അവൾ എന്റെ നെഞ്ചിൽ അവളുടെ ബ്ലൗസിന് പുറമെ നഗ്നമായ പുറം ചേർത്ത് അതിന്റെ ആലസ്യത്തിൽ കിടന്നു. അവളുടെ ഗന്ധം, അവളുടെ വിയർപ്പിന്റെ ഗന്ധം, ചന്ദനത്തിൻക്കാട് പൂക്കുന്ന ഗന്ധം, ഞാൻ അതിൽ ലയിച്ചു നിന്നു. ബസ്സിന്റെ താളത്തിനൊത്ത് ആ അഴകൊത്ത നിതംബങ്ങൾ എന്റെ തുടയിൽ അമരുന്നുണ്ട്, ഈശ്വര കണ്ട്രോൾ തരണേ. ഇത് കണ്ടിട്ട് സഹിക്കാൻ പറ്റാതായ സ്നേഹനിധിയായ കണ്ടക്ടർ, എങ്ങനെ ഒക്കെയോ ഒരു സീറ്റ് അവൾക്കു ശരിയാക്കി കൊടുത്തു, പട്ടികുണ്ണ.
ഞാൻ പടിയിലെ കമ്പിയിൽ തൂങ്ങിചരിഞ്ഞു എനിക്ക് തൊട്ടു മുകളിൽ ജനൽസീറ്റിൽ ഇരിക്കുന്ന അവളുടെ സുന്ദരവദനം കൊതിയോടെ നോക്കി, പുറത്തെ കാഴ്ചകളാസ്വദിക്കുന്ന, അവളുടെ പീലികണ്ണുകളും, കാറ്റിൽ ഇളകിയാടുന്ന കുറുനിരകളും, അവളെ നോക്കിങ്ങനെ നിന്നപ്പോൾ ഇതുവരെ എവിടെയും കേൾക്കാത്ത ഒരു പാട്ടെന്റെ മനസ്സിൽ കടന്നുവന്നു.
“കണ്ണിമകളിൽ ഞാൻ
ഇന്നുരുകിയോളം,
ഇന്നോളമില്ല ഒരു ദിനം….,
മ്മ്….. മ്മ് …… ,
നിന്നോളമില്ല ഒരുവളും.
താഴ്വരകളിൽ നീ,
ഈ നീല വാനിൽ…
മുങ്ങുന്ന ചെന്തീചന്ദ്രിക….
ആവനി,… ഞാൻ വീണുതാഴും സാഗരം….”
പ്രണയം എത്ര വിചിത്രമാണ്, ഇതുവരെ ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാൻ നിമിഷ കവിയായി മാറി….
***************
കോയമ്പേടു ഉള്ള നല്ല കരിനീല വർണ്ണത്തിൽ സുന്ദരിയായ, ചെമ്പക അക്കടെ കടയിലെ മസാലച്ചായയും, പക്കവാടയും അവൾക്കു ഒരുപ്പാട് ഇഷ്ടപ്പെട്ടു, നടക്കുന്ന വഴിക്കു ഒരു കൊച്ചുകുട്ടി , പൂക്കൂടയ്ക്കു മുന്നിൽ ഇരുന്നു പഠിക്കുന്നത് കണ്ടു അവൾ പെട്ടന്ന് നിന്നു, അവൾക്ക് ആവശ്യമില്ലാഞ്ഞിട്ടും, മൂന്നുമുഴം കനകാംബരം വാങ്ങി അവൾ തലയിൽചൂടി.
അവിടന്ന് മെട്രോയിലേക്കു നടക്കുന്നദൂരം മുഴുവൻ അവൾ സംസാരിച്ചു കൊണ്ടിരുന്നു, പുതിയ കോളേജ്, കുട്ടികൾ, അവിടെ കിട്ടിയ നല്ല ഒരുകൂട്ടം സുഹൃത്തുക്കൾ, കുമുദം, ക്ലാസ്സിൽ ഉണ്ടായ തമാശകൾ, അധ്യാപക വിദ്യാർത്ഥി ഭേദമന്യേ അവിടെ അവൾക്കു വന്ന പ്രണയാഭ്യർത്ഥനകൾ. ഒരു നൂറുകഥകൾ.
അവൾ ഒരുപാട് മാറിയിരിക്കുന്നു. അന്ന് ഞാൻ ആദ്യം ആയി കാണാൻ വന്ന പെണ്ണേ അല്ല, നല്ല ചുറുചുറുക്കും, സന്തോഷവും. അതിനു ഞാൻ ആണ് കാരണം എന്ന് തോന്നുമ്പോൾ, എനിക്ക് അളവില്ലാത്ത സന്തോഷം മനസ്സിൽ നുരഞ്ഞുപൊങ്ങി. ഞാൻ ആ കഥകളൊക്കെ കേട്ട്, സംശയങ്ങളും ചോദിച്ചു പോക്കറ്റിൽ കയ്യും തിരുകി അവൾക്കൊപ്പം നടന്നു, അവൾക്കു വന്ന പ്രണയലേഖനങ്ങളുടെ എണ്ണം കേട്ടപ്പോൾ എനിക്ക് ചെറിയൊരു കുശുമ്പ് ഇല്ലാതില്ലാതില്ലതില്ല, അതിൽ പകുതിയും തമിഴിൽ ആയിരുന്നു എന്നത് എനിക്ക് സമാധാനം ആണ്. ഇനി കുമുദം വായിച്ചു കൊടുത്തിരിക്കുമോ, യേയ് ഒരിക്കലും ഇല്ല.
നടന്നു ഞങ്ങൾ കൊയംമേട് മെട്രോസ്റ്റേഷനിൽ മെട്രോ പിടിച്ച് അംജിക്കാര, അണ്ണാനഗർ വഴി ഗോപാലപുരത്തേക്കു തിരിച്ചു. വാതോരാതെ കഥകൾ പറഞ്ഞുകൊണ്ടിരുന്ന മീനാക്ഷി എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണു, എന്റെ തോൾചാരി മെട്രോ ട്രെയിനിൽ അവളിരിക്കുമ്പോൾ, എനിക്ക് ഞാൻ ഈ ഒരു നിമിഷത്തിനു വേണ്ടി മാത്രമാണ് ജീവിച്ചിരുന്നത് എന്ന് തോന്നിപോയി, എന്തോ ലോകം കീഴടക്കിയപോലെ ഞാൻ അവളെ കൈകളാൽ എന്റെ തോളിൽ ചേർത്ത് വച്ച് ഇരുള് മൂടിയ ചെന്നൈ നഗരത്തോട് നിശബ്ദമായി നന്ദിപറഞ്ഞു.
എഗ്മോർ ജംക്ഷനിൽ ഇറങ്ങി ഓട്ടോയിൽ കോളജിലേക്കു പോകുമ്പോഴും അവൾ ഉറക്കത്തിൽ നിന്ന് എണീറ്റ ആ ഒരു ആലസ്യത്തോടെ കഥകൾ തുടർന്നു, എന്തുകൊണ്ടോ ഉറക്കം കുഴച്ച പെണ്ണിന്റെ പാതിയടഞ്ഞ തവിട്ടു ശർക്കര കണ്ണുകളും, ആലസ്യം വിട്ടു മാറാത്ത സ്വരവും, വിരിയാൻ കാത്ത് നിൽക്കുന്ന നിശാഗന്ധിപ്പൂവൊത്ത മുഖവും. എനിക്കെന്തോ അവളെ ചുംബിക്കണം എന്ന മോഹം ഉള്ളിലുണർന്നു. ഞാൻ പോലും അറിയാതെ കയറിവന്ന ആ ചിന്തയെ മറികടക്കാൻ ഞാൻ കഷ്ടപ്പെട്ട് ശ്രമിച്ചു കൊണ്ടിരുന്നു, എങ്ങിനെയൊക്കെയോ കടിച്ചുപിടിച്ചു നിന്നു, ഇടതടവില്ലാതെ വിശേഷംപറച്ചിലിനിടയിൽ, വിടർന്നടയുന്ന ആ പവിഴമല്ലി അധരങ്ങൾക്കടുത്തു അടുത്ത് വിറയ്ക്കുന്ന ചുണ്ടുകളുമായി ഞാനിരുന്നു.
