പിന്നെ ഞാനൊന്നും മിണ്ടീല…
എന്നാലും നൂറ്റിയിരുപത് രൂപമുടക്കി പാഴ്സലൊരു കറിവാങ്ങാനവൾക്കു തോന്നാതിരുന്ന ബുദ്ധിയേയുമോർത്ത് ഞാൻ വണ്ടിതിരിച്ചു…
എങ്ങനെപോയാലും എനിയ്ക്കുമവൾക്കൂടെ കഴിയ്ക്കാൻ അരക്കിലോ ബീഫുമതി…
എങ്കിലും ഒരുകിലോ മേടിച്ചേക്കാം…
എന്റെയല്ലല്ലോ…
അവൾടെ കാശല്ലേ..??
അങ്ങനെവരുമ്പോൾ ഒരുകിലോ ബീഫിന് മുന്നൂറുരൂപ…
അപ്പോൾ ബാക്കിയെഴുന്നൂറുരൂപ പോക്കറ്റിൽ… ആ കളികൊള്ളാം.!
ഈഐഡിയ നേരത്തേ തോന്നിയിരുന്നേൽ വെറുതേ വെയിലത്തു കിടന്നോടി ശരീരമനക്കേണ്ടിയിരുന്നില്ല…
…ആം.! എത്രയുമ്പെട്ടെന്ന് അവൾടെ അക്കൌണ്ടു വെളുപ്പിച്ചെടുക്കണം.!
അതോടെന്റെമനസ്സിൽ മീനാക്ഷിയ്ക്കൊരു പൊന്മുട്ടയുടുന്ന താറാവിന്റെസ്ഥാനമായി…
വണ്ടി മെയ്ൻസിറ്റി കഴിഞ്ഞെന്റെ കോളേജിലേയ്ക്കു പായുമ്പോൾ,
മൂന്നുലക്ഷത്തോളം രൂപ അക്കൌണ്ടിലുള്ള താറാവിനെ വളർത്തണോ കൊല്ലണോന്നുള്ള ചിന്തയിലായിരുന്നു ഞാൻ…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
