തുളസിദളം – 8അടിപൊളി  

••❀••

വൃന്ദ പതിയെ മുന്നോട്ട് നടന്നു, അടുത്ത രണ്ട് ദിവസം വിളക്ക് വയ്ക്കുന്ന ആൾക്കല്ലാതെ മറ്റാർക്കും കാവിൽ പ്രവേശനം ഉണ്ടാവില്ല… കവിനരികിലെത്തി കാവിന് ചുറ്റുമുള്ള കൽവിളക്കുകളിലും കാവിന് മുന്നിൽ വച്ചിരുന്ന വലിയ നിലവിളക്കിലും എണ്ണ ഒഴിച്ച് തിരിയിട്ടു, തീണ്ടിന്മേൽ വച്ചിരുന്ന പാവവിളക്ക് തൊട്ടുതൊഴുത് അത് എടുക്കാനാഞ്ഞതും ആരോ അവളെ പിറകിലേക്ക് വലിച്ചിട്ടിരുന്നു…പുറകിലേക്ക് വീണ വൃന്ദ ഞെട്ടിത്തരിച്ചുപോയി…

ആറടിക്കു മുകളിൽ പൊക്കമുള്ള ഒരു മനുഷ്യൻ അവളുടെ മുന്നിലേക്ക് വന്ന് നിന്നു, ഇരുട്ടുകാരണം മുഖം വ്യക്തമല്ല… ചുണ്ടിൽ എരിയുന്ന ചുരുട്ട്, ആ ചുരുട്ട് ആഞ്ഞുവലിക്കുമ്പോൾ ആ പ്രകാശത്തിൽ അയാളുടെ മുഖം പേടി തോന്നിക്കുമായിരുന്നു, അവളെ നോക്കി അയാൾ വല്ലാത്ത ഭാവത്തിൽ ചിരിച്ചു, പേടിച്ച് വിറച്ച വൃന്ദ ഒരു നിമിഷം ശബ്ദിക്കാനാകാതെ ഇരുന്നു,

അയാളുടെ പിന്നിൽ നാലഞ്ചുപേരുകൂടി വന്നു,

വൃന്ദയ്ക്ക് നിലവിളിക്കാൻ പോലും പറ്റാതെ അവരെ പേടിയോടെ നോക്കിയിരുന്നു, നിലവിളിച്ചാൽപോലും ചെണ്ടമേളത്തിന്റെ ശബ്ദത്തിൽ ആരും കേൾക്കുകയില്ലായിരുന്നു,

മുന്നിൽ നിന്നയാൾ അവളെ മുടിക്കുത്തിൽ പിടിച്ച് കൂട്ടാളികളുടെ നേരെയെറിഞ്ഞുകൊടുത്തു, വൃന്ദ ഉറക്കെ നിലവിളിച്ചു,

“കൊണ്ട് പൊയ്ക്കോ… അവളുടെ ദേഹത്ത് ഒരു പാടുപോലും വരാൻ പാടില്ല…”

അയാൾ അവരോടായി പറഞ്ഞു,

“നിൽക്ക്…”

അവർ അവളെ മുടിക്കുത്തിൽ പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഇരുട്ടിൽ ആരോ വിളിക്കുന്നത് കേട്ട് അവർ ഒരു നിമിഷം നിന്നു, അപ്പോഴും വൃന്ദ കരഞ്ഞുകൊണ്ട് കുതറുന്നുണ്ടായിരുന്നു, മുന്നിലേക്ക് വന്ന ശില്പയെയും രാജേന്ദ്രനെയും കണ്ട് വൃന്ദ ഒന്ന് ഞെട്ടി,

ശിൽപയുടെ ചുണ്ടിൽ പുച്ഛത്തോടും പരിഹാസത്തോടുമുള്ള ഒരു ചിരി വിരിഞ്ഞിരുന്നു,

“ശിൽപ്പേച്ചി എന്നെ രക്ഷിക്ക്… എന്നെ ഒന്നും ചെയ്യല്ലെന്ന് പറ ശിൽപ്പേച്ചി… വല്യച്ഛ… എന്നെ രക്ഷിക്ക്…”

വൃന്ദ അലമുറയിട്ടു, അത് കേട്ട് രണ്ടുപേരും ക്രൂരമായി ചിരിച്ചു

“നിന്നോട് ഞാൻ പറഞ്ഞതാ എന്റെ സ്വന്തമായതിനെ കണ്ണ് വയ്ക്കരുതെന്ന്… അപ്പൊ നീ കേട്ടില്ല… അതിനുള്ള ശിക്ഷയാണിത്…”

ശില്പ അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“നീയെന്താടി കരുതിയെ… രുദ്രിനെ കെട്ടി ഇവിടുത്തെ കെട്ടിലമ്മയായി കഴിയാന്നോ…? അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…”

ശില്പ അലറി, അപ്പോഴേക്കും രാജേന്ദ്രൻ മുന്നോട്ട് വന്നു

“എന്താ ചെയ്യാ മോളെ… നിന്റെ തന്തേടേം തള്ളേടേം ആ നിന്റെ മുത്തശ്ശൻറേം മുത്തശ്ശിടേം വിധി തന്നാ നിനക്കും…”

വൃന്ദ അമ്പരപ്പോടെ അയാളെ നോക്കി

“മനസ്സിലായില്ലേ…? എല്ലാത്തിനേം കൊല്ലാൻ ഏൽപ്പിച്ചത് ഞാനാ… നിന്റെ അമ്മയുണ്ടല്ലോ മീനാക്ഷി… ഞാനവളെ പണ്ടേ നോട്ടമിട്ടതാ… നളിനിയെ കെട്ടുമ്പോഴും എന്റെ മനസ്സിൽ ദേവടത്തെ മുഴുവൻ സ്വത്തുക്കളും മീനാക്ഷിയും ആയിരുന്നു… ഒരിക്കൽ ഞാനൊന്ന് ഒതുക്കിപ്പിടിച്ചതാ അവളെ… അപ്പൊ നിന്റെ തന്ത… അവൻ എന്നെ തല്ലി കൊല്ലാറാക്കി… വീണ്ടും ഞാൻ പദ്ധതിയിടുമ്പോഴേക്കും അവൻ അവളെ വിളിച്ചിറക്കി കല്യാണം കഴിച്ചു…

നിന്റെ മുത്തശ്ശനെ പറഞ്ഞു തിരിച്ചു രണ്ടിനേം ഞാൻ വീട്ടീന്ന് പുറത്താക്കി… സ്വത്തെല്ലാം എന്റേതാണെന്ന് കരുതി ഞാൻ കാത്തിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോ കിഴട്ട്കിളവന് ഇളയ മോളോട് സ്നേഹം… രണ്ടിനേം തിരിച്ചു വിളിക്കാൻ മോഹം തുടങ്ങിയപ്പോ ഞാനാ നിന്റെ തന്തേം തള്ളേം തീർത്തത്… ഒരു തെളിവുപോലും ഇല്ലാതാക്കി ഞാൻ…”

വൃന്ദ അമ്പരപ്പോടെ അയാളെ നോക്കിനിന്നു

“പിന്നേ ഓരോ അവസരം കിട്ടിയപ്പോ കിഴവനേം പിന്നേ ആ കിഴവിയേം തീർത്ത് ഞാൻ… അപ്പോഴാണ് അയാളുടെ അമ്മേനെ കെട്ടിക്കാനായിട്ട് ഒരു വില്പത്രം… ആധായമുള്ളതെല്ലാം ഇളയ മോൾക്ക് എഴുതി വച്ചിരിക്കുന്നു, നിനക്ക് പ്രായപൂർത്തിയാകുമ്പോൾ നിനക്ക്… ഇപ്പൊ നിന്നെ ഞാൻ ഇല്ലാതാക്കിയില്ലങ്കിൽ എല്ലാം കൈ വിട്ട് പോകും… എനിക്ക് വേണം ഈ കാണുന്നതെല്ലാം… അതിന് നീയും നിന്റെ അനിയനും ഇല്ലാതാകണം…”

എല്ലാം കേട്ട് വൃന്ദയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി, അവൾക്ക് ഒരു മരവിപ്പായിരുന്നു

“നീ പേടിക്കണ്ട നിന്നെ ഇവർ മഹിക്കും സുരേശനും കൊടുക്കും, അവർ നിന്നെ നല്ലപോലെ ആസ്വദിക്കും മടുക്കുംവരെ… പിന്നേ ഏതെങ്കിലും വേശ്യാലയത്തിൽ, ശിഷ്ടജീവിതം സുഖം…”

അയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞു നിർത്തി

“ഇനി കൊണ്ട് പൊയ്ക്കോ… ഒച്ചയുണ്ടാക്കരുത്…”

അയാൾ കാളിയനോടും കൂട്ടരോടും പറഞ്ഞു,

കാളിയൻ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചും ഒരു ആംബ്യുളും എടുത്ത് സിറിഞ്ചിൽ മരുന്ന് നിറച്ച് കുതറിക്കൊണ്ടിരുന്ന വൃന്ദയുടെ കയ്യിലേക്ക് കുത്തിയിറക്കി, അല്പനേരത്തിനുള്ളിൽ അവളുടെ കണ്ണുകൾ അടഞ്ഞു വന്നു അവൾ കുഴഞ്ഞു, കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അവളെയെടുത്ത് തോളിലേക്കിട്ട് പുറത്തേക്ക് നടന്നു, എല്ലാവരും പോകുന്നത് നോക്കി ശില്പയും രാജേന്ദ്രനും വിജയചിരിയോടെ അൽപനേരം നോക്കി നിന്നു പിന്നീട് പുറത്തേക്ക് നടന്നു,

അപ്പോഴും കാവിലെ വിളക്കുകൾ തെളിഞ്ഞിരുന്നില്ല… ആ പാവവിളക്കിൽ തിരി നിറഞ്ഞു കത്തിക്കൊണ്ടിരുന്നു…

എല്ലാവരും പുറത്തേക്ക് പോയ ആ നിമിഷം കാവിന് മുന്നിലെ നിലവിളക്കും ചുറ്റുമുള്ള കാൽവിളക്കുകളും തനിയെ പ്രകാശിച്ചു

കാക്കാത്തിയമ്മ പതിയെ കണ്ണുകൾ തുറന്നു, തൊട്ടടുത്തുനിൽക്കുന്ന അതിസുന്ദരിയായ പെൺകുട്ടിയെ നോക്കി, നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ അവൾ മുന്നിലേക്ക് വന്നു

“കല്പിച്ചാലും അമ്മേ…”

അവൾ തൊഴുതുകൊണ്ട് പറഞ്ഞു, കാക്കാത്തിയമ്മയുടെ മുഖം ഗൗരവത്താൽ ചുവന്നു, നെറ്റിയിലെ ചുവന്ന പൊട്ട് നക്ഷത്രത്തെപ്പോലെ തിളങ്ങി.

••❀••

ശില്പയ്ക്ക് ഉറക്കെയുറക്കെ ചിരിക്കണമെന്ന് തോന്നി, അത്ര സന്തോഷത്തിലായിരുന്നു അവൾ,

“thanks അച്ഛാ… thanks a lot…”

അവൾ രാജേന്ദ്രനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു,

“ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്റച്ഛനെയാ… കാരണം എനിക്ക് വേണ്ടതെല്ലാം എന്റച്ഛൻ എനിക്ക് തന്നിട്ടുണ്ട്… you are a good father…

അവൾ ആ ഉണ്ണി… കുട്ടിക്കാലം മുതൽക്കേ എന്നിൽ ദേഷ്യവും പകയും വളർത്തിയവൾ, ഞാൻ മോഹിച്ചതെല്ലാം തട്ടിയെടുത്തവൾ… ഇനി ഉണ്ണിയെന്നൊരു അദ്ധ്യായം ഇല്ല…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

അയാൾ അവളെ ചേർത്ത് പിടിച്ചു, അവർ കവിനുള്ളിലൂടെ ചുറ്റി കറങ്ങി കരിമ്പനയുടെ അടുത്ത് കാവിലേക്ക് പോയി തിരികെവരുന്ന വൃന്ദയെ കാത്ത് നിൽക്കുന്നവരുടെ അടുത്തേക്ക് വന്നു

വർധിച്ച സന്തോഷത്തോടെ രണ്ടുപേരും മുന്നിൽത്തന്നെ ഗൂഢമായ ചിരിയോടെ നിന്നു,

“ഇത്രേം നേരായിട്ടും ഉണ്ണിമോളേ കാണുന്നില്ലല്ലോ…? തിരക്കി പോണോ…?”

Leave a Reply

Your email address will not be published. Required fields are marked *