ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

10വയസിന് താഴെ മാത്രം പ്രായമുള്ള 65 കുട്ടികളെയും സെൽവത്തിന്റെ നേതൃത്വത്തിൽ കണ്ടയ്നറിലേക്ക് അറവ് മാടുകളെപ്പോലെ ക്രൂരമായി കയറ്റികൊണ്ടുപോകുന്ന കാഴ്ച അജു നിറമിഴികളോടെ നോക്കിനിന്നു.

ഉടനെ ഫോണെടുത്ത് എസ് ഐയെ വിളിച്ചു.

“സർ, എവിടെ… എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഒരുപാട് പേരുണ്ട്, ഞാൻ കണ്ടു 65 കുട്ടികളെ, “

“പെർമിഷൻ കിട്ടി, ദേ ഞങ്ങൾ ഇറങ്ങി..”

“മ്…. വേഗം,,”

അജു ഫോൺ കട്ട് ചെയ്തു .

“അണ്ണാ ഇന്തപക്കം യാരോയിരിക്ക്..”

അപ്രതീക്ഷിതമായി ഒരാൾ കടന്നുവന്നുകൊണ്ട് സെൽവത്തോട് പറഞ്ഞു.

“യാരാടാ…. ഉനക്ക് എപ്പടി തെരിയും”

“വെളിയെ ഒരു ബൈക്ക് നാൻ പത്തെ…”
പുറത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

“ഡേയ്, ഡേയ്…. എല്ലാവരും വാങ്കടാ…. അപ്പോറോം സ്റ്റും പാര്, യരാവത് പാത്തെ, ഉയിരെടുത്തുക്കോ..”

കത്തിയെരിയുന്ന ചുരുട്ട് നിലത്തിട്ട് ചവിട്ടിയെരിച്ചുകൊണ്ട് സെൽവം പറഞ്ഞു.

അജു മറവിലേക്ക് പതുങ്ങിയിരുന്നു.
തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.

അജു മറവിലേക്ക് പതുങ്ങിയിരുന്നു.
തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.

അവൻ ഫോണെടുത്ത് എസ്‌ഐയെ വിളിക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഒരാൾ അവന്റെ തോളിൽ പിടിച്ചു.

“നീയര്.. ഇങ്കെ എന്ന പന്ട്ര..”

“അത് ഞാൻ…”
അജു നിന്നുപരുങ്ങി

“അണ്ണാ…. സീക്രം വാങ്കെ…., ഇന്തപക്കം ഒരു നായ്…”

അയാൾ അലറിവിളിച്ചു.

ദൂരെനിന്നും ഒരുകൂട്ടം ഗുണ്ടകൾ ഓടിവരുന്നത് അജു ഭയത്തോടെ നോക്കിനിന്നു.
അവരുടെ കൈയിൽ തന്നെ കിട്ടിയാൽ പിന്നെ ജീവൻ അപകടത്തിലാകുമെന്ന് ഒരു നിമിഷം അജു ചിന്തിച്ചു.

തന്റെ കോളറിൽ ശക്തിയായി പിടിച്ച ഗുണ്ടയുടെ കൈകൾ അജു തട്ടിമാറ്റികൊണ്ട് അവൻ കുത്തറിയോടി.

“പുടിങ്കടാ…..”
ഒരുകൂട്ടം ഗുണ്ടകൾ അജുവിന് പിന്നാലെ ഓടി.

തോടേത്, വരമ്പേത് എന്നറിയാതെ അജു ഇരുട്ടിലേക്ക് പാഞ്ഞുകയറി.

കൂടുതൽ ഓടും തോറും കൈകാലുകൾ കുഴയുന്നപോലെതോന്നിയ അജു ചേറിലേക്ക് കുഴഞ്ഞുവീണു.

എണ്ണത്തിൽ കൂടുതൽ ആളുകൾ അജുവിനെ തിരഞ്ഞു പാടത്തേക്കിറങ്ങി.

ബ്രയ്റ്റ്ലൈറ്റ് ന്റെ ടോർച്ചടിച്ചുകൊണ്ട് അവർ നെൽവയൽ മുഴുവനും അരിച്ചുപെറുക്കി.
മറുകണ്ടത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന ബണ്ടിനോട് ചേർന്ന് ചേറിൽകുളിച്ചുകിടക്കുന്ന അജുവിനെ അവർക്രൂരമായി മർദ്ദിച്ചു,
ബോധം നഷ്ടപ്പെട്ട അജുവിനെ രണ്ടുഗുണ്ടകൾ ചേർന്നു പൊക്കിയെടുത്തു.

“ഇത് യാരടാ…”
ടോർച്ചടിച്ചുകൊണ്ട് മുൻപിൽ നടക്കുന്ന ഒരാൾ ചോദിച്ചു.

“തെരിയാത്,അന റൊമ്പകനം”
അജുവിനെ തോളിലേറ്റിനടക്കുന്ന ഗുണ്ടപറഞ്ഞു.

അവർ അജുവിനേയുംകൊണ്ട് ഗോഡൗണിലേക്ക് നടന്നു.

ഒഴിഞ്ഞ ഡ്രമ്മിന്റെപുറത്തിരുന്ന് തലചൊറിയുകയായിരുന്നു സെൽവം.

ചേറിൽ മുങ്ങിയ അജുവിനെ ഒറ്റനോട്ടത്തിൽ മനസിലാകാത്ത സെൽവം അവന്റെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു.

രണ്ടിഞ്ച് വണ്ണമുള്ള പൈപ്പ് മോട്ടറിൽഘടിപ്പിച്ച് വളരെ ശക്തിയായി വെള്ളം അജുവിന്റെ ശരീരത്തിലേക്ക് തെറിപ്പിച്ചു.

ബോധം നഷ്ട്ടപെട്ട അജു വെള്ളം മുഖത്തുതട്ടിയപ്പോൾ എഴുന്നേറ്റ് പതിയെ മിഴികൾ തുറന്നു.
അവനെ കണ്ടതും സെൽവം ഡ്രമ്മിന്റെ മുകളിൽ നിന്നും ചാടിയിറങ്ങി.
അദ്‌ഭുതത്തോടെ അയാൾ അല്പ്നേരംഅജുവിന്റെ നോക്കിനിന്നു.

“ഡേയ്, സത്യാ….. അന്ത മൊളെല് വലിച്ചു കെട്ടുങ്കടാ…”

“സെരിങ്കണ്ണാ…”

മൂന്നാല് പേര് വന്ന് അജുവിനെ പൊക്കിയെടുത്ത് കൈകൾ മുകളിലേക്കുയർത്തി. പ്ലാസ്റ്റിക് കയറുകൊണ്ട് മുളയിൽ വലിഞ്ഞുകെട്ടി.

സെൽവം പതിയെ അജുവിന്റെ അടുത്തേക്ക് ചെന്നു.

താഴ്ന്നുകിടക്കുന്ന അവന്റെ മുഖം അയാൾ തന്റെ ഇടതുകൈകൊണ്ട് പതിയെ ഉയർത്തി, എന്നിട്ട് ആർത്തുച്ചിരിച്ചു.

“ഡേയ്… പാരടാ…. ഹഹഹ… മുന്നാടി എവളോ കഷ്ട്ടപെട്ടു, ഉന്നെ തേടിപ്പുടിക്കാൻ, അപ്പുറം നീയെ എങ്കിട്ടെ വന്തിട്ടെ…
കടവുളേ, മുരുകാ…”

സെൽവം രണ്ട് കൈകളും മുകളിലേക്കുയർത്തികൊണ്ട് പഴനിമല മുരുകനെ വണങ്ങി.

ടി വിയുടെ ചാനൽ ദീപ മാറ്റി മാറ്റിയിരിക്കുന്നത് കണ്ട അപ്പു അവളോട് കയർത്തു.

“കുഞ്ഞേച്ചി, ഏതേലും ഒരു ചാനൽ ഇടോ, ഇല്ല്യേച്ചാ റെമോർട്ട് ഇങ്ങട് താ..”

ദീപ അവന്റെ മടിയിലേക്ക് റെമോർട്ട് വലിച്ചെറിഞ്ഞു.

“ഇന്നാ നിന്റെ റെമോർട്ട്, മനുഷ്യന് ഒരു സമാധാനവും തരില്ലാന്നുവച്ചാൽ.”

ദേഷ്യപ്പെട്ടുകൊണ്ട് അവൾ ഡൈനിങ് ഹാളിൽനിന്നുമെഴുന്നേറ്റ് ഫോണുമെടുത്ത് ഉമ്മറത്തെ ചവിട്ടുപടിയിന്മേലിരുന്നു.

“ഇത്ര നേരയിട്ടും ന്താ അജു വിളിക്കാത്തെ, വിളിച്ചുനോക്കണോ? ഏയ്‌ വേണ്ട.. ന്തായാലും വിളിക്കും, എനിക്കറിയാം.”

പുഞ്ചിരിച്ചു കൊണ്ട് അവൾ തുളസിതയ്യിനെ നോക്കി,
ഇളംകാറ്റ് തുളസിയെ തഴുകുന്ന കാഴ്ച അവൾ നോക്കിനിന്നു.

വൈകാതെ ഒന്നുരണ്ട് മഴത്തുള്ളികൾ നിലത്തുവീണു,

“അമ്മേ…ദേ മഴ…..”
അകത്തേക്ക് നോക്കിക്കൊണ്ട് അവൾ അമ്മയെ വിളിച്ചു.

“ന്ത് ണ്ടെങ്കിലും ന്നെ വിളിച്ചോട്ടാ, പുറത്തുകിടക്കുന്ന തുണിയൊന്ന് എടുത്തൂടെ ദീപേ നിനക്ക് ?

അടുക്കളയിലിരുന്നുകൊണ്ട് ‘അമ്മ പറഞ്ഞു.

തുണിയെല്ലാമെടുത്ത്‌ അവളുടെ മുറിയിലെ കട്ടിലിൽകൊണ്ടുവന്നിട്ടു.
എന്നിട്ട് അതിന്റെ മുകളിൽ ദീപ മലർന്നുകിടന്നു.
എന്നിട്ട് ഫോണെടുത്ത് അജുവിന്റെ ഫോട്ടോയെടുത്തു ഒരുപാട് നേരം അതും നോക്കികിടന്നു.
പതിയെ അവൾ ആ ഫോൺ മാറോട് ചേർത്തുപിടിച്ചു.

ശക്തമായി ചുമച്ചുകൊണ്ട് അജു ഒന്നുപിടഞ്ഞു.
കടത്തികൊണ്ടുവന്ന കുട്ടികളെയെല്ലാം കണ്ടയ്നറിൽ കയറ്റി ഡോർ അടച്ച് പൂട്ടിട്ട് പൂട്ടി.

“എന്നടാ പാക്കറെൻ..?
ഉനക്ക് തെരിയലെയാ…?
നാൻ താ.. സെൽവം…

അയാൾ അജുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“ഡാ…. ”
അജു പാതിയടഞ്ഞ ശബ്ദത്തിൽ അലറി.

“അടടാ കോവപ്പെടാതെ കണ്ണാ….
ഉനക്ക് ഒരു കഥ സൊല്ലി തരതുക്കുതാ ഇങ്കെ കൂട്ടിട്ടു വന്നെ.
കൊഞ്ചം പഴസു താ സ്റ്റോറി.
ഒരു രണ്ട് വർഷം മുന്നാടി എൻ ബിസിനസ്സ് നല്ലാ പോയിട്ടിരുന്നെ,
ആനാ ഒരു തിരിട്ടു നായ്.
അവൻ പേര് കൃഷ്ണൻനായർ ഉൻ അപ്പാ.

അജു തലപൊക്കി സെലവത്തെ ഒന്നുനോക്കി.

“പണം ഒാഫർ പന്നിട്ടെ. ആനാ ഉൻ അപ്പ അതുക്കും ഒത്തുക്കലെ.
എന്നെ ജയിലി പോട്ടുതാ അടങ്ങുവേന്ന് സൊന്നെ.
അതാ മുടിവ് കെട്ടീട്ടേ…..

“ഡാ…. നീ….നീ …എന്റെ അച്ഛനെ കൊന്നതാ അല്ലേ..” അജു അയാൾക്കുനേരെ കാലുകൾ പൊക്കി ചവിട്ടാൻ ശ്രമിച്ചെങ്കിലും അവനതുകഴിയാതെ പോയി.

“കൊഞ്ചം അമയ്തിയായിരിക്ക്.”

സെൽവം അവന്റെ അടുത്തേക്കുവന്നു തോളിൽ തട്ടിപറഞ്ഞു.

“ഇപ്പോ നീയും അപ്പാവെ മാതിരി എനക്ക് കുറുകെ വന്ന് ഡിസ്റ്റേർബ് പൻട്രൻ.
നിറയെ തടവ് ഉനക്ക് ഞാൻ വാണിങ് തന്നെ.
നീയും അപ്പാവെ മാതിരി താ തമ്പി.
ഉൻ വൈഫ് റൊമ്പ അഴാകായിരുക്കില്ലെ…? അന്ത പുള്ള കൂടെ നാല് കൊളന്ത പെറ്റ് സന്തോഷമാ വാഴവേണ്ടിതാനേ,”

Leave a Reply

Your email address will not be published. Required fields are marked *