മഴപെയ്തനേരം – 1 1

മഴപെയ്തനേരം – 1

Mazhapeithaneram | Author : Sreekuttan

 


 

ഹലോ ഗയ്‌സ്, ഞാൻ മറ്റൊരു കഥയുമായി വന്നിരിക്കുകയാണ്, ഇത് തുളസിദളം കഴിഞ്ഞിട്ട് പോസ്റ്റാം എന്ന് വിചാരിച്ചതാണ് പക്ഷേ തുളസിദളം കുറച്ചുകൂടി താമസം വരും,

കാരണം ഓഫീസിൽ ആൻഡ്രോയ്ഡ് devolper ആയി എന്റെ soulmate വന്നു എന്നൊരു തോന്നൽ, ഇപ്പൊ ഞാൻ അവളുടെ പിന്നാലെയാണ്, കറുത്ത പെൺകുട്ടികൾക്ക് ഇത്രേം ഭംഗിയുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്റെ സൗന്ദര്യസങ്കല്പങ്ങൾ തകർത്തുകൊണ്ട് അവൾ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ എത്തിയിരിക്കുകയാണ്,

ഞാനിത് ടൈപ് ചെയ്യുമ്പോ ലവൾ പാണ്ട്രിയിൽ എന്റടുത്തിരുന്ന് ഒരു കോണഞ്ഞ മൈരന്റെ ഊമ്പിയ തമാശ കേട്ട് കിണിച്ചോണ്ടിരിക്കുകയാണ്… അവളേ വളച്ചിട്ടേ ഇനി എനിക്ക് വിശ്രമമുള്ളു, ആവശ്യം എന്റേതായിപ്പോയില്ലേ….

അപ്പൊ കഥയിലേക്ക്…

NB: ഇതിന്റെ അടുത്ത ഭാഗം എന്ന് വരുമെന്ന് ഈശ്വരന് മാത്രേ അറിയുള്ളു….

കാർ കവലയിൽ എത്തിയപ്പോ അപ്പു ചുറ്റുമോന്ന് വീക്ഷിച്ചു,

ഈ കുറഞ്ഞ വർഷം കൊണ്ട് നാട് വല്ലാതെ മാറിപ്പോയി

പണ്ട് ഉണ്ടായിരുന്ന പെട്ടിക്കടയുടെ സ്ഥാനത്ത് കോൺക്രീറ്റ് കെട്ടിടം ഇടം പിടിച്ചിരിക്കുന്നു,

കുട്ടിക്കാലത്ത്‌ വെള്ളിയാഴ്ചതോറും SN തിയേറ്ററിൽ പടം മാറി എന്നറിയിക്കാൻ കടയ്ക്കുമുന്നിൽ മരപ്പലക്ക കൊണ്ടുണ്ടാക്കിയ തട്ടിനുമുകളിൽ നിരത്തി വച്ച മിഠായി ഭരണികൾക്ക് താഴെയായി സിനിമ പോസ്റ്റർ ഒട്ടിക്കുന്നതൊക്കെ ഓർമയായി…

അന്ന് നാട്ടിലെ ഒരേ ഒരു സിനിമ തീയേറ്ററാണ് ചെറ്റയും ഓലയും കൊണ്ട് തീർത്ത SN,

പരിഷ്കാരം എത്തിനോക്കിയിട്ടില്ലാത്ത നാടായതിനാൽ ടൗണിലെ തീയേറ്ററുകളിലെല്ലാം ഓടിത്തളർന്ന ശേഷമാകും സിനിമകൾ SN ൽ എത്തുക…

മിക്കപ്പോഴും നസീറിന്റെയും ജയന്റെയുമൊക്കെ പഴയ ചിത്രങ്ങളാകും അവിടെ കളിക്കുക…

പണ്ട് തറവാട്ടിലെ പറിങ്കിമാവിൽ നിന്നും വീണുകിട്ടുന്ന കശുവണ്ടി കൂട്ടിവച്ച് വിറ്റുകിട്ടുന്ന കാശിനു കൂട്ടുകാരൻ ചന്തുവിനോടൊപ്പം SN ൽ പോയി കോളിളക്കവും കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളും അങ്ങാടിയുമൊക്കെ കണ്ട കാലം അവനോർത്തു…

പിന്നീട് ഭാഗത്തിൽ അമ്മയ്ക്ക് കിട്ടിയ തറവാട് ഹോൾസെയിൽ ബസ്സിനെസ്സിനായി പണയം വച്ച് തറവാട് ഭീമമായ കട ബാധ്യതകളായപ്പോഴും അച്ഛൻ ആത്മവിശ്വാസത്തോടെ ബിസ്സിനെസ്സ് നോക്കി നടത്തി ജീവിതം മുന്നിലേക്ക് കൊണ്ട് പോയി,

ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വിധി അച്ഛനെ ഞങ്ങളിൽനിന്നും പറിച്ചെടുത്തു,

പിന്നീട് അങ്ങോട്ട് പട്ടിണിയായിരുന്നു, അച്ഛന്റെ ബിസിനെസ്സ് അച്ഛനോടൊപ്പം നിന്നവർ കൈക്കലാക്കി…

അതോടെ ബന്ധുക്കളകന്നു… എല്ലാവരും അന്ന് തന്നെ പടിയിറങ്ങി… ഒരു പേരിന്പോലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ…

വരുമാനത്തിനായി കയറുപിരിക്കാൻ ഇറങ്ങിപോകുന്ന അമ്മയുടെ രൂപം ഇന്നും ഓർമയുണ്ട്,

ആഴ്ചതോറും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ബാധ്യതകൾ തീർക്കാൻ ഓടി നടക്കുന്ന തന്റെ അമ്മ… പിന്നീട് മിച്ചമുണ്ടാകുന്ന നീക്കിയിരുപ്പിന് വാങ്ങുന്ന റേഷൻ അരി വയ്ച്ച് കഞ്ഞിയുണ്ടാക്കി അമ്മയോടൊപ്പം കുടിക്കുന്ന ആ രുചി വേറൊന്നിനും ഇന്നുവരെ കിട്ടിയിട്ടില്ല…

ഒരു നേരത്തെ ഭക്ഷണമുണ്ടെങ്കിൽ അതെനിക്ക് നീക്കിവച്ച് ഞാൻ കഴിക്കുന്നത് നിറകണ്ണുകളോടെ നോക്കുന്ന അമ്മയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു…

തങ്ങളുടെ അവസ്ഥ ആരേയും അറിയിച്ചില്ല,

ഒരിക്കൽ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അശോകൻ മാഷും മകൾ നിളേച്ചിയും ഞങ്ങളുടെ അവസ്ഥകണ്ട് അമ്പരന്ന് നിന്നു, അന്ന് നിളേച്ചി തങ്ങളുടെ അവസ്ഥ കണ്ട് എന്നെക്കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… അച്ഛൻ ജീവിച്ചിരുന്നപ്പോൾ സന്തോഷത്തോടും സമൃധിയോടും ഉണ്ടായിരുന്ന വീടായിരുന്നു ഇത്…

മാഷ് വച്ചുനീട്ടിയ പണം അമ്മ സന്തോഷത്തോടെ നിരസിച്ചു… എങ്കിലും മാഷ് തങ്ങളുടെ കുടുംബം എല്ലാം ഉത്തരവാദിത്തോടെ നോക്കി നിളേച്ചി വീട്ടിലെ നിത്യ സന്ദർശകയായി… എന്നും എനിക്കായി കൊണ്ട് വരുന്ന പലഹാരങ്ങളും കറികളും അവൾ സ്നേഹത്തോടെ വിളമ്പുമ്പോൾ, ഞങ്ങൾക്കവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *