സുറുമ എഴുതിയ കണ്ണുകളിൽ- 5 1

എല്ലാവരും കൂടി മാറ്റിച്ച് എന്നെയും കൊണ്ട് താഴോട്ട് ഇറങ്ങി. കറുപ്പ് കരയുള്ള വെള്ളമുണ്ടും വെള്ള ഫുൾ കൈ ഷർട്ടും.. ഷർട്ടിന്റെ കൈ മടക്കി വെച്ചിട്ടുണ്ട്.

താഴെ എത്തിയപ്പോൾ ഉമ്മയും അമ്മാവന്മാരും കണ്ണ് തള്ളി നിൽപുണ്ട്. ബാക്കി ഉള്ളവരുടെ അവസ്ഥയും മറിച്ചല്ല. ഓരോരോ കമന്റുകൾ തലങ്ങും വിലങ്ങും വന്നു.

” താടി ഒക്കെ വടിച്ചപ്പോൾ ചെക്കൻ ചുള്ളനായിട്ടോ??”

” എല്ലെങ്കിൽ ന്റെ കുട്ടിക്ക് എന്താ കുറവ്.. ഓൻ മൊഞ്ചനല്ലേ??”

അത് ഉമ്മാന്റെ വകയായിരുന്നു.

“എന്തായാലും ഇവനെ ഇങ്ങനെ ഒരുക്കി എടുത്ത ആൾക്ക് കാര്യമായി എന്തെങ്കിലും തന്നെ കൊടുക്കണം”

“സെബിത ആണ് ഇവനെ ഇക്കോലത്തിൽ ആക്കി എടുത്തത്… അതിനുള്ളത് അവൾ ഇന്നലെ തന്നെ ചോദിച്ച് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്..”

ഞാൻ ഇത്താനെ നോക്കിയപ്പോൾ അഭിമാനവും അതോടൊപ്പം തെല്ലൊരു ജാള്യതയുമുണ്ട് ഓളെ മുഖത്ത്.

” അള്ളോ… ഞാൻ ഒരു ഷെയ്ക്കേ വാങ്ങിപ്പിച്ചിട്ടുള്ളേ…”

ഇത്താന്റെ നിഷ്കളങ്കമായി മറുപടി കേട്ട് അവിടെയാകെ ചിരി പടർന്നു.

എല്ലാവരും പള്ളിയിലേക്ക് ഇറങ്ങാൻ റെഡിയായി ഇരിക്കാണ്. എല്ലാവരും ഓരോരോ വഴികളിലേക്ക് തിരിഞ്ഞപ്പോൾ തക്കം നോക്കി പെണ്ണ് എന്റെ അടുക്കൽ വന്നിട്ട്

” ഇത്താടെ മുത്തേ….”

“എന്താടീ കുറുമ്പീ..”

“നിനക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട് മോനേ..”

“സർപ്രൈസോ??? സർപ്രൈസൊക്കെ ഇന്നലെ തന്നില്ലേ? ഇനി എന്ത് സർപ്രൈസ്?? സമ്മാനം വല്ലതുമാണോ???”

” സമ്മാനവും കുമ്മാനവും ഒന്നുമല്ല… വേണമെങ്കിൽ സമ്മാനമായി ഒക്കെ
കണക്കാക്കാം.. ഒരു പൊട്ടന് വീണ് കിട്ടിയ സമ്മാനം.. പക്ഷേ ഒരു കാര്യവുമില്ല എന്ന് എനിക്കല്ലേ അറിയൂ.. ഹി ഹി”

” ആളെ ടെൻഷനിപ്പിക്കാതെ കാര്യം പറയെടീ..”

“ഇല്ല മോനേ… നീ പയ്യെ അറിഞ്ഞാൽ മതി.. ഹി ഹി ഹി”

കിണിച്ച് കൊണ്ട് ഓള് അടുക്കളേക്ക് വലിഞ്ഞു…

എന്ത് കുന്തമെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ഉമ്മാരത്തേക്ക് പോയി ഇരുന്നു. ഗേറ്റ് കടന്ന് ഒരു ഇന്നോവ കാറ് വരുന്നുണ്ട്. ടാക്സി കാറാണ്.

ഇത് ആരാണപ്പാ…

ടാസ്കി ഒക്കെ വിളിച്ച് വരാൻ. വീടിന്റെ മുറ്റത്തായി കാറ് നിർത്തി. കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് ഞാനടക്കം വീട്ടിലെ എല്ലാവരും അത്ഭുതപ്പെട്ടു. തുറക്കപ്പെട്ട ഡോറുകളിൽ നിന്നായി മുത്ത മാമാന്റെ മൂത്ത മകൻ സൗക്കത്തിക്ക, മരുമകൻ ഹനീഫാക്ക കോയ മാമാന്റെ മോൻ ജാസിർക്ക, മരുമോൻ മൻസൂറിക്ക എന്നീ പടകൾ കാറിൽ നിന്നും ഇറങ്ങി. ഞാനടക്കമുള്ള എല്ലാവരുടെയും കിളികൾ ചാറ പറാ പോയിരുന്നു. എല്ലാവർക്കും വൻ സർപ്രൈസായിരുന്നു.

“മോനേ….”

“കുഞ്ഞളിയാ…..”

ഓരോരുത്തരും കെട്ടിപിടുത്തവും വിശേഷം തിരക്കലുമായി. ഓരോരുത്തരായി വീടിന്റെ ഉള്ളിലേക്ക് കയറി. വല്യുമ്മയും മാമൻമാരും ഉമ്മയും മാമിമാരും സ്നേഹ പ്രകടനങ്ങൾ കൊണ്ട് മൂടി അവരെ. ഇത്താത്തമാർക്ക് പോലും അറിവ് ഉണ്ടായിരുന്നില്ല ഈ വരവ്. നാലെണ്ണവും ഒത്ത് പ്ലാൻ ചെയ്തതാണ്.

സ്വന്തം ബിസിനസ് ആയത് കൊണ്ട് എന്തും ആവാലോ!!!

ഓരോരുത്തരും അവരവരുടെ മണവാട്ടിമാരുടെയും കുട്ടികളുടെയും അടുക്കലായി ചുരുണ്ട് കൂടിയിട്ടുണ്ട്. പരിഭവങ്ങളുടെയും പരാതികളുടെയും പായാരപ്പെട്ടി പെണ്ണുങ്ങൾ തുറന്നു കൊണ്ടിരുന്നു.

ജാസിർക്കാന്റെ ഭാര്യയാണ് സെബിതത്ത. എന്താ ഒരു കൊഞ്ചികുഴയൽ.. എന്റമ്മോ… വന്നപ്പോൾ മുതൽ തുടങ്ങിയ കൊഞ്ചി കുഴയലാ…

കാട്ടി കൂട്ടല് കണ്ടാൽ തോന്നും വർഷങ്ങളായി പോയിട്ട് ന്ന്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എല്ലാരും വന്ന് പോയതാ.. 45 ദിവസം കൂടി പോയൽ 2 മാസം അതാ കണക്ക്…

ഇതെല്ലാം കണ്ട് കൊണ്ട് ഞാൻ…

“മാമാ.. നിക്കാഹിന് ബീമാനവും പിടിച്ച് വന്നവർ നിക്കാഹൊക്കെ കഴിഞ്ഞ് പന്തലഴിച്ചാലും വീടിന് പുറത്തേക്ക് എഴുന്നള്ളൂലാ ന്നാ തോന്നുന്നേ…”

ഞാൻ ഒന്നാക്കി പറഞ്ഞപ്പോൾ എല്ലാരും ചിരിക്കാൻ തുടങ്ങി.

പരിസരബോധം തിരിച്ച് വന്ന ഇക്കാക്കാരും അളിയന്മാരും ഇളിഞ്ഞിരിക്കുന്നുണ്ട്. ഇത്താത്തമാർ ജാള്യതയോടെ ഷർട്ടിനടിയിലും പുറത്തും മുഖമൊളിപ്പിച്ചിരിപ്പുണ്ട്. നമ്മളെ കുരുപ്പ്

Leave a Reply

Your email address will not be published. Required fields are marked *