ഗീതാഗോവിന്ദം – 5

അപ്പഴേക്കും പെണ്ണ് ഓടിയിരുന്നു.

“ഗീതുവേ …. വാ…വാ… ഇന്നലെ എത്തുമെന്ന് പറഞ്ഞതല്ലേ…. എന്താ വൈകിയേ…..” ശാരദമ്മായി ആണ് . പുറത്ത് നിന്ന ശേഖരമ്മാവന്റെ ഭാര്യ ….

“ഗോവിന്ദേട്ടൻ വരാൻ വൈകി അമ്മായി….. അതാ… അമ്മ പറഞ്ഞില്ലേ…. നമ്മളിന്നലെ വന്നു നാട്ടിൽ .പിന്നെ വൈകിയോണ്ട് വീട്ടില് തങ്ങി. ”

“ഇല്ലല്ലോ മോളെ … രാധ പറഞ്ഞില്ലാ……”

“മാമനെവിടെ അമ്മായി …. ?”

“കുട്ടൻ രാവിലെ ഇറങ്ങിയതാട സാധനം എടുക്കാൻ . ഇതുവരേം കണ്ടില്ല. നിങ്ങള് വാ കഴിച്ചാരുന്നോ മക്കള് …. വാ കാപ്പി കുടിക്കാം …. രാധേ ….. രാധേ ദേ നിന്റെ മക്കള് വന്നിട്ടുണ്ട് ….”

അമ്മായി അമ്മയെ നീട്ടി വിളിച്ചു……

അപ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിറുത്തിയതിന്റെ ശബ്ദം കേട്ടത് ….എല്ലാവരുടെയും നോട്ടം അങ്ങോട്ടായി …

“ആരാത് …. ” മുത്തശ്ശി കണ്ണിന്റെ മൂർച്ച കൂട്ടി.

” ലക്ഷ്മിയാ അച്ഛമ്മേ ….” തലയിലെ തോർത്ത് അഴിച്ച് തോളിലിട്ട് കൊണ്ട് അത് പറഞ്ഞ ശേഖരമ്മാവന് സന്തോഷം അടക്കാൻ സാധിച്ചിരുന്നില്ല….
കാറിൽ നിന്നിറങ്ങിയ ആൾക്കാരെ കണ്ട് ഞാൻ ഞെട്ടി. യു എസിലെ മോഹനമ്മാവനും ലക്ഷ്മി അമ്മായിയുമായിരുന്നു അത്. പുറകിൽ നിന്ന് ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺക്കുട്ടിയിറങ്ങി. ഇത് ഭാമ ആയിരിക്കണം. ഞാനോർത്തു. അവസാനമായി ഡോർ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ടാണ് എല്ലാവരും ഞെട്ടിയത്.

“ദുർഗ്ഗേച്ചി… ” അമ്പരപ്പോടെ ആവണി അത് പറഞ്ഞതും ഒരു വെള്ളിടി വെട്ടി … മാനത്ത് കാർമേഘങ്ങൾ മൂടി.

കാറിൽ നിന്നറങ്ങിയ അവളെ കണ്ടതും എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് ഗജനി സിനിമയിലെ നയൻതാരയാണ്. അതേ രൂപം, അതേ മുഖം , അതേ ശരീരം . റോസ് നിറത്തിലെ ടൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസ്യമാണ് വേഷം. പെട്ടെന്ന് എങ്ങു നിന്നോ വന്ന കാറ്റ് അവളുടെ സ്ട്രേയ്റ്റ് ആക്കി അല്പം കളർ ചെയ്ത മുടിയെ തഴുകി തലോടി മാഞ്ഞു. മുഖത്തേയ്ക്ക് വീണ മുടി മാടിയൊതുക്കി അവൾ മുത്തശിയെ നോക്കി പുഞ്ചിരിച്ചു….

“ഞാനാ മുത്തശ്ശി … ദുർഗ്ഗ ….”

അവളെ കണ്ടതും സ്നേഹ പരിളാനത്തിൽ ഗീതുവിനെ മൂടിയിരുന്ന മുത്തശ്ശിയുടെ കൈകൾ അയഞ്ഞു. വയ്യാതിരുന്നിട്ടും മുറ്റത്തേയ്ക്ക് ഓടിയിറങ്ങാൻ ശ്രമിക്കുന്ന മുത്തശ്ശിയെ കണ്ട് ചോദ്യഭാവത്തിൽ ഗീതു എന്നെ നോക്കി…

“ആരാ ആവണി അത്. ഞാൻ കണ്ടിട്ടില്ലല്ലോ ഇത് വരെ . ” വാ പൊളിച്ച് നിന്ന എന്നെ മറികടന്ന് ഗീതു ആവണിയോട് ചോദിച്ചു.

“ദുർഗ്ഗേച്ചിയാ അത്. അമേരിക്കേലെ മോഹനന്മാവന്റേം ലക്ഷിമി അമ്മായി ടേം മൂത്തമോള്. മറ്റേത് ഭാമ ഇളയവൾ. ദുർഗ്ഗേ ച്ചിക്ക് 14 വയസ്സുള്ളപ്പൊ പോയതാ അവര് , അമേരിക്കയിലേക്ക് . അമ്മാവനും അമ്മായീം ഭാമേം ഒക്കെ ഇടയ്ക്ക് നാട്ടിൽ വന്നിട്ടൊണ്ടെങ്കിലും ദുർഗ്ഗേച്ചി അതിന് ശേഷം ഇപ്പഴാ വരുന്നത്. ഏതാണ്ട് 14 വർഷങ്ങൾക്ക് ശേഷം ….. ” അവളെ പറ്റി സംസാരിക്കുമ്പോൾ ആവണീടെ കണ്ണില്ലുണ്ടായ തിളക്കം ഗീതു ശ്രദ്ധിച്ചു.

“ന്റ കുട്ട്യേ കാണാൻ എത്ര നാളായ ന്നോ മുത്തശ്ശി കൊതിക്കണ്. നീ വരാതിരുന്നപ്പോഴൊക്കെ ഞാൻ കരുതി മുത്തശ്ശിയോട് പിണക്കാണെന്ന് . മരിക്കണേന് മുന്നേ നിന്നെ ഒന്ന് കാണാൻ കഴിഞ്ഞൂല്ലൊ….”
“എന്താ മുത്തശ്ശീത് ഞാനെന്തിനാ ന്റെ കൊച്ച് സുന്ദരിയോട് പിണങ്ങുന്നത് … ” ദുർഗ്ഗ മുത്തശ്ശീടെ താടി പിടിച്ച് കുലുക്കി ചോദിച്ചു.

അവരുടെ സ്നേഹ പ്രകടനങ്ങൾ ഗീതൂന് അത്രയ്ക് പിടിച്ചില്ല എന്നത് വ്യക്തം. അതിനിടേലാണ് അമ്മ അകത്ത് നിന്ന് ഓടി വന്ന് അവരുടെ അടുത്തേക്ക് പോയത്. സ്വന്തം മരുമോളെ മൈൻഡ് പോലും ചെയ്തില്ല.

എല്ലാരുടെ ചെന്ന് അവരെ നാല് പേരേം ആനയിച്ച് അകത്തേയ്ക്ക് കൊണ്ട് വന്നു. എല്ലാവരുടെയും സ്നേഹപ്രകടനങ്ങളും കുശലാന്വേഷണങ്ങളുമൊക്കെ ദുർഗ്ഗയോടായിരുന്നു.

എന്നാലും അവൾ ആദ്യം ചെന്നത് വരാന്തയുടെ മൂലയ്ക്ക് തൂണിനടുത്ത് നിന്ന ഗീതുവിനരികിലാണ്….

“ഗീതു ….അല്ലേ…..” ചിരിച്ച് കൊണ്ടവൾ ഗീതുവിനോട് ചോദിച്ചു.

ഇത്രയും നേരം തെല്ലഅസൂയയോടെ നിന്ന ഗീതു പെട്ടെന്ന് ആ ചോദ്യം കേട്ട് അമ്പരന്നു ….

“അ..അതെ….. എങ്ങനറിയാം…”

ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഒരു അപരിചിതനെ പോലെ ഞാനും ഒരു ചിരി പാസാക്കി….. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഞാനവളെ കാണുന്നത്. അന്ന് എന്തൊക്കെയോ പ്രശ്നമായിട്ട് പോയതാ അവൾ . ഓർക്കും തോറും മങ്ങുന്ന ഓർമ്മകൾ .

എന്തായാലും അവര് വന്നതോടെ നമ്മളെ ആർക്കും വേണ്ടാതായി. ബാഗ് അകത്ത് വച്ച് പുറത്ത് വന്നപ്പോഴാണ് അരവിന്ദനെ കണ്ടത്.

“അളിയാ ….എപ്പൊ എത്തി … ”

“ഞാനിപ്പൊ എത്തിയതേ ഒള്ളളിയാ ….”

“അത് ശരി, യു എസിന്ന് അമ്മാവനും കുടുംബോം വന്നെന്ന് കേട്ട് . എവിടേടാ ….. ?”

“ആ അകത്തൊണ്ട് ചെല്ല് ചെല്ല്….” ഞാനല്പം മടുപ്പോടെ പറഞ്ഞു.

“എന്താളിയ ഒരു സന്തോഷമില്ലാത്തെ … എന്തായാലും നിനക്ക് സന്തോഷം തരുന്ന ഒരു വാർത്തയൊണ്ട് … ”

“എന്താത് ….”

ശേഖരമ്മാവനൊക്കെ വന്നു.

“ഓ ഞാൻ കണ്ട് രാവിലെ ….”

“ആണോ എങ്കിലെ നീ ദോ അവിടെ നിക്കണ കുരുപ്പിനെ കണ്ടോ ….”

മുറ്റത്ത് നിന്ന് കളിക്കുന്ന 5 വയസ്സ്ക്കാരനെ നോക്കി അവൻ പറഞ്ഞു….

“അതാണ് നമ്മുടെ ചങ്കരന്റെ മോൻ ….”

“പോടാ…… അവനും ഒണ്ടോ ഇവിടെ …..”
“അതല്ലേ ഞാൻ പറഞ്ഞത് നിനക്ക് സന്തോഷ വാർത്ത ഉണ്ടെന്ന് … ”

“പോടാ അവ്ട്ന്ന് … പണ്ടെങ്ങോ എന്തോ നടന്നതിന് …..”

“ഉവ്വ ഉവ്വേ….. ” നീ ഇവിടെ നിക്ക് ഞാൻ അവരെ ഒക്കെ ഒന്ന് കണ്ടേച്ച് വരാം…..

“മ്…….” അവിനിപ്പൊ പറഞ്ഞിട്ട് പോയ ചങ്കരനാണ് എന്റെ ആജന്മ ശത്രു. ശങ്കർ എന്ന ചങ്കരൻ നമ്മുക്കെല്ലാവർക്കും കാണുമല്ലോ നമ്മളെ ചെറുപ്പം മുതലേ ചൊറിയാൻ മാത്രം വരുന്ന ഒരു അവതാരം ….. ത്‌ദന്നെ …..

ആരാ ഇവരൊക്കെ അല്ലെ?… ഇതൊക്കെയാണ് പ്രധാന കുടുംബ അംഗങ്ങൾ . വ്യക്തമായി പറയാം ….. എന്റെ മുത്തശ്ശിയ്ക്ക് 3 മക്കളായിരുന്നു. 2 പെണ്ണും ഒരാണും . അതിൽ ഇളയ മകൾ പണ്ടേ മരിച്ചു. മൂത്ത മകളുടെ മക്കളാണ് എന്റെ അമ്മയും പിന്നെ കുട്ടന്മാമനും. മുത്തശ്ശീടെ മകന്റെ മക്കളാണ് ശേഖരമ്മാവനും ലക്ഷ്മി അമ്മായിയും.

ഇനി എന്റെ അമ്മേടെ പേര് രാധ എന്നാണ് , അച്ഛൻ കൃഷ്ണനും. കുടുംബത്തിലെ ഒറ്റ മോൻ നോം മാത്രമാണ്. എന്റെ കുട്ടന്മാമന് രണ്ട് മക്കളാ. അതിൽ ആവണീടെ കല്യാണത്തിനാണ് ഇപ്പൊ ഇവിടെ കൂടിയത്. ആവണീടെ ചേട്ടനാണ് തൊട്ട് മുന്നേ സംസാരിച്ചിട്ട് പോയ അരവിന്ദൻ ,ഭാര്യ ഇന്ദു , രണ്ട് വയസായ ഒരു കുട്ടീം ഇണ്ട് അവർക്ക്

ഇനി ലക്ഷ്മി അമ്മായിയും മാധവന്മാമയും . ലക്ഷ്മി അമ്മായിടെ ഭർത്താവാണ് മാധവന്മാമ . മക്കൾ നേരത്തേ കണ്ട ഭാമയും ദുർഗ്ഗയും.

ശേഖരമ്മാവന്റെ ഭാര്യ ശാരദമ്മായി. അവർക്ക് രണ്ട് മക്കൾ. ശങ്കറും ശർമിളയും. ശങ്കർ കല്യാണം കഴിച്ചത് അനുരാധയെ ആണ് . ശർമ്മി മാരീഡ് അല്ല..

Leave a Reply

Your email address will not be published. Required fields are marked *