“അങ്ങിനെയായിരുന്നു ഞാൻ കരുതിയിരുന്നത്. ” അവൻ തുറന്നു പറഞ്ഞു. എലിസബത്ത് ഒരു സ്പൂണിൽ ഭക്ഷണം നിറച്ചിട്ട് പുഞ്ചിരിയോടെ അവന്റെ വായിലേക്ക് നീട്ടി. അവളെ ഒന്ന് നോക്കിയിട്ട് അവനത് കഴിച്ചു. അവളുടെ മുഖം തുടുത്തു.
“അതിൽ പിന്നെ ജോർജ് അങ്കിൾ എന്തായി എന്നത് വല്ലതും നീ അന്വേഷിച്ചോ.?” അവൻ ഭക്ഷണം ചവച്ചിറക്കുന്നത് നോക്കികൊണ്ട് അവൾ ചോദിച്ചു. ഇല്ലെന്ന് അവൻ തലയിളക്കി.
“ജോർജ് അങ്കിൾ പിറ്റേന്ന് തന്നെ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. രാത്രി ഏതോ വണ്ടി വന്നു പോയത് അറിഞ്ഞ ആദിവാസി ഊരിലുള്ള ചിലർ മൂപ്പന്റെ നിർദ്ദേശം അനുസരിച്ച് ആ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കാര്യങ്ങളൊക്കെ വ്യക്തമായി. വാതിൽ തുറന്ന് നോക്കിയപ്പോൾ മഴുവിന്റെ വെട്ടേറ്റു ചത്തു കിടക്കുന്ന പട്ടിയേയും വിഷം ബാധിച്ചു മരിച്ച തുഷാറിനെയും കണ്ടു.
കട്ടിലിൽ മുഖം വച്ചു രക്തം വാർന്നു നിലത്തിരിക്കുന്ന ജോർജ് അങ്കിൾ മരിക്കാതെ, ബോധമില്ലാതെ കിടന്നിരുന്നു. അൽപ്പം ശ്വാസം മാത്രം ബാക്കിയുണ്ടായിരുന്നു. അവർ അങ്ങേരെ വാഴയിലയിൽ പൊതിഞ്ഞു ഊരിലേക്ക് കൊണ്ട് പോയി. അവിടെ നിന്ന് അടുത്തുള്ള ഹെൽത് സെന്ററിലേക്കും.”
എലിസബത്ത് ഒരു സ്പൂൺ കൂടി ഭക്ഷണം അവന് നീട്ടി. പിന്നെ അവളും കഴിച്ചു. വാഹിദ് അമ്പരപ്പോടെ ഒരു കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു.
“കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഡോക്ടർ ഈ സംഭവങ്ങൾ പുറത്തു വിട്ടില്ല. കാരണം അയാൾക്ക് ആദിവാസി ഊരും അതിനെ ചുറ്റിപ്പറ്റി ഉള്ളവരെയും അറിയാവുന്നതാണ്. ജോർജ് അങ്കിളിനെ പ്രത്യേകിച്ചും. അയാൾ അങ്കിളിനെ അവരുടെ ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റി.
കുറേ ദിവസമെടുത്തെങ്കിലും അങ്കിൾ കുറച്ചു തുന്നിക്കട്ടുകളോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ അങ്ങേര് എങ്ങോട്ടോ അപ്രത്യക്ഷമായി. ഡ്രഗ് ഡീലിംഗ് കേസ് ഉള്ളതിനാൽ ഇവിടെ സേഫ് അല്ലാത്തത് കൊണ്ട് ഒളിവിൽ പോയി എന്ന് പറയുന്നതാവും ശരി.” അവൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു പറഞ്ഞു നിർത്തി.
“ഇതൊക്കെ നീ എങ്ങിനെ അറിഞ്ഞു..?” വാഹിദ് അന്ധാളിപ്പോടെ ചോദിച്ചു.
“എടോ ഗുസ്തിക്കാരൻ മണ്ടച്ചാരെ. ഓഫീസിൽ വന്നപ്പോ എന്റെ നാത്തൂനായ ഷെറിന്റെ പഞ്ഞിക്കട്ടപോലുള്ള ചക്കമുലയിൽ നോക്കി ഇരുന്നത് കണ്ടല്ലോ. അവൾ ആ കാലന്റെ മോളാണെന്ന് മറന്നോ.”?
അവൾ വാഹിദിനെ കളിയാക്കി. അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു വന്നു.
“കൊല്ലുന്ന ചിരിയാ പിശാചിന്റെ. മനുഷ്യന്റെ മനസ്സിളക്കാൻ.” അവൾ പതുക്കെ പറഞ്ഞു. അവനത് കേട്ടില്ല.
“പക്ഷേ കിഷോർ എന്നോട് ഇതൊന്നും അല്ല പറഞ്ഞത്.” വാഹിദ് അവളോട് അമ്പരപ്പ് കലർന്ന ശബ്ദത്തിൽ പറഞ്ഞു.
“എങ്കിൽ അതും ഞാൻ പറഞ്ഞു തരാം. ഡെന്നീസ് നിങ്ങടെ എക്സ്പോർട്ടിങ് മാനേജർ ആയപ്പോൾ അയാളൊരു പെണ്ണ് കൊതിയൻ ആണെന്ന് മനസ്സിലാക്കി തുഷാർ അവന്റെ സിസ്റ്റർ അലീനയെ ഓഫീസിലേക്ക് കയറ്റി വിട്ടു. അലീന ഒരു സാദാരണ കുടുംബത്തിലെ ഇത്തരം കളികൾ ഒന്നും അറിയാത്ത അവളുടെ കൂട്ടുകാരി സജ്‌നയെയും കൂട്ടി.
എന്നിട്ട് ആദ്യമൊക്കെ മേലുദ്യോഗസ്ഥനോടുള്ള ബഹുമാനം എന്ന ഭാവത്തിൽ ഡെന്നീസിന് കിടന്നു കൊടുത്തു തുടങ്ങി. ആ വഴി തുഷാർ അയാളുമായി കൂട്ടുകെട്ട് സ്ഥാപിച്ചു തുഷാറും ഡെന്നീസും ഒന്നിച്ച് അലീനയുനായി കളിച്ചു തുടങ്ങി. അങ്ങിനെ ഡെന്നീസിനോട് കാര്യം അവതരിപ്പിച്ചു കമ്മീഷൻ നിശ്ചയിച്ച ഡ്രഗ് എക്സ്പോർട്ട് ചെയ്യാൻ തുടങ്ങി.” അവൾ ഒന്ന് നിർത്തി വീണ്ടും വെള്ളം കുടിച്ചു. എന്നിട്ട് തുടർന്നു.
പക്ഷേ ആ ഡീലിൽ സെന്റർ പോയിന്റ് ആയിരുന്ന ജോർജ് അങ്കിൾ ശാരീസ് ഗ്രൂപ്പിന് എക്സ്പോർട്ടിങ് കോൺട്രാക്ട് തുക കൊടുക്കാതെ ഫ്രോഡ് കളിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
അങ്ങിനെയാണ് ഞങ്ങളുടെ കമ്പനിയുമായി കണക്ട് ആകുന്നതും കഞ്ചാവ് വിദേശത്തേക്ക് ട്രിപ്പ്‌അടിച്ചു തുടങ്ങിയതും. ഇനിയുള്ള കാര്യങ്ങൾ ഈ മസിലൻ ഗുസ്തിക്കാരൻ കണ്ടതാണല്ലോ.” അവൾ കണ്ണുകൊണ്ട് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.
