ദേവദാസ് വേഗം ഫോണെടുത്ത് സുഷമക്ക് വിളിച്ചു..
“നീ എവിടെയാ….?”..
ഫോണെടുത്തതേ അയാൾ ചോദിച്ചു..
“ ഞാൻ വീട്ടിലുണ്ട്… എന്താ ഏട്ടാ… ?”.
“നീയിന്ന് പുറത്തെവിടെയെങ്കിലും പോയിരുന്നോ…?”..
“പുറത്തോ… ?..
ഞാനെന്തിനാ ഏട്ടാ പുറത്ത് പോവുന്നേ… ?”..
“ചോദിച്ചതിനുത്തരം പറയെടീ…”..
ദേവദാസ് കലി പൂണ്ടു..
“ഇല്ലേട്ടാ… ഞാനെങ്ങും പോയിട്ടില്ല… അല്ലെങ്കിലും ഏട്ടനോട് പറയാതെ ഞാനെങ്ങോട്ടെങ്കിലും പോകാറുണ്ടോ…?”..
“നമ്മുടെ എ ടി എം കാർഡ് നിന്റെ കയ്യിൽ തന്നെയല്ലേ… ?”..
“അതേ ഏട്ടാ… അലമാരയിലുണ്ട്… “..
“വേഗം പോയി നോക്കെടീ… “..
അയാൾ ഫോണിലൂടെ അലറി.. സുഷമ ബെഡ്റൂമിലേക്കോടി..
“ഉണ്ടേട്ടാ… അതെന്റെ ബാഗിൽ തന്നെയുണ്ട്…”..
“എടീ… പത്ത് മിനിറ്റ് മുമ്പ് നമ്മുടെ അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരം രൂപ പിൻവലിച്ചിട്ടുണ്ട്… നിന്റെ കയ്യിലല്ലേ കാർഡ്…നീയറിയാതെ എങ്ങിനെ ആ പൈസ പിൻവലിച്ചു… ?”..
“ഈശ്വരാ… ഇരുപതിനായിരം രൂപയോ… ?.. എനിക്കറിയില്ല എട്ടാ… കാർഡ് എന്റെ കയ്യിലുണ്ട്… ഞാൻ പുറത്തേക്ക് പോയിട്ടുമില്ല… പിന്നെങ്ങിനെയാ ഏട്ടാ… ?”..
“ അതൊന്നുമെനിക്കറിയില്ല… നീ ഫോൺ വെക്ക്… ഞാൻ ബാങ്കിലേക്കൊന്ന് വിളിച്ച് ചോദിക്കട്ടെ…”..
ദേവദാസ് കലിയോടെ ഫോൺ കട്ടാക്കി ബാങ്കിലെ കാഷ്യറും അയാളുടെ സുഹൃത്തുമായ ജോർജിന് വിളിച്ചു..
അവനോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ഇപ്പോ തിരിച്ച് വിളിക്കാന്ന് പറഞ്ഞു.. ദേവദാസിന് ഇരിപ്പുറച്ചില്ല.. ഇരുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്..എങ്ങിനെ… ?.
ആരെടുത്തു… ?..
ഒരു രൂപ വെറുതെ കളയാത്ത ദേവദാസിന് ഇരുപതിനായിരം നഷ്ടപ്പെട്ടത് സഹിക്കാനായില്ല.. ജോർജിന്റെ വിളിക്കായി അയാൾ അക്ഷമനായി കാത്തിരുന്നു..
പത്ത് മിനിറ്റ് കഴിഞ്ഞാണ് ജോർജ് തിരിച്ച് വിളിച്ചത്.. കാർഡുപയോഗിച്ച് ടൗണിൽ തന്നെയുളള ഒരു എ ടി എമ്മിൽ നിന്നാണ് പണം പിൻവലിച്ചതെന്നാണ് ജോർജ് പറഞ്ഞ വിവരം.. ഇത്തരം തടിപ്പുകൾ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ടെന്നും, വേണേൽ അക്കൗണ്ട് ബ്ലോക് ചെയ്യാമെന്നും ജോർജ് പറഞ്ഞു..
ഞാൻ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് ദേവദാസ് വേഗം കാറുമെടുത്ത് വീട്ടിലേക്ക് പോയി..
“ആ കാർഡിങ്ങെടുക്ക്… “..
വീട്ടിലേക്ക് കയറിച്ചെന്ന ദേവദാസ് ഭാര്യയോട് പറഞ്ഞു.. സുഷമ കാർഡെടുത്ത് കൊടുത്തു.. അയാളത് തിരിച്ചും മറിച്ചും നോക്കി..
“സത്യം പറ… നീയെന്തിനാ എന്നോട് ചോദിക്കാതെ പൈസയെടുത്തത്… ?”..
കത്തുന്ന കണ്ണുകളുമായി അയാൾ മുരണ്ടു..
“ഏട്ടനിതെന്താ പറയുന്നത്… ?.
ഞാൻ പൈസ എടുത്തെന്നോ… ?..
എനിക്കെന്തിനാ പൈസ… ?..
അല്ലെങ്കിലും ഏട്ടനറിയാതെ ഞാൻ പൈസയെടുക്കോ…?”..
“എന്നാ ഇരുപതിനായിരം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്…
ഈ കാർഡുപയോഗിച്ച് ടൗണിലെ എ ടി എമ്മിൽ നിന്നാ പണമെടുത്തത്… നിന്റെ കയ്യിലല്ലേ കാർഡ്… നീയറിയാതെ എങ്ങിനെ ആ പണം പിൻവലിച്ചു…?”..
“ഇല്ല… ഈ കാർഡുപയോഗിച്ച് പണം പിൻവലിച്ചിട്ടില്ല… ഇത് അലമാരക്കുള്ളിൽ ബാഗിലാ വെച്ചത്…”..
ദേവദാസ് തളർച്ചയോടെ കസേരയിലേക്കിരുന്നു.. അയാൾക്കൊന്നും മനസിലായില്ല.. തന്റെ പണം നഷ്ടപ്പെട്ടിട്ടുണ്ട്..അതും എ ടി എം കാർഡുപയോഗിച്ച് പിൻവലിച്ചതാണ്.. പക്ഷേ,ആ സമയം കാർഡ് ഇവിടെ അലമാരക്കുള്ളിൽ ഭദ്രമായുണ്ട്… സുഷമായാണേൽ പുറത്ത് പോയിട്ടുമില്ല..
പിന്നെങ്ങിനെ… ?..
“രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇവിടെ ആരേലും വന്നിരുന്നോ… ?”..
ആരെങ്കിലും കാർഡ് മോഷ്ടിച്ചതാണോ എന്നറിയാനായി അയാൾ ചോദിച്ചു..
“ ഇല്ലേട്ടാ… എന്തേ അങ്ങിനെ ചോദിച്ചത്… ?”..
“അല്ലാ… ആരെങ്കിലും നമ്മുടെ കാർഡ് എടുത്തോണ്ട് പോയതാണെങ്കിലോ…?”..
“ഇല്ലേട്ടാ… ഒരാളും ഇവിടെ വന്നിട്ടില്ല… ഇനി ആരേലും കാർഡെടുത്താ തന്നെ പിൻ നമ്പർ നമുക്ക് രണ്ട് പേർക്കുമല്ലേ അറിയൂ… പിന്നെങ്ങിനെയാ…?”..
