അയാളെ ഈശ്വരതുല്യനായി കരുതി ജീവന് തുല്യം സ്നേഹിച്ചു.
ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാൾക്കില്ലാഞ്ഞിട്ടും അവൾ വേറേ മേച്ചിൽപ്പുറങ്ങൾ തേടി പോയില്ല.
പക്ഷേ ഉള്ള് തുറന്ന് സ്നേഹിച്ച ഭർത്താവിൽ നിന്നും തരിമ്പും സ്നേഹം അവൾക്ക് തിരികെ ലഭിച്ചില്ല.
പ്രകടിപ്പിക്കാൻ അറിയാത്തതായിരിക്കും അദ്ദേഹവും തന്നെ തിരിച്ചും സ്നേഹിക്കുന്നുണ്ട് എന്ന വിശ്വാസത്തിൽ സ്വന്തം കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗമായി കരുതി അവൾ എല്ലാം സഹിച്ച് സന്തോഷത്തോടെ കഴിഞ്ഞു….
ആരെയും ഒന്നും അറിയിക്കാതെ.
രണ്ട് മക്കളും ഭർത്താവും അവരുടെ സുഖവും സന്തോഷവും മാത്രമായി അവളുടെ ലോകം ചുരുങ്ങി.”
അർച്ചനയുടെ കണ്ണുകളിൽ ഇടയ്കിടെ തെളിയുന്ന മിന്നലുകൾ ഞാൻ കണ്ടു.
അവൾക്കറിയാവുന്ന അവരുടെ ജീവിതത്തിൻറെ അവൾക്കറിയില്ലാത്ത മറ്റൊരു വശമായിരുന്നു എൻറെ വാക്കുകളിൽ നിന്ന് അവൾ അറിയുന്നത്..
ഞാൻ വീണ്ടും തുടർന്നു…..
“സൌന്ദര്യമുള്ള ഭാര്യയേയും കൊണ്ട് നടക്കുന്നത് വലിയ അഭിമാനവും പൊങ്ങച്ചവുമായി കരുതിയ അയാളിൽ അച്ചനും മോളുമാണോ എന്ന പരിഹാസം കടുത്ത അപകർഷതയ്ക് വിത്തുകൾ പാകി.
തനിക്ക് നാണക്കേട് തോന്നാനായി പരിഹസിക്കാൻ തങ്ങളെ തിരിച്ചറിയുന്ന അറിവിൽ പെട്ട ആരുമില്ലാത്ത നാട് നോക്കി രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമായി എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെണ്ണിനെ ഇവിടെ കൊണ്ടുവന്ന് തള്ളിയിട്ട് അയാൾ പോയി.
അയാളൊരു മനുഷ്യനാണോ. ഈ നാട്ടിൽ 21 വർഷങ്ങളായിട്ടും അങ്ങേർക്ക് പരിചയക്കാർ ആരെങ്കിലുമുണ്ടോ?
ഇവിടുത്തുകാർ തമ്മിൽ കുശുകുശുത്തു നാട്ടിലതുപോലെ എന്തോ പേരുദോഷം കേൾപ്പിച്ചവളാ രേവതി അതാ ഇവിടെ ഈ ഒളിവ് ജീവിതം എന്ന് വരെ.
ഇതിലൊന്നും പതറാതെ അവൾ ജീവിച്ചു. പതിവൃതയായ ഭാര്യയായി നല്ല അമ്മയായി തന്നെ.
നാൽപ്പതാമത്തെ വയസ്സിൽ എന്നെ കണ്ടുമുട്ടുന്നത് വരെ ആ പാവം സ്നേഹം എന്നത് എന്ത് എന്ന് അറിഞ്ഞിട്ടില്ല.
അതേവരെ ആർക്കും വശംവദയാകാതെ പിടിച്ച് നിന്നിട്ടും എന്നോട് രേവതി അടുത്തതിനും വ്യക്തകായ കാരണങ്ങൾ ഉണ്ട്.
ജീവിത്തിൽ അന്നേവരെ ഒരുത്തരേയും സ്നേഹിച്ചിട്ടില്ലാത്ത കാശിനെ മാത്രം സ്നേഹിയ്കുന്ന, പണത്തിന് വേണ്ടി മാത്രം വിരൂപയും അഹങ്കാരിയുമായ ഒരുത്തിയെ കെട്ടിയവനാണ് ഞാൻ എന്നതും രേവതി ജിഷചേച്ചിയിൽ നിന്നും മനസ്സിലാക്കി.
സുന്ദരനായിരുന്നിട്ടും ജീവിതത്തിൽ അന്നേവരെ സാഹചര്യങ്ങൾ ഒരുപാട് വന്നിട്ടും ഒരു പെണ്ണിനെപ്പോലും ഞാൻ ചതിച്ചില്ല എന്നതും അവൾക്ക് എന്നോട് ഒരു താൽപ്പര്യം ഉണ്ടാക്കി.
എൻറെ എല്ലാത്തരം മോശസ്വഭാവങ്ങളും അറിഞ്ഞിട്ടും ജീവിതത്തിൽ ആദ്യമായി എനിക്ക് താൽപ്പര്യം തോന്നിയ ഒരു പെണ്ണ് അവളാണ് എന്ന് മനസ്സിലാക്കിയ അവൾ ജീവിതത്തിൽ അതുവരെ അവൾക്ക് കിട്ടാതിരുന്ന ആ സ്നേഹത്തിന് വേണ്ടിയാണ് ഞാനുമായി അടുത്തത്.
എൻറെയുള്ളിൽ ഉറങ്ങിക്കിടന്ന ആ സ്നേഹമപ്പാടെ അവളിലേയ്ക് ഒഴുകിയെത്തും എന്ന ചിന്തയിൽ.
അത് നൂറ് ശതമാനവും സത്യവുമായി. അവൾക്ക് അതുവരെ ലഭിയ്കാതിരുന്ന ആ സ്നേഹം. ആ ലാളന. ആ കരുതൽ. എല്ലാം ഞാൻ വാരിക്കോരി നൽകി യാതൊരു ലോഭവുമില്ലാതെ.
എന്നിൽ നിന്ന് അത് വരെ മറനീക്കി പുറത്ത് വരാതെ ഒളിച്ചിരുന്ന സ്നേഹം എന്ന വികാരം രേവതി അണപൊട്ടിച്ച് പുറത്ത് കൊണ്ടുവന്നപ്പോൾ അത് അവളിൽ മാത്രം ഒതുങ്ങി നിന്നില്ല.
ആ സ്നേഹത്തിൻറെ മറ്റ് രൂപങ്ങൾ എൻറെ മക്കളിലേയ്കും മാതാപിതാക്കളിലേയ്കും സഹോദരങ്ങളിലേയ്കും മറ്റെല്ലാവരിലേയ്കും വ്യാപിച്ചു.
ആ സമയത്ത് നിൻറെ അച്ചൻറെ ഉണ്ടായിരുന്ന ശേഷിയും നഷ്ടപ്പെട്ട് അവൾ വ്യഭിചാരിയാണെന്ന് അക്രോശിക്കാൻ തുടങ്ങിയിട്ട് അഞ്ചാറ് വർഷങ്ങളും ആയാരുന്നു….
നീ കരുതുംപോലെ രേവതി കഴപ്പ് തീർക്കാൻ കണ്ടെത്തിയതല്ല എന്നെ.
അവൾക്ക് കിട്ടാഞ്ഞ ഒരിറ്റ് സ്നേഹത്തിന് വേണ്ടി മാത്രമാ.
അവൾക്ക് സ്നേഹം കൊടുത്ത പുരുഷന് മുൻപിൽ അവളെല്ലാം സമർപ്പിച്ചു. അത്രേയുള്ളു.”
അർച്ചനയുടെ കണ്ണൂകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഞാൻ കാരുണ്യത്തോടെ തുടച്ചെടുത്തു.
അവളുടെ ആ കണ്ണുനീർ ഉള്ളിൻറെയുള്ളിൽ നിന്ന് ഉറവപൊട്ടിയതാണ് എന്നത് എനിക്ക് മനസ്സിലായി. അർച്ചന
“അർച്ചനയുടെ അമ്മ”
യേ മനസ്സിലാക്കി.
അവൾ എൻറെ മടിയിൽ നിന്നും എണീറ്റ് എൻറെ കവിളിൽ ഒരുമ്മയും തന്നിട്ട് അകത്തേയ്ക് പോയി.
ചെന്ന് നാരങ്ങാ പിഴിയുന്നത് ഞാൻ കണ്ടു.
രണ്ട് ഗ്ളാസുകളിൽ പകർന്ന ലൈംജ്യൂസുമായി വന്ന അവൾ ഒരു ഗ്ളാസ്സ് എനിക്ക് നൽകിയിട്ട്
എന്നോട് പറ്റിച്ചേർന്നിരുന്ന് എൻറെ തുടയിൽ പിടിച്ചുകൊണ്ട് പറഞ്ഞു:
“അങ്കിള് പറഞ്ഞെ ശരിയാ അച്ചനിന്നുവരെ ഞങ്ങളോടും സ്നേഹം പ്രകടിപ്പിച്ചിട്ടില്ല. ഒരു പക്ഷേ സ്നേഹമുണ്ടായിരിക്കാം. പക്ഷേ മറ്റുള്ളോരത് പ്രകടിപ്പിച്ചാലല്ലേ അറിയൂ.
വിളക്ക് കത്തിച്ച് വച്ചിട്ട് കലം കൊണ്ട് മൂടിയാ എന്താ പ്രയോജനം.
അച്ചൻ വരുന്ന ഒന്നരമാസം.
യധാർത്ഥ ജയിലാ ഇവിടം.
ഒന്നുറക്കെ ചിരിക്കാന്പോലും മേല.
ഇപ്പ ഈ മടീ കെടന്നില്ലേ?
സത്യത്തീ കണ്ണുനെറഞ്ഞേ ഞാനെൻറെ അച്ചൻറെ അടുത്തങ്ങനെ ഇരുന്നിട്ടേയില്ല അതാ.
എന്റമ്മേ ഞാനൊരു കുറ്റോം പറയില്ല പാവം.”
അവള് എൻറെ ഗ്ളാസും കൂടി വാങ്ങി ടീപ്പോയിൽ വെച്ചിട്ട് അൽപം അകന്നിരുന്ന് എൻറെ തുടയിൽ നുള്ളി കുസൃതിച്ചിരിയോടെ ചോദിച്ചു:
“രേവൂൻറെ കാര്യം മനസ്സിലായി. അതോക്കെ.
ഈ വിശ്വാമിത്രൻറെ തപസെളകിയതോ. അത്ര സുന്തരിയാണോ ഈ രേവൂ മേനക….?”
ഞാൻ ചിരിച്ചു:
“സംശയമെന്താ? നീ കളിയാക്കുവൊന്നും വേണ്ട.
ൻറെ രേവൂട്ടി മേനക തന്നാ.
രേവതിയുടെ ആ വ്യക്തിത്വം.
ആ ആജ്ഞാശക്തി സ്പുരിക്കുന്ന കണ്ണുകൾ.
ആരിലും ഒരു ബഹുമാനം തോന്നിയ്കുന്ന പെരുമാറ്റം.
നീ കണ്ടിട്ടുണ്ടോ രേവതിയെ ഏതവനേലും കണ്ണും കലാശോം കാട്ടുന്നതോ അവളോട് അളിഞ്ഞ രീതീ എടപെടുന്നതോ?
എനിക്കാദ്യം ബഹുമാനം തന്നാ തോന്നിയേ.
ഞാനറിയാതെ തന്നെ അവളാ എൻറെ ആ വികാരത്തെ സ്നേഹോം പ്രേമോം ഒക്കെ ആക്കി മാറ്റിയേ.
മനഃപൂർവ്വം അവള് അനുവദിച്ചിട്ട് തന്നെ.”
ഞാനവളുടെ മൂക്കിൽ പിടിച്ച് വട്ടം കറക്കിക്കൊണ്ട് ചിരിയോടെ പറഞ്ഞു:
“പിന്നീ വിശ്വാമിത്രൻ സ്ത്രീവിരോധിയൊന്നുമല്ല. ട്ടോ.
ചെറുപ്പം മുതൽ എന്നിൽ പതിഞ്ഞ് പോയ ഒരേയൊരു നല്ല ഗുണാ അത്….
ഒരു പെണ്ണുവായിട്ട് വഴിവിട്ട ബന്ധത്തിൻറെ കാര്യം ചിന്തിച്ചാ അപ്പ വീട്ടിലൊള്ള രണ്ട് മുഖം എൻറെ മനസ്സിൽ തെളിയും ദേവകിയും രശ്മിയും. എന്റമ്മയും പെങ്ങളും.
അപ്പ വഴിവിട്ട ഒരു ബന്ധത്തിനും ഒരു താൽപ്പര്യോം വരില്ല.
അങ്ങനെ ഞാൻ നടന്നാ പിന്നെ അവര് നേരേചൊവ്വേ ജീവിക്കണോന്ന് എനിക്കാഗ്രഹിക്കാൻ എന്താ യോഗ്യത.
ആ ഒരു നന്മ എന്നിൽ ഇല്ലായിരുന്നേൽ എന്നെ തിരുത്തി മനുഷ്യനാക്കിയ രേവതിയെ വഞ്ചിച്ച് ഞാനിപ്പോൾ അവളുടെ മകളെ പ്രാപിച്ച് മൃഗതുല്യനായേനേ…..