ഞാൻ അവളുടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല. അവരെ ഇതുവരെ കാണാത്ത നിങ്ങൾ പോലും എന്നോട് ഇങ്ങനെ പറയുമ്പോൾ . എനിക്ക് അതിന് കഴിയുമോ.? വാ ബേഗ് എടുക്ക്. നമുക്ക് അകത്തേക്ക് പോകാം. ”
ബേഗും എടുത്ത്
അവരേയും കൂട്ടി ഞാൻ അകത്തേക്ക് നടന്നു.
അതേ സമയം വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടതിൽ ഉള്ള ഞെട്ടലിലും. ഞാൻ ചേച്ചിയോട് ഫോണിൽ സംസാരിക്കുന്ന കേട്ടപ്പോൾ ഉള്ള സങ്കടത്തിലും കരഞ്ഞു കൊണ്ട് ഓടിയ ഇന്ദു പോയി നിന്നത്. അടുക്കളയിലെ ഒരു മൂലയിൽ ആണ്. അവിടെ പോയി ഇരുന്ന് കരഞ്ഞു.
അല്ലെങ്കിലും പണ്ടും അവൾ സങ്കടം വരുമ്പോൾ അവിടെ പോയി ഇരുന്ന് കരയുമായിരുന്നു. അവൾ കരയുന്നത് കണ്ട് അവളുടെ മകൾ അവളോട് ചോദിച്ചു.
“എന്തിനാ അമ്മ കരയുന്നത്? അയാൾ എന്റെ അമ്മയെ എന്താ ചെയ്തത്..? എന്നാൽ അയാളെ ഇന്ന് ഞാൻ. പറ അമ്മേ അയാൾ അമ്മയെ എന്താ പറഞ്ഞത്.?. അമ്മ എന്തിനാ കരയുന്നത്..?”
“ഇല്ല മോളെ. അമ്മയെ ആരും ഒന്നും പറഞ്ഞില്ല. അമ്മയെ ഒന്നും ചെയ്തില്ല.” ഇന്ദു അവളോട് പറഞ്ഞു.
“ഒന്നും പറയാതെയും ചൈയ്യാതെയും ആണോ അമ്മ കരയുന്നത്. അയാളെ ഇന്ന് ഞാൻ കൊല്ലും. ”
അതും പറഞ്ഞു അവൾ പുറത്തേക്ക് പോകാൻ നോക്കിയപ്പോൾ ഇന്ദു അവളെ തടഞ്ഞു.
“മോളെ. നീ എന്തിനാ പോകുന്നത്. അയാൾ അമ്മയെ എന്തെങ്കിലും പറഞ്ഞെങ്കിൽ അതിനുള്ള അവകാശം അയാൾക്ക് ഉണ്ട് എന്ന് കൂട്ടിക്കോ ”
“അങ്ങനെ കൂട്ടാൻ അയാൾ എന്താ അമ്മയുടെ അച്ഛനാണോ.. ? അതോ എന്റെ അച്ഛനാണോ..? ”
“മോളെ ആതു..”
“പറ. അമ്മ പറ. അയാൾ അങ്ങനെ ആരും അല്ലല്ലോ.? പിന്നെ ഇവിടെ വന്ന് എന്റെ അമ്മയെ കരയിക്കാൻ അയാൾക്ക് എന്താ അവകാശം.?”
“മോളെ. അയാൾ ആണ് ഈ വീടിന്റെ അവകാശി. ”
“ആര്…!!”? കിരണേട്ടനോ.?”
“മ്. അതേ കിരണേട്ടൻ തന്നെ ഞങ്ങളുടെ കിച്ചു. നിന്റെ ഈ അമ്മയുടെ കിച്ചു. ”
അവൾ വാ തുറന്നു നിന്നു പോയി.
“അയ്യോ അമ്മേ. ഞാൻ ആൾ അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി. ഇനി എന്താ ചെയ്യുക. ”
“എന്റെ മോള് പോയി കിച്ചൂനോട് മാപ്പ് പറ. ഈ അമ്മയ്ക്ക് വേണ്ടി. എന്റെ കിച്ചൂന്റെ കാലിൽ പിടിച്ചുകൊണ്ട് എന്റെ മോള് മാപ്പ് പറ.”
അത് കേട്ട് ഞെട്ടിയെങ്കിലും അവൾ പുറത്തേക്ക് വന്നു. അപ്പോഴേക്കും ഞങ്ങൾ പൂമുഖം കഴിഞ്ഞു അകത്തുള്ള വലിയ ഹാളിൽ എത്തിയിരുന്നു. ഞങ്ങളെ കണ്ട ഉടനെ അവൾ എന്റെ അടുത്തേക്ക് ഓടി വന്നു. എന്നിട്ട് എന്റെ കാലിൽ വീണ് കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്കണേ.. എനിക്ക് ആളറിയാതെ പറ്റിപ്പോയതാണേ.. ഞാൻ എന്തൊക്കെയോ പറഞ്ഞു പോയതാണ്. എന്നോട് ക്ഷമിക്കണേ. കിച്ചു ഏട്ടാ.”
ഇത്തവണ ഞാൻ ആണ് ഞെട്ടിപ്പോയത്. ഇത്രയും സമയം എന്നോട് കയർത്തു സംസാരിച്ച ഈ കാന്താരി. വെറും മുല്ലപ്പൂ പോലെ എന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്നു. എന്നോട് മാപ്പ് പറയുന്നൂ. അതും എന്നെ കിച്ചു ഏട്ടാ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട്.
അത് കണ്ട് ഫരിയും ഗൽബിയും കൂടെ അവളെ പിടിച്ചു എഴുനേൽപ്പിച്ചു. അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട്
ഫരി അവളോട് ചോദിച്ചു.
” എന്താ മോളുടെ പേര്..? ”
“ആതു. ആതിര ” അവൾ പറഞ്ഞു.
“മോള് എന്തിനാ കരയുന്നത്. കരയേണ്ട കേട്ടോ. അതിരിക്കട്ടെ!!
അതാരയാ. നേരത്തെ ഇവിടെ കണ്ടത്..?”
“അത് എന്റെ അമ്മയാ..”
“എന്താ മോളുടെ അമ്മയുടെ പേര്.? ”
“ഇന്ദു ”
“എന്നിട്ട് മോളുടെ അമ്മ എവിടെ..?”
“അടുക്കളയിൽ ഉണ്ട്. ഞാൻ വിളിക്കാം.” അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു.
നിങ്ങള് കരുതുന്നുണ്ടാകും ഇവർ ഫരിയും ഗൽബിയും വടക്കേഇന്ത്യക്കാർ എന്ന് പറഞ്ഞിട്ട് ഇവർക്ക് എങ്ങനെ മലയാളം അറിയാം എന്ന്. ഞാനും ചേച്ചിയും ആതുവും സംസാരിച്ചത് എങ്ങനെ മനസ്സിലായെന്ന്.
