ഏട്ടത്തി – 3 Likeഅടിപൊളി 

അപ്പോഴേക്കും നീരജ മുടിക്കെട്ടി ഇറങ്ങി വാതിലിന്റെ കൊളുത്തെടുക്കാൻ നീങ്ങിയിരുന്നു.

“ഡി…പൊട്ടിക്കാളി, നീ എന്തു ഭാവിച്ചാ…”

കിച്ചു ഒച്ചയിട്ടതും നീരജ ഞെട്ടി തിരിഞ്ഞു എന്ത് എന്നു നോക്കി.

“തുണിയും മണിയുമില്ലാതെ എഴുന്നെള്ളാൻ പോവാ തമ്പുരാട്ടി…ഡി പോത്തെ നിന്റെ മേല് നോക്കടി ഉടുക്കാക്കുണ്ടി…”

ബോധം വന്ന നീരജ നോക്കിയതും വിടർന്ന ബ്ലൗസിൽ കൂർത്തു കൊഴുത്ത മുലകളും അഴിഞ്ഞു വീഴാറായ പാവാടയിൽ രോമം പൊതിഞ്ഞ പൂറും കാട്ടി നിന്ന നീരജ തലക്കടിച്ചു നാണിച്ചുകൊണ്ടു ബാത്റൂമിലേക്ക് ഓടിക്കയറി. മുണ്ടുടുത്തു കിച്ചു താഴേക്ക് ഇറങ്ങി.

കോലായിൽ തല തല്ലി കരയുന്ന സുമയെയും അടുത്തിരുന്നു സമാധാനിപ്പിക്കുന്ന അമലയെയും കണ്ടാണ് കിച്ചു ഇറങ്ങിയത് അരികിൽ മുഖത്തു നിറഞ്ഞ സങ്കടവുമായി രാഘവനും നിൽപ്പുണ്ട്.

“എന്താ അമ്മേ….എന്താ പറ്റിയെ….”

കിച്ചു ഓടി വന്നു അമലയുടെ അടുക്കൽ കുമ്പിട്ടു ചോദിച്ചു. അമല മുഖത്തു നിസ്സംഗഭാവത്തോടെ കിച്ചുവിന് നേരെ നോക്കിയപ്പോഴേക്കും സുമ അലറി നിലവിളിച്ചുകൊണ്ടു പറഞ്ഞു.

“നിന്റെ ഏട്ടൻ ആ കാലൻ എന്റെ പണ്ടോം പണോം കട്ടോണ്ട് പോയട….ദുഷ്ടൻ, അവനു വേണ്ടി പറഞ്ഞ എന്റെ സ്വർണം തന്നെ എടുത്തോണ്ട് പോയ അവൻ നശിച്ചു പോവത്തെ ഉള്ളൂ…”

തലയറഞ്ഞു പ്രാകുന്നതിനിടയിൽ സുമ പറഞ്ഞു നിർത്തി എക്കി എക്കി കരഞ്ഞു പറഞ്ഞു. അത് കേട്ടതും കിച്ചുവിന്റെ കിളിയാണ് പാറി പോയത്. ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്..”

“വല്ല്യമ്മ എന്തൊക്കെയാ പറയുന്നത്, ഏട്ടനാണ് എടുത്തോണ്ട് പോയത് എന്നു എങ്ങനെ പറയാൻ പറ്റും…”

“എങ്കി എവിടെടാ നിന്റെ ഏട്ടൻ….കാലമാടൻ…രാവിലെ അലമാര തുറന്നു കിടക്കുന്നത് കണ്ടു നോക്കാൻ വിളിക്കാൻ ഞാൻ ആദ്യം പോയത് അവൻ കിടന്ന മുറിയിലാ, അവനും ഇല്ല ആരും ഇല്ല…എനിക്കുറപ്പാ ഇതവൻ തന്നെയാ…”

കിച്ചു മുഖമുയർത്തി വല്യച്ഛനെ നോക്കിയപ്പോൾ ആ മുഖവും കൃഷ്ണൻ തന്നെയാണെന്ന ഭാവം വിളിച്ചോതി. അപ്പൊഴേക്കും നയ്റ്റി എടുത്തുടുത്തു നീരജയും മുൻപിൽ എത്തിയിരുന്നു.

ബഹളം കേട്ട അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ പതിയെ കൂടാൻ തുടങ്ങിയപ്പോൾ മാറിലും വയറിലും ചുവന്നു കിടന്ന പാട് കാണാതിരിക്കാൻ സുമ സാരി നേരെയിട്ടു കരഞ്ഞു.

പിറുപിറുക്കലും മുറുമുറുപ്പും കൂടി വന്നപ്പോഴാണ് ഗേറ്റ് കടന്നു രണ്ടു വണ്ടി കടന്നു വരുന്നതവർ കണ്ടത്. പോലീസിന്റെ രണ്ടു ജീപ്പാണെന്നു കണ്ടതും സുമയുടെ അലർച്ചയുടെ ശബ്ദം കൂടി. വീടിന്റെ മുന്നിൽ ഇട്ട ആദ്യ ജീപ്പിൽ നിന്നും എസ് ഐ ഉം കുറച്ചു പോലീസുകാരും ഇറങ്ങി രണ്ടാമത്തെ ജീപ്പിൽ നിന്നിറങ്ങിയവർക്ക് മലയാളി ഛായ ഉണ്ടായിരുന്നില്ല… ഫോണെടുത്തു അവരുടെ ലീഡർ എന്നു തോന്നിയ മനുഷ്യൻ സംസാരിച്ചുകൊണ്ട് മാറി ആദ്യം വന്നിറങ്ങിയവരെ അപേക്ഷിച്ചു അവർ സിവിൽ ഡ്രെസ്സിൽ ആയിരുന്നു.

“എന്താ…പ്രശ്നം….”

മുന്നിലേക്ക് കയറിയ എസ് ഐ കിച്ചുവിനോടും എല്ലാവരോടുമായി ചോദിച്ചു.

“വല്യമ്മയാ…അലമാര തുറന്നു അവരുടെ ആഭരണോം പണോം ഒക്കെ ആരോ എടുത്തോണ്ട് പോയി…”

കൃഷ്ണനെ പറയാനുള്ള ജാള്യതയോടെ കിച്ചു പറഞ്ഞൊപ്പിച്ചു.

“വേറാരും അല്ല സാറേ കൃഷ്ണനാ….”

സുമ കാറി വിളിച്ചു. കിച്ചു തലകുനിച്ചു….

“ഉം…ഈ കൃഷ്ണൻ എന്നു പറയുന്ന ആള് കാണാതായി മരിച്ചു എന്നു റിപ്പോർട്ട് കിട്ടിയതല്ലേ…അയാൾ തിരികെ വന്നിട്ട് എത്ര നാളായി…”

എസ് ഐ മുഖവുരയൊന്നും കൂടാതെ തിരക്കി.

“ഒരാഴ്ച്ച കഴിഞ്ഞു കാണും സർ…”

“എന്നിട്ട് നിങ്ങൾ എന്തുകൊണ്ടാ ഇതുവരെ സ്റ്റേഷനിൽ അറിയിക്കാതിരുന്നത്…. ചത്തുപോയീന്നു റെക്കോര്ഡ് ഉള്ള ആള് ഒരു ദിവസം പെട്ടെന്ന് തിരിച്ചു വരുന്നു…അതൊന്നു സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം അതിന്റെ പിറകിൽ എന്തൊക്കെ ഫോർമാലിറ്റീസ് ഉണ്ടെന്നു അറിയാനുള്ള വിവരം നിങ്ങൾക്കാർക്കുമില്ലേ…”

എസ്‌ഐ സ്വരം കനപ്പിച്ചു പറഞ്ഞതും കിച്ചുവിന് ഉത്തരമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ.

“സാറേ മനഃപൂർവ്വമല്ല…അവൻ തിരികെ വന്നപ്പോൾ മുതൽ ഇവിടെയും കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ടാ…”

Leave a Reply

Your email address will not be published. Required fields are marked *