“ഒരു ഉമ്മ വെച്ച പ്രശ്നത്തിനു അവനെ നാടുകടത്താൻ എന്നിക്കു കഴിഞ്ഞുട്ടുണ്ട്,എന്റെ വീട്ടുകാരെ തല്ലിയ അവനെ ഞാൻ വെറുതെ വിടുമോ “.നോട്ട് ബുക്ക് അടച്ചുവെച്ചു ദിവ്യയും എഴുന്നേറ്റു.
“അസൽ ഭ്രാന്തണ് പെണ്ണിന് “.ദിവ്യ അവളെ കളിയാക്കി ചിരിച്ചു.
“ആണലോ ആ ഭ്രാന്തിന്റെ പേരാണ് എബി “.പ്രിയ അപ്പോളും എന്തൊക്കെയോ തീരുമാനിച്ച പോലെ മറുപടി പറഞ്ഞു ബുക്കുകൾ എല്ലാം അടുക്കി വെച്ചു ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു.
“ദീപുമായിട്ടുള്ള കല്യാണത്തിനു സമ്മതിച്ചതോ “.വിശ്വാസം വരാതെ തന്റെ കൂട്ടുകാരിയെ നോക്കി ദിവ്യ ബുക്കുകൾ ബാഗിലാക്കി പോകാൻ തായറായി.
ദീപുവിനെ അങ്ങനെ മറക്കാൻ തന്നിക്കും കഴിയില്ല ദിവ്യ മനസ്സിൽ ഓർത്തും.
“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോനെ നിനക്ക് അറിയില്ല ദിവ്യ”.ആ വാക്കുകളിൽ തിങ്ങാഞ്ഞ പുച്ഛമായിരിരുന്നു.
“ശെരിക്കും എബിയെ അറിയാത്തത് നിന്നക്കാണ് “.അവസാനം ശ്രെമം പോലെ ദിവ്യ ഒന്നും പറഞ്ഞു നോക്കി.
“ഈഗോ തലയിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ,എന്നേ ഇഷ്ടം ഉണ്ടായിട്ടാണോ അവൻ,ക്ലാസിലെ ടോപ്പർ നിഖിലിന്റെ പെണ്ണിനെ സ്വന്തമാക്കൻ ഒരു മോഹം,സിവിൽ സർവിസ് കഴിഞ്ഞു നിഖിൽ ഇപ്പോൾ വരും,ഞാനോ ഒരു പലിശ കാരന്റെ ഭാര്യ, വെറുതെ വിടില്ല ഞാൻ അവനെ,ഒരു വേശിയായിരിക്കും വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോന്റെ ഭാര്യ “.പകയോടെ പ്രിയ പറയുമ്പോൾ മുന്നിൽ നിന്ന ദിവ്യ ശെരിക്കും വിറച്ചു പോയിരുന്നു.
കോളേജിൽ വെച്ച് അവനെ കണ്ടപ്പോൾ തോന്നിയ അനുരാഗം ഒരു മുഖമുടിയായിരുന്നു.
മനസ്സിൽ മുഴുവൻ ഒരു പെണ്ണിന്റെ പകയാണ്.
നിന്നെ വിശ്വസിച്ചതാണ് തെറ്റ്,നീ എന്റേതെന്ന് തോന്നി എന്നതാണ് ഏറ്റവും വലിയ തെറ്റ്.
തുടരും..
