ഇന്ന് ഞാൻ വലിയൊരു ബിസ്സിനെസ്സ് ഗ്രൂപ്പിന്റെ തലപ്പത്താണ്… കൃഷ്ണന്റെയും ശോഭയുടെയും മകൻ “അനന്തകൃഷ്ണൻ…” എന്ന അപ്പു… നിളേച്ചീടെ… അല്ല… എന്റെ നിച്ചീടെ അപ്പൂട്ടൻ…
വർഷങ്ങൾക്ക് ശേഷം ഇന്നാണ് നാട്ടിലെത്തുന്നത് തന്റെ പ്രീയപ്പെട്ടവരെ കാണാൻ
വീടിലെക്കടുക്കുമ്പോൾ വേഗത കുറയുന്ന കാറിലിരുന്ന് മുന്നിലേക്ക് നോക്കി, തന്റെ തറവാട്… താൻ പോകുമ്പോ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെയിരുന്ന തറവാട് ഇപ്പൊ പഴമ നിലനിർത്തി പുതുക്കി പണിഞ്ഞു, സമൃധിയുടെ പ്രതീകം പോലെ
ഉമ്മറത്തു എല്ലാവരുമുണ്ട്… അമ്മയും ബന്ധുക്കളും അയൽക്കാരും അങ്ങനെയെല്ലാരും
കാറിൽ നിന്നിറങ്ങിയ തന്നെ എല്ലാരും പൊതിഞ്ഞു
“എന്താ… അപ്പു നീ കറുത്തുപോയല്ലോ…”
“എന്താ അപ്പു ഭക്ഷണമൊന്നും കഴിക്കാറില്ലേ…?”
“സുഖോല്ലേ അപ്പു മോനെ…??”
ബന്ധുക്കളുടെ ഭാഗത്തുനിന്നും ക്‌ളീഷേ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി കൊടുത്തു
അയൽക്കാരും പരിചയക്കാരും ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ നോക്കുന്നു
എല്ലാരോടും കുശലം ചോദിച്ചു നിൽക്കുമ്പോളും കാണാൻ മോഹിച്ച മുഖങ്ങൾ തിരയുകയായിരുന്നു ഞാൻ
കൂട്ടത്തിനിടയിൽനിന്നും തിക്കിതിരക്കി അമ്മ നിറകണ്ണാലേ ഓടി വന്നു
രണ്ട് കൈകളുമുയർത്തി എന്റെ കവിളിൽ ചേർത്തുപിടിച്ചു
“എത്രകാലായി എന്റെ പൊന്നുമോനെ അമ്മ നിന്നെ കണ്ണുനിറയെ ഒന്ന് കണ്ടിട്ട്…”
അമ്മ ചോദിച്ചതും കരഞ്ഞുപോയി
“അയ്യേ… എന്തായിത് ശോഭകുട്ടി… കരയുന്നോ… എന്റെ ശോഭകുട്ടിക്ക് കണ്ണ് നിറയെ കാണാനല്ലേ ഞാനോടി വന്നത്…”
അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് നെറുകയിൽ മുത്തിക്കൊണ്ട് പറഞ്ഞു…
പിന്നെയും കണ്ണുകൾ കാണാൻ കൊതിച്ച മറ്റൊരു മുഖത്തിനായി തിരഞ്ഞു
കണ്ടു… ഉമ്മറത്തെ തൂണിന്റെ മറവിലായി പുഞ്ചിരിയോടെ തന്നെ നോക്കുന്ന ഭംഗിയുള്ള കണ്ണുകളെ…
എന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു. എന്റെ ചുണ്ടുകൾ അറിയാതെ ഉരുവിട്ടു
“എന്റെ നിച്ചി…”
വീടിനുള്ളിലേക്ക് വന്ന് വിശേഷം പറച്ചിലും മറ്റും കഴിഞ്ഞ് പറമ്പിലെ കുളത്തിലൊന്ന് മുങ്ങാൻ ആശ തോന്നി, പതിയെ കുളത്തിലേക്ക് നടന്നു
കുളത്തിലേക്ക് നോക്കി നല്ല തെളിഞ്ഞ വെള്ളം, ഏറ്റവും താഴത്തെ പടിയിൽ ചെന്നിരുന്ന് കാലുകൾ വെള്ളത്തിലേക്കിട്ടിരുന്നു,
നല്ല സുഖമുള്ള തണുപ്പ്
“അപ്പൂട്ടാ…”
പിറകിൽ നിളേച്ചിയുടെ ശബ്ദം, കൂടെ പാദസരത്തിന്റെ ഒച്ച
ചുവന്ന ചുരിദാറും കറുത്ത ലെഗ്ഗിൻസുമിട്ട് അവൾ പടിയിറങ്ങി വന്നു
പാദസരത്തിന്റെ കിലുക്കം അവിടെല്ലാം നിറഞ്ഞു
“തോർത്തും സോപ്പുമെടുക്കാതെയാണോടാ കുളത്തിൽ മുങ്ങാൻ വന്നേ…?”
കപട ദേഷ്യത്തോടെ ചോദിച്ചു
മുത്തുകിലുങ്ങുംപോലുള്ള ശബ്ദം, എന്ത് രസമാണെന്നോ അവളുടെ ചിരി കേൾക്കാൻ…
“സുഖമാണോ ചേച്ചിപ്പെണ്ണേ…?”
അവളുടെ മുഖത്തെ സൗന്ദര്യം പതിന്മടങ്ങാക്കുന്ന വെള്ളക്കൽ മൂക്കുത്തിയിൽ നോക്കി ചോദിച്ചു
“അതെന്താ നിനക്കിപ്പോഴൊരു പുതിയ ചോദ്യം… നീ ഇന്നലേംകൂടി എന്നോട് സംസാരിച്ചതല്ലേ…”
കണ്ണ് കൂർപ്പിച്ചുകൊണ്ട് ചോദിച്ചു
അവളാ പടിക്കെട്ടിൽ ഇരുന്നു
“അല്ല അമ്മേടെ പ്രീയപ്പെട്ട നിളേമോളല്ലേ… അപ്പൊ ഒന്ന് നേരിൽ കണ്ട് സുഖവിവരം അന്വേഷിക്കാമെന്ന് കരുതി… ഞാൻപോലുമിപ്പോ രണ്ടാം സ്ഥാനത്താ…”
പരിഭവത്തോടെ അവളോട് പറഞ്ഞു
“അയ്യടാ… കുശുമ്പ് കണ്ടില്ലേ ചെക്കന്റെ… എന്റെ അമ്മ തന്നയാ… നിന്നെക്കാൾ മൂത്തതാ ഞാൻ… അപ്പൊ ഞാനാ ഒന്നാംസ്ഥാനത്…”
അവളൊരു ചിരിയോടെ പറഞ്ഞു
“എത്ര കാലം മോളെ… നിന്റെ കല്യാണം ഉടനെ ഞാൻ നടത്തും… പിന്നെ നീ വല്ലപ്പോഴുമൊക്കെയല്ലേ അമ്മയെ കാണാൻ വരൂ… അപ്പൊ ഞാൻ ഒന്നാം സ്ഥാനം അടിച്ചെടുക്കും നോക്കിക്കോ…”
ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു
അവളുടെ മുഖം തെല്ലൊന്ന് വാടി
“ആ… നീയും കൂടെ തുടങ്ങിക്കോ… വീട്ടിൽ അച്ഛന്റെ തൊല്ല സഹിക്കാൻ വയ്യ… ഇപ്പൊ പഠിപ്പിക്കുന്ന മാനേജ്മെന്റ് സ്കൂളിൽ നിന്നും മാറി ഞാനേതായാലും സർക്കാർ സ്കൂളിൽ ടീച്ചറായി കേറിയിട്ടേ കല്യാണം കഴിക്കുന്നുള്ളു…”
“ശ്ശേ… കളഞ്ഞു… നിന്നെ കെട്ടിച്ചയക്കണമെന്ന് കരുതിയാ ഞാൻ വന്നേ… നിളേച്ചീടെ ചെറുക്കനെ കാല് കഴുകി മണ്ഡപത്തിലിരുത്താൻ കൊതിച്ചിരിക്കുന്നവനാ ഞാൻ… അന്ന് വേണം ഒന്ന് ഷൈൻ ചെയ്യാൻ…നീയത് കൊളമാക്കരുത് പ്ലീച്ച്…”
ഞാൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു
അവളതിന് പുച്ഛിച്ചു ചിരിച്ചു
“നീ ചിരിക്കൊന്നുമേണ്ട… ഇനീം കെട്ടാതിരുന്നാ അവസാനം വല്ല കിളവൻമാരെയേ കിട്ടു പറഞ്ഞേക്കാം…. “
“എന്നാപ്പിന്നെ എന്നെ നീ തന്നെയങ്ങ് കെട്ടിക്കോ… അപ്പൊ തീർന്നില്ലേ പ്രശ്നം…”
അവൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു
“അയ്യേ… വിശപ്പുണ്ടെന്നുപറഞ്ഞു അറിഞ്ഞുകൊണ്ട് ആരേലും പാഷാണം തിന്നോ മോളെ…?”
അപ്പു കളിയാക്കിക്കൊണ്ട് ചോദിച്ചു
“പാഷാണം നിന്റെ കെട്ടിയോൾ… പോടാ…”
മുഖം കൂർപ്പിച്ചുകൊണ്ട് അവൾ ചാടിത്തുള്ളി പുറത്തേക്ക് നടന്നു
🪶
കുളികഴിഞ്ഞു വീട്ടിലെത്തി വീട്ടിലുണ്ടായിരുന്ന ചെറിയച്ഛന്മാരെയും മാമന്മാരെയും എല്ലാവരെയും വിളിച്ച് പെട്ടി പൊട്ടിച്ച് അവർക്കായി കൊണ്ടുവന്നതെല്ലാം എടുത്തു നൽകി,
അവിടെ ഷോപ്പിംഗിന് പോകും മുന്നേ നിളയും ശോഭയും കൂടി ആർക്കൊക്കെ എന്തൊക്കെ കൊണ്ട് വരണമെന്ന് ഒരഐഡിയ കൊടുത്തതിനാൽ സമ്മാനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടിയില്ല,
വിലകൂടിയ വാച്ചുകളും വിലകൂടിയ സമ്മാനങ്ങളുമൊക്കെ കിട്ടിയപ്പോൾത്തന്നെ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു
ഒരുകുപ്പി ബ്ലൂ ലേബൽ സ്കോച്ച് ചെറിയച്ഛന്മാർക്കും മാമന്മാർക്കും കൊടുത്തപ്പോൾ അവർക്ക് ഡബിൾ സന്തോഷം, അപ്പൊത്തന്നെ അവർ അതുമായി പറമ്പിലേക്ക് പോവുകയും ചെയ്തു,
ചെറിയമ്മമാരും അമ്മായിമാരും പിന്നേയും അടുത്തുതന്നെ ചുറ്റിക്കറങ്ങി നിന്നു, ബാക്കിയുണ്ടായിരുന്ന പെട്ടിത്തുറന്ന് ഒരു ജ്വല്ലറി ബോക്സ് കയ്യിലെടുത്തു അത് അമ്മക്കുനേരെ നീട്ടി,
“ഇതെന്റെ ശോഭക്കുട്ടിക്ക്…. “
ഒരു കുസൃതിചിരിയോടെ പറഞ്ഞു
എല്ലാരും ആകാംഷയോടെ ബോക്സ് തുറന്നു
നല്ല വലിപ്പത്തിലുള്ള ഒരു ഗോൾഡ് ചെയിനും രണ്ട് ചുവന്ന കല്ലുപതിപ്പിച്ച വളകളും
ശോഭ സന്തോഷത്തോടെ അവനെ നോക്കി
“എനിക്ക് എന്തിനാടാ വയസുകാലത്തു ഇതെല്ലാം…”
“ഇപ്പൊ പണ്ടത്തെ ശോഭയല്ല… അമ്മയ്ക്ക് അഭിമാനത്തോടെ പറയാവുന്ന അനന്തകൃഷ്ണന്റെ അമ്മയാ… അപ്പൊ ഇത്തിരി ഗമയൊക്കെ കാണിക്കാം…”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അതിന് ശോഭയോന്ന് ചിരിച്ചു
“അതാർക്കാ അപ്പു…”
മറ്റൊരു വലിയ ജ്വല്ലറി ബോക്സ് ചൂണ്ടി ഹേമ അമ്മായി ചോദിച്ചു
“അത് സസ്പെൻസ്… ഞാനിത് എന്റമ്മയ്ക്ക് കൊടുക്കും… ഇപ്പൊത്തന്നെ അമ്മയ്ക്ക് ഇവിടുള്ള ആർക്കുവേണേലും കൊടുക്കാം…”
ജ്വല്ലറി ബോക്സ് എടുത്ത് ശോഭക്കുനേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു
ശോഭയത് വാങ്ങി തുറന്നു ഒരു ഡയമണ്ട് സെറ്റ് ആയിരുന്നു അത്, അതിന്റെ വെട്ടമടിച്ച് എല്ലാവരുടെയും മുഖം തിളങ്ങി