“ശരി. ഇനിയുള്ള കാര്യങ്ങൾ എനിക്ക് അറിയാം.പക്ഷേ ഇതൊന്നും അല്ലല്ലോ കിഷോർ എന്നോട് പറഞ്ഞത്. അത് എന്റെ ജീവിതത്തെ തകർത്തു കളഞ്ഞ കാര്യങ്ങൾ ആണല്ലോ.” അവൻ വ്യക്തത വരാതെ പറഞ്ഞു.
“തന്റെ ജീവിതം ആര് തകർക്കാൻ. അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവരെ ഞാൻ കൊന്നുകളയും വാഹിദ്. നിന്റെ ശാരികയെപ്പോലും. എന്റെ ഫ്രണ്ട്ഷിപ് ബക്കറ്റിൽ ഇഷ്ടം പോലെ ക്രിമിനൽസ് ഉണ്ട് ഡിയർ..” അവൾ സാകൂതം അവനെ വീക്ഷിച്ചു കൊണ്ട് മുരണ്ടു. വാഹിദ് ഞെട്ടലോടെ അവളെ നോക്കി.
“നീ ബാക്കി കേൾക്ക് പൊട്ടാ. അത് കളയൂ.” അവൾ തുടർന്നു.
“ജോർജ് അങ്കിൾ ശാരികയെ സ്കെച്ച് ഇട്ടത് കഞ്ചാവ് വിഷയത്തിൽ അല്ല, ആ കിട്ടാപ്പണമായ ഇരുപത് കോടിയുടെ വിഷയം കൊണ്ടാണ്. ജോർജ് അങ്കിളും ശാരികയുടെ പപ്പയും ഫ്രണ്ട്സ് ആയിരുന്നു. ജോർജ്ന്റെ കഞ്ചാവ് പരിപാടിയിൽ കൂടെ നിൽക്കാത്ത അങ്ങേരെ അങ്കിൾ ഒരു ആക്‌സിഡന്റിൽ തീർത്തു കളഞ്ഞു.
പിന്നീട് ബിസിനസ്സ് നോക്കിയിരുന്നത് ശാരികയുടെ ബ്രദർ ആയിരുന്നു. ഒരു ദിവസം അവനും അപ്രത്യക്ഷമായി. റോഡരികിൽ അങ്ങേരുടെ കാർ മാത്രം കിടന്നു. പിന്നീട് ഇത്ര വർഷമായിട്ടും അവനെ ആരും കണ്ടിട്ടില്ല. അതിൽ പിന്നെ ശാരിക വന്നു. യാതൊരു കുഴപ്പവും ഇല്ലാതെ ശാരീസ് ഗ്രൂപ്പ് വളർന്നു പടർന്നു. എന്ത് കൊണ്ട് അവൾക്ക് ഒന്നും സംഭവിച്ചില്ല.?”
എലിസബത്ത് ചിന്തയുടെ ഒരു വലിയ ഭാരം വാഹിദിന്റെ തലച്ചോറിലേക്ക് കുടഞ്ഞിടുന്ന പോലെ ചോദിച്ചു. വാഹിദിന്റെ മുഖം ദയനീയമായി. കണ്ണുകളിൽ നിരാശയും മുഖത്ത് വിഷാദവും കലർന്നു. അവൾ എഴുന്നേറ്റ് വന്നു അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു തലയിൽ കവിൾ ചേർത്തു നിന്നു.
“സ്നേഹിക്കാൻ ഞാനും എന്റെ ജീവനും കൂടെയില്ലേ. എന്തിനാ പിന്നെ നീ ടെൻഷൻ ആവുന്നത്. കിഷോർ നിന്നോട് പറഞ്ഞത് എന്റെ ഊഹം ശരിയാണെങ്കിൽ, ഞാനിനി പറയാൻ പോവുന്ന കാര്യം തന്നെ ആയിരിക്കണം. നീ അറിഞ്ഞത് മുഴുവൻ ഡെന്നീസിന്റെ ഹെൽപോടെ വിദേശ മാർക്കറ്റിലേക്ക് പോയിക്കൊണ്ടിരുന്ന ശാരീസ് ഗ്രൂപ്പിന്റെ കഞ്ചാവ് ബിസിനസ് മാത്രമാണ്.
പക്ഷേ ഈ കാട്ടുമൂലയിൽ നിന്ന് വിശാലമായ ലോക്കൽ മാർക്കറ്റിലേക്ക് പോകുന്ന ഡ്രഗ് ബിസിനസ്സ് നീ ആലോചിച്ചില്ല. അത് ശരിയാണ്. ഈ രാജ്യത്തിന്റെ പല ഭാഗത്തേക്കും വൻ തോതിൽ വർഷങ്ങളായി ഈ ഭീകരവസ്തു കയറ്റിഅയക്കപ്പെടുന്നത് ശാരീസ് ഗ്രൂപ്പ് വഴിയാണ് വാഹിദ്.
ആ ബിസിനസ്സ് നടക്കുന്നത് ശാരീസ് ഗ്രൂപ്പിന്റെ ഹെഡ് ശാരികയുടെ അറിവോടെയും. ഇപ്പോൾ ആ കഞ്ചാവ് കമ്പനിയുടെ ഓണർ നീയാണ് വാഹിദ്..” അവൾ ശാന്തമായി പറഞ്ഞു നിർത്തി.
താൻ ജീവിതത്തിൽ ഉടനീളം പാലിച്ച മര്യദയും അച്ചടക്കവും വളരെ വിദഗ്ദമായി വഞ്ചിക്കപ്പെട്ടു എന്ന ബോധ്യത്തിൽ അപകർശതയും ആത്മനിന്ദയും കൊണ്ട് വാഹിദിന്റെ തല കുനിഞ്ഞു. താനൊരു വിഡ്ഢിയാക്കപ്പെട്ടു എന്ന തിരിച്ചറിവും തന്റെ ഉള്ളിൽ കുരുത്ത ആത്മാർത്ഥ സ്നേഹം ചൂഷണം ചെയ്യപ്പെട്ടു എന്ന അപാഹാസ്യതയും അവന്റെ ഉള്ളം പൊള്ളിച്ചു. അവനറിയാതെ കണ്ണുകൾ നിറഞ്ഞു. എലിസബത്ത് അവനെ പിന്നിലൂടെ വരിഞ്ഞു മുറുക്കി.
“ഇതിലൊന്നും എനിക്ക് പങ്കില്ല മുത്തേ. എന്റെ ചേട്ടൻ എനിക്ക് സെക്സിന്റെ കൗതുകം വളർന്നു തുടങ്ങിയ പ്രായം മുതൽ സ്വന്തം കട്ടിലിൽ വച്ചു നിരന്തരം കളിച്ചു തന്ന് ഞാൻ ആ സുഖം ഇഷ്ട്ടപ്പെട്ടു പോയി എന്നല്ലാതെ ഞാൻ നീ കരുതുന്ന പോലെ ഒരു ഫ്രോഡ് അല്ല വാഹിദ്.
ബിസിനസ്സ് ആവശ്യത്തിന് ചിലർക്കൊക്കെ കൊടുത്തിട്ടുണ്ട്. അതും ഈ കഞ്ചാവ് ബിസിനസ്സ് കണ്ണികൾ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത് പിന്നീട് ആണ്. ഞാൻ ഒരിക്കലും നിന്നെ ചതിക്കില്ല ടാ. എന്റെ കുറവുകൾ അറിഞ്ഞു കൊണ്ട് നിന്നെ സ്നേഹിച്ചു പോയതാണ് ഞാൻ. എന്റെ എല്ലാമാണ് നീ. എല്ലാം.” അവൾ കണ്ണീരിലൂടെ അവന്റെ മൂർദ്ദാവിൽ ചുംബനം നൽകി.
“എന്നാലും അവൾ സ്നേഹം നടിച്ചത് എന്തിനായിരുന്നു എന്ന് ആലോചിക്കുമ്പോൾ.” വാഹിദിന്റെ ശബ്ദം പതറി.
“അങ്ങനെയല്ല വാഹിദ്. അവൾ നിന്നെ ശരിക്കും സ്നേഹിച്ചത് തന്നെയാണ്. പ്രണയം എന്നൊക്കെ പറഞ്ഞാൽ അങ്ങനെയല്ലേ. അതിനുള്ള ഉദാഹരണം അല്ലേ ഞാൻ. എന്റെ പാസ്റ്റ് എന്താണെന്ന് അറിയുന്നത് കൊണ്ട് നിന്നോട് സ്നേഹം തുറന്നു പറയാൻ പോലും എനിക്ക് മടിയാണ്. എന്നിട്ടും എനിക്ക് തടഞ്ഞു നിർത്താൻ പറ്റുന്നില്ല. അത് പോലെ അവൾക്കും നിന്നോട് സ്നേഹം തന്നെയാണ്.
