മഴപെയ്തനേരം

മഴപെയ്തനേരം

Mazhapeithaneram | Author : Sreekuttan

 


 

ഹലോ ഗയ്‌സ്, ഞാൻ മറ്റൊരു കഥയുമായി വന്നിരിക്കുകയാണ്, ഇത് തുളസിദളം കഴിഞ്ഞിട്ട് പോസ്റ്റാം എന്ന് വിചാരിച്ചതാണ് പക്ഷേ തുളസിദളം കുറച്ചുകൂടി താമസം വരും,

കാരണം ഓഫീസിൽ ആൻഡ്രോയ്ഡ് devolper ആയി എന്റെ soulmate വന്നു എന്നൊരു തോന്നൽ, ഇപ്പൊ ഞാൻ അവളുടെ പിന്നാലെയാണ്, കറുത്ത പെൺകുട്ടികൾക്ക് ഇത്രേം ഭംഗിയുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്റെ സൗന്ദര്യസങ്കല്പങ്ങൾ തകർത്തുകൊണ്ട് അവൾ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ എത്തിയിരിക്കുകയാണ്,

ഞാനിത് ടൈപ് ചെയ്യുമ്പോ ലവൾ പാണ്ട്രിയിൽ എന്റടുത്തിരുന്ന് ഒരു കോണഞ്ഞ മൈരന്റെ ഊമ്പിയ തമാശ കേട്ട് കിണിച്ചോണ്ടിരിക്കുകയാണ്… അവളേ വളച്ചിട്ടേ ഇനി എനിക്ക് വിശ്രമമുള്ളു, ആവശ്യം എന്റേതായിപ്പോയില്ലേ….

അപ്പൊ കഥയിലേക്ക്…

NB: ഇതിന്റെ അടുത്ത ഭാഗം എന്ന് വരുമെന്ന് ഈശ്വരന് മാത്രേ അറിയുള്ളു….

കാർ കവലയിൽ എത്തിയപ്പോ അപ്പു ചുറ്റുമോന്ന് വീക്ഷിച്ചു,

ഈ കുറഞ്ഞ വർഷം കൊണ്ട് നാട് വല്ലാതെ മാറിപ്പോയി

പണ്ട് ഉണ്ടായിരുന്ന പെട്ടിക്കടയുടെ സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടം ഇടം പിടിച്ചിരിക്കുന്നു,

കുട്ടിക്കാലത്ത്‌ വെള്ളിയാഴ്ചതോറും SN തിയേറ്ററിൽ പടം മാറി എന്നറിയിക്കാൻ കടയ്ക്കുമുന്നിൽ മരപ്പലക്ക കൊണ്ടുണ്ടാക്കിയ തട്ടിനുമുകളിൽ നിരത്തി വച്ച മിഠായി ഭരണികൾക്ക് താഴെയായി സിനിമ പോസ്റ്റർ ഒട്ടിക്കുന്നതൊക്കെ ഓർമയായി…

അന്ന് നാട്ടിലെ ഒരേ ഒരു സിനിമ തീയേറ്ററാണ് ചെറ്റയും ഓലയും കൊണ്ട് തീർത്ത SN,

പരിഷ്കാരം എത്തിനോക്കിയിട്ടില്ലാത്ത നാടായതിനാൽ ടൗണിലെ തീയേറ്ററുകളിലെല്ലാം ഓടിത്തളർന്ന ശേഷമാകും സിനിമകൾ SN ൽ എത്തുക…

മിക്കപ്പോഴും നസീറിന്റെയും ജയന്റെയുമൊക്കെ പഴയ ചിത്രങ്ങളാകും അവിടെ കളിക്കുക…

പണ്ട് തറവാട്ടിലെ പറിങ്കിമാവിൽ നിന്നും വീണുകിട്ടുന്ന കശുവണ്ടി കൂട്ടിവച്ച് വിറ്റുകിട്ടുന്ന കാശിനു കൂട്ടുകാരൻ ചന്തുവിനോടൊപ്പം SN ൽ പോയി കോളിളക്കവും കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളും അങ്ങാടിയുമൊക്കെ കണ്ട കാലം അവനോർത്തു…

പിന്നീട് ഭാഗത്തിൽ അമ്മയ്ക്ക് കിട്ടിയ തറവാട് ഹോൾസെയിൽ ബസ്സിനെസ്സിനായി പണയം വച്ച് തറവാട് ഭീമമായ കട ബാധ്യതകളായപ്പോഴും അച്ഛൻ ആത്മവിശ്വാസത്തോടെ ബിസ്സിനെസ്സ് നോക്കി നടത്തി ജീവിതം മുന്നിലേക്ക് കൊണ്ട് പോയി,

ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വിധി അച്ഛനെ ഞങ്ങളിൽനിന്നും പറിച്ചെടുത്തു,

പിന്നീട് അങ്ങോട്ട് പട്ടിണിയായിരുന്നു, അച്ഛന്റെ ബിസിനെസ്സ് അച്ഛനോടൊപ്പം നിന്നവർ കൈക്കലാക്കി…

അതോടെ ബന്ധുക്കളകന്നു… എല്ലാവരും അന്ന് തന്നെ പടിയിറങ്ങി… ഒരു പേരിന്പോലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ…

വരുമാനത്തിനായി കയറുപിരിക്കാൻ ഇറങ്ങിപോകുന്ന അമ്മയുടെ രൂപം ഇന്നും ഓർമയുണ്ട്,

ആഴ്ചതോറും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ബാധ്യതകൾ തീർക്കാൻ ഓടി നടക്കുന്ന തന്റെ അമ്മ… പിന്നീട് മിച്ചമുണ്ടാകുന്ന നീക്കിയിരുപ്പിന് വാങ്ങുന്ന റേഷൻ അരി വയ്ച്ച് കഞ്ഞിയുണ്ടാക്കി അമ്മയോടൊപ്പം കുടിക്കുന്ന ആ രുചി വേറൊന്നിനും ഇന്നുവരെ കിട്ടിയിട്ടില്ല…

ഒരു നേരത്തെ ഭക്ഷണമുണ്ടെങ്കിൽ അതെനിക്ക് നീക്കിവച്ച് ഞാൻ കഴിക്കുന്നത് നിറകണ്ണുകളോടെ നോക്കുന്ന അമ്മയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു…

തങ്ങളുടെ അവസ്ഥ ആരേയും അറിയിച്ചില്ല,

ഒരിക്കൽ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അശോകൻ മാഷും മകൾ നിളേച്ചിയും ഞങ്ങളുടെ അവസ്ഥകണ്ട് അമ്പരന്ന് നിന്നു, അന്ന് നിളേച്ചി തങ്ങളുടെ അവസ്ഥ കണ്ട് എന്നെക്കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… അച്ഛൻ ജീവിച്ചിരുന്നപ്പോൾ സന്തോഷത്തോടും സമൃധിയോടും ഉണ്ടായിരുന്ന വീടായിരുന്നു ഇത്…

മാഷ് വച്ചുനീട്ടിയ പണം അമ്മ സന്തോഷത്തോടെ നിരസിച്ചു… എങ്കിലും മാഷ് തങ്ങളുടെ കുടുംബം എല്ലാം ഉത്തരവാദിത്തോടെ നോക്കി നിളേച്ചി വീട്ടിലെ നിത്യ സന്ദർശകയായി… എന്നും എനിക്കായി കൊണ്ട് വരുന്ന പലഹാരങ്ങളും കറികളും അവൾ സ്നേഹത്തോടെ വിളമ്പുമ്പോൾ, ഞങ്ങൾക്കവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു…

അച്ഛന്റെ ആണ്ടിന്,

തറവാടിന്റെ ബാധ്യതയറിഞ്ഞു അയൽക്കാരുണ്ടെന്ന്പോലുമോർക്കാതെ മാമൻമാരും ചെറിയച്ഛൻമാരും അവരുടെ സഹധർമ്മിണികളുൾപ്പെടെ എല്ലാരും അമ്മയെ കുറ്റപ്പെടുത്തി,,

തറവാട് വീടിന്മേലുള്ള അച്ഛന്റെ ബാധ്യതയായിരുന്നു വിഷയം

അറിയാത്ത ബിസിനസ്സിനായി തറവാട് പണയം വച്ച് അച്ഛൻ വലിയ ബാധ്യത വരുത്തിവച്ചതത്രെ…

അമ്മ ഒരു മറുപടിപോലും പറയാതെ നിറകണ്ണോടെ തലകുനിച്ചിരിക്കുന്നത് കണ്ട് സഹിച്ചില്ല, മാമന്മാരുടെയും ചെറിയച്ഛന്മാരുടെയും ഓരോരോ ആവിശ്യങ്ങൾക്ക് അച്ഛൻ കൈവിട്ട് സഹായിച്ചത് മുതൽ എല്ലാം.. എല്ലാരുടെയും മുന്നിൽ വച്ചു…

അച്ഛന്റെ കണക്കുപുസ്തകം മുന്നിലേക്കിട്ടുകൊണ്ട് എണ്ണിയെണ്ണി ചോദിച്ചു,

അതോടെ അപ്പു എല്ലാരുടെയും കണ്ണിൽ നിഷേധിയായി, തലതെറിച്ചവനായി, ഗുരുത്തം ഇല്ലാത്തവനായി…

എല്ലാവരും എന്നെ കുറ്റപ്പെടുത്തിയത് കണ്ട്… അമ്മയുടെ ഉള്ളിൽ വീർത്തുപൊങ്ങിയ സങ്കടമെല്ലാം മതിയാവോളം തന്നെ തല്ലിത്തീർത്തിട്ടും കരഞ്ഞില്ല, ശിലകണക്കെ നിന്നുകൊണ്ടു…

അന്നും നിറക്കണ്ണുകളോടെ അമ്മയിൽനിന്നും രക്ഷിച്ച് തന്നെ ചേർത്തുപിടിച്ചു നിളേച്ചി…

നിള… അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ മകൾ, എന്റമ്മയുടെ പ്രീയപ്പെട്ട നിളമോള്… എന്റെ സ്കൂളിലെ മലയാളം മാഷ് അശോകൻ മാഷിന്റെ മകൾ, നിളയേച്ചി… പിന്നീട് അത് ലോപിച്ച് നിയേച്ചിയായി പിന്നീട് അത് വീണ്ടും ലോപിച്ച് നിച്ചിയായി, എന്റെ നിച്ചി, എനിക്ക് ഏറ്റവും സ്നേഹം കൂടുമ്പോ അവളെ വിളിക്കുന്ന പേര്, അവൾക്ക് വലിയ ഇഷ്ടമാണ് ഞാനങ്ങനെ വിളിക്കുന്നത് നിച്ചീന്ന് വിളിക്കുമ്പോ ആ മുഖം ചുവന്ന് തെളിഞ്ഞു വരും, പക്ഷേ ഞാൻ എനിക്ക് തോന്നുമ്പോഴേ അങ്ങനെ വിളിക്കൂ…. എങ്കിലും അവളെനിക്ക് എന്റെ പ്രീയപ്പെട്ട ചേച്ചിപ്പെണ്ണ് ആണ്,

കുട്ടിക്കാലത്ത് അമ്പലക്കുളത്തിൽനിന്നും പൊട്ടിച്ചുകൊടുത്ത താമര മൊട്ടുകൾക്ക് പകരം, ചുറ്റും ആരെങ്കിലും കാണുന്നുണ്ടോയെന്ന് നോക്കി എന്റെ കവിളിൽ മുത്തം തരുമായിരുന്നു,

നിളേച്ചിക്കെന്ത് കിട്ടിയാലും ഇതെന്റെ അപ്പൂട്ടനെന്ന് പറഞ്ഞു എനിക്ക് നേരെ നീട്ടും…

നിളേച്ചിയുടെ കൂടെ എപ്പോഴും വിരൽത്തുമ്പിൽ പിടിച്ചു ഞാനുണ്ടാകും,

അമ്പലത്തിൽ ഉത്സവത്തിനും മറ്റും പോകുമ്പോൾ തിരക്കിനിടയിൽ

‘ന്റെ കൈ വിട്ടുപോകല്ലേ അപ്പൂട്ടാ…’,

എന്ന് പറഞ്ഞ് കൈപിടിച്ചു കൂടെ ചേർത്ത് നിർത്തും

രാത്രി ഉത്സവപ്പറമ്പിൽ നാടകം കാണുമ്പോൾ ഉറക്കം തൂങ്ങുന്ന തന്നെ കാലുകൾ നീട്ടി മടിയിൽ കിടത്തിയുറക്കും നിളേച്ചി, ആ തുടകളുടെ ചൂടും ആ അരപ്പാവാടയുടെ മണവും ഇന്നുമെനിക്കോർമ്മയുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *