അശ്വതിയുടെ വ്യക്തിപ്രഭാവത്തിന് മുന്നിൽ ഞാൻ ഒന്നുമല്ലാതായി!
ഭാര്യയുടെ ചിലവിൽ കഴിയുന്ന കോന്തൻ എന്ന അവജ്ഞയോടെ ചിലരൊക്കെ എന്നെ നോക്കുകയും ചെയ്തു!
സൌന്ദര്യമില്ലാത്ത പെണ്ണായത് കൊണ്ട് ഈ കല്യാണം വേണ്ട എന്ന് ശക്തമായി എതിർത്ത എന്റെ അച്ചനാണ് ഈ പ്രസവത്തിന് ഞങ്ങൾ വീട്ടിലോട്ട് ചെല്ലുവാൻ പ്രധാന കാരണം!
അച്ചു അച്ചന് മരുമകളല്ല സ്വന്തം മോളാണെന്ന്!
യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ആ പരനാറീടെയടുത്ത് എന്റെ മോളെ ഈ അവസ്ഥയിൽ ഏൽപ്പിച്ചിട്ട് ഞാൻ എന്ത് സമാധാനത്തോടെ ഇവിടെ കഴിയുമെന്ന്..!
എങ്ങനുണ്ട് തന്ത!
എന്നെ ഇപ്പോഴും രണ്ടിനും കണ്ണെടുത്താൽ കാണരുത് താനും!
ഞാൻ ആഴ്ചയിലൊരിയ്കൽ കടയിലെ കാര്യങ്ങൾ നോക്കാനായി പോയി അവിടെ തങ്ങി.
രേവതിചേച്ചിയെ കാണുകയും പരസ്പരം തുറന്ന് നന്നായിത്തന്നെ സ്നേഹിയ്കുകയും ചെയ്തതല്ലാതെ പുള്ളിക്കാരി മറ്റൊന്നിനും ഒരു രീതിയിലും സമ്മതിച്ചതേയില്ല!
ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും!
മനസ്സ് നിറയെ രേവതിച്ചേച്ചി ആയിരുന്നതിനാൽ അശ്വതിയുടെ സ്നേഹപ്രകടനങ്ങൾ എനിക്ക് വളരെ അസഹനീയമായി!
നന്നായി പ്രയാസപ്പെട്ടാണ് ഞാൻ സ്നേഹസമ്പന്നനായ ഭർത്താവിന്റെ റോൾ അഭിനയിച്ച് ഫലിപ്പിച്ചത്!
പ്രസവം കഴിഞ്ഞ് മോൾക്ക് മൂന്ന് മാസം പ്രായമായി. കരച്ചിലും പിഴിച്ചിലുമൊക്കെയായി മോളെയും അമ്മയെ ഏൽപ്പിച്ച് അശ്വതി തിരികെ പോകാനൊരുങ്ങി….
രണ്ട് വയസ്സ് കഴിഞ്ഞ മോനെയും ഒപ്പം പരിപാലിയ്കേണ്ടതിനാൽ അശ്വതിയുടെ അകന്ന ബന്ധുവായ ആരോരുമില്ലാത്ത ഒരമ്മയേയും ഞങ്ങളോടൊപ്പം വീട്ടിലേയ്ക് പോരുവാനായി കൊണ്ടുവന്നു!
അശ്വതിയ്ക് പോകേണ്ടതിന്റെ ഒരു മൂന്ന് ദിവസം മുൻപ് രേവതിചേച്ചിയുടെ ഒരു ഫോൺ കോൾ വന്നു!
അടക്കിപ്പിടിച്ച സ്വരത്തിൽ ഒറ്റ ശ്വാസത്തിൽ ഇത്രമാത്രം!
“പൊന്നേടാ ഇനി ഞാനങ്ങോട്ട് വിളിയ്കാതെ ഇങ്ങോട്ട് വിളിച്ചേക്കല്ലേ ചേട്ടൻ വന്നു! ഒന്നര മാസം കാണും!”
ഞാൻ നഞ്ച് തിന്ന കുരങ്ങിനെപ്പോലായി! ഈ നാശം ഒന്ന് കെട്ടിയെടുത്തിട്ട് അങ്ങ് പറന്ന് ചെല്ലാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു ഞാനിവിടെ!
ഞാൻ യാതൊരു താൽപര്യമില്ലാതെ ആണെങ്കിലും വൈകുന്നേരം കടയിലിരുന്നു. മദ്ധ്യവേനൽ അവധി തുടങ്ങിയതിനാൽ ട്യൂഷനുമില്ല!
ഒരു ദിവസം ജിഷചേച്ചി വിളിച്ചു
“എടാ നീയാ രേവതീടെ വീടുവരെ ഒന്ന് ചെല്ലാമോ അവള് കുറേ ബുക്ക് തന്നുവിടും അതൊന്ന് വാങ്ങിച്ച് തരാവോ”
ഞാൻ വറുതിയിൽ നല്ലൊരു വേനൽമഴ കിട്ടിയ സന്തോഷത്തോടെ സമ്മതം മൂളിയിട്ട് ഫോൺ കട്ട് ചെയ്തു!
സത്യമായും ഇത് നേരിട്ടായിരുന്നു പറഞ്ഞതെങ്കിൽ ഞാൻ ജിഷചേച്ചിയെ പൊക്കിയെടുത്ത് വട്ടം കറക്കിയേനേ!
ചെന്ന് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന രൂപത്തെ കണ്ട ഞാൻ ഞെട്ടി!
നമ്മുടെ മാമുക്കോയയെ പോലൊരു വൃദ്ധൻ! അതിലും മെല്ലിച്ച രൂപം! രേവതിചേച്ചിയുടെ അച്ചനാന്നേ പറയൂ! ഞാൻ ആ വീട് അറിയില്ലാത്ത മട്ടിൽ തിരക്കി
“അഖിലിന്റെ വീടല്ലേ…?”
“അതേ…. ജിഷടീച്ചറ് പറഞ്ഞ് വിട്ട ആളാണോ…? രതീഷ്….?”
“അതേ….”
കിളവൻ അകത്തേയ്ക് നോക്കി:
“രേവതീ….. ദേ രതീഷ് വന്നു…”
എന്നെ നോക്കി:
“വാ….. കേറിയിരി….”
“കടയുണ്ടല്ലേ! രേവതി പറഞ്ഞു! വൈഫ് വന്നിട്ട് പോയോ..? കുട്ടി മോനോ മോളോ…?”
അപ്പോൾ എന്നെപ്പറ്റി രേവതിചേച്ചി എല്ലാം പറഞ്ഞു! ഞാൻ ചിരിയോടെ പറഞ്ഞു:
“ഇളയ ആള് മോള്! മൂത്തത് മോൻ! അവള് തിരികെപ്പോയി കുറച്ചു ദിവസമായി!
ഇവിടെവിടോ ആണ് വീടെന്നേ അറിയാവൊള്ളാരുന്നു! ഇതാന്ന് അറിയില്ലാരുന്നു! അൽപ്പം റിയൽഎസ്റ്റേറ്റ് പരിപാടീമുണ്ട്! ഇതിനോട് ചേർന്ന് കിടക്കുന്ന 30 സെന്റ് ഞാനാ വാങ്ങിയത്..!”
ട്രേയിൽ കൂൾഡ്രിങ്കുമായി വന്ന രേവതിയുടെ മുഖത്ത് ഒരു ഞെട്ടൽ പെട്ടന്ന് മിന്നിമറഞ്ഞു!
“ആഹാ! അത് കൊള്ളാലോ! എന്നിട്ട് വസ്തുവായി മറിച്ച് വിൽക്കുവോ അതോ വീട് വച്ചോ?”
“വസ്തുവായിട്ട് തന്നെ! മറ്റത് മിനക്കേടല്ലേ!”
ഞാൻ ചിരിച്ചു:
“ഇത് വിൽക്കാനല്ല കെട്ടോ അവിടുത്തെക്കാളും കുറച്ചൂടെ സൌകര്യം ഇവിടല്ലേ! ടൌണിനോട് അടുത്തും? ഇങ്ങോട്ടൊരു വീട് വച്ച് മാറാന്ന് കരുതി!”
