പൂമഴ പെയ്ത തീരങ്ങൾ – 1 17

ഇത് രണ്ടും നമുക്കറിയണം… ഇതറിയാതെ ഒന്നും നീ ചാടിക്കേറി ചെയ്യരുത്…”..

 

ദേവദാസ് വിക്ഷുബ്ദമായ മനസോടെ തലയാട്ടി..

 

“ഇനി ചെയ്യേണ്ടത് ഞാൻ പറഞ്ഞ് തരാം… വളരെ സമാധാനപരമായി, സുഷമക്കൊരു സംശയവും തോന്നാതെ അവളെന്തിനാണ് പൈസയെടുത്തതെന്ന് നീ അന്വോഷിക്കണം… അവളുടെ വീട്ടിൽ അഛനോ,ആങ്ങളമാർക്കോ പൈസക്കെന്തേലും ആവശ്യം വന്നിരുന്നോ എന്നും അറിയണം..

ചെലപ്പോ നിന്നോട് പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് നിന്നോട് ചോദിക്കാതെ അവർക്കെടുത്ത് കൊടുത്തതാവാം…”..

 

ജോർജ് പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും ദേവദാസിന്റെ മനസിൽ പിഴുത് മാറ്റാനാവാത്തവിധം സംശയത്തിന്റെ വിത്ത് മുള പൊട്ടിയിരുന്നു..

 

“വേറെയും കാര്യങ്ങളന്വേഷിക്കാം… സുഷമക്ക് ആവശ്യമുള്ളതും,എന്നാൽ നിന്നോട് പറഞ്ഞാൽ സമ്മതിക്കാത്തതുമായ എന്തേലും വീട്ട് സാധനങ്ങൾ അവൾ വാങ്ങിയിട്ടുണ്ടോന്ന് ശ്രദ്ധിക്കണം… ചെലപ്പോ വല്ല പട്ട് സാരിയോ, ചെറിയ എന്തേലും ഓർണമെൻസോ ഒക്കെയാവാം… അത് നീയൊന്ന് നോക്കണം…”..

 

“ഈ പറഞ്ഞതൊന്നുമല്ലെങ്കിൽ… പിന്നെ നീ അന്വോഷിക്കേണ്ടത് ഈ ബാബുരാജുമായി സുഷമക്കുള്ള ബന്ധമാണ്… അത് ഏത് രൂപത്തിലുള്ള ബന്ധമാണെന്ന് അന്വോഷിച്ച് കണ്ടെത്തണം… ഒരു സ്ത്രീയും പുരുഷനും സൗഹൃദത്തിലാവുന്നത് എല്ലാം നമ്മളുദ്ദേശിച്ച രീതിയിലായിരിക്കണമെന്നില്ല…

ഒരു പക്ഷേ അവനെന്തേലും ആവശ്യം വന്നപ്പോ സുഷമ കടമായി കൊടുത്തതാവാനും മതി…”..

 

ആളിക്കത്തുന്ന തീയിലേക്ക് വെള്ളമൊഴിക്കുന്നത് പോലെയാണ് ജോർജ് വിഷയം കൈകാര്യം ചെയ്തത്..എന്നാലും ജോർജിന്റെ മനസിലും ചില സംശയങ്ങളുണ്ടായിരുന്നു.. സ്വന്തം അച്ചൻ മരിക്കാൻ കിടക്കുകയാണെങ്കിലും സുഷമ ആ അക്കൗണ്ടിൽ ഒരു രൂപ എടുക്കില്ലെന്ന് ജോർജിനും നന്നായി അറിയാം.. രണ്ട് ദിവസത്തെ മാത്രം പരിചയമുള്ള ബാബുരാജിന് അവൾ നാൽപതിനായിരം രൂപയെന്ന വലിയ തുക കൊടുക്കണമെങ്കിൽ അവർ തമ്മിലുള്ള ബന്ധം വെറും സൗഹൃദമല്ല..ആ ബന്ധം ആഴത്തിലുള്ളതാണ്..

 

അവളൊരിക്കലും അവന് കടം കൊടുത്തതല്ല.. കാരണം ആദ്യം കൊടുത്തത് ഇരുപതിനായിരം രൂപയാണ്.. കുറച്ച് ദിവസം കഴിഞ്ഞ്

പിന്നെയും ഇരുപതിനായിരം.. ഒരിക്കൽ കടം കൊടുത്ത പൈസ തിരിച്ച് കിട്ടിയിട്ടല്ലേ ആരായാലും പിന്നെ കടംകൊടുക്കൂ..

 

ഇതതൊന്നുമല്ല.. സുഷമയുടെ കള്ളക്കാമുകനാണ് ഈ ബാബുരാജ്.. അവിടെ വർക്കിന് വന്നപ്പോഴല്ല അവർ പരിചയപ്പെട്ടത്.. അതിന് മുമ്പേ അവർക്ക് പരസ്പരമറിയാം… അരുതാത്ത ബന്ധം തന്നെയാണ് അവർ തമ്മിൽ.. വീട്ടിലേക്ക് വർക്കിന്റെ ആവശ്യം പറഞ്ഞ് അവനെ വരുത്തിയത് പോലും സുഷമയുടെ ബുദ്ധിയാവാം..അവനൊരാവശ്യം പറഞ്ഞപ്പോ

അവൾ മുന്നും പിന്നും നോക്കാതെ പിൻ നമ്പറും പറഞ്ഞ് കൊടുത്ത് കാർഡ് അവന് കൊടുത്തു..അവൻ സൂത്രശാലിയാണ്… അത് കൊണ്ടാണ് രണ്ടാമതും അവൻ പൈസയെടുത്തത്..

 

സുഷമയും ബുദ്ധിമതിയാണ്.. ഈ അക്കൗണ്ടിൽ നിന്ന് പൈസ പോയാൽ ദേവദാസ് തന്നെ ചോദ്യം ചെയ്യുമെങ്കിലും പോലീസിൽ പരാതിയൊന്നും കൊടുക്കില്ലെന്ന് അവൾക്കറിയാം..കാരണം കൈകൂലിപ്പണം മാത്രം വരുന്ന അക്കൗണ്ടാണിത്.. അവൾ വിചാരിച്ചത് ശരിയുമായി.. പോലീസിൽ പരാതിപ്പെടാൻ ദേവദാസിന് കഴിയില്ല.. സുഷമയോട് അവൻ ചോദിച്ചതുമാണ്..ഇല്ലെന്നവൾ തറപ്പിച്ച് പറയുകയും ചെയ്തു..

 

“നമുക്കിറങ്ങാം ദേവാ… നീ വീട്ടിൽ പോയി പ്രശ്നമൊന്നുമുണ്ടാക്കരുത്… അവളോടൊന്നും തുറന്ന് ചോദിക്കുകയും ചെയ്യരുത്… എല്ലാം നമുക്ക് സമാധാനപരമായി പരിഹരിക്കാം…”..

 

ആത്മാർത്ഥ സുഹൃത്തിനെ തനിക്കാവുമ്പോലെ സമാധാനിപ്പിച്ച് ജോർജ്, ദേവദാസിനെയും കൊണ്ട് ബാറിൽ നിന്നിറങ്ങി.. വീട്ടിലേക്ക് കാറോടിക്കുമ്പോൾ ദേവദാസ് പൊട്ടിത്തെറിക്കാൻ പാകത്തിലായിരുന്നു.. സുഷമ തന്നെ ചതിച്ചെന്ന് അയാൾക്കുറപ്പായിരുന്നു..

പ്രതികാര ചിന്ത അയാളിൽ ആളിക്കത്തിയെങ്കിലും ജോർജ് പറഞ്ഞത്പോലെ നീങ്ങാനാണയാൾ തീരുമാനിച്ചത്..

 

സമയം ഏഴ് മണി ആയിട്ടേ ഉള്ളൂ..താൻ വാടകക്ക് കൊടുത്ത കെട്ടിടത്തിൽ അഞ്ച് മുറിയിലും വെളിച്ചം കത്തുന്നത് ദേവദാസ് ദൂരെ നിന്നേ കണ്ടു..അയാളുടെ രക്തം തിളച്ചു..അവനവിടെ ഉണ്ട്… തന്റെ ഭാര്യയുടെ ജാരൻ..തന്റെ നാൽപതിനായിരം രൂപ അടിച്ചെടുത്തവൻ..തന്റെ പുതിയ ശത്രു…

Leave a Reply

Your email address will not be published. Required fields are marked *