പെട്ടന്ന് മറിയ ഭയന്ന് ഒരടി പിന്നോട്ട് വച്ചുകൊണ്ട് വിളറി നിന്നു.
അവസാനം എന്റെ കോപത്തെ എന്റെ ഉള്ളില്‍ തന്നെ വരിഞ്ഞു കെട്ടി നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.
“ഞാൻ ദ്രോഹി എന്ന് നീയാണ് മുദ്ര കുത്തിയത്, മറിയ.” എന്റെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. “എനിക്കതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇനിയും എന്നെ വിശ്വസിച്ച് ആരും നശിക്കേണ്ട കാര്യമില്ല.” ഞാൻ നിസ്സാരമായി പറഞ്ഞു.
“അയ്യോ.. വിക്രം!” മറിയ കരഞ്ഞു. “അന്ന് ദേഷ്യത്തില്‍ ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, വിക്രം. നിന്നെ ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല.”
“ദേഷ്യത്തില്‍ ആണെങ്കിലും, നിന്റെ മനസ്സിലെ ചിന്ത ആണല്ലോ വാക്കുകളായി മാറിയത്.” ഞാൻ പറഞ്ഞു.
അതിന് മറുപടി ഒന്നും മറിയക്ക് പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ തുടർന്നു,
“മറിയയുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സമയത്ത് ഞാൻ ഏത് നേരവും മറിയക്കൊപ്പം തന്നെ ഉണ്ടായിരുന്നു, നിന്റെ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം നിനക്ക് ടെൻഷൻ കൂടി നി എന്നോട് വെറുപ്പിക്കുന്ന അത്തരത്തില്‍ സംസാരിച്ചപ്പോൾ പോലും ഞാൻ ദേഷ്യപ്പെടാതെ കൂടേ തന്നെ ഉണ്ടായിരുന്നു. എന്നെ കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ നിനക്ക് ചെയ്തും തന്നിരുന്നു. നിന്റെ മാനസികാവസ്ഥ മനസ്സിലാക്കി കൊണ്ട് നിന്റെ അപ്പോഴത്തെ ആ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നത് വരെയും ഞാൻ നിന്നെ കുറ്റപ്പെടുത്താതെ കൂടെ തന്നെ നിന്നു.”
“ശരിയാണ് വിക്രം, നി കാരണമാണ് എന്റെ എല്ലാം പ്രശ്‌നങ്ങളേയും ഞാൻ തരണം ചെയ്തതും, ഇപ്പോൾ നന്നായി ജീവിക്കുന്നതും. അതെനിക്ക് മറക്കാനേ കഴിയില്ല.” മറിയ കണ്ണീരോടെ പറഞ്ഞു.
ഞാൻ വേദനയോടെ പുഞ്ചിരിച്ചു.
“പക്ഷേ, എനിക്കൊരു പ്രശ്നം വന്നപ്പോ മറിയ എന്താണ് ചെയ്തത്?” സങ്കടത്തോടെ ഞാൻ ചോദിച്ചു.
ഉടനെ കുറ്റബോധത്തിൽ കരഞ്ഞു കൊണ്ട് മറിയ തല താഴ്ത്തി നിന്നു.
“എന്റെ പ്രശ്‌നങ്ങള്‍ കാരണം മാനസികമായി തകർന്നിരുന്ന ഞാൻ, അന്ന് ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞു പോയപ്പോ, എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ പോലും പരിഗണിക്കാതെ മറിയ എന്നെ തല്ലി, എന്നെ തള്ളിക്കളഞ്ഞു, എന്നെ കുറ്റപ്പെടുത്തി, എന്നോട് വെറുപ്പ് കാണിച്ചു, എന്നെ വിശ്വസിക്കാൻ കൊള്ളില്ലാത്തവനായി ആ മെയിലില്‍ മറിയ എന്നെ ചിത്രീകരിച്ചു.”
അത്രയും പറഞ്ഞു നിര്‍ത്തിയിട്ട് ഞാൻ മറിയയെ നോക്കി. അവള്‍ ശബ്ദമില്ലാതെ ഏങ്ങി കരയുകയായിരുന്നു. കുറ്റബോധവും സങ്കടവും അവളുടെ മനസ്സിനെ കാർന്ന് തിന്നുന്നത് ആ മുഖത്ത് സ്പഷ്ടമായിരുന്നു.
സത്യത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞ് മറിയയെ വേദനിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് തെറ്റുകൾ ഉള്ളതു പോലെ മറിയയുടെ ഭാഗത്തും തെറ്റുണ്ടെന്ന് അവളും മനസ്സിലാക്കണം.
ഒടുവില്‍ ഞാൻ അലിവോടേ അവളെ നോക്കി.
“എന്തുതന്നെയായാലും, എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല, മറിയ. വെറുപ്പും ഇല്ല. കാരണം ഞാൻ പുണ്യാളൻ ഒന്നുമല്ല. അന്നു ഞാൻ ഏതു മാനസിക അവസ്ഥയില്‍ ആയിരുന്നെങ്കിലും നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത് തെറ്റ് തന്നെയാണ്. അതുകൊണ്ട് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു, മറിയ.”
അത്രയും പറഞ്ഞിട്ട് മറിയയെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചു. മറിയയും പൊട്ടികരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു.
കുറെ കഴിഞ്ഞ് കരച്ചില്‍ നിർത്തി മറിയ അടർന്നു മാറി.
“ഞാനും എന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ എല്ലാം സമ്മതിക്കുന്നു, വിക്രം. ശരിക്കുള്ള ദ്രോഹി ഞാൻ തന്നെയാണ്.” മറിയ കുറ്റബോധത്തോടെ പറഞ്ഞു.
“നി ദ്രോഹി ഒന്നുമല്ല, മറിയ.” ഞാൻ കടുപ്പിച്ച് പറഞ്ഞു. “പിന്നേ കഴിഞ്ഞു പോയ പ്രശ്‌നങ്ങളെ നമുക്ക് മറക്കാം. അതാണ് നല്ലത്.”
“അതേ, നമുക്ക് പഴയ വേദനകള്‍ മറന്ന് നല്ല ഫ്രണ്ടസായി തുടരാം, വിക്രം. ഇനി ഒരിക്കലും നിന്നോട് ഞാൻ പിണങ്ങില്ല, നിന്റെ പ്രശ്‌നങ്ങളും മനസ്സിലാക്കി നിന്റെ കൂടെ എപ്പോഴും നല്ലൊരു കൂട്ടുകാരിയായി ഞാൻ ഉണ്ടാകും. നമുക്ക് പഴയത് പോലെ നല്ല കൂട്ടുകാരായി കഴിയാം, വിക്രം.” മറിയ സന്തോഷത്തോടെ പറഞ്ഞു.
“ഞാൻ എപ്പോഴും പഴയ വിക്രം തന്നെയാണ്. പക്ഷേ നിനക്ക് ഇച്ചിരി അഹങ്കാരം കൂടുതലാ.” അങ്ങനെ ഞാൻ പറഞ്ഞതും മുഖം തുടച്ചു കൊണ്ട് മറിയ പുഞ്ചിരിച്ചു.
“ശരി, അതുപോട്ടെ. നിന്നെയും അഞ്ചനയെ കുറിച്ചും പറ വിക്രം. എന്തായാലും എന്നോട് തോന്നിയത് പോലെ അവളുടെ ശരീരത്തെ തന്നെയല്ലേ നി ഇഷ്ടപ്പെടുന്നത്?” മറിയ അത്രയും പറഞ്ഞിട്ട് ഉത്സാഹത്തോടെ എന്നെ വലിച്ച് ഒരു കസേരയില്‍ പിടിച്ചിരുത്തി. എന്നിട്ട് മറ്റൊരു കസേര എനിക്ക് അടുത്തായി ഇട്ടിട്ട് അവളും ഇരുന്നു.
മറിയയുടെ ഉത്സാഹം കണ്ടു ഞാന്‍ ചിരിച്ചു. പക്ഷേ ഉള്ളിലെ കനല്‍ കാറ്റടിച്ചത് പോലെ ആളിയതും എന്റെ ചിരി മാഞ്ഞു.
അത് മറിയയും ശ്രദ്ധിച്ചു.
“നിന്റെ മനസ്സിൽ നി ശെരിക്കും നീറുന്നു വിക്രം!” എന്റെ മനസ് വായിച്ചത് പോലെ മറിയ പറഞ്ഞു. “അഞ്ചനയെ കാര്യമായിട്ടാണോ നി എടുത്തിരിക്കുന്നത്?” മറിയ അല്‍പ്പം ദേഷ്യത്തില്‍ തന്നെ ചോദിച്ചു.
“ആദ്യമായി അഞ്ചനയെ കണ്ടപ്പോ ആ സൗന്ദര്യം മാത്രമാണ് എന്നെ ആകര്‍ഷിച്ചിരുന്നത് എന്നാണ് ഞാൻ കരുതിയത്. ആ ശരീരം വേണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു എങ്കിലും അവളുടെ ശരീരം മാത്രമല്ല ഞാൻ ആഗ്രഹിച്ചതെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, മറിയ.”
അതുകേട്ട് മറിയ എന്നെ നിന്ദാപൂര്‍വ്വം നോക്കിയിരുന്നു. അത് കാര്യമാക്കാതെ ഞാൻ തുടർന്നു.
“പക്ഷേ അഞ്ചനയോട് കൂടുതൽ സംസാരിക്കാന്‍ തുടങ്ങിയത് തൊട്ടേ, എന്റെ ഉള്ളില്‍ ആദ്യമെ സംഭവിച്ച് കഴിഞ്ഞിരുന്ന മാറ്റങ്ങളെ കുറേശ്ശെയായി ഞാൻ മനസ്സിലാക്കാനും തുടങ്ങി. അവസാനം അവളെ നേരിട്ട് കണ്ട നിമിഷം ആണ് അഞ്ചന എന്റെ ഹൃദയത്തിൽ അല്ല, അഞ്ചന എന്റെ ഹൃദ്യമായി തന്നെ മാറിയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്, മറിയ. എനിക്ക് എന്റെ അഞ്ചന ഇല്ലാതെ ഒന്നും കഴിയില്ല, അഞ്ചന എന്റെ ശ്വാസമാണ്, മറിയ. ശ്വാസം ഇല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് നിനക്കും അറിയാം.” വളരെ ഗൗരവത്തോടെയാണ് ഞാൻ പറഞ്ഞത്.
അത് കേട്ട് മറിയ കുറച്ച് നേരത്തേക്ക് സ്തംഭിച്ചിരുന്നു.
“പക്ഷേ അഞ്ചന മറ്റൊരുത്തന്റെ ഭാര്യയാണ്, വിക്രം” അവസാനം അവൾ എന്റെ തെറ്റിനെ ചൂണ്ടിക്കാട്ടി പറഞ്ഞു.
“അതേ മറിയ, അഞ്ചന വേറൊരാളുടെ ഭാര്യയാണ്.” ഞാനും സമ്മതിച്ചു.
“അപ്പൊ നീ തെറ്റല്ലേ ചെയ്യുന്നത്, വിക്രം?” മറിയ തര്‍ക്കിച്ചു.