തേജാത്മികം – 5 37

 

 

 

“…അറിയട്ടെ എല്ലാരും അറിയട്ടെ. ഇങ്ങനെ ഒരു സമദ്രോഹിയെ ആണെല്ലോ ഞാൻ ഇത്രയും നാൾ വളർത്തിയത്…” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ എന്തൊക്കെയോ പുലമ്പി.

 

 

 

“… നിങ്ങൾ ഒന്ന് അടങ്ങ്. ഞാൻ വേറെ വള വാങ്ങി തരാം…” അമ്മയുടെ വാ അടക്കാൻ ഞാൻ ഓരോന്ന് പറഞ്ഞു.

 

 

 

“… നീ എവിടെന്നു വാങ്ങുന്ന പറയുന്നേ. ഒരു വേലയും കൂലിയും ഇല്ലാത്ത നീ ഇത് എവിടെന്നു കൊണ്ട് വരും…” അമ്മ പിന്നെയും എന്നെ കുറ്റപ്പെടുത്തി. ഇനി ഇവിടെ നിന്നാൽ ശെരി ആവില്ലന്ന് മനസിലായതോടെ പതിയെ സ്ഥലം കാലിയാക്കി.

 

 

 

അന്നത്തെ ദിവസവും വേണ്ടുവോളം കുടിച്ചു ബാക്കി ഒരു കുപ്പിവാങ്ങി വീട്ടിലേക്ക് എത്തി. വള വിറ്റ പൈസ തീരുന്നത് വരെ കുടിച്ചു. ഇപ്പൊ കൈയിലെ പൈസ പൂർണമായും തീർന്നു. കടം ചോദിക്കാവുന്നവോരോട് എല്ലാം ചോദിച്ചു. ആദ്യം ഒക്കെ ചിരിച്ച മുഖത്തോടെ തന്നവർ പിന്നെ കണ്ടാൽ മൈൻഡ് ചെയ്യാത്ത അവസ്ഥ ആയി. ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല രണ്ടെണ്ണം അടിക്കാഞ്ഞിട്ട് കൈ വിറച്ചു തുടങ്ങി. ആരെ കൊന്നിട്ടായാലും കുപ്പി വാങ്ങിയേ പറ്റു. എന്ത് ചെയ്യും എന്ന് തലങ്ങും വിലങ്ങും ആലോചിച്ചു അവസാനം ഒരു മുഖം മനസ്സിൽ തെളിഞ്ഞു വന്നു മാമൻ. പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ വർക്ഷോപ്പിലേക്ക് വിട്ടു.

 

 

 

“… നീ എന്താ ഇവിടെ…” എന്നെ കണ്ടതും കാര്യമായി തന്നെ മാമൻ ചോദിച്ചു.

 

 

 

“… അത്… അത് എനിക്ക് കുറച്ച് പൈസ വേണം…” തല ചൊറിഞ്ഞോണ്ട് ഞാൻ പറഞ്ഞു.

 

 

 

“… പൈസയോ എന്തിന്…” മാമൻ രൂക്ഷമായി എന്നെ നോക്കി.

 

 

 

“… അവന് കുടിക്കാൻ ആയിരിക്കും അല്ലാതെ എന്തിനാ…” മാമന്റെ കൈക്കാരൻ എന്നെ പുച്ഛിച്ചു തള്ളി.

 

 

 

“…ആണെങ്കിൽ തനിക്ക് എന്താ. തന്റെ കുടുംബത്തിൽ നിന്നൊന്നും അല്ലല്ലോ ഞാൻ പൈസ ചോദിച്ചത്😡…” എടുത്തടിച്ചപോലുള്ള എന്റെ സംസാരം കേട്ടത്തോടെ അങ്ങേര വാ അടഞ്ഞു.

 

 

 

“…നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നുണ്ട് അതുകൊണ്ട് കുടിക്കാൻ ആണെങ്കിൽ എന്റെ കൈയിൽ പൈസ ഇല്ല…”

 

 

 

“…ആഹ് പൈസ താ കിട്ടുമ്പോൾ ഞാൻ തിരിച്ചു തരാം…” ഞാൻ കെഞ്ചും പോലെ പറഞ്ഞു.

 

 

 

“… ഞാൻ നിന്നോട് പറഞ്ഞു കുടിക്കാൻ ആണെങ്കിൽ എന്റെ കൈയിൽ പൈസ ഇല്ല. അതുകൊണ്ട് നീ ഇപ്പൊ പോകാൻ നോക്ക്…” മാമൻ എന്നെ പറഞ്ഞു വിടാൻ ശ്രെമിച്ചു.

 

 

 

“… ഞാൻ ആരുടെയും ഔദാര്യമൊന്നുമല്ല ചോദിച്ചത് അവകാശം ആണ് 😡…” പൈസ കിട്ടില്ല എന്ന് അറിഞ്ഞതോടെ എന്റെ കൊണം മാറി.

 

 

 

“… അവകാശമൊ നിനക്ക് എന്ത് അവകാശമാണ് ഉള്ളത് എന്നോട് പൈസ ചോദിക്കാൻ…” എന്റെ വർത്തമാനം പിടിക്കാതെ മാമൻ എന്നോട് കയർത്തു.

 

 

 

“… ഇത് എന്റെ അച്ഛന്റെ പാർട്ണർഷിപ്പിൽ ഉണ്ടാക്കിയ വർക്ക്ഷോപ്പ് അല്ലെ അപ്പൊ അതിന്റെ പങ്കെ ഞാൻ ചോദിച്ചോളൂ. പിന്നെ എന്നെകൊണ്ട് ഇവിടെ പണിയെടുപ്പിച്ച് ഒരുപാട് ഉണ്ടാക്കിയില്ലേ അതും കൂടിയ ഞാൻ ചോദിച്ചേ…”

 

 

 

“…നിന്റെ അച്ഛന്റെ പങ്ക് മാസ മാസം നിന്റെ വീട്ടിൽ ഞാൻ എത്തിക്കുന്നുണ്ട്. പിന്നെ നിന്നെക്കൊണ്ട് പണി എടുപ്പിച്ച കണക്ക് അത് അപ്പൊ അപ്പൊ തന്നെ നിനക്ക് ഞാൻ തന്നിട്ടുണ്ട്… ” മാമനും വിട്ടു തരാൻ തയാർ അല്ലായിരുന്നു.

 

 

 

“… വീട്ടിൽ തരുന്നത് ഒന്നും പറയണ്ട. മാസ മാസം വല്ല നക്കാപിച്ച ദാനം പോലെ തന്നിട്ട് കണക്ക് പറയുന്നോ. എന്റെ അച്ഛനെ പറ്റിച്ചല്ലെടോ നിങ്ങൾ ഇതൊക്കെ ഉണ്ടാക്കിയത്…” ഞാൻ അത് പറഞ്ഞതും മാമന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. എന്നോട് സംസാരിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലാക്കിയിട്ട് ആവണം പുള്ളി ഓടി പോയി കുറച്ചു പൈസ എടുത്തോണ്ട് വന്ന് എന്റെ മുഖത്ത് എറിഞ്ഞു.

 

 

 

“…ഇന്നാ ഇതിന് വേണ്ടി അല്ലെ നീ ഇത്രയും പറഞ്ഞത്. കൊണ്ട് പോയി കുടിക്കോ കളയോ എന്താന്ന് വെച്ച ചെയ്തോ…” പുള്ളി വർഷോപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഒറ്റ നടത്തം ആയിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ തറയിലെ പൈസ എല്ലാം എടുത്ത് കുപ്പി വാങ്ങാനായി പോയി.

Leave a Reply

Your email address will not be published. Required fields are marked *