രക്തക്കറയിലലിഞ്ഞ
പാടാൻ കഴിയാതെപ്പോയ അവളുട
പ്രണയാർദ്ര ഗീതം
‘ഒരുനേർത്ത കാറ്റിന്റെ മർമ്മരഗീതം’ പോലെ പ്രകൃതിയിൽ അലയടിച്ചുയർന്നു.
സന്ധ്യക്ക് വിളക്കുകൊളുത്തിയ അനിയൻ അപ്പു ഒരു തിരി തുളസിത്തറയിലെ ചിരാതിൽ കൊളുത്തി.
ജാലകവതിലിലൂടെ ദീപ തെളിഞ്ഞു നിൽക്കുന്ന തിരിയെ നോക്കിയിരുന്നു. എന്തോ പറയാൻ കൊതിച്ച ആത്മാവെന്നപോലെ ആ ദീപം കത്തിയെരിയുന്നുണ്ടായിരുന്നു.
അജ്ഞനമെഴുതിയ അവളുടെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ കവിൾത്തടം താണ്ടി അധരങ്ങളിലേക്ക് ഒലിച്ചിറങ്ങി.
കണ്ണുകളടച്ചുകൊണ്ട് ദീപ തേങ്ങി തേങ്ങി കരഞ്ഞു.
കൈവരിക്കാൻ കഴിയാതെപോയ പ്രണയത്തെ മാറോട് ചേർത്തുപിടിച്ചുകൊണ്ട്.
അവസാനിച്ചു…