ശ്യാമയും സുധിയും – 11 9

 

പുതിയ കുറച്ചു പേര് ജോലിക്കായി വന്നപ്പോൾ അവർക്ക് ഒന്നും നോക്കാതെ മുത്തശ്ശൻ ജോലി നൽകി. അതിന് ശേഷം കമ്പനിയിൽ പ്രശ്നങ്ങളും തുടങ്ങി.

 

 

 

അതുവരെ സന്തോഷത്തോടെ പോയികൊണ്ടിരിക്കുന്ന നമ്മുടെ കുടുംബത്തിൽ പോലും ആശാന്തി വരാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം അന്നാണ് നമുക്ക് എല്ലാം നഷ്ടമായത്. നമ്മുടെ കുടുംബം തന്നെ ഇല്ലാതായി പോയത്.

 

 

.കൃത്യമായി അറിയില്ലെങ്കിലും എനിക്ക് അന്ന് എട്ടോ ഒൻപതോ വയസ്സ് കാണും. അമ്മുവിന് രണ്ടു വയസ്സ് ആണെന്ന എന്റെ വിശ്വാസം . കണ്ണന് മൂന്ന് വയസ്സ് കാണും. അന്ന് നീ ഉണ്ടായിട്ടില്ല. കാരണം അന്ന് അപ്പച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ടില്ല.

 

ആ സമയം അപ്പച്ചി ഒരു കല്യാണത്തിനും സമ്മതിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം ഒന്നും ആർക്കും അറിയില്ല. ആ സമയത്തൊക്കെ അപ്പച്ചിയാണ് എന്നെ നോക്കിയിരുന്നത്. അമ്മുവിന് സുചിത്ര എന്ന പേര് ഇട്ടതുപോലും അപ്പച്ചിയാണ്.

 

അങ്ങനെ അന്ന് എന്റെ അമ്മയേയും അപ്പച്ചിയേയും എന്നേയും അമ്മുവിനെയും ഒക്കെ വീട്ടിലാക്കി മുത്തശ്ശനും മുത്തശ്ശിയും അച്ഛനും ഒക്കെ എവിടെയോ പോയി. ഒരു പക്ഷെ അമ്മുവിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ പിറന്നാളിന് വീട്ടിലേക്ക് അമ്മാവന്റെ വീട്ടുകാരെയോ മറ്റോ ക്ഷണിക്കാൻ പോയതാണ്.

 

 

അന്ന് ഒരു അംബാസിഡർ കാർ ആയിരുന്നു വീട്ടിൽ ഉള്ളത്. അതിലാണ് അന്ന് അച്ഛനും മുത്തശ്ശനും മുത്തശ്ശിയും യാത്ര പോയത്. പോകുന്ന വഴിയിൽ കുറച്ചു തൊഴിലാളികൾ സംഘടിച്ചെത്തി അച്ഛൻ ഓടിച്ചിരുന്ന കാർ തടഞ്ഞു പ്രശ്നം ഉണ്ടാക്കി..

 

പിന്നെ അവിടെ വലിയ പ്രശ്നം നടന്നു.

 

വാക്ക് തർക്കം മൂത്ത് അതൊരു അടിപിടിയിൽ എത്തി. അവർ അച്ഛനേയും മുത്തശ്ശനേയും എന്തിന് മുത്തശ്ശിയെ പോലും ആക്രമിച്ചു. ഒടുവിൽ പോലീസ് എത്തി പ്രശ്നം ശാന്തമാക്കി. സംഘടിച്ചെത്തിയ കുറച്ചു തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി.

 

 

ആ പ്രശ്നത്തിൽ പരിക്ക് പറ്റിയ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും ഹോസ്പിറ്റലിൽ പോയി. എന്നാൽ ആ സമയം അമ്മയും ഞങ്ങളും അതൊന്നും അറിഞ്ഞിരുന്നില്ല.

 

അതുവരെ അമ്പലത്തിൽ പോകുമ്പോൾ എന്നേയും കൊണ്ട് പോകുന്ന അപ്പച്ചി അന്ന് എന്നെ കൊണ്ട് പോകാതെ ഒറ്റയ്ക്ക് ഉച്ച പൂജയ്ക്ക് എന്ന് പറഞ്ഞു അമ്പലത്തിലേക്ക് പോയി. പിന്നെ അപ്പച്ചി തിരിച്ചു വന്നില്ല. അന്നാണ് ഞങ്ങൾ അപ്പച്ചിയെ അവസാനം കാണുന്നത്.

 

അന്ന് അമ്പലത്തിൽ പോയ അപ്പച്ചിയെ വൈകിയിട്ടും കാണാതെ ഞങ്ങൾ വിഷമിച്ചു. വിളിച്ചു പറയാൻ ഇന്നത്തെ പോലെ അന്ന് മൊബൈൽ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് ലാൻഡ് ഫോൺ ആണ് വീട്ടിൽ ഉള്ളത്. ആ ഫോണിൽ നിന്ന് അമ്മ ആരെയൊക്കെയോ വിളിച്ചു അപ്പച്ചിയെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അവിടെയൊന്നും അപ്പച്ചിയെ കണ്ടതാൻ ആയില്ല.

 

ഒടുവിൽ ഏതാണ്ട് വൈകുന്നേരം ആയപ്പോൾ അമ്മ കമ്പനിയിൽ വിളിച്ചപ്പോൾ ആണ്. അന്ന് ഉണ്ടായ പ്രശ്നങ്ങൾ അമ്മ അറിഞ്ഞത്. അമ്മ ഹോസ്പിറ്റലിലേക്ക് വിളിച്ചു അച്ഛനോട് അപ്പച്ചിയെ കാണുന്നില്ല എന്ന കാര്യം പറഞ്ഞു.

 

അച്ഛനും മുത്തശ്ശനും മുത്തശ്ശിയും പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്ത് തിരിച്ചു വരുന്ന വഴിയിൽ വീണ്ടും കുറച്ചു പേര് അവരെ ആക്രമിച്ചു.

 

അതിൽ ഒരാൾ അച്ഛന്റെ രണ്ടു കാലിലും കള്ളതോക്ക് കൊണ്ട് വെടിവെച്ചു. മുത്തശ്ശനേയും മുത്തശ്ശിയേയും അയാൾ തന്നെ വെടിവെച്ചു കൊന്നു.

 

അച്ഛനെ വെടിവെക്കുമ്പോൾ അയാൾ അച്ഛനോട് പറഞ്ഞു പോലും.

 

” പല തവണ സാർ പറഞ്ഞില്ലേ നിങ്ങളോട് . നിങ്ങളെ കമ്പനിയൊക്കെ അടച്ചു പൂട്ടി. ഇവിടെ നിന്നും എവിടെയെങ്കിലും പോകാൻ. എന്നിട്ട് നിങ്ങൾ കേട്ടോ..? അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്. ഇതുകൊണ്ട് ഒന്നും ആയില്ല. ഇപ്പോൾ നിങ്ങളുടെ കമ്പനി നിന്ന് കത്തുന്നുണ്ടാകും. അത് മുഴുവൻ കത്തി ചാമ്പലാകും. ബാക്കി നിനക്ക് നിന്റെ വീട്ടിൽ പോയാൽ അറിയാം. അവിടെ ആരൊക്കെ ബാക്കി ഉണ്ടാകുമെന്ന്. ”

Leave a Reply

Your email address will not be published. Required fields are marked *