“””പർവീണിന്റെ മനുഷ്യ ജന്മത്തിലൂടെ ഒരു സഞ്ചാരം “”
ഹിന്ദുസ്ഥാനിൽ നിന്നും ഹുറാസാനിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു ഞാൻ.
കുദിരപ്പുറത്തുള്ള ദീർഘ യാത്രയും പൊതുവേ ഉഷ്ണം മുന്നിട്ടു നിൽക്കുന്ന കാലാവസ്ഥയും തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത വിധം എന്നെ തളർത്തിയിരുന്നു.
അങ്ങനെയാണ് ഞാൻ നദീ തീരത്തുള്ള ഒരു മുസാഫിർഖാന(സത്രം , യാത്രക്കാർക്ക് താമസിക്കാനുള്ള സ്ഥലം) യിൽ രാത്രി തങ്ങാം എന്ന് കരുതിയത് .
സത്രത്തിന്റെ സൂക്ഷിപ്പുകാരനുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിച്ച ശേഷം ഞാൻ ആഹാരത്തിനുള്ള വക കണ്ടെത്താൻ അമ്പും വില്ലുമായി പുറത്തേക്കിറങ്ങി.
സമയം ഏതാണ്ട് രാത്രിയുടെ രണ്ടാം യാമത്തോട് അടുത്ത നേരം.
എങ്ങും കനത്ത നിശ്ശബ്ദത
പെട്ടന്നാണ് അത് സംഭവിച്ചത്, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് നദിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കൂട്ടം മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദകോലാഹലം ഉയർന്നു കേൾക്കുന്നു.
അതു നദിയിലൂടെ അടുത്തടുത്ത് വരികയാണ്.
ഞാൻ ആകെ ഭയന്നു വിറച്ചു….
ദൈവമേ എന്നെ രക്ഷക്കണേ….
ഇത്രമാത്രമേ ഞാൻ പറഞ്ഞൊള്ളൂ!
സർവ്വ നാടീ വ്യൂഹങ്ങളേയും തളർത്തുന്നതായിരുന്നു ആ കാഴ്ച.
“”” ഞാൻ പതിയെ നദീ തീരത്തെ കഴുത്തറ്റം വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഇടയിലേക്ക് നുഴഞ്ഞു കയറി”””
ശ്വാസം പോലും വിടാതെ ഞാൻ നദിയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…
“””ഇരുപതോളം തോണികളിലായി ഒരു വലിയ ഘോഷയാത്രാസംഘം നദിയിലൂടെ മുന്നോട്ട് വരുന്നു”””
അവരിൽ എല്ലാവരും തന്നെ പത്ത് അടിക്കു മുകളിൽ ഉയരവും അദിനൊത്ത വണ്ണവും ഉള്ളവരാണ്.
കുന്ദങ്ങൾ ഉയർത്തി പിടിച്ചു ആർത്തട്ടഹസിച്ചാണ് ഘോഷയാത്രാ സംഘത്തിന്റെ വരവ്.
മനുഷ്യ ശിരസ്സുകൾ കുന്ദ മുനകളിൽ കുത്തി നിർത്തിയിരിക്കുന്നു.
സംഘത്തിന്റെ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ആളുടെ കൈയ്യിൽ ഒരു അധികാരദണ്ഡ് ഉണ്ട് , അധികാര ദണ്ഡിന്റെ തലഭാഗം മനുഷ്യ തലയോട്ടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
കൈകാലുകൾ വരിഞ്ഞു കെട്ടിയ നിലയിൽ ഒരു യുവതിയെ തോണിയുടെ നടുക്ക് ബന്ധിച്ചു കെട്ടിയിരിക്കുന്നു.
ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണിക്കഷ്ണം തിരുകി കയറ്റിയിരിക്കുന്നു.
ആ സംഘം കടന്നു പോയ ഉടനെ സത്രത്തിലേക്ക് തിരികെ ഓടി.
“”‘ ഹേ സത്രം സൂക്ഷിപ്പുകാരാ വാതിൽ തുറന്നാലും “””
എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ വാതിലിൽ ശക്തമായി അടിച്ചു”””
“”” ഹാ ഇത്ര പെട്ടെന്ന് വേട്ട കഴിഞ്ഞോ
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭനായ വേട്ടക്കാരൻ താങ്കൾ തന്നെയാണ് മിത്രമേ””” എന്ന് പറഞ്ഞു അയാൾ വാതിൽ തുറന്നു…..
വാതിൽ തുറന്നതും ഞാൻ ഓടി അകത്തേക്ക് കയറി .
എന്നിട്ട് സത്രം സൂക്ഷിപ്പുകാരനോട് വാതിൽ അടക്കാൻ ആവശ്യപ്പെട്ടു.
ഹേ മിത്രമേ ……
താങ്കൾ എന്താണ് ഇങ്ങനെ കിദക്കുന്നത് എന്തോ കണ്ടു ഭയന്ന പോലെ ഉണ്ടല്ലോ!
സത്രം സൂക്ഷിപ്പുകാരൻ ചോദിച്ചു……..
“””കുശലാന്വേഷണം പിന്നീടാകാം മിത്രമേ ആദ്യം താങ്കൾ വാതിൽ അടക്കൂ”””
ഞാൻ പറഞ്ഞു.
“””എന്തു പറ്റി മിത്രമേ താങ്കൾ വല്ലാതെ ഭയന്ന പോലെ”””
ഞാൻ കണ്ടകാര്യങ്ങൾ എല്ലാം സത്രം സൂക്ഷിപ്പുകാരനെ ധരിപ്പിച്ചു…
എല്ലാം കേട്ടുകഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു .
“””അവർ മർഘട്ട് എന്ന പ്രദേശത്ത് താമസിക്കുന്ന നരഭോജികളാണ് ….
അവർ വേട്ട കഴിഞ്ഞു വരുന്ന രംഗമാണ് താങ്കൾ കണ്ടത്..”””
ഇവിടെ ഒരു തോണി കിട്ടാൻ വല്ല മാർഘവും ഉണ്ടോ… ?
ഞാൻ സത്രം സൂക്ഷിപ്പുകാരനോട് ചോദിച്ചു
അതൊക്കെ നമുക്ക് സംഘടിപ്പിക്കാം എന്താണ് ആവശ്യം?
അയാൾ ചോദിച്ചു…..
എനിക്ക് … എനിക്കാ പെൺകുട്ടിയെ രക്ഷിക്കണം ഞാൻ പറഞ്ഞു…
ഹേ … വിഡ്ഢീ….
താങ്കൾക്ക് ജീവനിൽ കൊദിയില്ലേ …
താങ്കൾക്ക് ചിത്തഭ്രമം വല്ലതും പടിപെട്ടോ……
എന്ന് പറഞ്ഞു സത്രം സൂക്ഷിപ്പുകാരൻ എന്നെ ശകാരിച്ചു…
“””ചിത്തഭ്രമം എനിക്കല്ല കൺമുന്നിൽ അക്രമവും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന താങ്കളേപ്പോലുള്ളവർക്കാണ് ചിത്തഭ്രമം”””
