ഗീതാഗോവിന്ദം – 7അടിപൊളി  

 

“ശ്ശൊ പോടി എണീറ്റ് മനുഷ്യനെ ചിരിപ്പിച്ചിട്ട്. ” ഗീതു ചിരി മതിയാക്കാതെ ദുർഗ് യുടെ തോളിൽ തട്ടി പറഞ്ഞു.

 

 

“ബ്ലഡി ഫൂൾ നിന്നെ ചിരിക്കാനല്ല കൊണ്ട് വന്നത്. വായടക്ക് പെണ്ണെ …. ” അതും പറഞ്ഞ് ദുർഗ്ഗ താക്കോൽ പൂട്ടിൽ തിരുകി. അറ്റം ഉള്ളിൽ കടന്നതും ക്ലിക്ക് എന്നൊരു ശബ്ദം കേട്ടു. ബാക്കിയെല്ലാം നിശബ്ദമായി. അവർ പരസ്പരം നോക്കി. രണ്ട് പേരുടെയും മുഖത്ത് ഒരു തരം ത്രില്ല് പ്രകടമായിരുന്നു.

 

ദുർഗ്ഗ താക്കോൽ തിരിച്ചു. ഗീതു അത് കൗതുകത്തോടെ നോക്കായിരുന്നു. താക്കോലിൽ നക്ഷത്രത്തിന്റെ ഒരു കോൺ വാല് പോലെ ഉയർന്നിരുന്നു. ആ കോൺ പൂട്ടിലെ ഓരോ ഒരോ മൃഗങ്ങൾടെ തലയിൽ പോയിന്റ് ചെയ്യുമ്പോഴും ക്ലിക്കെന്ന ശബ്ദം കേൾക്കും. ആട്, മൂങ്ങ, പോത്ത്, നായ , അവസാനത്തെ മൃഗം ഏന്താ .. ഗീതു കണ്ണ് കൂർപ്പിച്ചു.

 

അത് ..അത് ഒരു മൃഗമല്ല. മനുഷ്യന്റെ തലയായിരുന്നു. കൊമ്പൻ പല്ലുള്ള വന്യമായ മൃഗത്തോട് സാമ്യം തോന്നിക്കുന്ന മനുഷ്യന്റെ തല . അവസാനത്തെ തലയ്ക്ക് നേരെ താക്കോൽ തിരിയാൻ പോയതും പെട്ടെന്ന് താഴെ നിന്നും ഒരു വിളി കേട്ടു നമ്മൾ രണ്ടും ഞെട്ടി കാരണം ആ ശബ്ദത്തിന് ഉടമ മുത്തശ്ശിയായിരുന്നു. ദുർഗ പെട്ടെന്ന് താഴിൽ നിന്നും താക്കോൽ ഊരി മാറ്റി. മുത്തശ്ശിയുടെ ശബ്ദം കേട്ടതും ദുർഗയിൽ ഉണ്ടായ മാറ്റമാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. അവളുടെ മുഖത്ത് നിന്നും ചോര വാർന്നു പോകുന്നത് പോലെ എനിക്ക് തോന്നി .അവളെന്നെയും വലിച്ചു കൊണ്ട് ശരിക്കും വൃത്തിയാക്കാൻ ഏൽപ്പിച്ച മുറിക്ക് മുന്നിലേക്ക് ഓടി .എന്നിട്ട് പെട്ടെന്ന് തന്നെ ആ മുറി തുറന്നിട്ടു. വീണ്ടും മുത്തശ്ശിയുടെ വിളി താഴെ നിന്നും കേട്ടു .ഇത്തവണ ദുർഗ മറുപടി നൽകി .പക്ഷേ അവളുടെ ശബ്ദം പതറിയിരുന്നു. പെട്ടെന്ന് അവൾ അവിടെ കിടന്ന ചൂലെടുത്ത് എന്നെ ഏൽപ്പിച്ചു. താക്കോൽ അവിടെ ഒളിപ്പിച്ചിട്ട് എന്നെയും വലിച്ച് പടികളിറങ്ങി. അതിനിടയിൽ മുടി മുകളിലേക്ക് കൂട്ടികെട്ടാനും അവൾ മറന്നില്ല.

 

ഞങ്ങളെയും കാത്ത് കോപത്തോടെ നിൽക്കുന്ന മുത്തശ്ശിയുടെ രൂപത്തെയാണ് നമ്മൾ താഴെ കണ്ടത്.

 

“എന്താ….എന്ത് പറ്റി മുത്തശ്ശീ.. ? ” കിതപ്പ് മറക്കാൻ ശ്രമിച്ച് കൊണ്ട് ദൃർഗ്ഗ ചോദിച്ചു…

 

“മുകളിലെന്താ പരിപാടി ….? ”

 

“ഞങ്ങൾ ആ മുറി വൃത്തിയാക്കുവായിരുന്നു. മുത്തശ്ശി പറഞ്ഞെന്നാണല്ലോ അമ്മാവൻ പറഞ്ഞത്.”

 

മുത്തശ്ശി നമ്മൾ രണ്ട് പേരെയും മാറി മാറി നോക്കി. എന്നിട്ട് തിരിഞ്ഞ് നടന്നു. ഞങ്ങൾ ആശ്വാസ നെടുവീർപ്പിടും മുമ്പേ മുത്തശി തിരിഞ്ഞ് നോക്കി.

“നിങ്ങളവിടെ ഇനി ഒന്നും ചെയ്യണ്ടാ.. അതിന്… അതിന് ഞാൻ ആളെ ഏർപ്പാടാക്കീട്ട്ണ്ട്. ”

 

“അത് മുത്തശ്ശീ നമ്മൾ തുടങ്ങി പോയി…”

 

“സാരല്ല്യാ…. പറയണതങ്ങ് അനുസരിക്ക്യാ..എല്ലാമെടുത്ത് പുറത്തേക്കിറങ്ങാ. ഇനി ഇതിന്റെ പേരിൽ ആരും ഉയരെ കേറണ്ട. ”

 

ദുർഗ്ഗയുടെ മുഷ്ടി ഞെരിഞ്ഞു. അവൾ നിരാശയായി മുകളിൽ കേറി. എല്ലാമെടുത്ത് താഴേക്കിറങ്ങി. ഇതെല്ലാം കണ്ട് ഞാൻ നിശ്ചലമായി നിന്നതേയുള്ളു.

 

“നല്ലൊരവസരമായിരുന്നു നഷ്ടായി. സാരല്ല… താക്കോൽ വർക്കാവുന്നതാ നമ്മുക്കിനിയും അവസരം കിട്ടും. ” ദുർഗ്ഗ എന്നെ നോകി പറഞ്ഞു.

 

“പിന്നെ. ഇക്കാര്യം മാറ്റാരോടും പറയരുത്. ഗോവിന്ദേട്ടനോട് പോലും. കേട്ടല്ലോ… ഇത് നമ്മൾ തമ്മിലെ രഹസ്യമായി തുടരും .” അതും പറഞ്ഞ് കണ്ണിറുക്കി കാട്ടി ദുർഗ്ഗ പോയി. അപ്പൊഴും ഞാനവിടെ നിശ്ചലമായി നിൽക്കുകയായിരുന്നു. ആദ്യമായി ഗോവിന്ദേട്ടനിൽ നിന്നും നടന്ന കാര്യങ്ങൾ എങ്ങനെ മറയ്ക്കുമെന്നോർത്ത് ‘

 

 

 

അന്ന് രാത്രിയാണ് കാര്യങ്ങൾ വഷളാകാൻ തുടങ്ങിയത്. സമയം 2 മണിയോടടുത്തിരുന്നു. ആ വീട് ഇരുട്ടിലൊരു ഡ്രാക്കുള കോട്ട പോലെ കാണപ്പെട്ടു. നിശബ്ദ മൂടിയ അന്തരീക്ഷം. അതിനെ ഭേദിച്ച് ഒരാളുടെ കാലൊച്ച മാത്രം ആ വീട്ടിലെ ഉള്ളറകളിൽ അലയടിച്ചു. ആ രൂപം ആ തറവാട്ടിലെ എല്ലായിടത്തും നടക്കുകയായിരുന്നു. ലക്ഷ്യമില്ലാതെ. അടഞ്ഞ് കിടന്ന മുറികളൊഴിച്ച്. നിർവികാരമായി ഒരു യന്ത്രമനുഷ്യനെ പോലെ . കോക്കിൽ 2 മണിയടിച്ചപ്പോഴേക്കും ആ രൂപം സ്വിച്ചിട്ട പോലെ നിന്നു.

 

 

അസാമാന്യമെന്ന പോലെ ആ രൂപം തന്റെ കഴുത്തു കറക്കി. എല്ലുകൾ പൊടിയുന്ന പോലുള്ള ശബ്ദം . ലക്ഷ്യമില്ലാതെ ഒരുപാട് നേരം അലഞ്ഞ് തിരിഞ്ഞ ആ രൂപം കൃത്യസമയത്ത് കൃത്യ സ്ഥലത്താണ് എത്തി ചേർന്നത്. ആ വലിയ കെട്ടിടത്തിന്റെ ഒത്ത നടുവിൽ . അതെ ആ നടുമുററത്ത്. നടുമുറ്റത്ത് കുനിഞ്ഞ് നിന്ന ആ രൂപത്തിൽ നിന്ന് വിചിത്രമായ ഒരു ചിരി വിടർന്നു. മൂക്കു ചലിപ്പിച്ച് നായയെ പോലെ ചുറ്റും മണത്തു. പെട്ടെന്ന് ആ രൂപം കുനിഞ്ഞ് നിന്ന ശിരസ്സുയർത്തി പിറകിലേക്കാഞ്ഞു. അതിന്റെ മൂടി വായുവിൽ റ പോലെ ഉയർന്ന് പിറകിലേക്ക് വീണു. ഇപ്പോൾ ആ രൂപം ആകാശത്തേക്ക് നേരിട്ട് നോക്കുകയാണ്. അർത്ഥ ചന്ദ്രനെ നോക്കി മുരണ്ടു.

 

 

കഴുത്തിൽ കിടന്ന ഷാൾ ഊരി നിലത്തിട്ടു. എന്നിട്ട് ചമ്രം പിണഞ്ഞ് നിലത്തിരുന്ന് ആടി. കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞിനെ പോലെ ആ രൂപം നിലത്ത് കിടന്ന ഷാളിനെ നോക്കി ആടുകയും ചിരിക്കുകയും മുരണ്ട് കൊണ്ട് ഏതോ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അന്തരീക്ഷം ഭയാനകവും പൈശാചികവുമായി തീർന്ന പോലെ . ഗൗളികൾ പോലും ഓടി ഒളിച്ചു. അത് കൈകൾ കെട്ടി ചമ്രം പിണഞ്ഞ് ,ചുറ്റിനും നോക്കി ,ചിരിച്ചും സംഭ്രമിച്ചും പിറുപിറുത്തു കൊണ്ടിരുന്നു. ഷാൾ എടുത്ത് നീട്ടി പിടിച്ച് അത് അതീവ ശ്രദ്ധയോടെ മടക്കാൻ തുടങ്ങി. അതോടൊപ്പം ഇടയ്ക്ക് നായയെ പോലെ ചുറ്റിനും നോക്കുന്നുമുണ്ട്. അല്പ സമയത്തെ ശ്രമത്തിന് ശേഷം അത് തന്റെ ജോലി പൂർത്തിയാക്കി. ആ പരുത്തി ഇപ്പോൾ ശരിക്കും ഒരു ത്രികോണമായി കാണപ്പെട്ടു. തുണിയിൽ തീർത്ത ത്രികോണത്തെ മെല്ലെ തറയിൽ വച്ച ശേഷം ആ രൂപം അതിനെ നി റഞ്ഞ ചിരിയോടെ നോക്കി ആടി. കൈകൾ ഭ്രാന്തമായ ചലിപ്പിച്ച് ഏതോ ബാലിശമായ ആംഗ്യ ചുവട് കാണിച്ച ശേഷം ചുറ്റിനും നോക്കി എന്തോ ഉറപ്പ് വരുത്തി. എന്നിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് പതിയെ ആ ത്രികോണത്തിന്റെ വെട്ട് വരുന്ന കൂർത്ത ഭാഗം പൊക്കി തുറന്നു. മടക്ക് നിവർന്നു. ഇപ്പോൾ അത് രണ്ട് ത്രികോണമായ് കാണപ്പെട്ടു. അതിന്റെ ഒത്ത നടുക്ക് തുണി ചുരുണ്ട് ഒരു മുഴ പോലെ തോന്നിച്ചു.

 

 

അത് കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു. അമൂല്യമായ എന്തോ കിട്ടിയ പോലുള്ള ചേഷ്ട്ടകൾ അത് കാണിച്ചു. ഒരു വിധം നിലയ്ക്ക് വന്ന ആ രൂപം ഇപ്പോൾ ആ തുണി നോക്കി അവ്യക്തമായ രീതിയിൽ മൂളാൻ തുടങ്ങി. പൈശാചിക സ്വരമാണെങ്കിലും സാന്ത്വനിപ്പിക്കുന്ന ഈണമായിരുന്നു അതിന്.