ചന്ദ്രകാന്തം

മലയാളം കമ്പികഥ – ചന്ദ്രകാന്തം

എന്തു രസമായിരുന്നൂ കുട്ടിക്കാലം..അല്ലെ? അനുഭവങ്ങളുടെ നിറച്ചാര്‍ത്ത്തന്നെ..ഒന്നു തിരിഞ്ഞു നോക്കിയാലോ?
‘ അമ്മേ, ദേ അഛൻ വന്നൂ….’
ഞങ്ങളെക്കണ്ടയുടനെ ഇറയത്തിരുന്നുമ്മ പുസ്തകം വായിച്ചുകൊണ്ടിരുന്ന അരപ്പാവാടക്കാരി വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേയ്ക്കോടിപ്പോയി. കുമാരേട്ടൻ കൈയ്യിലിരുന്ന കുട ഇറയത്തുണ്ടായിരുന്ന ഒരു കമ്പിഅയയില് തൂക്കിയിട്ടു. പിന്നെ എന്റെ കയ്യിലിരുന്ന സഞ്ചി വാങ്ങിച്ചിട്ടു മുറ്റത്തു തന്നേ മടിച്ചു നിന്ന എന്നോടു പറഞ്ഞു.
“വാ, കേറിവാ…..അങ്ങോട്ടിരി…. സരസ്വതിയേ… “
തിണ്ണയില് കിടന്ന തടിക്കസേരയില് ഇരുന്നൊന്നുവീശിക്കൊണ്ട് അകത്തേയ്ക്കു നോക്കി കുമാരേട്ടൻ വിളിച്ചു. എന്നേ അടുത്തുകണ്ട് കസേര ചൂണ്ടിക്കാണിച്ചു. ഞാൻ ചെറിയ തിണ്ണയിൽ അരികിലേയ്ക്കു മാറിനിന്നതേയുള്ളു. ആകെ ഒരു സങ്കോചം, ഒരമ്പരപ്പ്. കയ്യിലിരുന്ന എയർബാഗ് താഴെ വെച്ചു.

‘ എളേമ്മ വെള്ളം കൊണ്ട് വരാൻ പോയതാ അഛാ… ‘ അകത്തു നിന്നും വേറൊരു കിളിനാദം കേട്ടു.
‘ മോളിങ്ങു വന്നേ… ഇതകത്തോട്ടു കൊണ്ടു വെക്ക്’ “
‘ദാ…വരുന്നഛാ.’ വീണ്ടും കിളിനാദം. പുറകേ അതിന്റെ ഉടമയും വാതില്ക്കൽ തലകാണിച്ചു.
കുമാരേട്ടന്റെ കയ്യിൽനിന്നും സഞ്ചി വാങ്ങുമ്പോഴായിരുന്നു തിണ്ണയ്ക്കരികിൽ നിന്ന എന്നെ കണ്ടത്. കണ്ടപാടെ അവളുടെ മുഖത്തൊരമ്പരപ്പും അവിശ്വാസ്യതയും. ചുണ്ടില് എന്റെ പേരുച്ചരിക്കുന്നതിന്റെ അട യാളവും ‘ച..ന്ദ്ര…ൻ… എന്റെയും മനസ്സിൽ വിസ്മയം. ഒരു നിമിഷം എന്നേത്തന്നേ നോക്കിനിന്ന ആ മുഖം കുനിഞ്ഞു. മറ്റെന്തൊക്കെയോ വികാരങ്ങൾ ആ മുഖത്തു പ്രതിഫലിച്ചു. ‘നീയെന്താടീ മിഴിച്ചു നോക്കുന്നേ… ഇത് നമ്മടെ ചന്ദ്രൻ തന്നെയാ മോളേ….’
‘എനിക്കറിയാം… മുമ്പു വന്നപ്പം ഞാൻ കണ്ടതാണല്ലോ…..’ അവളുടെ പിറകിൽ നിന്ന കലമോൾ പറഞ്ഞു.

‘ ങൂം… എനിക്കറിയാം….’ മുഖമുയർത്താതെ തന്നേ അവൾ, അഭിരാമി മറുപടി പറഞ്ഞു.
‘ എങ്കി.. … മോളു ചെന്ന് കാപ്പി എടുത്തോണ്ടു വാ… ചന്ദ്രനും കൊടുക്ക്…. ഇവൻ ഇനി പരീക്ഷ കഴിയുന്നതുവരേ ഇവിടേയാ നിക്കാൻ പോണത്….’
അഭിരാമി അകത്തേയ്ക്കുകയറിപ്പോയി. കലമോൾ എന്നെ നോക്കി പറഞ്ഞു.
‘ ചന്ദ്രനങ്കിള് ഇന്നാളത്തേതിലും തടിവെച്ചു… അങ്കിളിന്റെ മീശക്കും നല്ല കട്ടിയാ….’
അവളെന്നെ അംഗപ്രത്യംഗം വിലയിരുത്തുന്നതു പോലെ നോക്കി.
‘ ങൂം…. ഇൻസ്പെക്ടറാകാൻ നോക്കുന്ന ആളല്ലേ… വെല്യമീശ വേണം…. എന്നാ…. ഞാനീ വേഷമൊക്കെ ഒന്നുമാറട്ടെ… നീ കേറി ഇരിയെക്ക്ടാ മോനേ… എടാ…ഇത് നിന്റെ വീടാണെന്നുതന്നേ വിചാരിച്ചോണം…കേട്ടോ…….’

പറഞ്ഞിട്ട് കുമാരേട്ടൻ അകത്തേയ്ക്കുപോയി. ഞാൻ തിണ്ണയിലെ കസേരയിൽ കയറി ഇരുന്നു.
ഒന്നരവർഷംമുമ്പുകണ്ട ആതേ വീടും ചുറ്റുപാടുകളും. ഒരു മാറ്റവുമില്ല. അല്ലെങ്കിൽത്തന്നെ സർക്കാരാപ്പീസിലേ ഒരു ഗുമസ്തന് പെട്ടെന്നെന്തു മാറ്റം വരുത്താൻപറ്റും. അന്നു ഞാൻ വന്നപ്പോഴും അഭിരാമിയെ കണ്ടിട്ടില്ലേ….പക്ഷേ നാലുവർഷം മുമ്പുകണ്ട അഭിരാമിയല്ല ഇവളിപ്പോൾ. സിനിമാനടി ജ്യോതികയുടെ ശരീരപുഷ്ടി, അതൊറ്റനോട്ടത്തിൽതന്നെ മനസ്സിലാവുന്നത്ര തുള്ളിത്തുളുമ്പുന്ന യൗവനം. തടിച്ചുവിടർന്ന ചുണ്ടുകൾക്ക് ഇന്നൊരു യുവതിയുടെ മാദകത്വം കൈവന്നിരിക്കുന്നു. എടുത്തു കുത്തിയ സാരിയ്ക്കുതാഴെ കണ്ട വെളുത്ത കണങ്കാലുകൾ അവളുടെ മേനിയുടെ നിറത്തിന്റെ ഒരു സാമ്പിൾ മാത്രം. അലസമായി കെട്ടിവെച്ചിരിക്കുന്ന മുടി. ഇവളെന്തു മാത്രം മാറി. പക്ഷേ എന്നോടുള്ള സമീപനം എന്തായിരിക്കും. അതോ പഴയതിന്റെ ബാക്കിയാകുമോ, എങ്കില് ഇവിടെ കഴിഞ്ഞു കൂടുന്നത് ഒരു വീർപ്പുമുട്ടലായിരിക്കും.

‘ അങ്കിളേ, കാപ്പി… പാലു തീർന്നു പോയി… അഛൻ ഇത്ര നേരത്തെ വരൂന്നറിഞ്ഞില്ല….’
കല കട്ടൻകാപ്പിഗ്ലാസ് എന്റെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു. അതു വാങ്ങി മൊത്തിക്കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
‘ കലമോള് ഏതു ക്ലാസ്സിലാ പഠിക്കുന്നത്…?
‘ സിക്സിത്തില്…. ‘
‘ ചേച്ചിയോ….?
‘ ചേച്ചി പഠിത്തം നിർത്തി… ഇപ്പം കമ്പ്യൂട്ടറു പഠിക്കാൻ പോകുവാ…’
‘ എവിടെയാ…?
‘ ടൗണില്….എന്നും ഇല്ല… ആഴ്ച്ചേ മൂന്നു ദിവസം…. അങ്കിളെന്തിനാ ഇവിടെ നിക്കാൻ
പോണേ…?..’
അങ്ങോട്ടു കടന്നുവന്ന അഛനാണതിനുത്തരം പറഞ്ഞത്.
‘അതേ… ഈ അങ്കിളിനെ…. അവരടെ നാട്ടീന്ന് കോളേജില് വന്നു പോകാൻ സൗകര്യം കൊറവാ… രണ്ടു ബസ്സ് മാറിക്കേറുമ്പം.. പഠിക്കാൻ നേരമില്ല…. പരീക്ഷയ്ക്ക് ഒത്തിരി പഠിക്കാനൊള്ളതല്ലേ… ‘
ഒഴിഞ്ഞ ഗ്ലാസുമായി കലമോള് അകത്തേയ്ക്കുപോയി.

‘നീയാ… ബാഗെടുത്ത് തല്ക്കാലം ആ ചായ്പ്പില് വെക്ക്. സൗകര്യം ഒക്കെ പിന്നെ ഉണ്ടാക്കാം…. അഭീ…. മോളേ അഭീ….’
‘ എന്താച്ഛാ…?’ അകത്തു നിന്നും അഭിരാമി വിളികേട്ടു.
‘ മോളാ.. ചായ്പ്പൊന്നു വൃത്തിയാക്കിയ്ക്കേ… ആ ചാക്കുകെട്ടൊക്കെ വേറേ എവിടെയെങ്കിലും എടുത്തു വെക്ക്.’
‘ ശെരിയഛാ….’
‘ അയ്യോ… വേണ്ട… അതൊന്നും മാറ്റണ്ട …. ഞാൻ തന്നെ വൃത്തിയാക്കിക്കോളാം… ‘ ഞാൻ വിലക്കി.
‘ ങാ…. ഒള്ള സൗകര്യത്തിനൊക്കെ കഴിഞ്ഞു കൂട്….ചൂടത്ത് യാത്ര കഴിഞ്ഞതല്ലേ…..വേണേ തോട്ടില് പോയി കുളിച്ചോ…. തോട്ടുവക്കത്തേ കിണറ്റിലേ ഇപ്പം വെള്ളമുള്ളൂ…. വേനലല്ലേ… തോട്ടില് ഇപ്പം വേണേ ഒന്നു മുങ്ങാം…കൊറേ കഴിഞ്ഞാ.. അതും ഒണങ്ങും…കുമാരേട്ടൻ പുറത്തേക്കിറങ്ങി.
ഞാൻ ഇടതുവശത്തേ ചായ്പ്പിലേയ്ക്കുകേറി ബാഗ് ഒരു മൂലയില് വെച്ചു. ചെറിയ ഒരു ചായ്പ്പ്. പുറം തിണ്ണയിൽ നിന്നും ആയിരുന്നു അതിന്റെ വാതില്. ഒന്നു രണ്ടു ചാക്കുകെട്ടുകള് അവിടെ ഇരുന്നത് ഒരരുകിലേക്ക് ഞാൻ ഒതുക്കിവെച്ചു. അപ്പോഴേക്കും ഒരു ചൂലുമായി അഭി വന്നു.
എന്നേക്കണ്ട് ഒന്നു ശങ്കിച്ചുനിന്നു, എന്റെ മുഖത്തേക്കവൾ നോക്കിയില്ല. ഞാൻ മെല്ലെ
ഒരരികിലേയ്ക്കു മാറിനിന്നു. അവൾ എന്നേ നോക്കാതെതന്നെ ചുവരിലും ചുറ്റിലും ഉള്ള മാറാല തട്ടിക്കളയാൻ തുടങ്ങി.

‘ ആ ചൂലിങ്ങു തന്നേക്ക്…. ഞാൻ തന്നേ ചെയ്തോളാം…..’ ഞാൻ പറഞ്ഞു. ഒന്നു ചിന്തിച്ചിട്ട് അവള് ചൂല് അവിടെ ചാരിവെച്ചു. പിന്നെ പുറത്തേയ്ക്കുപോകുകയും ചെയ്തു.
ഞാൻ സമയം കളയാതെ പൊടിയൊക്കെ തൂത്തുവാരിക്കളഞ്ഞു. ഒരു ചെറിയ കട്ടില്
ഉണ്ടായിരുന്നതിന്റെ പ്ലാസ്റ്റിക്കു കെട്ടിയത് പലയിടത്തും പൊട്ടിപ്പോയിരുന്നു. ഉപയോഗിക്കാതെ കിടന്ന മുറിയായിരുന്നു അത് എന്നെനിയ്ക്കുമനസ്സിലായി.
ബാഗു തുറന്ന് തോർത്തെടുത്തു. തോട്ടിലേക്കുള്ള വഴി എനിക്കറിയാമായിരുന്നു. തോട്ടിലേയ്ക്കു നടക്കുന്ന വഴി ഞാൻ ആലോചിച്ചു. എന്റെയൊരു ഗതികേട്. അല്ലെങ്കില് വല്ലവരേയും ആശ്രയിക്കേണ്ടി വരുമായിരുന്നോ. വിധി അപകടത്തിന്റെ രൂപത്തില് എന്റെ അഛനെ തട്ടിയെടുത്തില്ലായിരുന്നെങ്കില്, എന്റെ അമ്മക്ക് ആസ്മായും വലിവും വന്നില്ലായിരുന്നെങ്കില്. കൃഷ്ണൻകുട്ടി എന്ന പോലീസുകാരന്റെ ഈ മകന്, അവന്റെ അഛന്റെ ആശയായിരുന്ന ഇൻസ്പെക്ടർ എന്ന പദവി ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാമായിരുന്നു. കോൺട്രാക്ടർ സുരേന്ദ്രന്റെ മോളായ ശാരി സ്നേഹിച്ച പുരുഷന്റെകൂടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ചു എന്ന കുറ്റത്തിന് നാടുവിടേണ്ടി വരുമായിരുന്നോ. പണക്കാരെല്ലാവരും

Leave a Reply

Your email address will not be published. Required fields are marked *