ജന്മാന്തരങ്ങൾ 1

എന്നിട്ട് ചോദിച്ചു

“” അസ്റാറാബാദിലെ രാജകുമാരി കരയുകയാണോ !

ആ നിമിഷം അവളുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു
രാജ കുമാരിയാ .., ഞാനാ ,.. അമ്മേ ,..
അവിടുന്ന് എന്നെ കളിയാക്കിയതാണല്ലെ

ഹേ …. ത്യാഗത്തിന്റെ നക്ഷത്രമേ ഇരുട്ടിന്റെ കാവൽകാരിയെ വിശ്വസിച്ചാലും

ഏ … എന്താ ,..

എന്താ എന്നെ വിളിച്ചത്…..

ഒന്നുമില്ല തൽക്കാലം മോൾ വാ ഈ രാത്രി ഒറ്റയ്ക്ക് യാത്ര വേണ്ട
പർവീൺ അനിഖയോടായി പറഞ്ഞു.

എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ

എന്താ … എന്നെ പേടിയാണോ ?
പർവീൺ ചോദിച്ചു.

ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്

അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.

പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും
മാത്രമാണ് പറയാനായത്.

വാ എന്റെ വീട്ടിൽ പോകാം അവൾ അനിഖയുടെ കയ് ചേർത്ത് പിടിച്ചു രാത്രിയിലെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു നീങ്ങി……………

നിരവധി തവണ ഇത് വഴി വന്നിട്ടുണ്ടെങ്കിലും അമ്മയുടെ കയ് പിടിച്ചു നടക്കുന്ന ഈ വഴിയിൽ എല്ലാം തന്നെ എനിക്ക് പുതുമയുള്ളതാണ് മുമ്പൊരിക്കൽ പോലും ഈ വഴികൾ ഒന്നും ഇവിടെ ഞാൻ കണ്ടിട്ടില്ല

നിലാവെളിച്ചത്തിൽ വഴികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി

വഴിയോരത്തെവിടെയൊക്കെയോ നിശാഗന്ധി പൂത്ത സൗരഭ്യം നാസികയിലേക്ക് അടിച്ചു കയറുന്നു,.,.

ആ സൗരഭ്യം ആത്മാവിന് എന്തോ ഉണർവ്വ് നൽകുന്നതായി ഒരു ഫീൽ
അമ്മയുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല .,.
ആ മരതകമിഴികൾക്ക് എന്തോ ആജ്ഞാ ശക്തിയുള്ളത് പോലെ.

എങ്കിലും പിന്നിടുന്ന വഴികളിലേക്ക് പകച്ച് നോക്കി ഞാൻ ചോദിച്ചു !

അങ്ങ് ആരാണ് ?

“”ഞാൻ ആരാണെന്നതിൽ എന്ത് കാര്യം ?
ഇത് എന്റെ കടമയാണ് “”
പർവീൺ പറഞ്ഞു.

ആരാണെന്ന് പറഞ്ഞില്ല അനിഖ വീണ്ടും ചോദിച്ചു !

ഞാൻ ഇരുണ്ട രാത്രിയുടെ കാവൽക്കാരി
അതായത് ഇരുണ്ട രാത്രിയിലെ ക്രൂരതകളിൽ നിന്നും മനസ്സിൽ ഒരണുമണിതൂക്കമെങ്കിലും നൻമയുള്ളവരെ കാക്കുന്ന കാവൽക്കാരി

നോക്കൂ……ഈ രാത്രിയെത്രസുന്ദരമാണ്! അതെ..,.,രാത്രിയെ ഭീകരതയുടെ മൂടുപടം അണിയിക്കുന്ന മനുഷ്യ മൃഗങ്ങളിൽ നിന്നും രാത്രിയെ രക്ഷിക്കുന്നത് ജീവിതവൃതമാക്കിയ ഇരുണ്ട രാത്രിയുടെ കാവൽക്കാരിയാണ് ഞാൻ..,.

അമ്മ എന്നോട് പറഞ്ഞു
അമ്മയുടെ അപ്പോഴത്തെ മുഖഭാവം എല്ലാം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം
നിറഞ്ഞു തുടങ്ങി

ഇതൊന്നും കേട്ട് മോൾ പേടിക്കണ്ടട്ടോ !
പുഞ്ചിരി തൂകി എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്ത് നോക്കി അമ്മ പറഞ്ഞു.

അമ്മേ …. ഞാൻ വിളിച്ചു

എനിക്ക് അങ്ങയെ അങ്ങനെ വിളിക്കാമോ
തൽക്കാലം അങ്ങനെ വിളിച്ചോ തീർച്ചയായും മാറ്റി വിളിക്കേണ്ട സമയം വരും

സുന്ദരഭീകരമായ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഞങ്ങൾ നടത്തം തുടർന്നു

തിങ്ങി നിറഞ്ഞ പൈൻ മരങ്ങൾക്കിടയിലൂടെ നിലാവെച്ചം അരിച്ചിറങ്ങുന്നു

കുറച്ചു ദൂരം പിന്നിട്ടപ്പോൾ നിലത്ത് രത്നക്കല്ലുകൾ ദൃശ്യമായിതുടങ്ങി
നമ്മുടെ നാട്ടിലെ ചരൽ കല്ലുകൾ പോലെ
ഇന്ദ്രനീലം , മാണിക്ക്യം, മരതകം , അങ്ങനെ നിരവധി ഇനം രത്നങ്ങൾ

“”എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ ?
ഞാൻ അമ്മയോട് ചോദിച്ചു

“” തീർച്ചയായും വിശ്വസാക്കാം അമ്മ മറുപടി നൽകി.

സ്വർണനിർമ്മിതമായ മേൽക്കൂര രത്നം കൊണ്ട് അലങ്കരിച്ച തടാകത്തിന് നടുവിലുള്ള ഒരു കൊച്ചു വീടിനു മുന്നിൽ ഞങ്ങൾ എത്തി നിന്നു

അതും കൂടെ ആയപ്പോൾ ഞാൻ ഏതോ കിളി പോയ അവസ്ഥയിൽ ആയി.

തടാകത്തിൽ നിറയെ മൺ ചിരാതുകളിൽ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു
ഒപ്പം റോസ് ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുമുണ്ട്
“”ശെരിക്കും ഞാൻ ഇപ്പോ ഭൂമിയിൽ തന്നെ ആണോ ?
അതോ അവൻമാർ നേരത്തെ എന്നെ കൊന്നോ ?
ഞാൻ ഇപ്പോൾ സ്വർഗത്തിൽ ആണോ ?
അപ്പോ ഇനി ഒരിക്കലും എനിക്ക് എന്റെ ശഹുവിനോടൊപ്പം ജീവക്കാൻ പറ്റില്ല അല്ലെ ?
അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഹേയ് … ശഹ്സാദീ….. ( രാജകുമാരി )
അവിടുന്ന് ഇപ്പോഴും ഇഹലോകവാസം വെടിഞ്ഞിട്ടില്ല !

Leave a Reply

Your email address will not be published. Required fields are marked *