“…ടാ നീ അവിടെ ഒന്ന് നിന്നെ…” രാത്രി കുടിച്ചു വീട്ടിൽ വന്ന എന്നെ അമ്മ തടഞ്ഞു.
“… എന്താ…”
“… നീ ഇന്ന് എന്റെ ഏട്ടന്റെ അടുത്ത് പോയിരുന്നോ…”
“… ഓ അതിനുള്ളിൽ വിവരം ഇവിടെ എത്തിയോ. പോയിരുന്നു പോകമാത്രമല്ല കുറച്ചു പൈസയും ചോദിച്ചു…” ഒരു കൂസലുമില്ലാതെ ഞാൻ പറഞ്ഞു.
“… നാണം ഇല്ലെടാ ഏട്ടനോട് നിനക്ക് പൈസ ചോദിക്കാൻ…”
“… ഞാൻ എന്തിനാ നാണിക്കുന്നെ. എന്റെ അച്ഛന്റെ പങ്ക് ഞാൻ ചോദിച്ചു…”
“… അച്ഛന്റെ പങ്ക്. അവർ തമ്മിൽ ഉള്ള കാര്യം അവർക്ക് അറിയാം അതിന്റെ ഇടയിൽ നീ എന്തിനാ പോണേ…” അമ്മ ദേഷ്യത്തോടെ ചോദിച്ചു.
“… അച്ഛൻ മരിച്ചില്ലേ അപ്പൊ മകൻ ആയ ഞാൻ പോയി ചോദിച്ചു…”
“…ഒരു വലിയ മകൻ വന്നിരിക്കുന്നു… തൂ…മകൻ ആയ നിന്നെക്കാൾ ഉത്തരവാദിത്തം ഭാര്യ ആയ എനിക്ക് ഉണ്ട്…”
“…നിങ്ങൾക്ക് ഒന്നും അറിയില്ല. അങ്ങേര് ഇത്രയുംകാലം നക്കാപിച്ച തന്ന് നിങ്ങളെ പറ്റിക്കായിരുന്നു…”
…..ഠേ……
വീട് ആകെ ആ ശബ്ദം മുഴങ്ങി കേട്ടു. ചെവിയിൽ നിന്നും പൊന്നീച്ച പറന്നപോലെ. കുടിച്ച കെട്ടെല്ലാം ഒരു നിമിഷംകൊണ്ട് ഇറങ്ങി. കവിളിൽ കൈവെച്ചു ഞാൻ അമ്മയെ നോക്കി.
“… എന്റെ ഏട്ടനെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും ഞാൻ.നീ കുടിക്കയോ ചാവുകയോ എന്ത് വേണോ ചെയ്തോ എനിക്ക് ഒരു കുഴപ്പവും ഇല്ല…” കത്തുന്ന കണ്ണുകളോടെ ചൂണ്ടുവിരൽ എനിക്ക് നേരെ ചൂണ്ടി.
ആദ്യമായാണ് അമ്മ എന്നെ തല്ലുന്നത്. അത് എനിക്ക് നല്ല വിഷമം ആയി. ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിൽ പോയി മച്ചിലേക്ക് കണ്ണും നട്ട് കിടന്നു. കുറച്ചു നേരം കഴിഞ്ഞതും കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ളിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. എങ്ങനെയോ ഞാൻ ഉറങ്ങാൻ ശ്രെമിച്ചു. പിറ്റേന്ന് അമ്മയുടെ സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും കണ്ണ് തുറക്കുന്നത്.
“… മൂട്ടിൽ വെയിൽ അടിക്കും വരെ ഉറങ്ങിക്കോ വീട്ടിലെ കാര്യങ്ങൾ ഒന്നും അറിയണ്ടല്ലോ…”
“… ഏതോ ഒരു പെണ്ണ് ഇട്ടിട്ട് പോയെന്ന് പറഞ്ഞ് കുടിച്ച് കൂത്താടി നടക്ക. എന്തിനാടാ ഇങ്ങനെ നാടിനും വീടിനും ഉപകാരം ഇല്ലാതെ ജീവിക്കുന്നെ…” അമ്മയുടെ വാക്കുകൾ എന്നെ കൂടുതൽ മുറിവേൽപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
“… തന്ത ചത്തപ്പോഴേ കൂടെ പോകാൻ ഉള്ളതായിരുന്നു. ഇങ്ങനെ ഒക്കെ ആവും എന്ന് അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഇത്ര വളർത്തി വലുതാക്കില്ലായിരുന്നു. പറ്റുമെങ്കിൽ എനിക്ക് കുറച്ചു വിഷം വാങ്ങി താ ഇങ്ങനെ കിടന്ന് നരകിക്കുന്നതിലും ബേധം അതാ…”
ഒരിക്കലും അമ്മയുടെ കണ്ണുകൾ നനയരുതെന്ന് ആഗ്രഹിച്ച ഞാൻ തന്നെ ആ കണ്ണുകൾ നിറച്ചു. എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നി. അമ്മ പറഞ്ഞത് ശെരിയ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത. ഞാൻ മരിച്ചാൽ കുറച്ചു പേരെങ്കിലും സന്തോഷിക്കുമെങ്കിൽ അതല്ലേ നല്ലത്. ബെഡിന്റെ സൈഡിലെ ടേബിളിൽ ഉണ്ടായിരുന്ന ബ്ലൈഡ് എടുത്ത് ബെഡിൽ നേരെ ഇരുന്നു.
എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാം എന്ന തീരുമാത്തോടെ കൈയിലെ ഞരമ്പിലേക്ക് ബ്ലൈഡ് വെച്ചു. പെട്ടെന്ന് മുറിയിലെ വാതിൽ തള്ളിതുറന്ന് വലിയൊരു പ്രകാശം എന്റെ മുഖത്തേക്ക് അടിച്ചു. വാതിലിൽ ഒരു കറുത്ത രൂപം ആരാണെന്ന് മനസ്സിലാവുന്നില്ല. പതിയെ ആ രൂപം എനിക്ക് അരികിലേക്ക് വന്നു. ഇരുട്ടിൽ നിന്നും ആ രൂപം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
“….ദേവൻ…”
അടുത്ത് വന്നവൻ എന്റെ മുഖത്തേക്കും കൈയിലേക്കും മാറി മാറിനോക്കി. അവന്റെ കണ്ണുകളിൽ നോക്കി ഞാൻ ഉമിനീർ ഇറക്കി.
