ഗൗരി :കുറച്ച് പൈസ ഞാൻ എങ്ങനെയെങ്കിലും ഒപ്പിച്ച് തരാം പക്ഷേ ബാക്കി നമ്മൾ എന്ത് ചെയ്യും.
വിഷമിച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ കൈ പിടിച്ച് ഗൗരി പറഞ്ഞു. അല്ലെങ്കിലും തൻ്റെ ശ്രീക്കുട്ടി കരയുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല തിരിച്ചും അങ്ങനെ തന്നെ. ചെമ്പകശ്ശേരി പൂത്തു നിന്ന കാലത്ത് ഗൗരിക്ക് വേണ്ടി ഒരു മടിയുമില്ലാതെ കുറേ ചിലവാക്കിയിട്ടുള്ളതാണ് ശ്രീഭദ്ര.ഇന്ന് തനിക്കൊരാവശ്യം വന്നാൽ അവൾ മുന്നിലുണ്ടാവുമെന്ന് അറിയാമെങ്കിലും അവളെക്കൂടെ കഷ്‌ടപ്പെടുത്താൻ ശ്രീഭദ്രക്ക് മനസ്സില്ലായിരുന്നു.
പിന്നീടുള്ള ക്ലാസിലും തിരിച്ച് വീട്ടിൽ എത്തിയപ്പഴും ഇതു തന്നെ ആയിരുന്നു മനസിൽ . വെറെ വഴി ഇല്ലാതെ അമ്മായിയോട് ചോദിക്കാൻ അവൾ തീരുമാനിച്ചു.
ശ്രീ : അമ്മായി എനിക്ക് ഫീസ് അടക്കാൻ കുറച്ച് പൈസ വേണമായിരുന്നു. അമ്മയിയുടെ കയ്യിൽ ഉണ്ടാവുമോ.?
പത്മാവദി : വണ്ടി വിറ്റതിൻ്റെ പൈസ ഇല്ലേ അതിൽ നിന്ന് എടുക്ക് അല്ലാതെ എൻ്റെ കയ്യിൽ ഒന്നുമ്മില്ല.
മുഖത്തു നോക്കി കള്ളം പറഞ്ഞ അമ്മായിയെ നിസ്സഹയായി അവൾ നോക്കി നിന്നു.
പത്മാവദി : എന്താ ആ പണവും തീർത്തോ. നിനക്കെന്താ അതിനും മാത്രം ചിലവ്. അവിടേം ഇവിടേം തെണ്ടി നടന്ന് പൈസയും തീർത്തിട്ട് എൻ്റെ അടുത്ത് വന്ന് കൈ നീട്ടിയാൽ ഞാൻ എവിടുന്ന് എടുത്ത് തരാനാ , അടുത്താഴ്ച ഉൽസവവും ആയി.നാശം .
ഒന്നും മിണ്ടാതിരുന്ന ശ്രീഭദ്രയെ നോക്കി പത്‌മാവദി പുച്ഛിച്ചു കൊണ്ട് ചോദിച്ചു. എല്ലാം കേട്ട് നിലതെറ്റിയ ശ്രീഭദ്ര തൻ്റെ മുറിയിൽ കയറി വതിലടച്ച് കട്ടിലിൽ വീണ് ആർത്തു കരയാൻ തുടങ്ങി. ശബ്‌ദം പുറത്ത് വരാതിരിക്കാൻ നന്നയി ശ്രമിച്ചു.
“ ന്തിനാ കണ്ണാ എന്നോടിങ്ങനെ ! ഒരു നുള്ള് സ്വർണ്ണം
പോലും മാറ്റിവച്ചിട്ടില്ല അമ്മായി എല്ലാം കൊണ്ട് വിറ്റ് പൈസ മുഴുവൻ കൈപ്പറ്റി,അനിയൻ സ്വത്തൊക്കെ എഴുതി കൊടുത്തെന്നും പറഞ്ഞ് അമ്മയുടെയും ചേർത്ത് എടുത്തു ഇപ്പൊൾ ഒരാവശ്യം വന്നപ്പോൾ….”
കരയുന്നതിനിടയിലും തൻ്റെ പ്രിയ കണ്ണനോട് മനസിലെ പരിഭവങ്ങളെല്ലാം പറഞ്ഞു തീർത്തവൾ .
പിറ്റേന്ന് നേരത്തെ ഉണർന്ന് പണികളൊക്കെ തീർത്ത് അമ്മയോട് യാത്രപറഞ്ഞിറങ്ങി.
ദിവസങ്ങൾ ആവർത്തിച്ചു കടന്നുപോയി.
നാളെ കാവിൽ കൊടിയേറും അമ്മ പറഞ്ഞതുവച്ച് ചെറുതല്ലാത്തൊരു ബന്ധമുണ്ട് കാവുമായിട്ട് കഴിഞ്ഞ വർഷം പോകാൻ കഴിഞ്ഞില്ല അതുകൊണ്ട് ഈ വർഷം എന്തായാലും പോകണം. പക്ഷെ നാളെക്കുടെ കഴിഞ്ഞാലെ തനിക്ക് കാവിൽ കയറാൻ പറ്റു.
അതും അലോജിച്ച് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അമ്മയോട് പറഞ്ഞ്
കോളേജിലേക്ക് ഇറങ്ങി.
ആദ്യ പിരീഡ് കഴിഞ്ഞതും ശ്രീഭദ്രയ്ക്ക് പ്രിൻസിപ്പാളിൻ്റെ വിളി വന്നു. ഫീസിൻ്റെ കാര്യം ചോദിക്കാനണെന്ന് അവൾക്കുറപ്പായിരുന്നു അതുകൊണ്ട് അവടെ എത്തും വരെ പറഞ്ഞു നിക്കാനുള്ള കള്ളം മെനഞ്ഞെടുക്കുന്ന തിരക്കില്ലായിരുന്നു അവൾ.
വിദ്യർത്ഥികളോടൊക്കെ നല്ല സൗഹൃദമാണ് പ്രത്യേകിച്ച് തന്നോട് നല്ല മതിപ്പാണ്. ആ ധൈര്യത്തിൽ അവൾ പ്രിൻസിപ്പാൾ റൂമിലേക്ക് കയറി.
ശ്രീ : അകത്തോട്ട് വന്നോട്ടെ സാർ?
പ്രിൻസി: ആഹ് ശ്രീഭദ്ര വരൂ.
ചെയ്തു കൊണ്ടിരുന്ന പണി മതിയാക്കി അയാൾ അവൾക്ക് അനുവാദം നൽകി.
പ്രിൻസി: ശ്രീഭദ്ര ഇരിക്കു. എന്തിനാ വിളിപ്പിച്ചതെന്ന് മനസിലായില്ലെ ?
വളരെ സൗമ്യമായി അയൾ ചോദിച്ചു.
ശ്രീ : മനസിലായി സർ, പക്ഷേ എനിക്ക്… കുറച്ച് ദിവസത്തിനുള്ളിൽ ഞാൻ എങ്ങനെയെങ്കിലും അടച്ചോളാം സാർ പ്ലീസ്
അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .
പ്രിൻസി: മോളുടെ അവസ്ഥ എനിക്ക് മനസിലാവും. പക്ഷേ പകുതി ഫീ എങ്കിലും എത്രയും പെട്ടെന്ന് അടിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാവും.
അതുകൂടെ കേട്ടതും അവളിലെ പ്രതീക്ഷ മങ്ങി.
പ്രിൻസി: മോൾക്ക് ഞാനൊരോഫർ തരാം വേണമെങ്കിൽ മോൾക്ക് സ്വീകരിക്കാം.
ഓഫറെന്നു കേട്ടതും പ്രതീക്ഷയോടെ അവൾ പ്രിൻസിപ്പാളിനെ നോക്കി.
പ്രിൻസി: മോൾടെ മുഴുവൻ ഫീസും ഞാൻ അടക്കാം പകരം ഞാൻ പറയുന്ന മൂന്നു ദിവസം എനിക്ക് നീ കിടന്നു തരണം , ഒരു ദിവസം പതിനായിരം വച്ച് തരാം ഞാൻ.
