മരുഭൂ വസന്തം – 4 33അടിപൊളി  

 

വീട്ടിലെത്തി ഉറങ്ങാൻ കിടന്നിട്ടും ബെഡ്‌റൂമിൽ മൗനം തളം കെട്ടിനിന്നു. ശാരികയും വാഹിദും അവരവരുടെ ചിന്താ ഭാരവുമായി ആലോചനയിൽ കണ്ണടച്ചു കിടന്നു. തനിക്ക് പ്രിയപ്പെട്ടതൊക്കെ തന്നെ പ്രിയപ്പെട്ടതായി കാണണമെന്നില്ല എന്ന് വാഹിദ് ചിന്തിച്ചു. ഒരു സംശയവും ഇല്ലാതെ, തെറ്റിദ്ധാരണ ഇല്ലാതെ, താൻ പ്രണയിച്ചിരുന്ന പെണ്ണ് എന്ത് ഭയങ്കരിയാണെന്ന് അവൻ ആലോചിച്ചു. വല്ല അഴുക്കുച്ചാലിലും ചത്തു കിടക്കും എന്ന് പറഞ്ഞു മണിക്കൂറുകൾക്കകം താൻ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു. അഥവാ കൊല്ലാൻ ആളെ അയച്ചിരിക്കുന്നു.

 

“എനിക്കീ ബന്ധം ഒരു ബാധ്യതയാണ്. മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.” അവസാനം വാഹിദ് ഉറച്ച സ്വരത്തിൽ മുകളിലേക്ക് നോക്കി കിടന്ന് പറഞ്ഞു

“വാട്ട്.! മനസ്സിലായില്ല.” ഒരു ഞെട്ടലോടെ ശാരിക പിടഞ്ഞെഴുന്നേറ്റു. “ഏത് ബന്ധം.? ”

“ഏത് ബന്ധമാണ് നമുക്കിടയിൽ ഉള്ളത്. ആ ബന്ധം തന്നെ.” അവൻ ചൂടായി. കല്ലിച്ച സ്വരത്തിൽ തുടർന്നു. ” എനിക്ക് എന്റേതായ വഴികൾ നോക്കിയേ പറ്റൂ. വല്ലാടത്തും ചത്തുകിടക്കും എന്ന് നീ പറഞ്ഞപ്പോൾ ഇത്രേം കരുതിയില്ല. ഇത്ര പെട്ടന്ന് കൊലയാളിയെ അയക്കുമെന്ന് കരുതുയില്ല. ” അവന്റെ മുഖം വലിഞ്ഞു മുറുകി.

 

“എന്ത്.. ഏത് കൊലയാളി. ആരയച്ചു. എന്തൊക്കെയാ ഈ കേൾക്കുന്നത്. ഞാൻ പറഞ്ഞില്ലേ എങ്ങോട്ടും ഇറങ്ങരുതെന്ന്. ഈശ്വരാ..” അവൾ കരഞ്ഞു തുടങ്ങി.

 

“കണ്ണീർ വേണ്ട. എന്റെ ലോകം തന്നെ നീയായിരുന്നു. നീ എന്റെ കുഞ്ഞിന്റെ ഉമ്മയാകാൻ കാത്തിരുന്ന എനിക്ക് കിട്ടിയ സത്യങ്ങൾ നമുക്കിടയിൽ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. കണ്ണുനീർ കൊണ്ട് അവിടെ നികത്താൻ കഴിയില്ല. വഞ്ചകി.!” അവൻ പല്ല് ഞെരിച്ചു.

 

“അനാവശ്യം പറയരുത്. കേട്ടത് മുഴുവൻ സത്യമാണ്. പക്ഷേ അതൊക്കെ ഇതിൽ നിന്ന് എളുപ്പം ഇറങ്ങി പോകാൻ കഴിയാത്ത കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് വർഷമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു കളിയിൽ നിന്ന് ഇക്ക വന്നതോടെ ഇറങ്ങി പോകുക എന്ന് വിചാരിച്ചാൽ നടക്കില്ലായിരുന്നു. ഞാൻ എത്ര പറഞ്ഞു ഇതൊക്കെ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്ന്.” അവൾ ഉറക്കെ കരഞ്ഞു തുടങ്ങി.

 

“പണമുണ്ടാക്കാൻ ഇന്ത്യയിൽ തന്നെ ഏറ്റവും ഗൂഡ്‌വിൽ ഉള്ള ഒരു ബ്രാൻഡ് ഉണ്ടായിട്ടും അതിന്റെ മറവിൽ ഈ ഇല്ലീഗൽ ഗെയിം കൊണ്ട് പോയെങ്കിൽ മനസ്സിൽ ഒരു ക്രിമിനൽ സ്വഭാവം ഉള്ളത് കൊണ്ടാണ്. ഇപ്പൊ വരുന്ന വഴിക്ക് എനിക്ക് നേരെ ആക്‌സിഡന്റ് അറ്റെംപ്റ്റ് നടന്നതും ആ ക്രിമിനൽ മൈന്റ് ഉള്ളത് കൊണ്ടാണ്. ആക്ച്വലി ഇത്രയൊക്കെ എന്റെ ലൈഫിനെ വേട്ടയാടാൻ ഞാൻ ആരോട് എന്ത് തെറ്റാണ് ചെയ്തത്.” അവൻ നിസ്സഹായതയോടെ കൈമലർത്തി.

 

“ഇക്കാ.. പ്ലീസ് ഇക്കാ..ഞാൻ വഞ്ചകിയാണ്. കണ്ടു, ഇഷ്ടപ്പെട്ടു പോയി. എന്റെ സത്യങ്ങൾ അറിഞ്ഞാൽ ഏത് നിമിഷവും വേറെ പെൺകുട്ടികൾ സ്വന്തമാക്കും എന്ന് ഭയന്നത് കൊണ്ടാണ് എല്ലാരിൽ നിന്നും അകറ്റി നിർത്തിയത്. വഞ്ചകിയാണ്, സമ്മതിച്ചു. പക്ഷേ എന്റെ ഇക്കയെ കൊല്ലാൻ മാത്രം വില്ലത്തി ഒന്നും അല്ല ഞാൻ.” അവളുടെ ശബ്ദം ശരിക്ക് പുറത്തു വന്നില്ല.

“പറ്റാത്തുവർഷം മുമ്പ് ദാരിദ്ര്യം പിടിച്ച കമ്പനി ആയിരുന്നു നമ്മുടേത്. ആയിടയ്ക്കാണ് ഈ ക്രിമിനൽ ബിസിനസ്സ് വഴി കുറേ ക്യാഷ് വരുന്നതും കമ്പനി ഡെവലപ്പ് ആകുന്നതും. അങ്ങിനെയാണ് ഇന്ത്യയിലെ ടോപ് ബ്രാന്റ് ആയി നമ്മുടെ ഗ്രൂപ്പ്‌ മാറുന്നതും. അല്ലാതെ കൂടുതൽ പണത്തിനു വേണ്ടി സൈഡ് ബിസിനസ്സ് തുടങ്ങിയതല്ല.” അവൾ അവനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“എനിക്കൊന്നും കേൾക്കണ്ട. എല്ലാ കാര്യങ്ങളും ലീഗലി വൈന്റപ്പ് ചെയ്യണം. ഞാൻ ഇനി എത്രനാൾ ജീവിക്കും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. എന്റെ കുഞ്ഞും നാളെ ഒരു കഞ്ചാവ് മാഫിയയുടെ ഭാഗമാകുന്നതഗ് എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല. എനിക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.” അവൻ തീർത്തു പറഞ്ഞു. മുറിയിൽ അവളുടെ കരച്ചിൽ മാത്രം അവശേഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *