ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു
അതിനു മറുപടിയായെന്നോണം അവനൊന്നു മന്ദഹസിച്ചു.
തുരുതുരാ സംസാരിക്കുന്ന ഞങ്ങൾക്കിടയിൽ അന്നെന്തോ മൗനം തളം കെട്ടി നിന്നു. ഞങ്ങൾക്കിടയിൽ കൂടുതലായി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. ചഞ്ചലമായ മനസ്സുമായി പുറംകാഴ്ചകളിൽ കണ്ണോടിച്ചു അങ്ങനെ ഇരുന്നു.
ഇടക്കെപ്പോഴോ ശ്രീ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമയിൽ നിന്ന് തിരിച്ചു വരുന്നത്.
അപ്പോഴേക്കും ഞങ്ങൾ റുബീനയുടെ വീട്ടിലെത്തിയിരുന്നു…
