തേജാത്മികം – 5 37

 

 

 

“… ഇന്നലെ നീ തനുവിനെ കണ്ടിട്ട് വന്നപ്പോ തൊട്ട് തുടങ്ങിയതാ. എന്താ പ്രശ്നം. നീ പറയില്ലെങ്കിൽ തനു മോൾടെ നമ്പർ താ ഞാൻ വിളിച്ചു ചോദിച്ചോളാം…”

 

 

 

“…തള്ളേ നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ ഒരു തനു മോൾ. അവളു കാരണ ഞാൻ ഇപ്പൊ ഇങ്ങനെ അനുഭവിക്കുന്നത്. എപ്പോ നോക്കിയാലും തനു തനു. ആ നശിച്ച മുഖം ഒന്ന് മറക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അവളുടെ പേര് പറഞ്ഞോണം😡…” കഴിച്ചോണ്ട് ഇരുന്ന പാത്രം തട്ടി എറിഞ്ഞു അമ്മയോട് കയർത്തതും അമ്മ പേടിച്ചു പോയി.

 

 

 

“… എന്താടാ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം…”

 

 

 

“… നിങ്ങൾക്ക് എല്ലാം അറിയണോ. എന്നാൽ കേട്ടോ നിങ്ങളുടെ പുന്നാര മോളുടെ വെറുമൊരു ടൈം പാസ്സ് മാത്രമായിരുന്നു ഞാൻ. ഇപ്പൊ എന്നെ ബോർ അടിച്ചോണ്ട് എന്നെ ഒഴിവാക്കി മതിയായോ…”

 

 

 

“… എടാ ചിലപ്പോ നിന്നെ കളിപ്പിക്കാൻ വെറുതെ പറഞ്ഞത് ആവും🥺…”

 

 

 

“…ആഹ് അത് തന്നെ കഴിഞ്ഞ മൂന്ന് കൊല്ലമായിട്ട് എന്നെ കളിപ്പിക്കായിരുന്നു. ഞാൻ ഒരു പൊട്ടൻ അവൾ പറയുന്നത് എല്ലാം വിശ്വസിച്ചു…” എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

 

 

“… പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട് അടുത്ത മാസം അവളുടെ എൻഗേജ്മെന്റ് ആണ്…” ഇനിയും നിന്നാൽ എന്റെ പിടിവിട്ട് പോവും എന്ന് തോന്നിയതും കിട്ടിയ ഷർട്ടും എടുത്തിട്ടു വീടിനു പുറത്തേക്ക് പോയി.

 

 

 

“… മോനെ തേജസെ… എവിടെ പോവട…. നിക്കടാ…” അമ്മയുടെ വിളികൾ കേട്ടില്ല എന്ന നാട്യത്തിൽ തേജസ്‌ ബൈക്കും എടുത്ത് നീങ്ങി.

 

 

എല്ലാം ഒന്ന് മറക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും ഏതെങ്കിലും വഴി അവളുടെ ഓർമ തേജസിൽ വന്നുകൊണ്ടിരുന്നു. അതിന്റെ മരുന്ന് എന്നോണം മൂക്കുമുട്ടെ കുടിക്കാൻ തുടങ്ങി. ആദ്യമൊക്കെ അമ്മ വഴക്ക് പറയും എങ്കിലും പിന്നെ പിന്നെ അതിനു മുതിർന്നില്ല അത് കൂടി ആയതോടെ കുടിയുടെ അളവ് കൂടി. ഇപ്പൊഴത്തെ തേജസിന്റെ ദിനചര്യ എന്നത് രാവിലെ തോന്നുമ്പോൾ എഴുന്നേൽക്കും എവിടെ നിന്നെങ്കിലും പൈസ ഒപ്പിച്ച് കുടിച്ച് അലഞ്ഞു തിരിഞ്ഞു രാത്രിയിൽ വീട്ടിൽ കേറി വരും കിടന്നുറങ്ങും. അറിയാവുന്ന എല്ലാരുടെയും കൈയിൽ നിന്നും പണം വാങ്ങി കുടിച്ചു. ഒരു ദിവസം രാത്രി ആടി ആടി വീട്ടിലേക്ക് വന്ന തേജസിനോട് അമ്മ ചോദിച്ചു.

 

 

 

“… നീ എന്താ നടന്നു വരുന്നത്. നിന്റെ ബൈക്ക് എവിടെ…”

 

 

 

“…ബൈക്ക്… ബൈക്ക്… ബൈക്ക് എന്റെ ഒരു കൂട്ടുകാരന്റെ കൈയിൽ ആണ്…”

 

 

 

“… കൂട്ടുകാരന്റെ കൈയ്യിലോ. അതിന് നീ ആ ബൈക്ക് ആർക്കും ഓടിക്കാൻ പോലും കൊടുക്കാറില്ലല്ലോ. സത്യം പറയടാ ബൈക്ക് എന്താ ചെയ്തത്…” സംശയത്തോടെ അമ്മ ചോദിച്ചു.

 

 

 

“…നിങ്ങൾക്ക് എല്ലാം അറിയണോ തള്ളേ. എന്നാ ചെവി തുറന്നു കേട്ടോ ബൈക്ക് ഞാൻ വിറ്റു😡…”

 

 

 

“…വിറ്റെന്നോ 😧. എടാ മഹാപാപി നിന്റെ അച്ഛൻ സ്വന്തം പ്രാണൻ പോലെ കൊണ്ട് നടന്ന ബൈക്ക് ആട അത്. എങ്ങനാടാ അതിനെ വിൽക്കാൻ തോന്നിയെ…”

 

 

 

“…സ്വർണം കൊണ്ട് ഉണ്ടാക്കിയത് ഒന്നും അല്ലല്ലോ. ഒരു വർഷത്തിൽ കുറഞ്ഞത് 5 തവണ വർക്ഷോപ്പിലാ. ആ തകരപാട്ട വിറ്റ് ഒഴിവാക്കാൻപെട്ട പാട് എനിക്ക് അറിയാം…”

 

 

 

“… നീ തന്നെ ആണോ ഇത് പറയുന്നേ 🥺. ഒരുകാലത്ത് ആ വണ്ടിയുടെ പുറത്ത് നിന്നും നീ ഇറങ്ങില്ലായിരുന്നു. കോളേജിൽ ബൈക്ക് ആദ്യമായി കൊണ്ട് പോയപ്പോ നിന്റെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അച്ഛന്റെ ആത്മാവ് നിന്നോട് എങ്ങനെയാട പൊറുക്കുന്നെ…”

 

 

 

“… ഒന്ന് നിർത്തുണ്ടോ പഴയ പുരാണവും അച്ഛന്റെ ആത്മാവും. എനിക്ക് തോന്നി അതുകൊണ്ട് ബൈക്ക് വിറ്റു അത്രതന്നെ…” അത്രയും പറഞ്ഞ് ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു.ഇടുപ്പിലായി കരുതിയിരുന്ന കുപ്പി എടുത്ത് മട മടാന്ന് കുടിച്ചു. ഇപ്പൊ കുടിക്കാതെ മനസമാധാനമായിട്ട് ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയായി. സോബോധത്തിൽ ഇരിക്കുമ്പോൾ ഓരോ ചിന്തകളും ഓർമകളും എന്നെ വേട്ടയാടും ഇതാവുമ്പോൾ ഒന്നും അറിയാതെ ഉറങ്ങാമല്ലോ. പതിവുപോലെ പിറ്റേന്ന് രാവിലെ എഴുനേറ്റ് കാപ്പി കുടിക്കാനായി ടേബിളിൽ ചെന്നിരുന്നു. ഒരുപാട് നേരം ഇരുന്നിട്ടും കാപ്പി വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *