ഒരു നിമിഷം കഴിഞ്ഞ് ചോദ്യം ഒന്നു കൂടി ആവര്‍ത്തിച്ചപ്പോള്‍ അഭിരാമി തിണ്ണയിലേക്കിറങ്ങിവന്നു. യാതൊരു അണിഞ്ഞൊരുങ്ങലുമില്ലാതെ അലസമായി മുടിയും വാരിക്കെട്ടി മുഷിഞ്ഞ വസ്ത്രങ്ങളുമായി നിന്ന അവള്‍ക്ക് പതിന്മടങ്ങു സൗന്ദര്യം തോന്നിച്ചു.
വെളുത്ത
കണങ്കാലുകളെ അനാവൃതമാക്കിക്കൊണ്ട് എളിയ്ക്കുകേറ്റിക്കുത്തിയിരുന്ന പാവാടയുടെ തുമ്പ് താഴേയ്ക്ക് എടുത്തിട്ടു. ആ കണങ്കാലുകളിലെ നീലച്ച രോമങ്ങളുടെ ചാഞ്ഞ നിര ഒരു നിമിഷം എന്റെ കണ്ണുകളിലുടക്കി. കാണാതെ കാണുന്ന പെണ്ണിന്റെ ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ കൗതുകം തോന്നും. കാതിലെ ചെറിയ കമ്മലുകള്‍ തിളങ്ങി. അയച്ചു കെട്ടിയിരിക്കുന്ന മുലക്കച്ചകള്‍ക്കുള്ളിൽ ഉരുണ്ട മാറിടങ്ങള്‍ ഒന്നു തുളുമ്പി. ഒളിഞ്ഞു നോക്കാന്‍ കൊതിതോന്നിപ്പോയി. ഹാഫ്‌സാരിയുടെ തുമ്പത്ത് കൈ തുടച്ചുകൊണ്ടവള്‍ ചോദിച്ചു.
‘ ഊം…?.. എന്താ …ഇത്ര രാവിലേ… ഇവിടാരുമില്ല…’ അവളുടെ സ്വരത്തില്‍ ദേഷ്യം
കലര്‍ന്നിരുന്നു….