രാവിലെയാണ് എലിസബത്തിന്റെ റസ്റ്റ്ഹൗസിൽ നിന്ന് മടങ്ങിയത്. രാവ് മുഴുവൻ അവളോടൊപ്പം എല്ലാ ദുഖങ്ങളും മറക്കാൻ അവളുടെ മുന്നിലും പിന്നിലും കുത്തിമറിക്കുകയായിരുന്നു. എന്തൊരു വീറും കരുത്തുമാണ് അവൾക്ക്. ഞാനല്ലാതെ അവൾക്കിനി വേറെ ഒരുത്തൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നിൽ മാത്രമേ അൽപ്പം സുഖക്കുറവ് തോന്നിയുള്ളു.
അപ്പോഴാണ് അവൾ പറഞ്ഞതും, അവളെ ഉപയോഗിച്ചവർക്കൊക്കെ പിന്നിൽ മാത്രമേ കൊടുത്തിട്ടുള്ളൂ, കള്ളുകുടിച്ചു ബോധമില്ലാതെ കിടക്കുമ്പോ സെക്യൂരിറ്റി ചെയ്തതും വായിൽ ഇട്ട് അടിക്കുകയായിരുന്നു എന്നൊക്കെ. പണ്ട് വീട്ടിൽ വച്ച് കളിക്കാൻ തുടങ്ങിയ സമയത്ത് വിൻസെന്റ് മുന്നിൽ ചെയ്തിരുന്നു,
പിന്നീട് വിൻസെന്റ് ബിസിനസ് ഫ്രണ്ട്സ് എന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു കൊണ്ടു വന്നിരുന്നവരെ പോലും ചിലർക്ക് മാത്രമേ മുന്നിൽ കിട്ടിയിട്ടുള്ളൂ എന്നൊക്കെ. വെറുതെയല്ല ഇപ്പോഴും ഇത്ര മുറുക്കവും ചെറുപ്പവും.
വീട്ടിൽ ചെന്നപ്പോൾ ശാരികയുടെ മുഖത്ത് മുറിവേറ്റ പെൺപുലിയുടെ ഭാവം. അവൾ ഗർഭിണിയാണ്. തന്റെ ബിസിനസ്സ് കോട്ടയുടെ കാവലിനായി ഒരു അവകാശിയുണ്ടാവാൻ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചതാവും. ക്രിമിനൽ ലേഡി.!
“എവിടായിരുന്നു ഇന്നലെ രാവിലെ മുതൽ ഈ സമയം വരെ.?” അവൾ ഇടുപ്പിൽ കൈ കുത്തി ദേഷ്യത്തോടെ മുരണ്ടു.
“ഞാൻ പണ്ടത്തെ പോലെ ഒരു ഡ്രൈവർ അല്ല. ഇപ്പൊ ഒരു വലിയ മാഫിയാ സംഘത്തിന്റെ ചുമതലക്കാരനാണ്. എനിക്ക് പലരേയും കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാവും.” അവൻ മുരണ്ടു. ഇടിമിന്നലേറ്റത് പോലെ അവൾ നടുങ്ങി. മുഖം വിളറി അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അങ്ങിങ്ങു പരതി നോക്കി.
“എന്ത് മാഫിയ. ഏത് മാഫിയ.” അവൾ തണുത്ത ശബ്ദത്തിൽ ചെറിയ കിതപ്പോടെ ചോദിച്ചു.
“കഞ്ചാവ് മാഫിയ. ലോകത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള സ്റ്റഫുകളിൽ ഒന്നായ നീലച്ചടയൻ എക്സ്പോർട്ടിങ് മാഫിയ. ശാരീസ് ഗ്രൂപ്പ് ഓഫ് ക്രിമിനൽസ്.. അറിയില്ലേ മാഡം?” അവൻ മുരണ്ടുകൊണ്ട് ചോദിച്ചു.
ശാരികയുടെ മുഖത്തെ ഞെട്ടൽ മാറിയിരിക്കുന്നു. അവിടെ ഭയാനകമായൊരു നിശബ്ദത തളംകെട്ടി നിന്നു. അവൾ കുറച്ചു നേരം അനങ്ങാതെ നിന്നിട്ട് അവന്റെ അടുത്തേക്ക് വന്നു.
“താനിത് ആരോടെങ്കിലും ഡിസ്‌കസ് ചെയ്തോ.?” അവൾ ശബ്ദം അടക്കിപ്പിടിച്ചു ചോദിച്ചു. ഇക്ക എന്ന വിളിയിൽ നിന്ന് എത്ര പൊടുന്നനെയാണ് അവൾ വെളിയിൽ ചാടിയത് എന്ന് വാഹിദ് അത്ഭുതപ്പെട്ടു.
“അതേ, വരുന്ന വഴി ഫോണിൽ വിളിച്ചു രാജനോട് ചോദിച്ചു. ആ നന്ദികെട്ട നാറിയോട്.” വാഹിദ് തന്റേടത്തോടെ ശാരികയുടെ മുന്നിൽ നിവർന്നു നിന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ശാരിക തളർന്നു. അവൾ നെറ്റിയിൽ കൈ വച്ച് കിടക്കയിലേക്ക് ഇരുന്നു.
“ആരോട് ചോദിച്ചിട്ടാ അനാവശ്യ കാര്യങ്ങളിൽ തലയിട്ടത്. ഈശ്വരാ. ഇനി എന്ത് ചെയ്യും.. ഇനി മേലിൽ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. എങ്ങോട്ട് ഇറങ്ങിയാലും ഉസ്മാൻ ഇല്ലാതെ തനിച്ച് സഞ്ചരിക്കരുത്.” അവൾ കർക്കശമായി അവനെ താക്കീത് ചെയ്തു.
” താനെന്താ കൽപ്പിക്കുകയാണോ. ഞാനെന്താടീ നിന്റെ കഞ്ചാവ് കടത്തുന്ന ഏജന്റ് ആണെന്നാണോ നീ കരുതിയത്. ആരെയാ താനീ പേടിപ്പിക്കുന്നത്. ” വാഹിദിന്റെ ഭാവം മാറി. അവനിലെ നീതിബോധവും ആത്മാഭിമാനവും കുടഞ്ഞെഴുന്നേറ്റു.
“ഇത്രനാളും കണ്ട തുക്കിടി ജോർജും ഡെന്നീസും അല്ല നീ കാണാത്ത പലരും. മേലിൽ ഇവിടം വിട്ടു പുറത്തിറങ്ങരുത്. ചത്തു മലച്ചു കിടക്കും വല്ല അഴുക്കു ചാലിലോ ഡാമിലോ.” അവൾ രോഷം കൊണ്ട് കത്തുന്ന കണ്ണുകളോടെ അവനെ തുറിച്ചു നോക്കിയിട്ട് പുറത്തേക്ക് പോയി.
വാഹിദ് സ്ഥബ്ധനായി അവൾ പോയ വഴിയിലേക്ക് നോക്കി നിശ്ചലം നിന്നു. പകൽ മുഴുവൻ തന്റെ പഴയ മുറിയായ ഔട്ട്‌ഹൗസിലെ മുറിയിൽ പോയികിടന്നു. വാതിൽ കുറ്റിയിട്ട് കുറേ നേരം കിടന്നുറങ്ങി. മനസ്സ് ക്ഷീണിച്ചത് കൊണ്ടാവും എലിസബസത്തിന്റെ ആർത്തിപിടിച്ച കളികൾ സ്വപ്നം കണ്ടു. ഫോൺ റിങ് ചെയ്തപ്പോൾ ആണ് ഞെട്ടിയുണർന്നത്. എലിസബത്തിന്റെ കോൾ ആയിരുന്നു.
