ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

“വേറെ ആരെങ്കിലും ഉണ്ടാകുമോ മുറിയിൽ,
കേറിനോക്കണോ?”

രണ്ടും കൽപ്പിച്ച് അവൾ വാതിൽ തുറന്നു.

ഇടത് കൈ തലക്ക് വച്ച്, വലതുകൈതണ്ട കൊണ്ട് മുഖം മറച്ച് ഒരാൾ ഇടത്കാലിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നു.

രോമങ്ങൾതിങ്ങിയ വലത് കൈയിൽ കറുത്തചരട് കൈചെയ്‌നുമായ് പിണഞ്ഞുകിടക്കുന്നു.
കൈയില്ലാത്ത വെളുത്തബനിയന്റെ ഉള്ളിലൂടെ അയാളുടെ നെഞ്ചിലെരോമങ്ങൾ അവളെ എത്തിനോക്കി.

“സർ, ഇപ്പൊ എങ്ങനെയുണ്ട്.”
ദീപ ശബ്ദം താഴ്ത്തി ചോദിച്ചു.

“മ്… കുഴപ്പല്ല്യാ..”
മുഖത്തുനിന്ന് കൈയെടുക്കാതെ അയാൾ പറഞ്ഞു.

“സിസ്റ്റർ… ഡോക്ടറെയെന്ന് വിളിക്കൂ, എനിക്ക് പോണം..”
വേദനയിൽകിടക്കുന്ന ശരീരമൊന്നിളക്കിക്കൊണ്ട് അയാൾ പറഞ്ഞു.

“അയ്യോ സർ, ഞാൻ സിസ്റ്റർ അല്ല…!”
ചെറുപുഞ്ചിരിയോടെ ദീപ പറഞ്ഞു.

“ഒന്നന്വേഷിച്ചു പോകാമെന്ന് കരുതി,അതാ വന്നേ”

“ഇപ്പ കുഴപ്പന്നൂല്ല്യാ, കുട്ടി പൊയ്കൊളൂ…”
കനത്ത ശബ്ദത്തിൽ അയാൾ പറഞ്ഞു.

“ന്റമ്മോ ന്തൊരു മനുഷ്യനാ ഇയ്യാൾ, വെറുതെയല്ല, കണ്ടവരുടെകൈയിൽനിന്നും തല്ല് കിട്ടി ഇവിടെവന്ന് കിടക്കുന്നത്, അങ്ങനെ വേണം”

ദീപ മനസിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

“ഹലോ… ഒരുമിനുറ്റ്.”
മുഖത്തുനിന്ന് കൈയെടുത്ത് അയാൾ ദീപയെ വിളിച്ചു.

“സിസ്റ്ററോട് ഒന്ന് വരാൻ പറയൂ.”

തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചുനിന്നു.

തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നു.

രാവിലെ ബസ്സ് വെയ്റ്റിങ് ഷെഡിൽ വച്ചുകണ്ട അജുവായിരുന്നു അത്.

“മാഷേ….മാഷായിരുന്നോ അയ്യോ..എന്താ പറ്റിയേ…”
അപ്രതീക്ഷിതമായി അജുവിനെ കണ്ട ദീപ ചോദിച്ചു.

“ഏയ് ഒന്നുല്ല്യാ ഒരുചെറിയ ബൈക് ആക്‌സിഡന്റ്…”

“മ്മ്.. ഉവ്വ്…ഞാൻ കേട്ടു…അടികിട്ടി വന്നുകിടക്കാണല്ലേ…”
ദീപയുടെ ചോദ്യംകേട്ട അജു
ലജ്ജിച്ചു മുഖം തിരിച്ചുകിടന്നു..

അവർ സംസാരിച്ചുകൊണ്ടിക്കുമ്പോഴാണ് പെട്ടന്ന് തമിഴന്മാരാണെന്ന് തോന്നിക്കുന്ന രണ്ട്പേർ അകത്തേക്ക് കയറിവന്നത്…

“യാരിങ്ക അജു, നീയാ…”
കറുത്ത് അൽപ്പം പൊക്കമുള്ള ഒരാൾ ചോദിച്ചു

“അതെ ഞാനാ..”
അജു എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.

“പറവാഇല്ലേ ഉക്കാര്, നൻവന്ത് സെൽവം..”

ആ പേര് കേട്ടതും ദീപ ഒന്ന് പരിഭ്രമിച്ചു..
സെൽവം അജുവിന്റെ വലതുഭാഗത്ത് കട്ടിലിന്റെ ഒരുവശത്തായി ഇരുന്നു.

“ഉങ്കിട്ടെ യേൻ ആളുങ്കേ മുന്നാനടി സോന്നെ..
ഇത് ഒപ്രച്ഛനെഇല്ലേ,ഏൻപ്രച്ഛനെ.
എടപെടാ കൂടാതെ
അനാ നീ കേക്കല്ലേ,
നീ തപ്പുപ്പണി, നാൻ അടിച്ചിട്ടെ.
മറന്തിഡ്”
ഇനി എൻ കണ്മുന്നടി പത്തേ.. സീകിടുവേ… തെരിഞ്ചുക്കോ.”

സെൽവം എഴുന്നേറ്റ്‌ തിരിഞ്ഞു നോക്കിയത് ദീപയുടെ മുഖത്തേക്കായിരുന്നു.

“യാര് കണ്ണാ…ഉങ്ക പൊണ്ടട്ടിയാ..
അടടാ..എവൊളോ അഴക്.”

സെൽവം അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു..
ശ്വാസംകിട്ടാതെ ദീപ പിടഞ്ഞു.

“നോ…”
അജു അലറിവിളിച്ചു…

“ഉൻ പുരുഷനോട് സെല്ലുങ്കോ… എങ്കിട്ടെ സണ്ടക്ക് വരാതെ…ഉയിര് പോണ വഴിയേ തെരിയാത്,
കൊന്നുടുവേ….”

സെൽവം കഴുത്തിനുപിടിവിട്ട് റൂമിൽനിന്നും ഇറങ്ങിപ്പോയി..

ദീപ ചുമച്ചുകൊണ്ട് പതിയെ നിലത്തിരുന്നു
ശ്വാസം നേരെ എടുത്തപ്പോൾ അവൾ എഴുന്നേറ്റ് അജുവിന്റെ അടുത്തേക്ക് ചെന്നു.

“ഡോ മാഷേ….ഒറ്റ കീറ് തന്നാലുണ്ടല്ലോ പേടിച്ചു പ്പോയി ഞാൻ..
എന്റെ കഴുത്ത് ഉളുക്കിയത് മിച്ചം..”

“സോറി ദീപ… എന്റെ ഭാര്യയാണെന്നു കരുതിയിട്ടാവും…”

“ഹോ….ഒരു നിമിഷം ഞാൻ പരലോകം കണ്ടു..”
ഉളുക്കിയ കഴുത്ത് ഉഴിഞ്ഞുകൊണ്ട് ദീപ പറഞ്ഞു.

“ഹഹഹ ക്ഷമിക്ക് എനിക്ക് വേണ്ടി പ്ലീസ്….
നീ ഇരിക്ക് അമ്മ ഇപ്പൊ വരും.”
അജു കൈകൾകൂപ്പി കേണു.

സ്റ്റൂൾ എടുത്ത് ഇരിക്കാൻ നിൽക്കുമ്പോഴാണ് ദീപയുടെ ബാഗിൽനിന്നും ഫോൺ ബല്ലടിക്കുന്നത്.

“ഹലോ ചേച്ചി പറയു….”
ഫോൺ അറ്റൻഡ് ചെയ്ത് അവൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് ചെന്നു.

“എവിടെയാ? എന്തായ് കവിത ഇന്ന് കിട്ടുമോ.?”
ഫോണിന്റെ മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.

“അയ്യോ കവിത.
ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചീ.
അമ്മ തലകറങ്ങി വീണു, അഡ്മിറ്റായി.”

“ഓക്കേ കുഴപ്പോന്നുല്ല്യാല്ലോ..”

“ഇല്ലേച്ചി..ഞാൻ അയച്ചോളാ..”

“എന്ന ശരി”

ഫോൺ കട്ട് ചെയ്ത് ദീപ അജുവിനെ നോക്കി. അയാൾ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു..

“ഹലോ…എന്താ ഇങ്ങനെ നോക്കണേ…”
കൈ വീശി അവൾ ചോദിച്ചു.

“ഏയ്…ആർക്കാ കവിത…”

“ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ പോസ്റ്റാനാണ്.”
മൊബൈൽ ബാഗിൽ വക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“ഓഹ്.. കവിയാണല്ലേ”

“കവിയല്ല കവിയത്രി.
അല്ല അവരെന്തിനാ വന്നത്.”

“ഞാനൊരു ഡോക്യുമെന്ററി ഉണ്ടാക്കുന്നുണ്ട് ഭിക്ഷാടനത്തിനെ കുറിച്ച്. ‘യാചകൻ’ അതാണ് പേര്.അതിന്റെ
പരിണിത ഫലമാണ് ഇപ്പൊ കിട്ടിയത്….”

ഡോർ ആരോ തുറക്കുന്നതുകണ്ട രണ്ടുപേരും അങ്ങോട്ട് നോക്കി,നിറകണ്ണുകളോടെ അജുവിന്റെ അമ്മ അകത്തേക്ക് വന്നു.

“ന്റെ കുട്ടിക്ക് ഈ കിട്ടിയതൊന്നും പോരെ…
വഴിയെപോകുന്നവരുടെ തല്ലുമുഴുവൻ വാങ്ങിക്കൊണ്ട് വരും ബാക്കിയുള്ളവരുടെ സമാധാനം കെടുത്താൻ.”

“ആ… തല്ല് കിട്ടുമ്പോ ഒരു സുഖം.”
പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.

“അമ്മേ ഇത് ദീപ, എന്റെ ഫ്രണ്ടാണ്”

‘അമ്മ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.

“ഞാൻ പോട്ടെ മാഷേ…..അമ്മ തിരക്കുന്നുണ്ടാകും..
അമ്മേ….ശരി ഞാൻ പിന്നെ വരാം…”

അവളെഴുന്നേറ്റ് പുറത്തേക്ക് കടന്നഉടനെ അജു അവളെ വിളിച്ചു

“ദീപാ….ഒരു മിനിറ്റ്..”

“എന്താ മാഷേ….”

“ഫ്രീ ആണോ നാളെ, എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്…”

“ഓ….ശരി.നാളെ കാണാം….”

ഡോറടച്ച് അവൾ നടന്നു…
മനസിലുമുഴുവൻ നാളെ കാണുബോൾ എന്താകും അജുവിന് തന്നോട് ചോദിക്കാനുണ്ടാകുക എന്ന ചിന്തയായിരുന്നു.

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,
പുൽപായയിൽ കിടന്ന് വലത്തോട്ടും,ഇടത്തോട്ടും മാറിമാറി തിരിഞ്ഞു കിടന്നു
അജു എന്തായിരിക്കും ചോദിക്കുക എന്നതായിരുന്നു ഉറക്കം നഷ്ട്ടപെടാൻ കാരണം

“നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ,കാണാനും തരക്കേടില്ല ഇനി വല്ല പ്രണയഭ്യാർത്ഥനയാണോ..?”

അവൾ സ്വയം ചോദിച്ചു.

ഉദയസൂര്യൻ ആശുപത്രി വരാന്തയിലൂടെ
പ്രകാശംതൂക്കി ചുറ്റുള്ളവരെ വിളിച്ചുണർത്തി,
പതിവിലും വൈകി കിടന്ന ദീപയെ
രാവിലെ ഡ്യൂട്ടി നേഴ്സായിരുന്നു തട്ടിവിളിച്ചത്

“മോളെ ഈ മരുന്ന് പുറത്തുനിന്ന് വാങ്ങണം….ഇന്ന് ഡിസ്ചാർജ് ചെയ്യാം..”

“ആണോ…”
ചെറു പുഞ്ചിരിയാലെ മുടിയൊതുക്കി അവൾ എഴുന്നേറ്റു

“ഡോക്ടറെ ചെന്ന് കണ്ടാമതി ഇതാ ഡിസ്ചാർജ് കാർഡ്…”

കാർഡ് വാങ്ങിയവൾ കാവറിലിട്ട് അമ്മക്ക് ചായവാങ്ങാനായി കാറ്റിന്റീനിലേക്ക് പുറപ്പെട്ടു
രണ്ട് ലക്ഷ്യങ്ങളായിരുന്നു ആ യാത്രക്കുപിന്നിൽ
ഒന്ന് അജു, രണ്ട്‌ ചായ..
പോകുന്ന വഴിയിലവൾ അയാൾ കിടക്കുന്ന റൂമിലേക്ക് നോക്കി അവിടില്ലായിരുന്നു..
അവളുടെ മിഴികൾ ചുറ്റിലും പരതി…

Leave a Reply

Your email address will not be published. Required fields are marked *