“ഡാ മോനെ നീ വീട്ടിൽ എത്തിയോ.? എന്നാലും അങ്ങനെ ഒന്നും ചെയ്യല്ലേടാ. അവര് പാവങ്ങളാ. അവരെ മോൻ ഉപദ്രവിക്കരുത്. കഴിഞ്ഞ ഒരാഴിച്ച മുൻപ് പെയ്ത മഴയിൽ അവരുടെ വീട് ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാ അവർ രണ്ടാളും ജീവനും കൊണ്ട് രക്ഷപെട്ടത്. അതുകൊണ്ട് ചേച്ചിയാ അവരെ വിളിച്ചു അവിടെ വീട്ടിൽ താമസിപ്പിച്ചത്. ”
“ആരോട് ചോദിച്ചിട്ട്..?. പറ ആരോട് ചോദിച്ചിട്ടാ അവരെ എന്റെ വീട്ടിൽ ചേച്ചി കയറ്റി താമസിപ്പിച്ചത്? അതിന് ചേച്ചിക്ക് എന്ത് അധികാരം”
ഫോണിൽ കൂടെ ചേച്ചിയുടെ കരച്ചിൽ എനിക്ക് കേൾക്കാം. ചേച്ചി ഫോൺ വെച്ചു.
ഒരമ്മ പെറ്റത് അല്ലെങ്കിലും ഞാനും ചേച്ചിയും ഒരച്ഛന്റെ മക്കൾ ആണ്. കൊച്ചുന്നാളിൽ മുതൽ ഞാൻ കാണുന്നതാ എന്റെ ചേച്ചിയെ. ഒരു കാലം വരെ ഞാൻ ഉറങ്ങിയത് പോലും ചേച്ചിയുടെ കൂടെയാണ്. അത്രയും സ്നേഹം ആയിരുന്നു ചേച്ചിയോട്.
അന്ന് അവളുടെ ആ ഇന്ദുവിന്റെ കല്ല്യാണത്തിന്റെ തലേന്ന് രാത്രിയിൽ ആണ് എല്ലാം തകർന്നത്.
ഞാൻ വീട്ടിലേക്ക് നോക്കി അവിടെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ നിൽക്കുന്നു . ഒരുകാലത്ത് എന്റെ എല്ലാം എല്ലാം ആണെന്ന് കരുതി ഞാൻ സ്നേഹിച്ച ഇന്ദു. എന്റെ ഇന്ദു.
അവൾ കരഞ്ഞു കൊണ്ട് പെട്ടന്ന് അകത്തേക്ക് ഓടിപ്പോയി.
എന്റെ മുഖവും സംസാരവും കണ്ടും കേട്ടും പേടിയോടെ നിൽക്കുകയായിരുന്നു എന്റെ ഫരിയും എന്റെ ഗൽബിയും.
അവർക്ക് കാര്യം പൂർണ്ണമായും അറിയില്ലെങ്കിലും. കുറച്ചെല്ലാം മനസ്സിലായി. എന്റെ മനസ്സിൽ ഇങ്ങനെ ഒരു കനൽ എരിയുന്നത് ഒരിക്കലും അവർ അറിഞ്ഞിരുന്നില്ല. ഞാൻ ആരോടും പറഞ്ഞിരുന്നില്ല.
ഞാൻ മെല്ലെ കാറിന്റെ അടുത്തേക്ക് നടന്നു.
അവർ എന്റെ പിന്നാലെ വന്നു.
“സാർ.” ഭയ ഭക്തി ബഹുമാനത്തോടെ ഫരി എന്നെ വിളിച്ചു. അവളുടെ പേടിച്ചപോലെ ഉള്ള മുഖം കണ്ട് ഞാൻ ചിരിക്കാൻ ശ്രമിച്ചു. അതേ അവസ്ഥയിൽ നിൽക്കുന്ന ഗൽബിയെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു.
“സാർ അവർ ആരെന്നോ? എന്തെന്നോ
.? സാറിന്റെ പ്രശ്നം എന്തെന്നോ എനിക്ക് അറിയില്ല. പക്ഷെ സാർ ഒരിക്കലും അവരെ ഇവിടെ നിന്ന് ഇറക്കി വിടരുത്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഏറ്റവും നല്ല ആളാണ്. അല്ലെങ്കിൽ ഒരേയൊരു നല്ല ആളാണ് സാർ. അതുകൊണ്ട് സാർ അങ്ങനെ ചെയ്യരുത്.”
ഞാൻ ഫരിയെ നോക്കി. അവൾ തുടർന്നു പറഞ്ഞു..
“സാറിന് ഓർമ്മയുണ്ടോ വർഷങ്ങൾക്ക് മുൻപ് ഒരു അമ്മിയും മോളും ആളുകളുടെ കുറ്റപ്പെടുത്തലും തെറിവിളികളും കേട്ട് ഉടുതുണി പോലും പിടിച്ചു പറിച്ച നിലയിൽ നിൽക്കുന്നത്. അന്ന് ആ അമ്മിയേയും മോളേയും രക്ഷിച്ച ഞങ്ങളുടെ സാർ ഇങ്ങനെ ചെയ്യരുത്. ഞാൻ ഇവരെ കാണുന്നത് ആ അമ്മിയുടേയും മോളുടേയും അതേ അവസ്ഥയിൽ ആണ്. ഞങ്ങളുടെ അവസ്ഥയിൽ. ”
അതും പറഞ്ഞു എന്റെ ഫരി എന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു. അത് കണ്ട് ഗൽബിയും പറഞ്ഞു.
“അതേ സാറെ. എന്റെ സാർ ഇവരെ ഇവിടെ നിന്നും ഇറക്കി വിടരുത്.
ഇങ്ങനെ ഒരു ദ്രോഹം എന്റെ സാർ ചെയ്യരുത്. എന്റെ തമ്പുരാൻ ചെയ്യരുത്. അവരോടും എന്റെ സാർ ഇത്തിരി കരുണ കാണിക്കണം. പകരം സാർ പറയുന്നത് എന്തും എന്തും ഞാൻ അനുസരിക്കാം.”
അതും പറഞ്ഞു ഗൽബിയും എന്റെ കാലിൽ വീണ് കരഞ്ഞു.അത് കണ്ട് എനിക്കും കരച്ചിൽ വന്നു. കണ്ടില്ലേ എന്റെ പാവം ഗൽബിയേയും ഫരിയേയും . ഇവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. ജീവനോളം സ്നേഹിക്കാൻ . ജീവനായി സ്നേഹിക്കാൻ.
ഞാൻ രണ്ട് പേരേയും പിടിച്ചു എഴുനേൽപ്പിച്ചു. എന്നിട്ട് അവരുടെ കണ്ണീർ തുടച്ചു. രണ്ടു പേരും എന്റെ മാറിൽ കെട്ടിപിടിച്ചു കരഞ്ഞു.
ഞാൻ ഇരുവരുടേയും മുടിയിലൂടെ തഴുകി. അവരെ എന്നിൽ നിന്നും അടർത്തി. എന്നിട്ട് അവരോട് പറഞ്ഞു.
“എന്റെ ബോസും മകളും ഇവിടെ നിന്ന് കരയുന്നത് കണ്ടാൽ മോശമാണ്. നമ്മുടെ നാടകം പൊളിയും.”
“സാർ അവരെ ഇറക്കി വിടുമോ.?” ഗൽബി ചോദിച്ചു.
