സമയംഏതാണ്ട് ആറര കഴിഞ്ഞതേയുള്ളൂ..കിഴക്കേ ചക്രവാളത്തിൽ നിന്നും സൂര്യൻ മടിയോടെ എണീറ്റു വരുന്നതേയുള്ളൂ അതുകൊണ്ട് വെട്ടം ശെരിക്കും വീണുതുടങ്ങിയിട്ടില്ല എന്നാലും ആവശ്യത്തിനു വെളിച്ചമുണ്ട് കൂടെ കൂട്ടിനെന്ന പോലെ ചെറിയ ഒരു തണുപ്പും… ശെരിക്കും മൂടിപ്പുതച്ചുറങ്ങാൻ
പറ്റിയ ആമ്പിയൻസ്.. ഞാൻ ആദ്യം വണ്ടി എടുക്കാമെന്ന് കരുതിയതാണ് പക്ഷേ മനസ്സിൻ്റെ ഉൾവിളിയിൽ നടക്കാമെന്നു
തന്നെ ഞാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും ഒരു ഇരുപതു-മുപ്പത് മിനുട്ട് ദൂരമുണ്ട് കുഞ്ഞുമോൻ ചേട്ടൻ്റെ കടയിലേക്ക് ..
ഒരു പത്തു മിനിറ്റ് നടന്നപ്പോ തന്നെ മനസ്സിൻ്റെ ഉൾവിളിയുടെ ആ കഴപ്പങ്ങ് മാറി കിട്ടി..പിന്നെ വെച്ച കാല് തിരിച്ചെടുക്കാൻ മടിയായതുകൊണ്ട് ഞാൻ ബാക്കി കൂടി നടക്കാൻ നിർബന്ധിതനായി…
കുഞ്ഞുമോൻ ചേട്ടൻ്റെ കടയെ കുറിച്ച് പറയുവാണെൽ വർഷങ്ങൾക്ക് മുന്നേ ഉപേക്ഷിക്കപെട്ട ഒരു ഒറ്റമുറി കട.. കടങ്ങളും പ്രാരാബ്ധങ്ങളും ആവശ്യത്തിലേറെ ഉണ്ടായിരുന്ന ഒരു മനുഷ്യനാണ് ഈ പറഞ്ഞ കുഞ്ഞുമോൻ അപ്പൊൾ ഇതിൽ നിന്നെല്ലാം ആശ്വാസം കണ്ടെത്താനായി പുള്ളി ഈ നാട്ടിലെ ആസ്ഥാന വെടിയായ വത്സലയുടെ ( ഇപ്പൊൾ ജീവനോടെയില്ല ,മരണകാരണം അറിയണമെങ്കിൽ കമൻ്റ് ചെയ്താൽ മതി.. ) വീട്ടിലേക്കുള്ള പോക്ക് പതിവാക്കി പക്ഷേ അടിച്ചു കിണ്ടിയായ ഒരു ദിവസം പുള്ളി വീടുമാറി കയറി അതുകൊണ്ട് നാട്ടുകാരെല്ലാം കേറി അങ്ങ് ചാമ്പി.. മാനക്കേട് സഹിക്ക വയ്യാതെ പുള്ളി കട ഉപേക്ഷിച്ച് നാടുവിട്ടു…. കടയിലുണ്ടായിരുന്ന സാധനങ്ങൾ നല്ലവരായ എൻ്റെ നാട്ടുകാർ അടിച്ചുമാറ്റി.. അങ്ങനെ ആ കട അനാഥമായി..ഈ കാര്യങ്ങൾ ഉള്ളതാണോന്ന് എനിക്ക് അറിയില്ല ഞാൻ ഭൂമിയിലേക്ക് എഴുന്നെള്ളുതിനു മുൻപുള്ള സംഭവ വികാസങ്ങളാണ് ഇതെല്ലാം….
എന്തായാലും പുള്ളി കട ഉപേക്ഷിച്ചതുകൊണ്ട് ഉപകാരമുണ്ടായത് നാട്ടിലെ ചെറുപ്പക്കാർക്കാണ്.. രഹസ്യമായി വെള്ളമടിക്കാനും വലിക്കാനും അതുപോലെ തന്നെ കാമുകി കാമുകന്മാർക്ക് എടുക്കാനും പിടിക്കാനും
ഒക്കെ പറ്റിയ സ്പോട്ടാണിത്…അവിടേക്ക് എന്നെ ലക്ഷ്മി വിളിക്കുമ്പോ എൻ്റെ പ്രതീക്ഷകൾ ചെറുതല്ല….
അങ്ങനെ നടന്നു നടന്ന് ഞാൻ കുഞ്ഞുമോൻ ചേട്ടൻ്റെ ഉപേക്ഷിക്കപ്പെട്ട കട ഇരിക്കുന്ന സ്ഥലത്തെത്തി… പരിസരം ചുറ്റുമൊന്ന് വീക്ഷിച്ചു വിജനമായ പാത.. മാനംമുട്ടി നിൽക്കുന്ന തടിയൻ മരങ്ങളുടെ ഇലകളുടെ വിടവിൽ കൂടി പ്രവേശിക്കുന്ന സൂര്യവെളിച്ചം …..പക്ഷേ, ആജാനബാഹുക്കളായ വൃക്ഷങ്ങാളാൽ സമ്പന്നമായ ആ പരിസരത്ത് നേരിയ തോതിലുള്ള ഇരുട്ട് പ്രകാശത്തിനെ കയ്യേറിയിരുന്നു…
പരിസരം ചുറ്റും വീക്ഷിച്ചിട്ടും എനിക്ക് ലക്ഷ്മിയെ അവിടെ കാണാൻ സാധിച്ചില്ല..
ഞാൻ ഫോണെടുത്ത് സമയമൊന്ന് നോക്കി.. ഭേഷായി ഏഴുമണി കഴിഞ്ഞിരിക്കുണു ഹയ്യ് നോം വീണ്ടും ഊമ്പിയോ…?? ഇളഭ്യനായി നിന്ന എൻ്റെ ബ്രെയിനിൽ ഒരു വാൾട്ട് കുറഞ്ഞ ബൾബ് മിന്നി..എൻ്റെ വലിയ തലയിൽ തോന്നിയ കുഞ്ഞി ബുദ്ധിക്ക് ഞാൻ ലക്ഷ്മിയുടെ നമ്പറിലേക്ക് കോൾ ചെയ്തു…
പെട്ടന്ന് കടയുടെ പുറകിൽ നിന്നും ഐഫോണിൻ്റെ സ്വതസിദ്ധമായുള്ള റിംഗ് ടോൺ എൻ്റെ കാതുകളിൽ പതിച്ചു.. ഞാൻ അങ്ങോട്ട് എൻ്റെ ദൃഷ്ടി പായിച്ചു ..
ആമ തലമണ്ട അതിൻ്റെ തോടിൻ്റെ പുറത്തേക്കിടുന്നതുപോലെ ഭിത്തിയുടെ സൈഡിൽ നിന്നും അവൾ ഒളികണ്ണിട്ടു ഞാൻ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി… ഞാനാണെന്ന് കണ്ടതോടെ അവളുടെ ടെൻഷൻ മാറി മുഖത്തൊരു നേർത്ത പുഞ്ചിരി രൂപപ്പെട്ടു….
” എന്നാടാ പട്ടി താമിസിച്ചത്…നിന്നോട് എഴുമണിക്കല്ലേ ഞാൻ വരാൻ പറഞ്ഞത്” എന്നെ കണ്ടതും അവൾ ഒരു പിണക്ക ഭാവം നടിച്ചുകൊണ്ട് അവളുടെ പരിഭവം പറഞ്ഞു…
കൃത്യ സമയത്ത് വന്ന് പഞ്ച് ചെയ്യാൻ ഇത് സർക്കാർ ഓഫീസോന്നുമല്ലല്ലോ എന്ന് പറയാൻ നാവ് തരിച്ചെങ്കിലും ഒന്നാമതെ ഇച്ചിരി കലിപ്പായി നിൽക്കുന്ന ലെച്ചു അതിനെങ്ങനെ പ്രതികരിക്കുമെന്ന് ഏകദേശ ധാരണ ഉള്ളതിനാൽ ഞാൻ അതിനെ വിലക്കി പകരം ഞാൻ ഒന്ന് വെളുക്കെ ചിരിച്ചുകാണിച്ചൂ….
