ഗീതാഗോവിന്ദം – 7അടിപൊളി  

“എന്താത് …” ഗീതൂന്റെ ശ്രദ്ധ അതിലേക്കായി .

 

അത് എനിക്ക് ദേ ആ പുറത്തെ കെട്ടിടത്തിന്ന് കിട്ടിയതാ. ജനാലയ്ക്ക് പുറത്ത് കൂടി ആ വീടിനെ നോക്കി മുണ്ട് വിരിച്ചിട്ട് ഒരു കൈലി എടുത്തു ട്ത്ത് ഞാൻ പറഞ്ഞു.

 

“ഏത് ആ ചായ്പ്പിൽ നിന്നോ? ” ആ ബുക്ക് തിരിച്ചും മറിച്ചും നോക്കി

 

” ചായ്പ്പല്ലടീ ..അതൊരു വീടാ..” തുറന്നപ്പോഴല്ലേ എനിക്ക് മനസിലായത്.

 

“വീടോ….”

 

“മ്ഹ് ..നീ എന്താ ഈ നോക്കുന്നെ ? അതൊരു ഡയറിയാടി പെണ്ണെ .”

 

“ഒഹ്.. എനിക്കറിയാം. ഞാൻ പൊട്ടിയൊന്നുമല്ല.”

 

“അത് ശരി. എങ്കിൽ മാഡം അത് വായിച്ച് പറഞ്ഞേ കേൾക്കട്ടെ.”

 

“ഇതെന്താ ഇത് മുഴുവൻ ഇംഗീഷാണല്ലോ..”

 

“പിന്നെയിങ്ങെടുക്ക്.”

“എന്തിന്…? ദ ഡയറി ഒഫ് റേച്ചൽ റേമണ്ട് …..” ആദ്യ പേജ് തുറന്ന് ഗീതു ഉറക്കെ വായിച്ചു.

 

“ഏഹ്. അതാരാ ഈ പട്ടിക്കാട്ടിലൊരിഗ്ലീഷുകാരി.”

 

“ഇന്റ്രസ്റ്റിങ് ! നീ അത് ഇങ്ങെടുത്തെ ഗോവിന്ദ് അത് പിടിച്ച് വാങ്ങി. ഇത്. ഇത് ശരിക്കും ഒരാളുടെ ഡയറി തന്നാണോ .അതോ വല്ല പബ്ലിക്കേഷനോ .” ഗോവിന്ദ് അത് തിരിച്ചും മറിച്ചും നോക്കിപിറുപിറുത്തു.

 

“അല്ല ഇത് കയ്യക്ഷരം ആണ്. റേയ്ച്ചൽ റേയ്മണ്ടിന്റെ ഡയറി എന്താ കേരളത്തിൽ .?”

 

“ഗോവിന്ദേട്ടൻ അതിലെ വർഷമൊന്ന് വായിച്ച് നോക്കിയെ. കൈകൾ പിണച്ച് കെട്ടി ഗീതു എന്നോട് പറഞ്ഞു. ” അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

 

ഞാൻ ഡയറിലേക്ക് നോക്കി. ആദ്യ എൻട്രി. ജൂലൈ 26 1805 . ഞാൻ ഞെട്ടി ഗീതുനെ നോക്കി.

 

അപ്പോഴാണ് ഞാനാ ബുക്കിന്റെ പഴക്കം ശ്രദ്ധിച്ചത്. ജീർണ്ണതയോടടുക്കുന്നു. എന്നിട്ടും അത് നശിച്ചിട്ടില്ല.

 

“ഗീതു ഇത്. ഇത് ശരിക്കും ഒരു നിധിയാണ്. ”

 

“കോപ്പ്. ഈ പുരാവസ്തുവോ.”

 

“എടീ നമ്മളറിയാത്ത ഒരു കാലഘട്ടമാണ് ഇതിനകത്ത്. ”

 

“ഒഹ് അത് ആ പെണ്ണും പിള്ളേടെ ദൈനദിന കാര്യങ്ങളല്ലെ . പല്ല് തേച്ചു. ചായ കുടിച്ചു എന്നൊക്കെ ”

 

“ആ…. അത് വായിച് നോക്കിയാലല്ലേ അറിയൂ.. ” അവളുടെ പറച്ചില് കേട്ട് എന്റേം മൂഡ് പോയി.

 

“എന്നാലെ മക്കളാദ്യം പോയി കുളിക്ക് എന്നിട്ട് നമ്മുക്ക് വായിക്കാം ഇല്ലേൽ മഴ വെള്ളം താഴ്ന്ന് പനി പിടിക്കും. ഒന്നാം തീയതി ആയിട്ട് വെറുതെ പനി പിടിക്കണ്ട…” അവൾ ബുക്ക് എന്റേന്ന് പിടിച്ച് വാങ്ങി കട്ടിലിലിട്ടു.

 

“എഹ്. ഒന്നാം തീയതിയോ ? ഇന്ന് 26 അല്ലെ?”

 

“എന്റെ ബുദ്ധൂസെ ഞാൻ മലയാള മാസത്തിന്റെ കാര്യമാ പറഞ്ഞത്. ”

 

“അത്ശരി. ഒകെ.”

 

“വെയ്റ്റ്…’ ഞാൻ തിരിഞ്ഞതും ഗീതുവും എന്നെ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. അവൾ വേഗം കട്ടിലിൽ നിന്ന് ഡയറി എടുത്ത് തുറന്നു .

 

ഫസ്റ്റ് എൻട്രി. ജൂലൈ 26

 

ഇന്നും 26 ആണ്…. എക്സാറ്റ് ജൂലൈ 26!

 

ഗീതുവിന്റെ കണ്ണിൽ ഭയം ഉരുണ്ട് കൂടുന്നത് ഞാൻ കണ്ടു.

 

“ഇതിനെയൊക്കെയാണ് യാദ്യച്ഛികത്വം എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്. അല്ലേ ഗീതു….. ”

 

സിറ്റുവേഷൻ മാറ്റാൻ വേണ്ടി ഞാനത് പറഞ്ഞ് മെല്ലെ അവളുടെ കയ്യിൽ നിന്നും ആ ബുക്ക് മേശയ്ക്കുള്ളിൽ വച്ച് പൂട്ടി.

 

“അത് നമ്മുക്ക് ഇന്ന് രാത്രി വായിക്കാം. നീ ഇങ് വന്നേ ഇച്ചിരി എണ്ണ തേച്ച് തന്നെ. ” ഞാൻ ഗീതുവിനേം വിളിച്ച് പുറത്തേയ്കിറങ്ങി.

 

 

 

അന്ന് രാത്രി ഗോവിന്ദിനേക്കാളും ആ ഡയറിയോട് താത്പര്യം കാണിച്ചത് ഗീതുവായിരുന്നു.

 

“എന്താടീ പുരാവസ്തുക്കളോട് പെട്ടെന്ന് ഒരു താത്പര്യം. ”

 

“ആ…. ”

 

“നീ വായിക്ക് ഞാൻ നിന്റെ മടിയിൽ കിടന്ന് കേൾക്കാം. ” ഗീതുമറുത്തൊരക്ഷരം പറയും മുമ്പേ ഗോവിന്ദ് അവളുടെ മടിയിൽ കേറി കിടന്നു. ഗീതു കട്ടിലിൽ ചാരി ഇരിപ്പാണ്. മഴ തോരാതെ ഇപ്പോഴും ചെയ്യുന്നുണ്ട് അവൾ ജനൽ പാളി ഒന്ന് തുറന്നിട്ട് റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ടേബിൽ ലാംപ് തെളിയിച്ചു.

 

വെളുത്ത പഫി നൈറ്റി അണിഞ്ഞ ഗീതുവിന്റെ പതുത്ത തുട ഗോവിന്ദിന് ശരിക്കുമൊരു തലയിണപോലെ തോന്നി. മഴ തണുപ്പ് മങ്ങിയ ലാംപ് കഥ ആഹാ അന്തസ്സ്.

 

ഗീതു ബുക്ക് തുറന്നു. “ദ ഡയറി ഓഫ് റേച്ചൽ റേയ്മണ്ട് …” സെക്കറേഷൻ ചെയ്ത ഫസ്റ്റ് പേജ്. അവൾ ആ ബുക്ക് വിടർത്തി നോക്കി. ഒരു ഫോട്ടോ ഉള്ളിൽ നിന്നും ഗോവിന്ദിന്റെ മുഖത്തേയ്ക്ക് വീണു.

 

മൂന്ന് പേരുടെ ചിത്രം . ഒരു സ്ത്രീ പുരുഷൻ പിന്നെ ഒരു കുട്ടിയും.

“ഇതാണ് റേച്ചലിന്റെ ഫാമിലി.. ” ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ നോക്കി. ഗോവിന്ദ് പറഞ്ഞു.

 

“ഹായ് കൊള്ളാലെ ഗോവിന്ദേട്ടാ…..”

 

“അതെ. നന്നായിട്ടുണ്ട്.” ഗോവിന്ദ് നോക്കി. “മ്ഹ്…. ഈ കുട്ടിയെ എനിക്ക് എവിടോ കണ്ട് നല്ല പരിചയം പോലെ ”

“ഏത് ഇതോ…..” 6 വയസ് തോന്നിക്കുന്ന കുട്ടിയെ നോക്കി ഗീതു ചോദിച്ചു.

 

“അതെ… ആഹ് വല്ല ഇംഗ്ലീഷ് സിനിമയിലും കണ്ട ഛായ ആവും ”

 

“ബെസ്റ്റ് …. ” അത് വാങ്ങി തിരികെ വച്ചിട്ട് ഗീതു പേജ് മറിച്ച് വായന തുടങ്ങി.

 

“ദിസ് ഈസ് മൈ ഫസ്റ്റ് ഡേ ഇൻ ഇൻഡ്യ. ”

ഗീതു തുടർന്നു.

ഫൈനലി നമ്മൾ ലണ്ടനിൽ നിന്നും ഇവിടേയ്ക്കെത്തി. വെയർ മൈ ഹസ്ബന്റ് വർക്ക്സ് .എനിക്കും ഭാർത്താവിനെയും ആനിയ്ക്ക് അച്ഛനെയും പിരിഞ്ഞിരിക്കാനാവിലായിരുന്നു. സൊ ഹിയർ വി ആർ.അറ്റ് ദ ലാൻഡ് ഓഫ് സ്പൈസസ് . ഇവിടെ വന്നാൽ പുതിയ ഡയറി എടുക്കുമെന്ന് കപ്പലിൽ വച്ചേ തീരുമാനിച്ചിരുന്നു. ഫാമിലി എപ്പോഴും ഒരുമിച്ച് ഉണ്ടാവണം. അതാണ് നമ്മൾ കടൽ കടന്ന് ഇവിടെ എത്തിയത്. റേയ് മണ്ടിന് ഇന്ത്യ ഉപേക്ഷിച്ച് വരാൻ സാധിക്കില്ലായിരുന്നു. ജോലി ഒരു കാരണം തന്നെ. പക്ഷെ അതിനപ്പുറമെന്തോ അദ്ദേഹത്തെ ഇവിടെ പിടിച്ച് നിർത്തുന്നു. നമ്മളെ കാൾ അധികം. പാഷൻ? എന്തായാലും അത് ഞാനും കൂടെ അറിയാമെന്ന് കരുതി. റേയ് മണ്ടിന് അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു. എല്ലാത്തിനും പുറമെ ആനിയെ കാണാൻ അദ്ദേഹം അതിയായി കൊതിച്ചിരുന്നു. ആനി ജനിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം നമ്മളെ പിരിഞ്ഞ് ഇവിടെ എത്തിയത് .പിന്നെ, പിന്നെ ഇന്നാണ് നമ്മൾ ഒരുമിക്കുന്നത്. 4 വർഷങ്ങൾക്ക് ശേഷം . ദ ബെസ്റ്റ് ഫീലിങ് ഐഎവർ ഹാഡ് . ദിസ് ഈസ് ലൈഫ്. കാത്തിരുപ്പ്, വിരഹം, അവസാനം ഒരുമിക്കൽ . അങ്ങനെ ഒരുമിക്കാൻ സാധിക്കാത്തവർ എത്ര നിർഭാഗ്യരാണ്. കപ്പലിൽ വച്ച് ഒരു ഘട്ടത്തിൽ ഇനി ഒരിക്കലും റേയ് മണ്ടിനെ കാണാൻ സാധിക്കില്ലാ എന്ന് തോന്നിയിരുന്നു. ബട്ട് ഹിയർ വി ആർ.ഞാൻ അദ്ദേഹത്തെ മുറുകെ കെട്ടിപിടിച്ചു. ഇനി ഒരിക്കലും നഷ്ടപ്പെടരുത് എന്ന പോലെ. എനിക്കറിയാമായിരുന്നു , ജീവിതത്തിന്റെ അവസാന നിമിഷവും നമ്മളിതു പോലെ തന്നെ കാണുമെന്ന് . കൈകൾ കോർത്ത്. കെട്ടിപിടിച്ച് .