാ?” ആണുങ്ങളില്‍ ഏറ്റവും ഇളയവനായ സഹദേവന് വാറ്റ് ചാരായം ഗ്ലാസിലേക്ക് പകരുന്നതിനിടെ ചോദിച്ചു.
“ഇല്ല..തൂങ്ങി മരിച്ചതാണ് എന്ന് കണ്ടാല്‍ അറിയില്ലേ? പിന്നെ എന്തിനു സംശയിക്കാന്‍. ഞാന്‍ അങ്ങേരോട് പറഞ്ഞു..അവളുടെ തള്ളയ്ക്ക് വല്ല സംശയവും ഉണ്ടെങ്കില്‍ ചോദിച്ചിട്ട് വേണ്ടതുപോലെ ചെയ്യാന്‍..അവര്‍ക്ക് വേറെ സംശയങ്ങള്‍ ഒന്നുമില്ല..പക്ഷെ പെണ്ണ് തൂങ്ങിയത് എന്തിനാണ് എന്ന് മാത്രം അവള്‍ക്ക് അറിയാന്‍ വയ്യ..” ബലരാമന് മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു.
“ദേവകി തനിച്ചാണോ? അവളെ അങ്ങനെ തനിച്ച് താമസിപ്പിക്കുന്നത് ശരിയല്ലല്ലോ..ഒരു മരണം നടന്ന വീടല്ലേ..അതും ദുര്‍മരണം..” കാര്ത്തികേയന് ചേട്ടനെ നോക്കി.
“അവളുടെ അനുജത്തിയും മക്കളും ഉണ്ട്. അവര്‍ ഒരാഴ്ച കഴിഞ്ഞേ പോകൂ..അവര്‍ പോയിക്കഴിഞ്ഞാല്‍ അവളെ നമ്മുടെ പത്തായപ്പുരയില്‍ താമസിപ്പിക്കാം..അവള് വരും എന്ന് തോന്നുന്നില്ല..സ്വന്തം വീട് അടുത്തുള്ളപ്പോള്‍ അവള് ഇവിടെ താമസിക്കുമോ..”
ആരും ഒന്നും മിണ്ടിയില്ല. അസുഖകരമായ ഒരു നിശബ്ദത അവരുടെ ഇടയില്‍ തളംകെട്ടി.
“ഇന്ന് കുടിക്കാനും ഒരു ഉന്മേഷം ഇല്ല.. ആ പെണ്ണ് ഇങ്ങനെ മുന്പില് വന്നു നില്‍ക്കുനതു പോലെ..” ബലരാമന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ശരിയാ..മഴയുടെ കോളുണ്ട് എന്ന് തോന്നുന്നു..ഇന്നത്തേക്ക് മതിയാക്കാം..രാവിലെ മുതല്‍ ഇതിന്റെ പിന്നാലെ അല്ലെ..നല്ല ക്ഷീണവും ഉണ്ട്..വല്ലതും കഴിച്ചിട്ട് നേരത്തെ ഉറങ്ങാം..” മാധവന് ഏട്ടനെ പിന്താങ്ങിയിട്ട് ഗ്ലാസ് കാലിയാക്കി.
“ആ ജോലിക്കാരോട് പറഞ്ഞു ദേവകിക്ക് വേണ്ട ആഹാരം എത്തിക്കണം..അവള് രാവിലെ മുതല്‍ പട്ടിണിയാണ്..കേട്ടോടാ സഹദേവാ” ബലരാമന് തോര്‍ത്ത് കുടഞ്ഞു തോളില്‍ തിരികെ ഇട്ടുകൊണ്ട് പറഞ്ഞു.
“കൊടുപ്പിക്കാം ഏട്ടാ..ഏട്ടന് പൊയ്ക്കോ..”
അങ്ങനെ അന്നത്തെ മദ്യപാന സദസ്സ് പിരിഞ്ഞു.
തറവാട്ടിലെ മുകളിലത്തെ ഒരു മുറിയില്‍ അര്‍ജുനന്റെ മകള്‍ 18 വയസുള്ള രോഹിണിയും, അവന്റെ ഇളയ സഹോദരി ശ്രീകലയുടെ മക്കള്‍ 18 വയസുള്ള ശിവദാസനും, ഇരുപതു വയസുള്ള ശ്രീലക്ഷ്മിയും സഹദേവന്റെ മക്കളായ മോഹനനും (20) വസുന്ധരയും (17) ഏറ്റവും ഇളയ സഹോദരി സാവിത്രിയുടെ മക്കള്‍ മഞ്ജുഷയും (19) മുരുകനും (17) മ്ലാന വദനരായി ഇരിക്കുകയായിരുന്നു. കല്യാണിയും ഇവര്‍ ഏഴു പേരോടും അടുത്ത സൌഹൃദത്തില്‍ ആയിരുന്നു. അര്‍ജുനന്റെ മൂത്ത മകന് ഹരിയുമായും അവള് സൌഹൃദത്തില്‍ ആയിരുന്നു. കല്യാണി മരിച്ച രാത്രി മുതല്‍ ഹരിയെയും കാണാതായി. അവന് എവിടെ പോയെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ലായിരുന്നു.അര്‍ജുനന്റെ ഭാര്യ പാര്‍വ്വതി കല്യാണി മരിച്ചതിന്റെ ഞെട്ടലിലും ഒപ്പം സ്വന്തം മകനെ കാണാതായതിന്റെ ആധിയിലും ഒരേ കിടപ്പായിരുന്നു.
“ഹരിയെട്ടനും അവളും തമ്മില്‍ എന്തോ കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്..” മുരുകന് മറ്റുള്ളവരെ നോക്കി പറഞ്ഞു.
“പോടാ..നമ്മളോട് അവള്‍ക്കുള്ള അടുപ്പമേ ഹരിയേട്ടനോടും അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..എന്നോട് എല്ലാം പറയുന്ന സ്വഭാവം കല്യാണിക്ക് ഉണ്ടായിരുന്നു..പാവം നമ്മെ വിട്ടു പോയിക്കളഞ്ഞല്ലോ” ദുഖത്തോടെ രോഹിണി പറഞ്ഞു.
“എങ്കില്‍ പിന്നെ ഹരി എവിടെപ്പോയി?” മോഹനന് ചോദിച്ചു.
“അതാ ഞാനും ആലോചിക്കുന്നത്..കൃത്യം അവള് മരിച്ച രാത്രി തന്നെ ഹരിയെട്ടനെ എങ്ങനെ കാണാതായി? ഇനി ഹരിയേട്ടന് വല്ല ആപത്തും..” മഞ്ജുഷ ഭീതിയോടെ മറ്റുള്ളവരെ നോക്കി.
“എന്താ ചേച്ചി ഇത്..ഹരിയേട്ടന് കുറിപ്പ് എഴുതി വച്ചത് കണ്ടിട്ടും സംശയമോ..ഞാന്‍ പോകുകയാണ്..എന്നെ തിരയണ്ട എന്ന് എഴുതി വച്ചിട്ടല്ലേ പോയത്..പക്ഷെ മുരുകന് പറഞ്ഞത് പോലെ കല്യാണിയുടെ മരണവും ഹരിയേട്ടന്റെ തിരോധാനവും തമ്മില്‍ എന്തോ ബന്ധമുണ്ട്..” വസുന്ധര പറഞ്ഞു.
“അതെ..എനിക്കും അങ്ങനെയാണ് തോന്നുന്നത്” മോഹനന് ആലോചനയോടെ പറഞ്ഞു.
“ഞാന്‍ പറഞ്ഞില്ലേ..ഹരിയെട്ടനും കല്യാണിയും തമ്മില്‍ പ്രേമത്തിലായിരുന്നു..” മുരുകന് തന്റെ നിഗമനം തുറന്ന് പറഞ്ഞു.
“ഒന്ന് പോടാ കുരങ്ങാ..പ്രേമം..മണ്ണാങ്കട്ട..കല്യാണിയെ നിനക്ക് അറിഞ്ഞുകൂടാ..അവള്‍ക്ക് ഈ പ്രേമവും കുന്തവും ഒന്നും ഉള്ള ടൈപ്പ് അല്ല..അതല്ലാതെ ഇനി വേറെ വല്ല ബന്ധവും ആണോ എന്ന് എനിക്ക് അറിയില്ല” ശ്രീലക്ഷ്മി ആണ് അത് പറഞ്ഞത്.
“വേറെന്ത് ബന്ധം?” രോഹിണി നെറ്റി ചുളിച്ചു.
“ആണും പെണ്ണും തമ്മില്‍ വേറെ എന്ത് ബന്ധമാണ് ഉണ്ടാകുക..” തുടുത്ത മുഖത്തോടെ ശ്രീലക്ഷ്മി ചോദിച്ചു. എല്ലാവരുടെയും മുഖങ്ങള്‍ തുടുത്തു. മഞ്ജുഷ നാണത്തോടെ വിരല്‍ കടിച്ചു മോഹനനെ നോക്കി.
“ഉം മതി..വാ പോകാം…” സംസാരത്തിന്റെ ദിശയുടെ പോക്കറിഞ്ഞ മോഹനന് എഴുന്നേറ്റ് പോകാനൊരുങ്ങി പറഞ്ഞു.
“ശരിയാ…പോകാം..അത്താഴത്തിനു സമയമായി”
മഞ്ജുഷയും എഴുന്നേറ്റു. രോഹിണിയും ശ്രീലക്ഷ്മിയും ഏറ്റവും ഒടുവിലാണ് എഴുന്നേറ്റത്. മറ്റുള്ളവര്‍ പടികളിറങ്ങി താഴേക്ക് പോയി എന്നുറപ്പാക്കിയ ശേഷം രോഹിണി ശ്രീലക്ഷ്മിയെ നോക്കി.
“പറ..ഏട്ടനും കല്യാണിയും തമ്മില്‍ വേറെ വല്ല ബന്ധവും ഉള്ളത് നീ കണ്ടിട്ടുണ്ടോ?” അവള് ചോദിച്ചു.
“നീ വാ..നമ്മളെ അവര്‍ തിരക്കും..രാത്രി നമുക്ക് ഒരുമിച്ചു കിടക്കാം..അപ്പോള്‍ സംസാരിച്ചാല്‍ പോരെ..”
“ഉം മതി..വാ..”
ഇരുവരും പടികള്‍ ഇറങ്ങി താഴേക്ക് പോയി.