ഗീതാഗോവിന്ദം – 7 5അടിപൊളി  

 

“മിണ്ടാതെ വാ മുത്തശ്ശിയ്ക്ക് രാത്രി ഉറക്കം പോലുമിലെന്നാ ഇന്ദു ഏച്ചി പറഞ്ഞിട്ടുള്ളത്. നമ്മളിതൊക്കെ ചെയ്യുന്ന കണ്ടാൽ അപ്പോൾ ഗെറ്റ്ഔട്ടടിക്കും. കല്യാണ പെണ്ണെന്ന് പോലും നോക്കില്ല”

 

“നീ പോടി…”

 

“അല്ല എന്താ അതിനകത്ത് ഇത്ര പേടിക്കാൻ.”

 

“ആ ആർക്കറിയാം. നമ്മളെ ഒക്കെ പണ്ടേ പേടിപ്പിച്ച് വച്ചിരിക്കുവല്ലേ അതിനകത്ത് കേറാതിരിക്കാൻ.”

 

“സസ്പൻസ് അടിച്ചടിച്ചാണ് പണ്ട് നിൻ്റെ ചേച്ചി അതിനകത്ത് കയറിയത്. ആ കൊച്ചിനന്ന് പേടി ഇല്ലായിരുന്നോ എന്തോ..”

 

“അതിനല്ലേ കൂടെ ഒരാളെ കൂടി കൊണ്ട് പോയത്. ” ശർമിചിരി വിഴുങ്ങി.

 

“ആരെ. ഭാമ ചോദിച്ചു…. ”

 

“അത്. അതൊക്കെ നീ വഴിയേ അറിയും. തൽക്കാലം അവർ രണ്ട് പേര് മാത്രമേ അതിനകത്ത് എന്താണെന്ന് കണ്ടിട്ടുള്ളൂ. പക്ഷെ പടിക്കൽ നിന്ന് രണ്ടിൻ്റേം ബോധം തെളിഞ്ഞപ്പൊ ഒറ്റ വക ഓർമ്മയില്ല. ”

 

“ഒരാൾക്ക് പിന്നെ അൾഷിമേഴ്സ് പോലെ ആയി..”

 

“വാട് ദ ഹെല്ല്…?”

 

“ആഹ് അതിനകത്ത് ഹെല്ല് ആണോന്ന് ഡൗട്ട് ഒണ്ട് ”

 

“ഇനി നമ്മൾ കേറുമ്പൊ ഓർമ്മ പോകുവാണെങ്കിൽ ഒരു ബാക്കപ്പ് ആയിട്ട് ഞാനെല്ലാം എൻ്റെ ഡയറിയിൽ കുറിച്ച് വച്ചിട്ടുണ്ട്. ” ആവണി മൊഴിഞ്ഞു..

 

“ഞ്ഞഞ്ഞായി …..😒😒”

 

പടികൾ കേറവേ എവിടെയൊക്കെയോ പലക ഞെരിഞ്ഞമരുന്ന ശബ്ദം ഉയർന്നു. അവർ അതും നിശബ്ദമാക്കിയപ്പോൾ ക്ലോക്കിലെ സൂചി അനങ്ങുന്ന ശബ്ദം മാത്രം അവശേഷിച്ചു ആ വീട്ടിൽ

 

മൂവരുടെയും മനസ്സിൽ ഒരു ത്രില്ല് നുരയുന്നുണ്ടായിരുന്നു. പക്ഷെ ആ ത്രില്ല് മെല്ലെ ഭയമായി മാറുന്നത് അവർ അറിഞ്ഞിരുന്നില്ല.കാരണം അവർ മൂവരെ കൂടാതെ നാലാമതൊരാൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു. പുറകിൽ കൈകൾ കെട്ടി കൊച്ച് കുട്ടികളുടെ കൗതുകത്തോടെ ചിരിച്ച് അവർ വയ്ക്കുന്ന ഓരോ അടിക്കും സമാന്തരമായി അവരെ നോക്കി ആ രൂപം പിന്തുടർന്നു.

ചുറ്റും ആരുമില്ലെങ്കിലും ആരോ തങ്ങളെ നിരീക്ഷിക്കുന്ന ഒരനുഭൂതി അവർക്കുണ്ടായി. എന്നാലും അവർ അത് പുറത്ത് പറഞ്ഞില്ല.

“എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്. വല്ലോം മിണ്ടീം പറഞ്ഞു മൊക്കെ പോവാന്നെ” ആവണി ഭയം ഉള്ളിലൊതുക്കി പറഞ്ഞു.

 

“ഏഹ് നീയല്ലെ മിണ്ടാതെ വരാൻ പറഞ്ഞത്. ഇനി എന്താ DJ ഇട്ട് പോണോ..”

 

“അങ്ങനല്ല ശർമി ഞാൻ പറഞ്ഞത്. ”

“ഏങ്ങനല്ല. ”

 

“ആവണി ചേച്ചിയ്ക്ക് പേടിയായി തുടങ്ങി എന്നാണ് തോന്നുന്നത് ”

 

“ഓ എലിസബത്ത് രാജ്ഞിയ്ക്ക് ഭയമില്ലായിരിക്കും. ” ആവണിയ്ക്ക് ശരിക്കും ദേഷ്യം വന്നു.

 

“പേടിയെന്നുമില്ല.പക്ഷെ… ആരോ നമ്മളെ വാച്ച് ചെയ്യുന്ന പോലെ ഒരു ഫീല്. ”

 

ഭാമ അത് പറഞ്ഞതും ബാക്കി രണ്ട് പേരും ഞെട്ടി.

“മിണ്ടാതെ വാ ശവങ്ങളെ. മുറി തുറന്നില്ല അതിന് മുന്നേ തുടങ്ങി. ” ശർമി ധൈര്യം സംഭരിച്ച് പറഞ്ഞു.

മുകളിലെത്തിയതും മൂവരും യാന്ത്രികമായി പരസ്പരം കൈ പിടിച്ചു. അങ്ങേ തലയ്ക്കലെ മുറിചുവന്ന നിറത്തിൽ തിളങ്ങുന്നത് അവർ കണ്ട് കഴിഞ്ഞിരുന്നു.

“ഇറ്റ് ലുക്ക്സ് ലൈക്ക് എ ലിഫ്റ്റ് ”

 

“അത് വാതിലാടി…. ഇവർ പറയുന്നതില് കാര്യമുണ്ട്. എല്ലാം കൂടെ കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും ഈ നീണ്ട വഴിയും സൈഡിലെ മുറികളും മിന്നി അണയുന്ന ലൈറ്റും എല്ലാം ഒരു ഹൊറർ മൂട് … ആ വാതിലിന് മുകളിലെ ചുവന്ന വെട്ടം കണ്ടോ വാതിലിനുള്ളിൽ നിന്ന് …. “

ശർമ്മി പറഞ്ഞ് മുഴുവിക്കും മുന്നേ മറ്റൊരാളത് ഇംഗ്ലീഷിൽ മുഴുവിപ്പിച്ചു.

 

“ലൈക്ക് ബ്ലീഡിങ് ഫ്രം ഇൻസൈഡ്, റൈറ്റ് ?”

 

ബ്രിട്ടീഷ് ആക്സന്റിൽ പുറത്ത് വന്ന മുരടിച്ച ആ സ്ത്രീ ശബ്ദം കേട്ടതും പേടിച്ച് ഞെട്ടി അവർ പുറകിലേക്ക് നോക്കി. പുറത്ത് വന്ന നിലവിളി ശർമ്മികടിച്ചമർത്തി. ഒപ്പം ആവണീ ടെയും വാ പൊത്തി. ഭാമ ഷോക്കിലായിരുന്നു.

 

കാരണം ആ ശബ്ദത്തിന് രൂപമില്ലായിരുന്നു.

 

ആരാണ് ഇത്തരത്തിൽ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. ഭയം ഉള്ളിൽ കുമിഞ്ഞ് കൂടുന്നത് ഭാമ തിരിച്ചറിഞ്ഞു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ശരവേഗത്തിൽ മനസ്സിൽ പാഞ്ഞുവരും തോറും അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു.