ചന്ദ്രകാന്തം 12

അമ്മ എന്നെ നോക്കുകയാണെന്നെനിക്കു തോന്നി. ലൈറ്റിന്റെ വെട്ടം കണ്ണില് അടിക്കാതിരിക്കാൻ അറിയാതെയെന്നോണം ഞാനെന്റെ കൈത്തലം നെറ്റിയിൽ കണ്ണിനു മുകളിലേക്കു വെച്ചു കിടന്നു. അമ്മ നടക്കുന്ന കാൽപ്പെരുമാറ്റം കേട്ടപ്പോൾ ഞാൻ മെല്ലെ ഒരു കണ്ണുചിമ്മി നോക്കി. എനിക്കു പുറം തിരിഞ്ഞു നടന്ന് പോകുന്ന അമ്മ. ബ്ലൗസു മാത്രം ധരിച്ചിട്ടുള്ളൂ…അരക്കു താഴെ നഗ്നം. അമ്മ രാത്രിയിൽ ഒരു മുണ്ടും ബ്ലൗസും മാത്രമേ ധരിക്കൂ എന്നറിയാം. എന്റെ ചങ്കിടിപ്പ് കൂടി . ടെൻഷനടിച്ച് ടെൻഷനടിച്ച് ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഞാനൊന്നു മയങ്ങി. ഞാനുണർന്നപ്പോഴേക്കും അമ്മ വെളിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. എനിക്കുള്ള ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. പേരിനു മാത്രം കഴിച്ചിട്ട് ഞാൻ വെളിയിലേക്കിറങ്ങി. കൂട്ടുകാരന്റെ വീട്ടിലെത്തി, അവനുമൊത്ത് വെറുതേ അവിടെയുമിവിടെയും കറങ്ങി നടന്നു. സന്ധ്യ കഴിഞ്ഞപ്പോൾ വീട്ടിലെത്തി. നിലവിളക്കിന്റെ അടുത്ത് അമ്മ എന്നേയും കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ കോലായിലേക്കു കയറി ഇരുന്നു.
‘നീ ഇതു വരേ എവിടെയായിരുന്നു…? ഉച്ചയ്ക്കെന്തേ ഉണ്ണാതിരുന്നത്…?..’
ഞാൻ മിണ്ടിയില്ല, എന്റെ നാക്കു പൊന്തിയില്ല. മനസ്സില് വിഷമവും ഇഛാഭംഗവുമായിരുന്നു.
‘നിന്നോടാ ചോദിച്ചത്…. നീ വല്ലതും പഠിച്ചോ… ഇന്ന്…?…’ മിണ്ടാതെ ഞാൻ നഖം കടിച്ചുകൊണ്ടിരുന്നു.

‘വാ… വന്നു വല്ലതും കഴിച്ചിട്ട് കെടന്നൊറങ്ങ്….രാവിലേ കോളേജില് പോകണ്ടതാ…’ അമ്മ എഴുന്നേറ്റു പോയി. കുറച്ചു കഴിഞ്ഞു അമ്മ വിളിച്ചു. ഞാൻ വിളി കേട്ടില്ല. അനങ്ങാതിരുന്നു. അമ്മ കോലായിലേക്കു വന്നു. പിന്നെ എന്റെ ഒപ്പം ഇരുന്നു. എന്നിട്ട് പതുക്കെ വിളിച്ചു‘ മോനൂട്ടാ….’
അമ്മക്കു സങ്കടം തോന്നുമ്പോഴോ മനസ്സില് എന്നോടു സ്നേഹം കൂടുമ്പോഴോ മാത്രമേ എന്നെ അങ്ങനെ വിളിക്കാറുള്ളു.

‘ ഹെന്റെ …അമ്മേ…’
ഞാൻ കരഞ്ഞു പോയി. മനസ്സില് തിങ്ങിനിന്ന കുറ്റബോധവും സങ്കടവും കണ്ണീരായി പുറത്തേയ്ക്കോഴുകി. അമ്മ എന്നെ അവരുടെ ചുമലിലേക്കു ചായിച്ചുകിടത്തി. ഒന്നും മിണ്ടാതെ എന്റെ മുതുകില് തലോടി എന്നേ കരയാൻ അനുവദിച്ചു. ഒടുവില് മനസ്സൊന്നു തണുത്തപ്പോൾ എന്റെ കരച്ചിലൊതുങ്ങി. ആ ചുമലില് ഞാൻ കിടന്നു നെടുവീർപ്പിട്ടു.
‘ പോട്ടെടാ… സാരമില്ലെടാ… എനിയ്ക്കെന്റെ മോനൂട്ടനും നെനക്കു ഞാനുമല്ലേ ഉള്ളു….:
അപ്പുറത്ത് അടുക്കളയില് പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം, കുമാരേട്ടന്റെ കോട്ടുവായുടെ ശബ്ദം.
അകലെ ഏതോ ഒരു നായുടെ കുര കേട്ടു. ജനലിൽ കൂടി അരണ്ട നിലാവെളിച്ചം കടന്നു വന്നു.
ഇനി നാളെ പഠിക്കാം. പിറ്റേന്നു വെളുപ്പിനു തന്നേ ഞാനുണർന്നു. മുഖമൊന്നു കഴുകാൻ വേണ്ടി അടുക്കളപ്പുറത്തേക്കു ചെന്നു. അടുക്കളയില് ലൈറ്റുണ്ട്.

എനിക്കു മുമ്പേ തന്നേ പെണ്ണുങ്ങള് ഉണർന്നിരിക്കുന്നു. അടുക്കളമുറ്റത്ത് ഒരു മൺകലം ഇരിപ്പുണ്ട്, അതില് നോക്കി. കഷ്ടിച്ച് കുറച്ചു വെള്ളം കാണും. അടുത്തു തന്നേ ഒരു കറുത്ത ടാർ വീപ്പ ഇരിക്കുന്നു അതിന്റെ
തടിയടപ്പു പൊക്കി നോക്കി. അതിലും അടിയില് അല്പം വെള്ളമേ ഉള്ളു. പേസ്റ്റ് തേച്ച് ബ്രഷെടുത്ത് അരയില് തിരുകി. അടുക്കളത്തിണ്ണയില് ഒരു അലുമിനിയം കലവും ചെപ്പുകുടവും ഇരിക്കുന്നു. അതു രണ്ടുമെടുത്ത് കിണറ്റുകരയിലേക്കു നടന്നു. തോട്ടുവക്കില്
കുറ്റിക്കാട്ടിന്റെ സഹായത്തോടെ കർമ്മങ്ങള് നടത്തി. വീട്ടില് ചെയ്യുന്ന പതിവുവ്യായാമങ്ങളും
ചെയ്തു. എല്ലാം കഴിഞ്ഞ് കുടങ്ങളില് വെള്ളം നിറച്ചു. അപ്പോഴേക്കും അയല്പക്കത്തെയാവും ഒന്നുരണ്ടു പെണ്ണുങ്ങള് വെള്ളം കോരാനെത്തി. ഞാൻ പാത്രങ്ങള് തോളിലെടുത്ത് വീട്ടിലേക്കു നടന്നു. വീപ്പയില് വെള്ളമൊഴിച്ചു. മൂന്നുനാലു പ്രാവശ്യം കൊണ്ട്
വീപ്പ ഏതാണ്ടു നിറയാറായി. എങ്കില് പിന്നെ നിറച്ചേക്കാം, എനിയ്ക്കൊരു വ്യായാമവുമായല്ലൊ. അടുത്ത ട്രിപ്പു കഴിഞ്ഞു വരുമ്പോൾ അടുക്കളവശത്തേ വാതില്ക്കല് എന്നേത്തന്നേ നോക്കി നില്ക്കുന്ന എളേമ്മ. മുറ്റത്തരികില് പല്ലു തേച്ചുകൊണ്ടു നില്ക്കുന്ന കുമാരേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *