തേജാത്മികം – 9 214അടിപൊളി  

 

ഞാനും പെണ്ണും ഒരു മുറിയിലേക്ക് പോയി. ഞാൻ ആ മുറി മൊത്തത്തിൽ വീക്ഷിച്ചു നല്ല അടുക്കും ചിട്ടയും. അവിടെ ഒരു ഷെൽഫിൽ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ടു.

 

 

“… ഇത് തന്റെ മുറി ആണോ…” അതിന് അവൾ ഒന്ന് മൂളി.

 

 

 

“… താൻ ഒരുപാട് വായിക്കും അല്ലെ…” ഷെൽഫിൽ ഉണ്ടായിരുന്ന ബുക്കുകളിൽ ഒന്നെടുത്ത് തുറന്നു നോക്കി.

 

 

 

“… താൻ ഇങ്ങനെ മൂളിക്കൊണ്ട് നിൽക്കാതെ വല്ലതും സംസാരിക്കഡോ…” കക്ഷി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ഞാൻ പറഞ്ഞു.

 

 

 

“… ഓ സോറി ഞാൻ തന്റെ പേര് ചോദിക്കാൻ വിട്ടുപോയി. എന്താ പേര് …” പെണ്ണിന്റെ പേരുപോലും അറിയാതെ ആണോ പെണ്ണ് കാണാൻ വരുന്നത് എന്നൊരു റിയാക്ഷൻ അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

 

 

 

“…വേദിക…” തല കുനിച്ചു ഷോളിന്റെ തുമ്പ് വിരലുകൾക്ക് ഇടയിൽ ഇട്ട് കറക്കി കറക്കി അവൾ പേര് പറഞ്ഞു. ഞാൻ വീണ്ടും അവളുടെ കോളിഫിക്കേഷനും അല്ലറ ചില്ലറ കാര്യങ്ങളും ചോദിച്ചറിഞ്ഞു.

 

 

 

“…എടൊ ഞാൻ തന്നെ പറ്റി ഇത്രയും ചോദിച്ചിട്ട് തനിക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…” കുട്ടി ഒന്നും എന്നോട് ചോദിക്കാത്ത നിരാശയിൽ ഞാൻ തിരക്കി.

 

 

 

“…താൻ ഈ വിവാഹത്തിന് പ്രിപേർ അല്ലെ. അതോ എന്നെ ഇഷ്ട്ടപെട്ടില്ലേ…” ഡയറക്റ്റ് ആയിട്ട് തന്നെ ഞാൻ കാര്യം തിരക്കി.

 

 

 

“… അയ്യോ അങ്ങനെ ഒന്നും ഇല്ല…” എന്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടലോടെ അവൾ മറുപടി പറഞ്ഞു. ആ ഞെട്ടലിൽ നിന്നും കക്ഷിക്ക് എന്നെ ബോധിച്ചെന്ന് മനസിലായി.

 

 

 

ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ബുക്കും പേനയും എടുത്ത് അതിൽ കുത്തി കുറിക്കാൻ തുടങ്ങി. അവളും കൗതുകത്തോടെ ഞാൻ എന്താ എഴുതുന്നത് എന്ന് വീക്ഷിച്ചു. ശേഷം ആ ബുക്ക്‌ മടക്കി ഞാൻ ഇരുന്ന ഇടത്ത് തന്നെ വച്ചിട്ട് മുറിവിട്ട് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു.

 

 

 

“…കല്യാണം കഴിക്കാൻ തീരെ താല്പര്യം ഇല്ലാതെയാ ഞാൻ ഈ പെണ്ണ് കാണലിനു വന്നത്. പക്ഷെ കണ്ട മാത്രയിൽ എനിക്ക് തന്നെ ഇഷ്ട്ടായി…” ഞാൻ ഇത്ര ഓപ്പൺ ആയി സംസാരിക്കുന്നത് കണ്ട് വേദിക അത്ഭുതത്തോടെ എന്നെ നോക്കി.

 

 

 

“…തനിക്ക് എന്നെ ഇഷ്ട്ടം ആയെങ്കിൽ നമുക്ക് ഈ വിവാഹവുമായി മുന്നോട്ട് പോവാം. എന്റെ നമ്പർ ആ ബുക്കിൽ ഉണ്ട്. താൻ വിളിക്കും എന്നാണ് എന്റെ വിശ്വാസം…” അത്രയും പറഞ്ഞ് അവടെ നിന്നും ഹാളിലേക്ക് ചെന്നു.

 

 

 

“… ചെക്കന്റെ ചിരി കണ്ടിട്ട് പെണ്ണിനെ ബോധിച്ച മട്ടുണ്ടല്ലോ…” ബ്രോക്കർ പറഞ്ഞു. അച്ഛൻ എന്നോട് സ്വകാര്യമായി പെണ്ണിനെ ഇഷ്ട്ടപെട്ടോ എന്ന് ചോദിച്ചതും ഞാൻ ഒന്ന് മൂളി.

 

 

 

“…ഞങ്ങടെ ഭാഗത്ത് നിന്നും ഈ കല്യാണം നടത്തണം എന്നാണ്. ഇനി നിങ്ങൾ പെണ്ണിന്റെ അഭിപ്രായം ചോദിച്ചിട്ട് വിളിക്ക്…” അങ്ങനെ പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

 

 

തിരികെ കാറിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ കാറിന്റെ സൈഡ് മിറർ വഴി ഞാൻ നോക്കിയതും ചെറിയ പുഞ്ചിരിയോടെ ബാൽക്കണിയിൽ നിൽക്കുന്ന വേദികയെ കണ്ടു. വീട്ടിൽ എത്തി വൈകുന്നേരം ആയപ്പോഴേക്കും കല്യാണത്തിന് സമ്മതം അറിയിച്ച് വേദികയുടെ വീട്ടിൽ നിന്നും കാൾ എത്തി. പിന്നെ എന്റെ കാത്തിരിപ്പ് വേദികയുടെ കാളിന് വേണ്ടി ആയിരുന്നു.

 

 

 

“… ഹെലോ ആരാ…” രാത്രി ഞാൻ ബെഡിൽ കിടക്കുമ്പോഴാ അറിയാത്തൊരു നമ്പറിൽ നിന്നും എനിക്ക് ഒരു കാൾ വന്നത്.

 

 

 

“… ഞാനാ വേദിക…” ആ പേര് കേട്ടതും വല്ലാത്തൊരു സന്തോഷം ആയിരുന്നു.

 

 

 

“… വൈകിട്ട് തന്റെ വീട്ടിൽ നിന്നും വിളിച്ചായിരുന്നു ഈ ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് പറഞ്ഞ്. പിന്നെ ഞാൻ തന്റെ കാൾ പ്രതീക്ഷിച്ച് ഇരിക്കായിരുന്നു…” അതിന് അവിടെ നിന്നും മൂളൽ മാത്രം.

 

 

 

“…എന്നെ ശെരിക്കും ഇഷ്ട്ടായോ…” ഒരു പെണ്ണിന്റെ വായിൽ നിന്ന് തന്നെ ഇഷ്ട്ടം ആണെന്ന് കേൾക്കാൻ കൊതിയോടെ ഞാൻ ചോദിച്ചു. അപ്പോഴിതാ അവിടെ നിന്ന് വീണ്ടും മൂളൽ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *