ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

“എടി പെണ്ണേ….. ഈയിടെയായി നിന്റെ ഫോൺവിളി അൽപ്പം കൂടുന്നുണ്ട്…നോക്കീം കണ്ടൊക്കെ നിന്നാ നന്ന്..”
മുറ്റത്തേക്കിറങ്ങി നിൽക്കുന്ന ദീപയെ കണ്ട് ‘അമ്മ അടുക്കളയിലെ ജാലകത്തിലൂടെ വിളിച്ചുപറഞ്ഞു.

“എന്നെ സൂക്ഷിക്കാൻ എനിക്കറിയാമ്മേ…
ഇത് ദീപയാണ്,
ഞാനായിട്ട് ഒരു ചീത്തപ്പേര് കേൾപ്പിക്കില്ല പോരെ,”
ഫോണിന്റെ മൈക്ക പൊത്തിപ്പിടിച്ചുകൊണ്ട് അവൾ അമ്മയോട് പറഞ്ഞു.

“ഹലോ ദീപാ… എന്താണ് അവിടെ, ഞാൻ പിന്നെ വിളിക്കണോ…?”

“ഏയ്‌, പ്രശ്നോന്നുല്ല്യാ ‘അമ്മ ചുമ്മാ….”
ബാക്കിവാക്കുകൾക്കുവേണ്ടി അവൾ ചുറ്റിലും പരതി.

“മ്… ഉവ്വ് ,എനിക്ക് മനസിലായി.. ആ പിന്നെ,
നാളെ കോഫീഹൗസിൽവച്ചൊന്ന് കാണാൻ പറ്റോ,രാവിലെ 10മണിക്ക്, എനിക്കൊന്നു സംസാരിക്കണം.?”

“ഓ. അതിന്താ വരാലോ…”

അജു ഫോൺ വച്ചയുടൻ അവൾ തുള്ളിച്ചാടി അകത്തേത്തേക്കോടിക്കയറി.

പതിവില്ലാത്ത അവളുടെ പ്രസരിപ്പ് കണ്ട് അമ്മ ചോദിച്ചു

‘ഇതെന്ത് കൂത്ത്, നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ’

“എനിക്ക് ഭ്രാന്താണമ്മേ… മുഴുത്ത ഭ്രാന്ത്…”
പിന്നിലൂടെവന്ന് അമ്മയുടെ അരക്കെട്ടിൽ വട്ടംപിടിച്ചുകൊണ്ടു അവൾ പറഞ്ഞു.

ആർദ്രമായ അധരങ്ങളിൽ മൂളിപ്പാട്ടുകൾ ഒഴുകിയെത്തി.
അപ്പോഴാണ്
അജു ഒരുകവിതയെഴുതിക്കൊടുക്കാൻ അന്നൊരു ദിവസം ആവശ്യപ്പെട്ടകാര്യം അവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തിയത്.

റൂമിലേക്ക് കയറി തിരുട്ടി വാതിൽ കൊട്ടിയടച്ചു.
പുസ്തകവും പേനയുമെടുത്ത് അവൾ കവിതയെഴുതാനിരുന്നു,

“എന്റെ ഇഷ്ട്ടം നാളെ അജുവിനോട് പറയണം.”

മാന്മിഴികളടച്ച് അവൾ കുറച്ചുനേരം കസേരയിൽ ഇരുന്നു.

“ഈശ്വരാ…അക്ഷരങ്ങളൊന്നും തെളിയുന്നില്ലല്ലോ…
ഇനി എന്റെ പ്രണയം അജുവിന് വെറും സൗഹൃദം മാത്രമായിരിക്കുന്നതിനാലാണോ?,
അതോ വരികളിലൂടെ മാത്രം കാണുന്ന പ്രണയം ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുകയറിയത് കൊണ്ടാണോ…?

അജുവിന് വേണ്ടിയുള്ള കവിത അവൾ മാറി മാറി എഴുതി,
പക്ഷെ ഒന്നും തൃപ്‌തി വന്നില്ല.
രാത്രിഭക്ഷണംപ്പോലും അവൾ കവിതക്ക് വേണ്ടി ഉപേക്ഷിച്ചു,
ഘടികാരത്തിന്റെ സൂചി കറങ്ങുന്നതിനേക്കാളും വേഗതയിലായിരുന്നു ദീപയുടെ മനസ്സ് ചലിച്ചുകൊണ്ടിരുന്നത്.
ഉറക്കം അതിന്റെ ഉച്ചസ്ഥയിയിൽ വന്നുനിൽക്കുമ്പോഴും അവൾ തന്റെ അജ്ഞനമിഴികൾ അടക്കാൻ തയ്യാറായിയില്ല,
പകരം തന്റെ പ്രണയത്തെ ആ
മിഴികൾകൊണ്ട് ഒപ്പിയെടുത്തു.
ഏകാന്തമായ ആ ശൂന്യതയിലേക്ക് കാത്തിരിപ്പിന്റെ അനുഭൂതി അവളെ തേടിയെത്തി,
പ്രണയത്തിന്റെ പ്രതിരൂപമായി അവളതിനെ മനസിന്റെ മായാത്ത പുസ്തകത്താളുകളിലേക്ക് പകർത്തെഴുതി.

നിലാവിന്റെ വെളിച്ചവും, ഇളംങ്കാറ്റും,
രാത്രിയുടെ പ്രണയാർദ്രഗീതവും അവളെ മെല്ലെ നിദ്രയിലേക്ക് തള്ളിയിട്ടു..

“ഇതെന്ത് ഉറക്കമാകുട്ടീ…. ദീപേ.. എടി ദീപേ…”

അമ്മവിളിച്ചിട്ടായിരുന്നു അവൾ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റത്.
പതിവ് തെറ്റിയിരിക്കുന്നു.

ആദ്യപ്രണയം മനസുതുറന്നു സംസാരിക്കാൻ പോകുന്നത് കൊണ്ടാകാം ചെയ്യുന്ന കാര്യങ്ങളെല്ലാം തലതിരിഞ്ഞു വന്നത്.

രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ദീപ അവനൊരു മെസ്സേജ് അയച്ചു.
മറുപടികിട്ടുമെന്നുകരുതി അൽപ്പനേരം അവൾ നിന്നു,

9 മണിയായപ്പോൾ നെറ്റ് ഓഫ്‌ ചെയ്ത് ദീപ വീട്ടിൽനിന്നും ഇറങ്ങി.

പത്തുമണി കൃത്യം കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തിരുന്നു.. വന്നില്ല.
അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു.
പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.

പതിനൊന്നുമണിവരെയും കാത്തുനിന്നു. അജുവിനെ കാണാൻ അവൾക്ക്
സാധിച്ചില്ല…

“പറഞ്ഞുപറ്റിക്കുകയായിരുന്നോ…?
ദീപ സ്വയം ചോദിച്ചു.

പത്തുമണി കൃത്യം,കോഫീ ഹൗസിനും മുമ്പിൽ അവൾ അജുവിനെ കാത്തുനിന്നു.. വന്നില്ല.
അവന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു.
പക്ഷെ ദീപക്ക് കിട്ടിയ മറുപടി പരിതിക്ക് പുറത്ത് എന്നായിരുന്നു.

പതിനൊന്നുമണിവരെയും കാത്തുനിന്നു. അജുവിനെ കാണാൻ അവൾക്ക്
സാധിച്ചില്ല…

“പറഞ്ഞുപറ്റിക്കുകയായിരുന്നോ…?
ദീപ സ്വയം ചോദിച്ചു.

നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.

പെട്ടന്ന് പിന്നിലൂടെ ഒരു കൈവന്ന് അവളുടെ തട്ടി വിളിച്ചു…

“ദീപാ..”

“ഹേ…”
അവൾ പിന്നിലേക്ക് നോക്കി ഞെട്ടിത്തരിച്ചു നിന്നു.

“ലച്ചു… നിയെന്താ ഇവിടെ? ഓഫീസിൽ പോയില്ലേ..?”
അദ്‌ഭുതത്തോടെ അവൾ ചോദിച്ചു.

“ഇല്ല്യാ, ഞാൻ ലീവാ, ബാങ്കിലേക്കൊന്ന് പോണം അതിനുവന്നതാ. അല്ലാ നിയെന്താ ഇവിടെ?”

മറുപടിച്ചോദ്യം കേട്ട ദീപ നിന്നുപരുങ്ങി.

“എന്താടി വല്ല ചുറ്റിക്കളിയും ണ്ടോ?”

“ഒന്നുപോടി, ഞാനൊരു ഫ്രണ്ട്നെ കാത്തുനിൽക്കാ..”

അധരങ്ങളിൽ ചെറിയ പുഞ്ചിരിവിതറിക്കൊണ്ട് ദീപ പറഞ്ഞു.

“ഉവ്വ് ഉവ്വേ…., ഞാൻ പോയേക്കാം. “

ലച്ചു നടന്നകന്നുപോകുന്നത് അവൾ ഇമവെട്ടാതെ നോക്കിനിന്നു.

സൂര്യൻ ഉദിച്ചുപൊങ്ങി, കർക്കിടകത്തിലെ വെയിലിന്റെ ചൂട് സുഖമുള്ള ഒരനുഭൂതി അവളിൽ ചൊരിഞ്ഞു.

മുടിയിഴകൾ പിന്നിൽനിന്നും ഇടതുകൈകൊണ്ട് കോരിയെടുത്ത് മുൻഭാഗത്തേക്ക് ഇട്ട് അവൾ മടങ്ങിപ്പോകാൻ തിരിഞ്ഞുനിന്നതും, അപ്രതീക്ഷിതമായി അജു മുൻപിൽ വന്നുനിന്നതും ഒരുമിച്ചായിരുന്നു.

“ഹോ..അജൂ…ഇയാളായിരുന്നോ.. ഞാൻ പേടിച്ചുപ്പോയി…”
മാറത്തേക്ക് തന്റെ വലതുകൈ ചേർത്ത് പെട്ടന്നുള്ള ഭയംകൊണ്ട് പേടിച്ച ഹൃദയത്തെ അവൾ അമർത്തിപ്പിച്ചു.

“എന്തിന്.?”
പുഞ്ചിരിച്ചുകൊണ്ട് തന്റെ കട്ടമീശയുടെ കൂർബ് അവൻ ഉഴിഞ്ഞുകൊണ്ട് ചോദിച്ചു.

“പെട്ടന്ന് മുന്നിൽചാടിയാൽ ആരായാലും പേടിച്ചുപോകില്ലേ?”

“വാ നമുക്കപ്പുറത്തിരിക്കാം.”

“വേണ്ട….ഞാൻ പോവ്വാ, ”
ദീപ അൽപ്പം വീശിപിടിച്ചു.

“ഹാ,വാ മാഷേ…”
അജു അവളുടെ വളയിട്ട കൈത്തണ്ടയിൽ പിടിച്ചുവലിച്ചു.

“വിട് …വിടാൻ.”

അവളെയുംകൊണ്ട് അജു കോഫിഹൗസിലേക്ക് നടന്നു.
രണ്ടുപേർക്ക് ഇരിക്കാൻ മാത്രം തയ്യാറാക്കിയ ഒരു ടേബിളിന്റെ ഇരുവശങ്ങളിലായി അവർ ഇരുന്നു.
“സർ, ഓർഡർ പ്ലീസ്..”
ഓർഡറെടുക്കാൻ വേണ്ടി ഒരുപയ്യൻ വന്നുനിന്നു.

“ദീപാ, വാട്ട് യൂ വാണ്ട്…?”
മെനുകാർഡ് കൈയിൽപ്പിടിച്ചുകൊണ്ട് അജു അവളോട് ചോദിച്ചു.

“എനിക്കൊന്നും വേണ്ട… ”
മുഖത്തുനോക്കാതെ അവൾ പറഞ്ഞു .

“ടു കോഫി പ്ലീസ്…”

കോഫീക്ക് ഓർഡർ കൊടുത്ത് അജു അവളെയൊന്ന് നോക്കി.

കോഫിയുമായി ഹോട്ടൽബോയ്‌ വരുന്നത് വരെ അവർ രണ്ടുപേരും മൗനം പാലിച്ചു.

ടേബിളിന്റെ മുറത്തേക്ക് ആവിപറക്കുന്ന രണ്ട് കോഫി എടുത്തുവച്ചിട്ട് ഒരു പുഞ്ചിരിപാസ്സാക്കി കൂടെ ഒരു ആശംസയും പറഞ്ഞ് ഹോട്ടൽ ബോയ് നടന്നുനീങ്ങി.
ഇതുപോലെ എത്രയെത്ര പ്രണയാർദ്രമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന ആത്മസംതൃപ്തിയിൽ.
പ്രണയത്തിന്റെ തിരശീല മെല്ലെ മിഴി തുറന്നു.

“ദീപാ, എനിക്കൊരു കാര്യം പറയാനുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *