“ഡാ… ലോഹിത് ആടാ”
“ഹേയ്, ലോങ്ങ് ടൈം ബ്രോ. എന്താടാ ഈ സമയത്ത്…” ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്ന സമീർ ചോദിച്ചു. ലോഹിത് പറയുന്നത് കേട്ടിട്ട് മുഖം മാറിയ സമീർ പെട്ടന്ന് തന്നെ ഹൃതികിനെ കൂട്ടി അങ്ങോട്ട് വരാം എന്ന് പറഞ്ഞു.
“അവൻ വരുമോ… വെറുതെ എന്തിനാടാ”
“നീ ഒന്ന് വെറുതെ ഇരുന്നേ, ഞാൻ അവനുമായിട്ട് അങ്ങോട്ട് വരാം” എന്നും പറഞ്ഞ് സമീർ ഫോൺ വെച്ചു. ഒട്ടും സമയം കളയാതെ കാറും എടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് ചെന്നു. പോകുന്ന വഴിക്ക് സമീർ ഹൃതികിനെയും ഫോൺ വിളിച്ചു.
“എസ്ക്യൂസ് മീ… Mr. ലോഹിത്” സമീർ ഹോസ്പിറ്റലിൽ എത്തിയതും റീസെപ്ഷനിൽ ചോദിച്ചു.
“ഈസ് നാം കാ കോയി ഭി യഹ നഹി ഹേ… (ഈ പേര് ഉള്ള ആരും ഇവിടെ ഇല്ലാ)” റീസെപ്ഷനിസ്റ്റ് മറുപടി കൊടുത്തു.
“വോ പേഷ്യന്റ് കെ സാത് ആയ ഹേ. പേഷ്യന്റ് കാ നാം ടു ത്രി ഫോർ, ഐസ കുച്ച് ഹേ… (ഞാൻ പറഞ്ഞ ആൾ രോഗിയുടെ കൂടെ വന്നത് ആണ്. അഡ്മിറ്റ് ആക്കിയ ആളുടെ പേര് ടു ത്രി ഫോർ അങ്ങനെ എന്തോ ആണ്)”
“സാം…” പെട്ടന്ന് പുറകിൽ നിന്നും ഉള്ള വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. കൈയും കെട്ടി അവിടെ അഭയ് നിൽക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റൽ ആണ് എന്നൊരു കാരണം കൊണ്ട് മാത്രം അവന്മാർ അവിടെ കിടന്ന് ബഹളം ഉണ്ടാക്കിയില്ല…
സമീർ അഡ്മിറ്റ് ആക്കിയ ആളുടെ സുഖവിവരം എല്ലാം അന്വേഷിച്ചാ ശേഷം, രണ്ടാളും അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന് സമീർ ലോഹിതുമായി സംസാരിച്ച് ഇരുന്നു…
“അവൻ വന്നില്ല ലെ” ലോഹിത് അവന്ടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
“ഞാൻ വിളിച്ചപ്പോ അവൻ ഒടുക്കത്തെ തിരക്കിൽ ആയിപോയി… അതുകൊണ്ട് ആണ് അല്ലെങ്കിൽ അവൻ വന്നേനെ” സമീർ ലോഹിതന്റെ തൊലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
“അവൻ വരില്ല എന്ന് നമ്മൾ രണ്ടാൾക്കും അറിയാം, പിന്നെന്തിനാടാ…” എന്നും പറഞ്ഞ് ലോഹിത് നിർത്തി.
_______________________________________________
കഥ ഇനി നടക്കാൻ പോകുന്നത് എഴുതി നിർത്തിയെടുത്ത് നിന്നും 8 മാസം കഴിഞ്ഞാണ്. ഹൃതിക്കിന് വിശാകാപട്ടണത്തിൽ ഉള്ള ഒരു കോളേജിൽ അഡ്മിഷൻ ലഭിച്ചു. ഇവിടെ അടുത്ത് ഒന്നും കിട്ടാത്തോണ്ട് അല്ല, കുറച്ച് ദൂരത്ത് തന്നെ ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്.
പുതിയ സ്ഥലം… പുതിയ കൂട്ടുകാർ… പുതിയ ഭാഷ… പുതിയ രീതിക്കൾ…
ആ കോളേജിൽ ആകെ ഉണ്ടായിരുന്ന മൂന്ന് മലയാളി ആൺകുട്ടികൾ ആയിരുന്നു ഹൃതിക്, ലോഹിത് പിന്നെ സമീർ. അതുകൊണ്ട് തന്നെ ഇവർ മൂന്ന് പേരും പെട്ടന്ന് തന്നെ കൂട്ടായി.
(സീനിയർസിന്റെ ക്ലാസ്സ് എല്ലാം കഴിഞ്ഞു, ഞങ്ങളുടെയും അവരുടെയും പരീക്ഷകളും കഴിഞ്ഞു, അവർക്ക് ഇനി ഇന്റർവ്യൂ വേണ്ടി മാത്രം കോളേജിലേക്ക് വന്ന മതി. അതുകൊണ്ട് ഇന്ന് ഒരു പബിൽ വെച്ച് അവർക്ക് ഫെയേർവെൽ ആയിരുന്നു.)
“നമ്മളുടെ കൂടെ ഉള്ളത് ഇത്രയ്ക്കും സ്റ്റാൻഡേർഡ് ഇല്ലാത്ത ആൾകാർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല” സാനിയ പറഞ്ഞു. കഴുത്ത് വരെ മുടി, കറുത്ത ഷോർട്ട് ഫ്രോക്ക് ആണ് അവളുടെ വേഷം. മലയാളി ആണെകിലും പഠിച്ചതും വളർന്നതും ഒക്കെ ബാംഗ്ലൂർ ആണ്.
“പിന്നെ പാർട്ടിക്ക് വരുമ്പോ കോളേജ് പോവുന്ന പോലെ വരണോ. പബിൽ അല്ലെ, ഇഷ്ടം ഉള്ളത് പോലെ എന്തും ചെയ്യാലോ” സമീർ അവളോട് പറഞ്ഞു.
“ഓഹ്… നീ എന്നെ എതിർത്ത് സംസാരിക്കുന്നോ… അതും ഏതോ ആൾകാർക്ക് വേണ്ടി. കൊള്ളാം, നൈസ്” പബിൻ ചുറ്റും നോക്കികൊണ്ട് സാനിയ പറഞ്ഞു.
“ഡി അങ്ങനെ പറഞ്ഞത് അല്ല ഞാൻ…” സമീർ ചിരിച് കൊണ്ട് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു.
സമീർ, എല്ലാരും സാം എന്നും വിളിക്കും. നല്ല സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും ചുണ്ടിന്റെ തൊട്ട് താഴെയായി കുറച്ച് രോമവും (soul patch എന്ന് പറയും) മാത്രം ഉള്ള ഒരു BBA’കാരൻ. പെൺകുട്ടിക്കോളോട് പെട്ടന്ന് തന്നെ കമ്പനി ആവുന്ന കൂട്ടത്തിൽ ആണ് ആൾ. എല്ലാവരോടും കൂറേ സംസാരിക്കുന്നത് വളരെ ഇഷ്ടപെടുന്ന കൂട്ടത്തിൽ ആണ് സമീർ. ഈ മൂന്ന്പേരുടെയും കൂട്ടത്തിൽ കാമുകി ഉള്ള ഒരേ ഒരാൾ.
