അത് കേട്ട് ശിൽപയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി
“ഇപ്പൊ മനസ്സിലായോ… നിന്റെ തന്തയെ തകർക്കാനുള്ള എന്റെ വജ്രായുധം…”
ശില്പ ഭയത്തോടെ വിവേകിനെ നോക്കി
“ഇതാരുടെ ശബ്ദമാണെന്ന് മനസ്സിലായോ…? ഇല്ല അല്ലേ…? എന്നാ കേട്ടോ… ഒരു കഥ പറഞ്ഞു തരാം…
രണ്ട് ഇണപിരിയാത്ത രണ്ട് കൂട്ടുകാരുണ്ടായിരുന്നു, ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കും, ഓർമവച്ച കാലം മുതൽ അവരോരുമിച്ചായിരുന്നു, അതിലൊരാളുടെ പെങ്ങൾ അവർ രണ്ടുപേർക്കും പെങ്ങളായി, ജീവനായി… അവർ വളർന്നു, കൂട്ടുകാരിൽ ഒരാൾ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നാൽ അവന്റെ പ്രാരാബ്ദം അവന് തുടർന്ന് പഠിക്കാനുള്ള വഴി അടച്ചു, പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കുഞ്ഞുപെങ്ങൾ അവളുടെ പഠനം ഉപേക്ഷിച് ജോലിക്കിറങ്ങുന്നു, എല്ലാവരും ഒരുപാട് പറഞ്ഞു നോക്കി, അവൾ കേട്ടില്ല, തന്റെ പ്രീയപ്പെട്ട ഏട്ടന് വേണ്ടി, അവനെ പഠിപ്പിക്കാൻ വേണ്ടി അവൾ പഠനം ഉപേക്ഷിച്ചിറങ്ങി, വീടിന്റെ ആധാരം ബാങ്കിൽ ഇട് കൊടുത്ത് ലോൺ എടുക്കാനുള്ള ശ്രമങ്ങളെല്ലാം മുന്നാധാരത്തിലെ പിശക് പറഞ്ഞ് തടയപ്പെട്ടു, ഒടുവിൽ അവൾ ആ ആധാരം നാട്ടിലെ ഒരു കൊള്ളപലിശക്കാരന് പണയം വച്ചു പണം വാങ്ങി, അവൾ ചെയ്യാവുന്ന പണി മുഴുവനും രാവും പകലും ഇല്ലാതെ ചെയ്ത് കടം വീട്ടിക്കൊണ്ടിരുന്നു, ആരുടെയും സഹായം അവൾ സ്വീകരിച്ചില്ല, അവസാനം കടം വീട്ടികഴിഞ്ഞു ആധാരത്തിനായി ചെന്ന അവളെ ആ കൊള്ളപലിശക്കാരനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് ചവച്ചു തുപ്പി, സ്വന്തം മോളുടെ പ്രായം പോലുമില്ലാത്ത ആ കുട്ടിയെ അവന്മാർ കടിച്ചു കുടഞ്ഞു, ജീവിതവും മാനവും നഷ്ടപ്പെട്ട അവളും അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, അതറിഞ്ഞ ആ സഹോദരൻ തകർന്നുപോയി, ആ പെൺകുട്ടിക്ക് നീതി കിട്ടാൻ അവൻ പോലീസ് സ്റ്റേഷനിലും രാഷ്ട്രീയക്കാരുടെ ഓഫീസുകളിലും കയറിയിറങ്ങി, എങ്ങു നിന്നും അവന് നീതി കിട്ടിയില്ല, അവനോടൊപ്പം ഏതിനും കൂടെ നിന്ന അവന്റെ കൂട്ടുകാരനെ ആ പലിശക്കാരനും കൂട്ടുകാരും ചേർന്ന് കള്ളക്കേസിൽ കുടുക്കി, ആ കൂട്ടുകാരനെ ആ പലിശക്കാരന്റെ മകൾ അവനെ പ്രേമിക്കുന്നു എന്ന് നടിച്ചു അവനെ ചതിച്ചു, അവനെ സ്ത്രീലമ്പടനാക്കി, നാട്ടിൽ നിൽക്കാൻ വയ്യാതായപ്പോൾ അവൻ ഈ നാട് വിട്ടു പോകേണ്ടി വന്നു, അവന്റെ കൂട്ടുകാരനെ പോലും കളഞ്ഞ്… അതോടെ ആ സഹോദരൻ തകർന്നു, തന്റെ കുഞ്ഞുപെങ്ങൾ മരിച്ച ശേഷവും ഇല്ലാവചനങ്ങൾ പറഞ്ഞുണ്ടാക്കി രസിച്ചു ഈ നാട്ടുകാർ, ഇപ്പൊ അവൻ മുഴു ഭ്രാന്തനായി ഭ്രാന്തശുപത്രിയിൽ കിടപ്പുണ്ട്…”
വിവേക് ഒന്ന് നിർത്തി കണ്ണ് തുടച്ചു, എല്ലാം കേട്ട് തലകുനിച്ചിരിക്കുന്ന ശില്പയെ നോക്കി പുച്ഛച്ചിരി ചിരിച്ചു
“പക്ഷേ ദൈവം, അവളുടെ കൂടെയായിരുന്നു, മരിക്കും മുന്നേ അവൾ അയച്ച ആത്മഹത്യാ സന്ദേശം ആ കൂട്ടുകാരന് കിട്ടി… എല്ലാത്തിനോടും പകരം ചോദിക്കാൻ അവൻ തിരികെ വന്നു…”
അവൻ വല്ലാത്ത ഭാവത്തോടെ പറഞ്ഞ് നിർത്തി
“ആ സഹോദരൻ ആരാന്നറിയോ…? എന്റെ ശരത്… ആ സഹോദരി ആരാന്നറിയോ…? ശരണ്യ… ഞങ്ങളുടെ ചാരു… ആ കൂട്ടുകാരൻ ആരാന്നറിയോ…? ഈ ഞാൻ… പലിശക്കാരൻ ആരെണെന്നറിയോ…? രാജേന്ദ്രൻ… നിന്റെ തന്ത… പിന്നേ അയാളുടെ കൂട്ടുകാർ… മഹിയും സുരേഷും… വിടില്ല ഞാൻ ഒരുത്തനേം… എണ്ണിയേണ്ണി കണക്ക് പറയിക്കും ഞാൻ…”
ശില്പ എല്ലാം കേട്ട് തലകുനിച്ചിരുന്നു,
“നീയെന്നോട് ചെയ്തതിന്… അത് ഞാൻ അവധിക്ക് വയ്ക്കുവാ… നിന്നെ പണ്ട് ഞാൻ സ്നേഹിച്ചിരുന്നു എന്ന ഒരേ ഒരു കാരണത്താൽ മാത്രം… പക്ഷേ നിന്റെ വലങ്കയ്യില്ലേ…? നിന്റെ തന്ത… ആ വലംകൈ ഞാൻ വെട്ടിയിരിക്കും…”
അവൻ മുറുകിയ മുഖത്തോടെ പറഞ്ഞ് നിർത്തി പിന്നീട് പതിയെ നടന്ന് നീങ്ങി,
എല്ലാം കേട്ട് ശില്പ അനങ്ങാൻ വയ്യാതെ ഇരുന്നുപോയി
••❀••
ശില്പ തറവാട്ടിലെത്തുമ്പോൾ നന്ദനത്തിലെ കാറ് വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു ശിൽപയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു, അവൾ അകത്തേക്ക് കയറി, അകത്ത് ശോഭയും നന്ദനും ഇരിക്കുന്നുണ്ടായിരുന്നു, അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു, ശോഭ എഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ ചേർത്തുപിടിച്ചു പുഞ്ചിരിച്ചു, ശില്പയും വരുത്തിയ ഒരു പുഞ്ചിരി അവർക്ക് കൊടുത്തു,
